Monday, November 28, 2011

മുല്ലപെരിയാഴി..

.
മുപ്പത്‌ ലക്ഷം ജഡങ്ങളെ വഹിച്ച്‌ കൊണ്ട്‌ കടലില്‍ അസ്തമിക്കാന്‍ പോകുന്ന ഒരു വിധിയുടെ പ്രളയഭയം കേരളത്തിലെ നാല്‌ ജില്ലകളെ ഗ്രസിച്ചിരിക്കുന്നു. ഒന്‍പത്‌ മാസത്തിനുള്ളില്‍ 28 ഭ്രംശങ്ങള്‍ ഡാം മേഘലയെ താലോലിച്ച്‌ പോയെന്ന്‌ കേല്‍ക്കുമ്പോല്‍ 50 വര്‍ഷത്തെ ആയുസ്‌ നല്‍കി പണിത, ഇപ്പോല്‍ 116 വയസ്സുള്ള പടുവൃദ്ദനായ ഒരു ഡാമിന്റെ താഴ്‌വരകളില്‍ താമസിക്കുന്നവരുടെ ആത്മാവ്‌ ഉറഞ്ഞ്‌ പോവുക സ്വാഭാവികം.

ഏറ്റവും അവസാനമായി കേന്ദ്ര നിയമന്ത്രിയുടെ പ്രസ്താവനയായി പുറത്ത്‌ വന്നത്‌, കേന്ദ്രം പക്ഷം പിടിക്കില്ല എന്നാണ്‌. അതായത്‌ 30 ലക്ഷം കബന്ധങ്ങള്‍ കേരളമങ്ങോളമിങ്ങോളം ഒലിച്ചുനടക്കാന്‍ വിധിക്കപ്പെട്ടേക്കാവുന്ന ഒരു സംസ്ഥാനത്തിന്റെ ഭയം വെറും സാങ്കേതിക നിയമപ്രശ്നം മാത്രം. നമ്മുടെ മുഖ്യമന്ത്രി പറയുന്നത്‌ വികാരപരമായി ജനങ്ങള്‍ ഈ വിഷയത്തെ സമീപിക്കരുതെന്ന്‌. ഒരു പക്ഷേ പി.ജെ ജോസപിനുള്ള താക്കീതായിരിക്കാം.

രാത്രിയുറങ്ങാനാവാതെ കുതിച്ചുവരുന്ന എതോ ഒരദൃശ്യ ഇരമ്പല്‍ എപ്പോഴും പ്രതീക്ഷിക്കുന്ന ജനങ്ങള്‍ വികാരം കൊള്ളാന്‍ പാടില്ലെന്ന്‌ നമുക്കെങ്ങനെ പറയാന്‍ സാധിക്കും. തമിഴന്‌ ആവശ്യമുള്ള നീരൊഴുക്ക്‌ കുറയ്ക്കില്ല എന്ന്‌ കേരളം വാഗ്ദാനം നല്‍കിയിട്ടും ശരാശരിതമിഴനെക്കാളും മേലെ അവരുടെ മന്ത്രിമാര്‍ വൈകാരികമായി കേരളത്തിനെതിരെ കണ്ണുരുട്ടുന്നത്‌ നാം ഭയത്തോടെ എടുക്കണം എന്ന ദ്വനിയും ഉമ്മന്‍ ചാണ്ടിയുടെ ആ പ്രഖ്യാപനത്തിലുണ്ട്‌. കപ്പം കൊടുത്തിരുന്ന നിസ്സാഹായനായ ഏതോ ഒരു നാട്ട്‌ രാജാവ്‌ 999 വര്‍ഷത്തേക്ക്‌ എഴുതിക്കൊടുത്ത പാട്ടകരാര്‍ പ്രകാരം, തമിഴ്‌നാട്‌ മലയളിയുടെ ആയുസ്സിനും ജീവനും വിലയിടുന്നത്‌ ലജ്ജയോടെയല്ലാതെ നമുക്കെങ്ങനെ ഉള്‍ക്കൊള്ളാനാവുന്നു. തമിഴന്‌ വെള്ളത്തിന്‌ അവകാശമുള്ളതിനേക്കാല്‍ കീഴെയാണോ മലയാളിയുടെ ജീവന്റെ വില. ?

ജീവിക്കാനായി വികാരം കൊള്ളുകയും മരിച്ചാല്‍ ആടിപ്പാടി ശവമെടുക്കുന്നവനാണ്‌ തമിഴന്‍. ദുരന്തശേഷം കണ്ണീരൊലിപ്പിക്കാന്‍ വൈദഗ്ദ്യമുള്ളവനാണ്‌ മലയാളി. എതോ ഒരു ബിജിമോള്‍ എം.എല്‍.എ തന്റെ ദുര്‍മ്മേദസ്സ്‌ മാറ്റാന്‍ ഉപവാസമാരംഭിച്ചാല്‍ നമ്മുടെ കടമയവിടെ അവസാനിക്കുന്നു എന്ന്‌ കരുതുന്ന രാഷ്ട്ട്രീയ ഇച്ഛാ ഡംഭിനെ ജനങ്ങള്‍ ഡാംകെട്ടി അടക്കേണ്ടിയിരിക്കുന്നു. മന്ത്രിമാരുടെ കരണത്തടിക്കാന്‍ മലയാളിയും ശീലിക്കേണ്ടിയിരിക്കുന്നു. യഥാര്‍ത്തത്തില്‍ ഉമ്മന്‍ ചാണ്ടിയാണ്‌ ഉപവാസമിരിക്കേണ്ടത്‌.

ഇപ്പോല്‍ ഡാം നിലനില്‍ക്കുന്ന അവസ്തയില്‍ സുരക്ഷിതമായിരിക്കാമെങ്കിലും ഭൂമിയുടെ ഏത്‌ ഭാവമാറ്റവും കേരളത്തിന്റെ മുഖവും ശരീരവും മാറ്റിക്കളയും എന്ന യാധാര്‍ഥ്യം കേരളം വേണ്ടപോലെ മനസ്സിലാക്കിയിട്ടുണ്ടോ എന്ന്‌ അറിയില്ല. എത്രയോ ആറ്റം ബോംബുകള്‍ പൊട്ടിയാലുള്ളയത്ര ഊര്‍ജ വിസ്പോടനത്തിന്‌ തുല്യമായിരിക്കും ഡാമിന്റെ തകര്‍ച്ചകൊണ്ട്‌ കേരളത്തിന്‌ അനുഭവിക്കേണ്ടിവരിക എന്ന പരിസ്തിതി പ്രവര്‍ത്തകരുടെ ഭയാശങ്കകള്‍ എങ്ങനെ നാം മനസ്സിലാക്കുന്നുവെന്നറിയില്ല.

മാജീഷ്യന്‍ മുതികാടിനെ കൊണ്ട്‌ നിമിഷം നേരം കൊണ്ട്‌ ഒരു ഡാം പണിഞ്ഞുകളയാം എന്ന വ്യാമോഹം ആര്‍ക്കെങ്കിലുമുണ്ടോ എന്നുമറിയില്ല. കേരല്‍ളത്തിന്റെ പ്രത്വേക 'കാര്യക്ഷമത'യുടെ നിലവാരമെടുത്താല്‍ 10 വര്‍ഷമെങ്കിലും കഴിയാതെ ഒരു ഡാം യാഥാര്‍ത്യമാവും എന്ന മോഹം പോലും അതിമോഹമായിരിക്കും. അതായത്‌ ഇനിയും അടുത്ത 10 വര്‍ഷത്തേക്കെങ്കിലും 30 ലഷം ജനങ്ങളുടെ ഉറക്കത്തിലും ഉണര്‍വ്വിലും തലക്കുമുകളില്‍ കെട്ടി നിര്‍ത്തിയിരിക്കുന്ന 138 അടി വെള്ളം തീരുമാനിക്കും ഒരു ജനതയുടെ മാനസീകവും ശാരീരികവുമായ ആരോഗ്യത്തിന്റെ ഭാവി.

ഭൌമശാസ്ത്രജ്ഞര്‍ പറയുന്നത്‌ പോലെ ഭൂമിയുടെ ചെറിയൊരു ചലന പിണക്കം മൂലം 138 അടിയില്‍ കെട്ടി നിര്‍ത്തിയിരിക്കുന്ന ജലബോംബുകള്‍ ചീറിപ്പാഞ്ഞു പോകുന്ന പാതകീറിവിടുന്ന വന്‍ഗര്‍ത്തവിടവിലൂടെ അറബികടല്‍ കേരളത്തെ പകുത്ത്‌ കയറിവന്ന്‌ മുല്ലപ്പെരിയാറിനെ "മുല്ലപെരിയാഴി"യാക്കി പുതിയ കേരള മാപ്പ്‌ തന്നെ സൃഷ്ടിക്കും.

സ്വതേ സാഡിസ്റ്റായ മലയാളി വാക്കുകളില്‍ വിതുമ്പലൊളിപ്പിച്ച്‌ ദുരന്തങ്ങളെ ഗൂഡമായി സ്വാഗതം ചെയ്യുന്നവനല്ലെന്ന്‌ ഈ ഒരു സന്ദര്‍ഭത്തിലെങ്കിലും തെളിയിക്കാനുള്ള അവസരം വിനിയോഗിക്കണം. ഇതിന്‌ പെട്ടെന്ന്‌ ഒരു പരിഹാരം ഉണ്ടാവണമെങ്കില്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും മന്ത്രിമാരെ ഡാമിന്റെ പരിസര പ്രദേശങ്ങളില്‍ കൊണ്ടുവന്ന്‌ ഒരാഴ്ച്ച താമസിപ്പിക്കണം. !!!
.

2 comments:

  1. ഇതിന്‌ പെട്ടെന്ന്‌ ഒരു പരിഹാരം ഉണ്ടാവണമെങ്കില്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും മന്ത്രിമാരെ ഡാമിന്റെ പരിസര പ്രദേശങ്ങളില്‍ കൊണ്ടുവന്ന്‌ ഒരാഴ്ച്ച താമസിപ്പിക്കണം. !!!

    ReplyDelete
  2. നല്ല ലേഖനം .( ഇത് എവിടായിരുന്നു , കണ്ടിട്ട് കുറെ ആയല്ലോ ?)

    ReplyDelete