Wednesday, September 19, 2012

Innocence of anti-Muslims

.
അരിസ്റ്റോട്ടില്‍ പറഞ്ഞു "കാലത്തിനു ശമിപ്പിക്കാനാവാത്ത, തനിക്കിഷ്ടമില്ലാത്തത്‌ അയിത്തംകല്‍പ്പിക്കുന്ന ആഗ്രഹമാണ്‌ വെറുപ്പ്‌".

നാം കടന്നു പോകുന്ന ഈ നൂറ്റാണ്ട്‌ അത്‌ ശരിവയ്ക്കുന്നു. നമുക്കിഷ്ടമില്ലാത്തതിനെ നാം അക്രമത്തിലൂടെയോ ഭ്രഷ്ടിലൂടെയോ യുദ്ദത്തിലൂടെയോ വകവരുത്തും. അതിന്‍റെ മറ്റൊരു നൃശംസമായ രൂപമാണ്‌ മതനിന്ദയും പ്രവാചക നിന്ദയും.

പ്രവാചകന്‍ മുഹമ്മദ്‌ (സ) ആരാണെന്നും അദ്ധേഹം മുസ്ളിംകള്‍ക്ക്‌ എന്താണെന്നും ചരിത്രത്തിലൂടെ ഇതര വിശ്വാസികള്‍ക്ക്‌ മുസ്ളികള്‍ അറിയിച്ച്‌ കൊടുത്തിട്ടുണ്ട്‌. ഒരു മനുഷ്യന്‌ ഹൃദയത്തിന്‍റെ ശ്വാസനിശ്വാസങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ജീവന്‍ എത്ര പ്രിയപ്പെട്ടതാണോ അതിനേക്കാല്‍ വിലമതിക്കുന്ന വികാരമാണ്‌ ഒരു മുസ്ളിമിനെ സംബന്ധിച്ചിടത്തോളം മുഹമ്മദ്‌ എന്ന പ്രവാചകന്‍റെ സ്ഥാനം. ഇത്‌ പരമ്പരാഗത മുസല്‍മാന്‍റെ മാത്രം വികാരമല്ല.

"..അഞ്ചുവര്‍ഷം മുന്‍പുവരെ ഞാന്‍ മുഹമ്മദിനെ(pbuh) കുറിച്ച്‌ കേട്ടിരുന്നില്ല.. പക്ഷേ ഇപ്പോല്‍ അദ്ദേഹത്തിന്‍റെ നാമവും ആദരവും ഓര്‍മ്മയും സംരക്ഷിക്കാന്‍ ഞാന്‍ എന്‍റെ അവസാന തുള്ളി രക്തവും നല്‍കും.. " - ഇത്‌ ഇസ്ളാം സ്വീകരിച്ച ബ്രിട്ടീഷ്‌ പത്രപ്രവര്‍ത്തക ഇവോണ്‍ റിഡ്ലിയുടെ പ്രഖ്യാപനം.

അപ്പോല്‍ മുസ്ളിമിനെ വെറുക്കുന്ന ഒരാള്‍ക്ക്‌ പരമാവധി നോവിക്കാനുള്ള ഉപാധി പ്രവാചന്‍ മുഹമ്മദിനെ വ്യക്തിഹത്യ ചെയ്യുക എന്നതാണു. ഒരു മുസ്ളിമിനെ യുദ്ധത്തിലൂടെയോ കലാപത്തിലൂടെയോ കൊന്നൊടുക്കുന്നതിനേക്കാള്‍ മാരകമായ ആയുധമാണ്‌ ഇതെന്ന് ശത്രു എപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട്‌. ചരിത്രത്തില്‍ ഏതെങ്കിലും ശത്രുവിനെയെങ്കിലും പ്രവാചകന്‍ വ്യക്തിപരമായി നിന്ദിച്ചിരുന്നെങ്കിലോ വെറുത്തിരുന്നെങ്കില്‍ പോലുമോ അദ്ദേഹത്തെ വെറുക്കുന്നവര്‍ക്ക്‌ അതൊരു ന്യായമായേനെ.

മുഹമ്മദ്‌ നബിയെ കുറിച്ചറിയണമെങ്കില്‍, ചരിത്രത്തില്‍ പരതുമ്പോല്‍ നമുക്ക്‌ ഒരു യുദ്ധ സന്ദര്‍ഭം തന്നെയെടുക്കാം. ശത്രുനാശത്തിനു ഏതുഹീനമാര്‍ഗ്ഗവും നികൃഷ്ടമായി ഉപയോഗിക്കുന്ന ആധുനികന്‍ എന്ന ഗര്‍വ്വിഷ്ടനായ ഈ നൂറ്റാണ്ടിലെ യുദ്ധക്കൊതിയന്‍ രാഷ്ടത്തലവന്‍മാര്‍ സ്വന്തം ഓഫീസുകളില്‍ ചില്ലിട്ടുവയ്ക്കേണ്ട ഒരു സംഭവം.

ഉഹുദുയുദ്ധത്തിന്‍റെ രണാങ്കണത്തില്‍ വച്ച്‌ പ്രവാചകനു തലയും പല്ലുകളും പരിക്ക്‌ പറ്റിയ നിമിഷം. വാര്‍ന്നൊഴുകുന്ന രക്തം ഭൂമിയില്‍ വീഴാതെ തുടച്ചു നീക്കി അദ്ധേഹം, തണ്റ്റെ സമീപമുണ്ടായിരുന്ന രണ്ടാം ഖലീഫയായി പിന്നീട്‌ അറിയപ്പെട്ട ഉമര്‍ (റ)-യോട്‌ പറയുന്നു.

"ഈ രക്തത്തില്‍ ഒരു തുള്ളി ഭൂമിയില്‍ വീണിരുന്നെങ്കില്‍, ശത്രുക്കളെയഖിലം ദൈവം നശിപ്പിച്ചുകളയുമായിരുന്നു. അപ്പോല്‍ ഉമര്‍ പറഞ്ഞു: അവരെ ശപിക്കരുതോ പ്രവാചകാ.. നബി പ്രതിവചിച്ചു :  'അവരെ ശപിക്കാനല്ല ഞാന്‍ അയക്കപ്പെട്ടിരിക്കുന്നത്‌. പകരം അവര്‍ക്കും കാരുണ്യമായിട്ടാണ്‌ ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്‌' ."

തന്നെ വധിക്കാന്‍ വാളിന്‍റെ മൂര്‍ച്ചകൂട്ടി അക്രോശിച്ച്‌ മുന്നില്‍ നില്‍ക്കുന്ന ശത്രുവിനോടുപോലും ഇതായിരുന്നു പ്രവാചകന്‍.

ഈ പ്രവാചകന്‍റെ വ്യക്തിജീവിതത്തില്‍ , അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തില്‍ വച്ച്‌ നീതീകരിക്കാനാവാത്ത സാംസ്കാരിക ജീര്‍ണ്ണതയുടെ ഒരുതരിപോലും ഉണ്ടായിരുന്നതായി അദ്ധേഹതിന്‍റെ നേര്‍ക്കുനേര്‍ ഉണ്ടായിരുന്ന ശത്രുക്കള്‍ പോലും ആരോപിച്ചിട്ടില്ല.

[Continuing from my old post with some correction..]
അപ്പോല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ പിന്നാമ്പുറത്തു നിന്ന്‌ കൊണ്ട്‌, സഹോദരിയുടെയും മാതാവിന്‍റെയും പരപുരുഷ കാമനകളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയും,, മൃഗങ്ങളില്‍ പോലും കാണാനാവാത്ത പ്രകൃതി വിരുദ്ധ സ്വവര്‍ഗ്ഗ രതിയുടെ അരാജകത്വങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയും , പരമത നിന്ദയെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ ലേബലിലേക്കും മഹോന്നതപ്പെടുത്തുന്ന പാശ്ചാത്യ-പൌരസ്ത്യ മതവെറിയന്‍മാര്‍, മുഹമ്മദ്‌ (pbuh) എന്ന പ്രവാചകന്‍റെ വ്യക്തിജീവിതത്തെ കളങ്കപ്പെടുത്തി അവതരിപ്പിക്കുമ്പോള്‍ അവര്‍ ഇത്രയും കൂടി മനസ്സിലാക്കിയിരിക്കണം ..

നിശ്ചയം മുഹമ്മദ്‌ നബി ( "Most Influential Man in History" - Michael M. Hart ) ആണെങ്കില്‍..

നിശ്ചയം മുഹമ്മദ്‌ നബി ( "Most Successful of all Religious Personalties" - Encyclopaedia Britannica 11th Ed ) ആണെങ്കില്‍..
നിശ്ചയം മുഹമ്മദ്‌ നബി ( "Greatest Leader of all Times" - Jules Masserman in the "TIME" Magazine ) ആണെങ്കില്‍..

നിശ്ചയം മുഹമ്മദ്‌ നബി ( "Greatest Man that ever Lived" - Lamartine in his "History of the Turks" ) ആണെങ്കില്‍...

നിശ്ചയം മുഹമ്മദ്‌ നബി ( "The loftiest example for man to follow - Goethe")  ആണെങ്കില്‍...

ഹൃദയങ്ങളില്‍ ഭ്രാന്താലയം പണിത്‌ അവര്‍ ചെയ്യുന്ന പ്രവാചക അപകീര്‍ത്തിയും നിന്ദയും,  അവര്‍ വിശ്വസിക്കുന്ന മതത്തിന്‍റെയോ ദര്‍ശനത്തിന്‍റെയോ വൈകൃതമായേ അനുഭപ്പെടുന്നുള്ളു.

അവര്‍ ചെയ്യുന്ന മതനിന്ദ അവരുടെ സംസ്കാരത്തിന്‍റെ നന്‍മയായി കണ്ടാലും,  അതിനെതിരെയുള്ള പ്രതികരണം ഒരു കുറ്റമായി കണ്ടാലും ശരി,  നിന്ദയുടെ ആഴം അവര്‍ കൂട്ടിക്കൊണ്ടിരുന്നാലും ശരി, ജ്വലിക്കുന്ന ഒരേ ഒരു ദര്‍ശനമായി ഉണര്‍ത്തി നിര്‍ത്തി ഇസ്ളാമിനെ ഉന്‍മേഷഭരിതമാക്കുന്നതില്‍ അതിന്‍റെ ശത്രുക്കള്‍ക്കുള്ള പങ്കിനെ മുസ്ളിംകള്‍ നന്ദിയോടെ സ്മരിക്കും.
.

4 comments:

  1. അവര്‍ ചെയ്യുന്ന മതനിന്ദ അവരുടെ സംസ്കാരത്തിന്‍റെ നന്‍മയായി കണ്ടാലും, അതിനെതിരെയുള്ള പ്രതികരണം ഒരു കുറ്റമായി കണ്ടാലും ശരി, നിന്ദയുടെ ആഴം അവര്‍ കൂട്ടിക്കൊണ്ടിരുന്നാലും ശരി, ജ്വലിക്കുന്ന ഒരേ ഒരു ദര്‍ശനമായി ഉണര്‍ത്തി നിര്‍ത്തി ഇസ്ളാമിനെ ഉന്‍മേഷഭരിതമാക്കുന്നതില്‍ അതിന്‍റെ ശത്രുക്കള്‍ക്കുള്ള പങ്കിനെ മുസ്ളിംകള്‍ നന്ദിയോടെ സ്മരിക്കും

    -----------------

    good lines.

    ReplyDelete
  2. Why such extremist view? Beyond religion(any of it) there is much beauty on earth -more sublime,more peaceful, more closer to almighty-just open your eyes to nature - A cosmopolitan

    ReplyDelete