എന്റെ കഴിഞ്ഞ പോസ്റ്റില്‍ ( ഹിന്ദുത്വം : ഒരു മഞ്ഞുരുക്കം ) 'ഭാരതീയന്' എന്ന സഹോദരന് ഹിന്ദുത്വത്തെ കുറിച്ച് 6 ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. പ്രസക്തമെന്നു തോന്നിയതിനാല്‍ ഉത്തരം നല്‍കാമെന്നു ഞാനേറ്റിരുന്നവയായിരുന്നു ആ ചോദ്യങ്ങള്‍. ആ ചോദ്യങ്ങളാണു താഴെ കാണുന്നതു...
ഇതു ബക്കറിന്റെ സീരീസിലെ അവസാന ലേഖനം ആയതിനാല്‍ ഇതിലെങ്കിലും ചില ചോദ്യങ്ങള്‍ക്കു മറുപടി തന്നാല്‍ കൊള്ളാമായിരുന്നു.ചോദ്യങ്ങള്‍ അക്കമിട്ടു നിരത്തുന്നു.
1.ഹിന്ദുത്വം ഒരു മതാധിപത്യം ആണെന്നു കരുതുന്നുവൊ?
2.ഹിന്ദുത്വത്തില്‍ ഭാരതപൌരനായ മുസ്ലീമിന്റെ സ്താനം?അവകാശങ്ങള്‍,വിശ്വാസ,ജീവിത സ്വാതന്ത്ര്യം?
3.ഹിന്ദുത്വ വക്താക്കളുടെ(ഞാനടക്കമുള്ള) “പ്രകോപനപരമായ ഫാസിസ്റ്റ് നിലപാടുകള്‍” എന്തെല്ലാം?
4.ഏതു രീതിയില്‍ ആണു ഞങ്ങള്‍ മതവെറി പരത്തുന്നതു?
5.ദേശീയത തീവ്രം ആകുന്നതെപ്പോള്‍?അല്ലെങ്കില്‍ കുഴപ്പമില്ലാത്ത ദേശീയതയെയും ,കുഴപ്പമുള്ള ദേശീയതയെയും വേര്‍തിരിച്ചു അറിയുന്ന ടെക്നിക്?
6.സാംസ്കാരികചിഹ്നങ്ങള്‍ ബന്ധപ്പെടുത്താവുന്നതു മതവുമായി മാത്രം ആണൊ? സംഘം ഇതുവരെ തകര്‍ത്ത ,ഇപ്പോള്‍ തകര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഏതെലും ചിഹ്നം?
ഇവയെയൊക്കെപറ്റി ബക്കറിന്റെ നിലപാടും അവ രൂപപ്പെട്ടതു സംഘത്തിന്റെ ഏതൊക്കെ സോഴ്സുകളില്‍ നിന്നും അറിഞ്ഞ വിവരങ്ങള്‍ വെച്ചാണെന്നും റെഫെറെന്‍സ് സഹിതം മറുപടി തന്നാല്‍ ഉപകാരം.
'സംഘം' സഹിത്യങ്ങളേ അദ്ധേഹം തെളിവിനായി വിശ്വസിക്കൂ എന്നാണു ശാഠ്യം. അതുകൊണ്ട് തന്നെ ഉത്തരങ്ങളൊന്നും എണ്റ്റേതയി എഴുതാന്‍ ശ്രമിച്ചിട്ടില്ല..
ചോദ്യങ്ങളിലേക്കും ഉത്തരങ്ങളിലേക്കും പെട്ടെന്ന് തന്നെ പോകാം..
1.ഹിന്ദുത്വം ഒരു മതാധിപത്യം ആണെന്നു കരുതുന്നുവൊ?
തത്വത്തില്‍ അങ്ങനെയല്ലെന്ന് തോന്നുമെങ്കിലും ഹിന്ദുത്വം ഇതരമതങ്ങളെ ടാര്‍ഗെറ്റ് ചെയ്യുന്നതു കൊണ്ട് മതാധിപത്യം എന്നതിലുപരി മതഭ്രാന്താധിപത്യം എന്ന് വ്യാഖ്യാനിക്കാം. 'ഹിന്ദുരാഷ്ടം' എന്ന മിത്ത് പണിയാനാണു ഹിന്ദുത്വം രൂപമെടുത്തതെങ്കിലും അതുകൂടാതെ വംശീയ വെറിയും പുലര്‍ത്തുന്നു. അതുകൊണ്ടാണതിനെ 'ഫാസിസം' എന്നും പേരുവിളിക്കുന്നതു..അതു ഞാന്‍ പറഞ്ഞാല്‍ പോരെന്നാണു കണ്ടീഷന്‍. അപ്പോല്‍ സവര്‍ക്കര്‍ പറയട്ടെ..
'.. അടുത്തകാലം വരെ ഹിന്ദുക്കളായിരുന്ന ക്രിസ്ത്യാനികളും മുസ്ളിംകളും പൊതു പിതൃ ഭൂമി, ശുദ്ധമായ ഹിന്ദു രക്തം നമ്മുടെ വംശം എന്നിവ അവകാശപ്പെട്ടേക്കാമെങ്കിലും അവരെ ഹിന്ദുക്കളായി അംഗീകരിക്കാനാവില്ല...'
- എ. മറാത്ത (വി.ഡി സവര്‍ക്കര്‍), ഹിന്ദുത്വ, 1923, പേജ് 11.
അപ്പോല്‍ ഇതര മതസ്ഥരുടെ ഭാവിയും അവരുടെ അവകാശങ്ങളും ഈ വംശാധിപത്യ രാഷ്ടത്തില്‍ എന്തായിരിക്കുമെന്നു സവര്‍ക്കര്‍ തന്നെ വീണ്ടും പറയട്ടെ...
'പിതൃ ഭൂമിയും പുണ്യഭൂമിയുമെന്ന നിലയില്‍ ഹിന്ദുസ്ഥാന്റെ മണ്ണുമായി ഹിന്ദുക്കളുടെ ഭൂതവും ഭാവിയും 'മാത്രമാണു' അഭ്യേദമായി ബന്ധിക്കപ്പെട്ടു കിടക്കുന്നതു.. അവരാണു അടിത്തറയും കരുതല്‍ സേനയും..'
- അതേ പുസ്തകം പേജ് 124-125.
അപ്പോല്‍ സവര്‍ക്കര്‍ പറയുന്ന ഈ പുണ്യമണ്ണും ഹിന്ദു ഭൂതവും ശുദ്ധമായി ഇന്ത്യയിലെവിടെങ്കിലും നിലനിന്നിരുന്നതാണോ.. ? അങ്ങനെയല്ലെന്നാണു ജി.പി ദേശ്പാണ്ടെ പറയുന്നതു..
'.. ഹിന്ദുയിസത്തിന്റെ പാഠങ്ങള്‍ എഴുതപ്പെട്ട സംസ്കൃത ഭാഷയില്‍ ഹിന്ദു എന്നതുപോലുള്ള വാക്കുകളില്ല.. വേദങ്ങളോ ഉപനിഷത്തുകളോ ഗീതപോലുമോ ഹിന്ദുക്കളെക്കുറിച്ഛ് പറയുന്നില്ല.. നമ്മുടെ അറിവില്‍ സ്മൃതികളോ പുരാണങ്ങളോ ഹിന്ദു ധര്‍മ്മത്തെക്കുറിച്ചോ ഹിന്ദുക്കളെ കുറിച്ചോ സംസാരിക്കുന്നില്ല.'
- ദ പ്ളൂറല്‍ ട്രഡിഷന്‍, 1985 , പേജ് 23.
ദേശീയതയാണോ , മതപരമാണോ , സാംസ്കാരികമാണോ എന്ന് സവര്‍ക്കര്‍ക്ക് തന്നെ നിശ്ചയമില്ലാത്ത ഈ ഹിന്ദുത്വം മതാധിപത്യമാണോ എന്ന് ചോദിച്ഛാല്‍ അങ്ങനെയും ആണു..
2. ഹിന്ദുത്വത്തില്‍ ഭാരതപൌരനായ മുസ്ലീമിന്റെ സ്താനം?അവകാശങ്ങള്‍,വിശ്വാസ,ജീവിത സ്വാതന്ത്ര്യം?
ഗുജറാത്തിലും, മറ്റ് സംസ്ഥാനങ്ങളിലും വിതരണം ചെയ്യപ്പെടുന്ന അന്യമത വേറിപേറുന്ന സംഘം ലഖുലേഖകള്‍ തന്നെ ധാരാളം മുസ്ളിംകളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും സ്ഥാനം 'ഹിന്ദു രാഷ്ട്ര' ത്തില്‍ എവിടെയാണെന്നു.
ഒരു ലഖുലേഖ പറയുന്നതു: ' ക്രിസ്ത്യാനിയുടെയോ മുസ്ളിമിന്റെയോ ജനസംഖ്യയിലെ ഒരു കൂടിച്ചേരല്‍ ഹിന്ദു വിരുദ്ധമായൊരു കൂടിച്ഛേര്ക്കല് മാത്രമല്ല ദേശീയ വിരുദ്ധനായ ഒരു വ്യക്തിയുടെ കൂട്ടിച്ഛേര്ക്കലും കൂടിയാണു.. '
ഇതു പിന്നെയും സഭ്യമാണു. എത്രത്തോളം അസഭ്യങ്ങള്‍ ഇനിയും ഉണ്ടെന്ന് സംഘം പ്രേമികള്‍ക്ക് അറിയാവുന്നതാണല്ലോ..
ന്യൂനപക്ഷങ്ങള്‍ പ്രത്യേക പരിഗണനകളൊന്നുമില്ലാതെ കഴിഞ്ഞു കൊള്ളണമെന്ന് ഗോല്‍ വാള്‍ക്കര്‍ (we or our nationhood defined, page 47-48) പറഞ്ഞിട്ടുള്ളതു കഴിഞ്ഞ പോസ്റ്റില്‍ എഴുതിയതും ഓര്‍ക്കുമല്ലോ..
'bunch of thoughts'-ല്‍ 'ആഭ്യന്തര ഭീഷണികള്‍' എന്ന ഒരധ്യായമുണ്ട്.. 16-ആം അധ്യായം. അതില്‍ മുസ്ളിംകള്‍, ക്രിസ്ത്യാനികള്‍, കമ്മ്യൂണിസ്റ്റ്കാര് എന്നിവരെ യഥാക്രമം നേരിടേണ്ടതെങ്ങനെയെന്ന് ഹിറ്റ്ലറുടേയും മറ്റ് ഫാസിസവഴികളും നിരത്തി വിശദമായി പ്രതിപാധിക്കുന്നുണ്ട്.. ഇതെഴുതിയതു നകുലന് എന്ന സഹോദരന് മറക്കാതെ ആത്മാവില്‍ സൂക്ഷിക്കുന്ന ഒരു ചോദ്യത്തിനുത്തരമായാണു..
അതു പഥ്യമാവുന്നില്ലെങ്കില് 'we or our nationhood defined, 1938, page 37' - ലേക്ക് മടങ്ങിപ്പോവുക.. അതില്‍ ഒരു ഭാഗത്ത് ഗോല്‍ വാല്‍ക്കര്‍ യൂറോപ്പ്യന്‍ ഫാസിസത്തില്‍ പ്രചോദിതനായി പറയുന്നത് കാണൂ..
".. പ്രാചീന വംശാഭിമാനം ഉയിര്‍ത്തെഴുന്നേറ്റ രണ്ട് രാജ്യങ്ങളാണു ജര്‍മ്മനിയും ഇറ്റലിയും.. നമ്മളും അങ്ങനെ തന്നെ.. നമ്മുടെ വംശാഭിമാനം ഒരിക്കള്‍ കൂടി ഉയിര്‍ത്തെണീറ്റിരിക്കുന്നു.. അങ്ങനെ ഹിന്ദുക്കള്‍ക്ക് മുസ്ളീംകളെ പുറത്താക്കാനുള്ള അവകാശം കൈവന്നിരിക്കുന്നു.. "
ഇനിയും തുടരുന്നു..
"... അടിസ്ഥാനപരമായി വിത്യസ്ത വംശങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും ഒന്നായി വര്‍ത്തിക്കാന്‍ കഴിയില്ലെന്ന വസ്തുതയാണു ജര്‍മ്മനി കാണിച്ചിരിക്കുന്നതു.. ഹിന്ദുസ്താനു ഇതില്‍ നിന്ന് നല്ലൊരു പാഠം പടിക്കാനുണ്ട്. "
എന്തു പാഠമാണതെന്ന് ചരിത്രമറിയുന്ന എല്ലാര്ക്കും അറിയാമല്ലോ..
ന്യൂനപക്ഷങ്ങള്‍ പ്രത്വേകിച്ഛ് മുസ്ളിംകളെ സംശയത്തിന്റെ മുനയില്‍ എപ്പോഴും നിര്‍ത്തുക, അപവാദങ്ങള്‍ ആരോപിക്കുക തുടങ്ങിയവ ഫാസിസത്തിന്റെ രീതികളാണു..
ഗോല്‍ വാല്‍ക്കര്‍ അതു പറഞ്ഞു കൊടുത്തിട്ടുണ്ട്..
" .. നമ്മെ സംബന്ധിച്ഛിടത്തോളം പാകിസ്ഥാന് രൂപീകരിച്ഛ് കഴിഞ്ഞ് ഒറ്റ രാത്രികൊണ്ട് അവര്‍ (മുസ്ളിംകള്‍) ദേശസ്നേഹികളായി തീര്‍ന്നുവെന്നു കരുതുന്നതു ആത്മഹത്യാപരമണു.. "
- ബഞ്ച് ഓഫ് തോട്ട്സ്. പേജ് . 177
അതുകൊണ്ടാണു അംബേദ്ക്കര്‍ അതു ആദ്യമേ ഇങ്ങനെ പറഞ്ഞു വച്ഛതു :
" .. ഹിന്ദു രാഷ്ടത്തിനു തുല്യമായി മുസ്ളിം രാഷ്ടത്തിനു (ഇവിടെ രാഷ്ട്രങ്ങള്‍ എന്ന് വിവക്ഷിക്കുന്നതു ഭൂമിശാസ്ത്രപരമായ ബൌണ്ടറികളെയല്ല) അധികാരത്തിനു ഇടം നല്കാന് സവര്‍ക്കര്‍ (കൂട്ടരും) അനുവദിക്കുകയില്ല.. "
- ബി.ആറ് അംബേദ്കര്‍, പാകിസ്ഥാന് ഓര് പാര്ടീഷന് ഓഫ് ഇന്ത്യ, 1990, പേജ് 142.
3. ഹിന്ദുത്വ വക്താക്കളുടെ(ഞാനടക്കമുള്ള) “പ്രകോപനപരമായ ഫാസിസ്റ്റ് നിലപാടുകള്‍” എന്തെല്ലാം?
ഇന്ത്യ തന്നെ അതിനൊരു തുറന്ന പുസ്തകമാണു.
ബാബറി മസ്ജിദ് തകര്‍ത്തിടല്‍ , ഗുജറാത്ത് വംശഹത്യ, ബൈബില്‍ കത്തിക്കള്‍, ഒറീസ സംഭവങ്ങള്‍ തുടങ്ങി ഇനിയും എത്രയോ.. സഹിഷ്ണുതയുടെ മതെമെന്ന് പറഞ്ഞിരുന്ന ഹിന്ദു മതത്തിന്റെ പുറത്തുകയറി 'ഹിന്ദുത്വം' കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളാണിതൊക്കെ. ഇതൊക്കെ ഒറ്റപ്പെട്ടതല്ല.. സംഘടിതമായി അത്യന്തം വംശീയമായ വെറിയോടെ ചെയ്യപ്പെട്ട ഫാസിസ്റ്റ് നെറികേടുകള്‍..
ഹിന്ദുത്വ ഫാസിസം പ്രകോപനമായതിന്റെ, ഇന്ത്യന്‍ നിയമ വ്യവസ്ഥ സാക്ഷ്യം നില്‍ക്കുന്നതിന്റെ ചില സാമ്പിളുകള്‍ :
1982 -ഇല് കന്യാകുമാരിയില്‍ ഹിന്ദു ക്രിസ്ത്യന്‍ ലഹളയെത്തുടര്‍ന്ന് ജസ്റ്റിസ് വേണുഗോപാല്‍ കമ്മിഷന് കണ്ടെത്തിയ വസ്തുതകള്‍..
- ക്രിസ്ത്യാനികള്‍ ദേശക്കൂറു കാണിക്കുന്നില്ലെന്നു ആര്.എസ്. എസ് കുപ്രചാരണം നടത്തി
- ന്യൂനപക്ഷങ്ങള്‍ വളരുകയും ഹിന്ദുക്കള്‍ കുറയുകയും ചെയ്യുന്നതായി ആര്.എസ്.എസ് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി.
- യുവാക്കള്‍ക്ക് വാള്, കഠാര, കുന്തം മുതലായവയുപയോഗിച്ഛ് പരിശീലനം നല്‍കുന്നതോടൊപ്പം ഒറ്റപ്പെട്ട സംഭവങ്ങളെ വര്‍ഗീയമായി നിറം നല്കുന്നു ആര്.എസ്. എസ്
1971-ല്‍ തലശ്ശേരിയിലുണ്ടായ കലാപത്തെ തുടര്‍ന്ന് ജസ്റ്റിസ് ജോസഫ് വിതേയത്തില്‍ കമ്മിഷന് കണ്ടെത്തിയ വസ്തുതകള്‍.
- മാപ്പിളലഹളക്ക് ശേഷം ഹിന്ദു-മുസ്ളിം ഐക്യം ശക്തിപ്പെട്ടിരുന്ന തലശ്ശേരി പ്രദേശത്ത് ആര്.എസ്. എസ് ശാഖ തുറക്കുന്നതോടെ രംഗം വഷളായി.
- മുഹമ്മദ് എന്നയാളുടെ വീട് ആക്രമിച്ഛ്, അയാളെ കൊല്ലാതിരിക്കാന്‍ 'റാം റാം' എന്ന് വിളിപ്പിച്ഛ് വീടിനു ചുറ്റും ആര്.എസ്.എസ് കാര്‍ അദ്ധേഹത്തെ ഓടിപ്പിച്ഛു. ഇതു കലാപത്തിനു കാരണമായി.
1969 അഹമ്മദാബാദ് കലാപത്തില്‍ ജഗ് മോഹന്‍ റെഡ്ഡി കമ്മിഷന് റിപ്പോര്‍ട്ട് പ്രകാരം ആര്.എസ്.എസ് ന്റെയും ജന സംഘിന്റെയും നേതാക്കന്മാരാണു കലാപത്തിനു തിരികൊളുത്തിയതു എന്നാണു..
RSS -നോട് മൃദുസമീപനമുള്ള സര്‍ദാര്‍ പട്ടേല്‍ പറയുന്നതു കാണൂ..
"RSS ന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ നിലനില്‍പ്പിനു വ്യക്തമായ ഭീഷണി സൃഷ്ടിച്ചിരിക്കുന്നു.. തീര്‍ച്ചയായും RSS കാര്‍ ധിക്കാരികളായി മാറുകയും വര്‍ധിച്ചതോതില്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണു"- sardar patel, selected correspondence 1940-1950, Vol II, 1977, page 283.
ക്രിസ്ത്യന്‍ പാതിരിമാരുടെ ആക്രമണത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ 'തുറന്ന ആക്രമണം' നടത്താന്‍ ഹിന്ദുമഹാസഭ, ആര്യസമാജം ജനസംഘം തുടങ്ങിയവകളോട് ആവശ്യപ്പെടുന്നതും, മതപരിവര്‍ത്തനത്തിനായി പാകപ്പെടുത്തിയിക്കുന്നുവെന്ന് ആരോപിച്ച് ക്രിസ്ത്യന്‍ ആശുപത്രികളും വിദ്യാലയങ്ങളും ബഹിഷ്കരിക്കാന്‍ സവര്‍ക്കര്‍ ആഹ്വാനം ചെയ്യുന്നതും 'വീര്‍ സവര്‍ക്കര്‍' എന്ന പുസ്തകത്തില്‍ ധനഞ്ജയ് കീര്‍ പേജ് 458-ല്‍ വരച്ചിടുന്നുണ്ട്..
ഇനിയും എന്തെല്ലാം പ്രകോപനങ്ങള്‍ - ഭരണഘടനക്കെതിരെ, മതേതരത്തത്തിനെതിരെ, ജനാധിപത്യത്തിനെതിരെ, ഫെഡറലിസത്തിനെതിരെ, ദേശീയ പതാകക്കെതിരെ.. ഇവിടെ ചുരുക്കുകയല്ലാതെ ചുരുള്‍ തീരുകയില്ല..
4. ഏതു രീതിയില്‍ ആണു ഞങ്ങള്‍ മതവെറി പരത്തുന്നതു?ഇതിന്റെ ഉത്തരം രണ്ടിലും മൂന്നിലും ഉണ്ട്.
5. ദേശീയത തീവ്രം ആകുന്നതെപ്പോള്‍?അല്ലെങ്കില്‍ കുഴപ്പമില്ലാത്ത ദേശീയതയെയും ,കുഴപ്പമുള്ള ദേശീയതയെയും വേര്‍തിരിച്ചു അറിയുന്ന ടെക്നിക്?
ദേശീയത തീവ്രമാകുന്ന ചില സന്ദര്ഭങ്ങളെക്കുറിച്ഛ് പറയാം.
കുഴപ്പമുള്ളതും അല്ലാത്തതുമായ ദേശീയതകള്‍ സംഘം നേതാക്കള്‍ക്ക് മാത്രം അറിയുന്ന കാര്യങ്ങളാണു.. അല്ലെങ്കില്‍ ആ മാപിനികള്‍ അവരുടെ കയ്യില്‍ മാത്രമാണുള്ളതു. അതു വച്ഛാണു മറ്റുള്ളവരുടെ ദേശീയത അവര്‍ അളന്ന് കൊണ്ടിരിക്കുന്നതു..
ദേശീയത എന്നത് ജനങ്ങളുടെ വികാരപരവും വിചാരപരവുമായ ഐക്യബോധമാണു. ഭിന്ന സാംസ്കാരിക-മത സമൂഹങ്ങള്‍ പരസ്പരം ബന്ധപ്പെട്ട് ഐക്യത്തോടെ ജീവിക്കാനുതകുന്ന തോന്നലുണ്ടാക്കുന്ന, സാമ്പത്തികവും സാമൂഹികവുമായ താല്പര്യങ്ങള് ഒന്നായി തീരുന്ന, രാഷ്ട്രീയ ബോധങ്ങള്‍ സമാനമായിരിക്കുകയും ചെയ്യുന്ന അവസ്താവിശേഷമാണു ദേശീയത..
പക്ഷേ ഹിന്ദുത്വത്തില്‍ അതു പൊതുവായ ഒരു മതവും, പൊതുവായ ഒരു ഭാഷയും, പൊതുവായ ഒരു ഭാവിയുമാണു. അതു സവര്‍ക്കര്‍ പറയട്ടെ:'..
".. പൊതുരാഷ്ട്രം പൊതുജാതി പൊതുസംസ്കാരം എന്നിവയാണു ഹിന്ദുത്വത്തിന്റെ തത്വങ്ങള്‍.. അതു ഉള്കൊണ്ടവനാണു ഹിന്ദു.. ഹിന്ദുസ്ഥാന്‍ അയാളെ സംബന്ധിച്ച് പിതൃഭൂമി മാത്രമല്ല പുണ്യഭൂമി കൂടിയാണു.. പിതൃഭൂമി എന്നതുകൊണ്ട് രാഷ്ട്രം ജാതി എന്നീ മൂല തത്വങ്ങളാണു അര്‍ഥമാക്കുന്നതു..."
- എ. മറാത്ത, ഹിന്ദുത്വ, പേജ് 102-103
മനോഹരമായി തോന്നുന്നു അല്ലെ.. പക്ഷേ ഈ ദേശീയതയില്‍ മുസ്ളിമും ക്രിത്യാനിയും പെടുമോ.. ? സവര്‍ക്കര്‍ വ്യക്തമാക്കട്ടെ..
" .. മുസ്ളിംകളും ക്രിസ്ത്യാനികളും ഹിന്ദുക്കളെപ്പോലെ പൊതുവായ പിതൃഭൂമിയുടെ പിന്തുടര്‍ച്ചാവകാശികളായിരിക്കാമെങ്കിലും അവരെ ഹിന്ദുക്കളായി അംഗീകരിക്കാനാവില്ല.. അവരുടെ പേരുകളും കാഴ്ച്ചപ്പാടും വിദേശ ജന്മത്തിന്റെ അടയാളമായി തീര്‍ന്നിരിക്കുന്നു.. "
- എ. മറാത്ത, ഹിന്ദുത്വ, പേജ് 100-101
ഈ ദേശീയതയെ തീവ്രദേശീയത എന്നല്ല, ഭ്രാന്തന് ദേശീയത എന്നല്ലേ വിളിക്കാനാവൂ...
"ഒരു വശത്ത് അധ:പതിച്ചതും അസഹിഷ്ണുതാപരമായ സാമൂഹിക നയങ്ങള്‍ പ്രചരിപ്പിച്ഛും മറുവശത്ത് ജനങ്ങളെ അവരുടെ പരമ്പരാഗതമായ മതാത്മകതയെ ഉണര്ത്തിവിട്ടുകൊണ്ടും അതിനെ ഹൈ-ടെക് സൈനികവല്‍ക്കരണവുമായി കണ്ണിചേര്‍ത്തും പ്രചാരണം നടത്തുന്ന വിഭിന്ന പ്രതിലോമാധുനികതയാണു ഹിന്ദുദേശീയവാദം.. " - മീരാനന്ദ
എനിക്കും അങ്ങനെയാണു തോന്നുന്നതു.. അവധിയിലായിരുന്നപ്പോല് തിരുവനന്തപുരത്ത് കണ്ട ഹിന്ദുത്വക്കാരുടെ കട്ടൌട്ടുകള്‍ അതാണു വ്യക്തമാക്കുന്നതു..
6. സാംസ്കാരികചിഹ്നങ്ങള്‍ ബന്ധപ്പെടുത്താവുന്നതു മതവുമായി മാത്രം ആണൊ? സംഘം ഇതുവരെ തകര്‍ത്ത ,ഇപ്പോള്‍ തകര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഏതെലും ചിഹ്നം?
തീര്‍ച്ചയായും അതു മാത്രമല്ല.. വംശീയവും, മാനസികവും, രാഷ്ട്രീയപരവും കൂടിയാണു..
ഗാന്ധിവധം, ബാബറി ദ്വംസനം, ഗുജറാത്ത്-ബോംബെ വംശഹത്യ, കുരിശ്-ബൈബില്‍ കത്തിക്കല്‍, മുസ്ളിം താടിയും- തൊപ്പിയും ഭീകരവല്ക്കരിക്കള് എന്നിവയൊന്നുമല്ല ഇവിടെ പറയാനുദ്ധേശിക്കുന്ന സംഗതികള്‍..
മറിച്ച് ചരിത്രപരമായി പരിവാറുകാര്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുന്ന ചില ചിഹ്നങ്ങള്‍ എങ്ങനെ ഇന്ത്യയുടെ സാംസ്കാരിക-മാനവിക ചിഹ്നങ്ങള്‍ക്ക് നാശമുണ്ടാക്കുന്നു എന്ന് പരിശോധിക്കയാണിവിടെ.
ക്ഷേത്ര-സംസ്കാരവും ബ്രാഹ്മണ്യവും
----------------------------------------------------------
ശുദ്രന്മാരെ മുന്നില്‍ നിര്‍ത്തി രാമക്ഷേത്രം ഹിന്ദുക്കളുടെ ഏകമാനമായ പ്രശ്നമായി ഉയര്‍ത്തി ബ്രാഹ്മണ്യം സ്ഥാപിക്കല്‍.. സവര്‍ക്കര്‍ മുതലിങ്ങോട്ടുള്ളവര്‍ കോല്മയിര്ക്കൊള്ളുന്ന വൈദികമതത്തില്‍ ഒരിക്കലും ക്ഷേത്രമോ വിഗ്രഹാരാധനയോ ഉണ്ടായിരുന്നില്ല. പക്ഷേ പില്ക്കാലത്ത് ഉയര്‍ന്ന് വന്ന ക്ഷേത്രങ്ങളെല്ലാം സവര്‍ണ്ണ ക്ഷേത്രങ്ങളായിരുന്നു. താഴ്ന്ന ജാതിക്കാരുടേത് ക്ഷേത്രങ്ങള്‍ എന്ന് വിളിക്കപ്പെട്ടിരുന്നുമില്ല..
അപ്പോല്‍ വൈദികമതവും സവര്‍ണ്ണരുടെ ക്ഷേത്ര-സംസ്കാരവും ബഹു ഭൂരിഭാഗം ഹിന്ദുക്കളെയും ഉള്‍ക്കൊള്ളുന്നതല്ല.. പക്ഷേ വൈദികമതം മഹത്തരമെന്നാണു പി. പരമേശ്വരന് പറയുന്നതു:
".. വാസ്തവത്തില്‍ ഇസ്ളാമിന്റെ ആവിര്‍ഭാവത്തിനു മുന്‍പുള്ള കാലമായിരുന്നു ഇന്ത്യയുടെ സുവര്‍ണ്ണകാലം.. അതുവരെ വൈദികകാലം മുതല്ക്കിങ്ങോട്ടുള്ളതു മഹത്തായതായിരുന്നു.."
- ഇന്ത്യന്‍ മുസ്ളിംകള്‍ സപ്ളിമണ്റ്റ്, പേജ് 20.
അപ്പോല്‍ വൈദിക കാലം അത്ര മഹത്തരമായിരുന്നോ.. എല്ലാ ഭാരതീയരും സഹോദരന്മാരായിരുന്നോ..നോക്കാം..
"യധാര്‍ഥത്തില്‍ രണ്ടുതരം ദൈവങ്ങളുണ്ട്. ദൈവങ്ങള്‍ തീര്‍ച്ചയായും ദൈവങ്ങള്‍ തന്നെ.. പുണ്യ മന്ത്രങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ബ്രാഹ്മണരാകട്ടെ മനുഷ്യ രൂപത്തിലുള്ള ദൈവങ്ങളാണു.."
- ശതപഥ ബ്രാഹ്മണം..
ഈ ബ്രാഹ്മണ ദൈവങ്ങളോട് മറ്റുള്ളവര്‍ എങ്ങനെ പെറുമാറണമെന്നു, ഇന്ത്യയുടെ ഭരണഘടനയാക്കാന്‍ സംഘം ശ്രമിക്കുന്ന മനുസ്മൃതിയില്‍ നിന്നു കൂടുതലൊന്നും എഴുതി സമയം കളയണ്ട എന്ന് കരുതുന്നു..
സാമ്രാജ്യത്ത ദാസ്യം
----------------------------------------------------------
1993 മെയ് 7 -ണ്റ്റെ Fontline ദ്വൈവാരിക വെളിപ്പെടുത്തിയകത്ത് മാത്രം മതി സംഘപരിവാര-ഹിന്ദുത്വക്കാര്‍ ഷണ്ഠന്മാരും ദാസ്യ രക്തമുള്ളവരുമാണെന്ന് തെളിയാന്‍..
'ഇന്ത്യയിലെ 65 കോടി ഹിന്ദുക്കളുടെ പേരില്‍' സംഘപരിവാരത്തിന്റെ നേതാക്കളായ രാമജന്മഭൂമി ന്യാസ് പ്രസിഡണ്റ്റ് രാമചന്ദ്ര പരമഹംസ്, രാമജന്മഭൂമി മുക്തിയജ്ഞ സമിതി വൈസ് പ്രസിഡണ്റ്റ് നൃത്യഗോപാല്‍ ദാസ് എന്നിവര്‍ അന്നത്തെ അമേരിക്കന്‍ പ്രെസിഡെണ്റ്റ് ബില്‍ ക്ളിന്റെനെഴുതിയ കത്താണതു..
".. (എപ്പോഴെപ്പോല് ധര്‍മ്മത്തിനു കോട്ടം തട്ടുകയും അധര്‍മ്മ ഉയിര്‍ക്കൊള്ളുകയും ചെയ്യുന്നുവോ അപ്പപ്പോല്‍ ഞാന്‍ സജ്ജനങ്ങളെ സംരക്ഷിക്കുന്നതിനും ദുഷ്ടരെ നശിപ്പിക്കുന്നതിനും ധര്‍മ്മം സംസ്ഥാപിക്കുന്നതിനുമായി യുഗം തോറും അവതരിക്കുന്നതാണു) എന്ന ഉപദേശത്തെ അനുസ്മരിപ്പിച്ച്കൊണ്ട് നന്മക്കും നീതിക്കും സത്യത്തിനും വേണ്ടി സമരം ചെയ്യാനുള്ള മനശക്തിയോടെ ഏറ്റവും മഹാനായ വ്യക്തിയായി ലോക രംഗത്ത് അങ്ങ് പ്രത്യക്ഷപ്പെട്ടതോടെ ഞങ്ങള്‍ക്ക് പുതിയ പ്രതീക്ഷ കൈവന്നിട്ടുണ്ട്.. "
ക്ളിന്റെനെ അവതാര ദൈവമാക്കിക്കൊണ്ടുള്ള ഈ തരം താണ ദാസ്യം അവര്‍ എടുത്തതിന്റെ കാരണം ആ കത്തില്‍ തന്നെ വ്യക്തമാക്കുന്നു..
".. സ്വന്തം രാജ്യങ്ങളിലെ ഹിന്ദുക്കളുടെ നേര്‍ക്ക് ക്രൂര കൃത്യങ്ങള്‍ ചെയ്തുകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അനാവശ്യമായി ഇടപെട്ടതിന്റെ പേരില്‍ ബംഗ്ളാദേശ് ഗവര്‍മെണ്റ്റിനു അങ്ങ് നല്കിയ ധീരമായ താക്കീതിനു ഇന്ത്യയിലെ ഹിന്ദുക്കളായ ഞങ്ങള്‍ കൃതക്ജ്ഞരാണു.. "
കത്തിന്റെ അവസാനം പറയുന്നതു ....
" ഞങ്ങളുടെ ഹൃദംഗമായ പ്രാര്‍ഥനകള്‍, ശ്രീരാമനും ശ്രീകൃഷ്ണനും അനുഭവിച്ച അത്യുന്നതമായ സ്ഥാനം, താങ്കള്‍ക്കും കൈവരും.. "
ഹിന്ദു ഹിന്ദു എന്ന് പറയാന്‍ ശീലിച്ച 'സംഘ'ക്കാര്‍ക്ക് "ഇന്ത്യന്‍" എന്ന് പറയാന്‍ യാതൊരു അവകാശവുമില്ലെന്നാണു പുതിയ പുതിയ ഈ സാംസ്കാരിക ചിഹ്നങ്ങളുടെ നിര്‍മ്മിതിയിലൂടെ വ്യക്തമാകുന്നതു..
ഇത്തരത്തില്‍ ഇനിയുമൊരുപാട് കാര്യങ്ങളുള്ളത് പറയുക ദൈര്ഘ്യഭാരം കൂട്ടുന്നവയാണു.. ആവശ്യമെങ്കില്‍ മറ്റൊരു സന്ദര്ഭത്തിലാവാമെന്നു കരുതുന്നു..
".. ഹിന്ദുത്വം യാഥാര്‍ത്യമാവുന്നുവെങ്കില്‍ അതു ഈ രാജ്യത്ത് ഏറ്റവും വലിയ ദുരന്തമാവുമെന്നതില്‍ സംശയമൊന്നുമില്ല.. അതു സ്വാതന്ത്യ്രത്തിനും സമത്വത്തിനും സാഹോദര്യത്തിനും ഭീഷണിയായിരിക്കും.. അക്കാരണത്താല്‍ അതു ജനാധിപത്യ വിരുദ്ധവുമാണു.. അതിനെ എന്ത് വില കൊടുത്തും തടയേണ്ടതുണ്ട്..."
- ബി. ആര് അംബേദ്ക്കര്‍, പാകിസ്ഥാന് ഓര് പാര്‍റ്റീഷന്‍ ഓഫ് ഇന്ത്യ, 1990, പേജ് 358
ഭരണഘടനാ ശില്പിയുടെ ഈ സാക്ഷ്യത്തിനപ്പുറം, ദേശദ്രോഹപരമായ ഹിന്ദുത്വമെന്ന ഫാസിസ ഭീഷണിക്ക് മറ്റൊരു വ്യാഖ്യാനവും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല..
This comment has been removed by the author.
ReplyDeleteGood thoughts and attempt. But Why do you strain your thoughts only within religion? OR are you doing any research on this subject?. I believe you can be a better respondant to other subjects which "MODERN INDIA / NEW GENERATION" might need. I urge you to do a travel through the hearts of MODERN INDIA and NEW GENERATIONS before you are stamped OUT-DATED.
ReplyDeleteശരിയാണു പ്രേം..
ReplyDeleteഈ ആധുനികതയില്‍ നിന്ന് പോലും പ്രാകൃത ദിശയിലേക്ക് ഭാരത്തെ കൂട്ടികൊണ്ട് പോകുന്ന സംഘ പരിവാരങ്ങള്‍ 'MODERN INDIA / NEW GENERATION'-ല്‍ നിന്നന്യമാകുന്നു എന്ന് അവരറിയാന് ചിലപ്പോല്‍ എനിക്ക് ഒരു ചുവട് പിന്നോട്ട് നിന്ന് ചരിത്രത്തിലേക്ക് വിരല്‍ തൊടേണ്ടിവരും.
പ്രിയ ബക്കര്‍,
ReplyDeleteമറുപടിക്കു നന്ദി.ബക്കറിന്റെ ഓരോ ഉത്തരങ്ങള്‍ക്കും എന്റെ മനസ്സില്‍ ചോദ്യങ്ങള്‍ ഉണ്ടു.ബുധനാഴ്ച വരെ ഒന്നു വെയിറ്റ് ചെയ്യണം.തിരക്കാണു..
:)
ReplyDeleteafter independence, almost 25000 riots has happened in India(including small and big).
ReplyDeleteMost of the riots were aimed to minorities. Thousands of people were killed. On most of the riots, SANK PARIVAR was serving a big role.
Again they are telling SANK family is pious and innocent.
çdÉÎßçÈÞ¿í æÌAùßæa ©Jø¢ Õ{æø ÈKÞÏß. çdÉÎßæa ©ÉçÆÖ¢ Ø¢¸ ÙßLáAZµí ¦Ãá ÈWçµIÄá. ÉßæK ÍÞøÄàÏX ¨ çÜÞµJá ÄæKÏÞçÃÞKá ¥çgÙJßæa æÌAùßçÈÞ¿áU ¦Æc çºÞÆc¢ µIçMÞW çÄÞKß.....§çMÞW ©Jø¢ µßGßÏßGᢠ¥ÄßÈᢠçºÞÆßÏÕᢠÎùáÉ¿ßÏᢠ©æIKá ÕKçMÞW ÍÞøÄàÏX Ø¢¸ øÞ¼cJí ÄæKÏÞÃá ¼àÕßAáKÄá ®Ká ©ùMßAáKá.
ReplyDeleteപ്രിയ ബക്കര്‍,
ReplyDeleteതാങ്കള്‍ എതിര്‍ക്കാനായി എഴുതുന്നു മാത്രം എന്നറിയാവുന്നതിനാല്‍ എതിര്‍വാദവും സത്യാവസ്ഥയും പറഞ്ഞു മനസ്സിലാക്കിക്കുന്നത് മണ്ടത്തരം ആണെന്നറിയാം. പഴയ പോസ്റ്റുകളിലെ പോലെ ഗോള്വര്ക്കരുടെ പ്രസംഗങ്ങളും എഴുത്തുകളും 'മുറിച്ചു മാറ്റി' ആടിനെ പട്ടിയാക്കി ചിത്രീകരിച്ചിരിക്കുന്നു.. അതിനു താങ്കള്‍ക്കു ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കും എന്ന് ചിന്തിച്ചു സമാധാനിക്കാം.. ഏതൊരു ലക്ഷ്യവും ധര്‍മ്മത്തിന്റെ മാര്‍ഗത്തിലൂടെ ആയിരിക്കണം എന്ന് താങ്കളെ നിര്‍ബന്ധിക്കാന്‍ ആകില്ലല്ലോ..
സംഘം മറ്റു മതങ്ങല്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്ന് 'വരുത്തി തീര്‍ക്കാന്‍' ശ്രമിക്കുക വഴി കുറച്ചു പേരുടെ എതിര്‍പ്പ് സംഘത്തിന് കിട്ടിക്കോട്ടേ എന്ന് ചിന്തിക്കുന്നുണ്ടാകും. എന്നാല്‍ സംഘം ഭാരതം എന്ന ദേശീയതയും അതിന്റെ ആണിക്കല്ലായ ഹിന്ദുത്വവും എങ്ങനെ നിര്‍വചിക്കുന്നു എന്നറിയാവുന്നവര്‍ താങ്കളെ പോലുള്ളവര്‍ പുലമ്പുന്നത് 'വക്ര ബുദ്ധി' ആണെന്നെന്നു തിരിച്ചറിയും..
കൂടുതല്‍ പറയാന്‍,, താങ്കള്‍ ഒന്നും പുതുതായി പറഞ്ഞിട്ടില്ലല്ലോ..
പ്രിയ ബക്കര്‍,
ReplyDeleteഏതായാലും എഴുതിയില്ലേ.. കുറച്ചു കാര്യങ്ങള്‍ കൂടി..
എന്തുകൊണ്ടാണ് ആര് എസ് എസ് (സംഘം) ഈ ദേശീയത എന്നതില്‍ വിശ്വസിക്കുന്നു? എന്താണ് ഹിന്ദുത്വം?
സംഘത്തിനെ മനസ്സിലാക്കിയതില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ നിര്‍വചനങ്ങളും ഉദ്ദേശ ലക്ഷ്യങ്ങളും പറയട്ടെ..
നമ്മുടെ രാജ്യം ധാരാളം സംസ്കാരങ്ങളാലും വിശ്വാസങ്ങളാലും ജീവിത രീതികളാലും സമ്പന്നമാണെന്നറിയാമല്ലോ. നാനാത്വം എന്നതില്‍ നിന്നും നമ്മെ ഒന്നാക്കുന്ന ഘടകം ഭാരതം എന്നാ രാജ്യ സങ്കല്‍പ്പമാണ്. ആ രാജ്യ സങ്കല്പത്തിനെ വെട്ടി മുറിച്ച കാര്യവും അതിനു മുന്‍പ് പല തവണ വിദേശ ആധിപത്യത്തിന് ഇരയായതും അറിയാമായിരിക്കുമല്ലോ.. അതിനെല്ലാം ഇട നല്‍കിയത് നാം ഒന്നാണെന്നുള്ള ചിന്താഗതിയുടെ കുറവ് കൊണ്ടാണ്.. ഇത്തരം ഐക്ക്യം ഉണ്ടാകണമെങ്കില്‍ ജാതിയുടെയും മതത്തിന്റെയും ചിന്തകള്‍ക്ക് അപ്പുറത്തുള്ള ചിന്താധാര ജനങ്ങളില്‍ ഉണ്ടാവണം.. അത്തരത്തില്‍ ഒന്നാണ് നമ്മളെ ബന്ധിപ്പിക്കുന്ന ഹിന്ദുത്വം എന്ന ദേശീയത.. ആ ഹിന്ദുത്വം ആണ് മതത്തിനും ജാതിക്കും അപ്പുറത്ത് സാംസ്കാരികമായി നമ്മളെ ഒന്നിപ്പിക്കുന്ന ഘടകം. എന്നാല്‍ ഈ ഹിന്ദുത്വത്തെ ഒരു മതത്തിന്റെയും രാഷ്ട്രീയ പാര്‍ട്ടിയുടെയും സംഘടനയുടെയും ലേബലില്‍ കൊണ്ടെത്തിക്കാന്‍ ധാരാളം സംഘടിത ശ്രമങ്ങള്‍ നടക്കുന്നുണ്ട്.. കുറെ ഒക്കെ ഫലം അവര്‍ക്ക് നേടാന്‍ കഴിഞ്ഞെങ്കിലും അവരുടെ വാദത്തിന്റെ പൊള്ളത്തരം കൂടുതല്‍ വെളിയില്‍ വന്നു കൊണ്ടിരിക്കുകയാണ്.. ഈ ഭൂപ്രദേശത്തിലെ ജനങ്ങളുടെ നിക്ഷ്പക്ഷതയും മതേതര ചിന്താഗതികളും മുതലെടുക്കുന്ന വിഭാഗങ്ങള്‍ നമുക്കിടയില്‍ ഉണ്ട് എന്നതാണ് നമ്മളെ ഒന്നിപ്പിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്ന ഘടകം. അവയ്ക്ക് മത-രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉള്ളതിനാല്‍ അത്തരം പ്രചാരണങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കും..
അതിനാല്‍ ഹിന്ദുത്വം എന്നത് ഒരു ആശയമാണ്.. മതമോ രാഷ്ട്രീയമോ ആയ ഒന്നല്ല. ഹിന്ദു എന്ന് വിളിക്കപ്പെടുന്ന പോലെ മാത്രം ഉള്ള ഒന്ന്. അത് ഒരു സംസ്കാരത്തെ, ദേശീയതയെ, ചിന്താഗതിയെ പ്രതിനിധാനം ചെയ്യുന്ന ഒന്നാണ്. അതില്‍ കൃസ്ത്യാനിയും മുസ്ലിമും ഒക്കെ ഉള്‍പ്പെടുന്നു.. എന്നാല്‍ അതിനെ ഇല്ലാതാക്കാനും ദുര്‍ബലപ്പെടുത്താനും ശ്രമിക്കുന്ന ആരും ഉള്‍പ്പെടുന്നില്ല.. ആ ഹിന്ദുത്വം എന്നതിനാണ് സഹിഷ്ണുത ഉള്ളത്.. എന്നാല്‍ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നു.. അത്തരം എതിര്‍പ്പിനെ ആണ് താങ്കള്‍ വെട്ടി മുറിച്ചു മറ്റു മതങ്ങലോടുള്ള എതിര്‍പ്പായി ചിത്രീകരിച്ചിരിക്കുന്നത്..! സ്വന്തം രാജ്യത്തിന്റെ സംസ്കാരത്തിലും ചരിത്രത്തിലും വിശ്വസിക്കല്‍ മാത്രമാണ് ഹിന്ദുത്വം.. അത് കൊണ്ടാവും ബക്കറിനു മനസ്സിലായിട്ടും 'ദഹിക്കാതെ' പോകുന്നത്..
പ്രിയ സത..
ReplyDeleteതാങ്കള്‍ പറഞ്ഞതെല്ലാം നല്ല കാര്യങ്ങള്‍.. ഞാനും ആഗ്രഹിച്ചു പോകുന്ന കാര്യങ്ങള്‍.. പക്ഷേ കാര്യങ്ങള്‍ ചരിത്രത്തില്‍ മുഴച്ച് നില്‍ക്കുന്നത് അങ്ങനെയല്ലല്ലോ..
ഹിന്ദുത്വത്തില്‍ മുസ്ളിമും ക്രിസ്ത്യാനിയും ഉണ്ടെന്നും, സഹിഷ്ണുത ഉണ്ടെന്നും, മതേതര ഐക്യം ഉണ്ടെന്നും എന്നൊക്കെ വെറുതെ കാച്ഛിയാല് സവര്‍ക്കറും ഗോവാല്‍ക്കറും മറ്റും ഒറ്റയടിക്ക് ദുര്ബലരായിപ്പോവില്ലെ...
താങ്കള്ക്കുണ്ടായിട്ടുള്ള സല്ബുദ്ധിയെങ്കിലും അവര്‍ക്കില്ലാതെ പോയതില്‍ ഇപ്പോല്‍ ഖേദിച്ചതുകൊണ്ട് പ്രത്വേകിച്ച് ഒരു പ്രയോജനവും ഇല്ലാതെ പോകുന്നു...
മൂര്‍ഖന്‍ പാമ്പിനെ പോലും കൊല്ലാന്‍ പഠിപ്പിക്കാത്ത ഒരു ദേശത്ത് 'കൊതുക് കുത്തിയാല്‍ അടിച്ചുകൊല്ലണം' എന്ന് ആരെങ്കിലും പറഞ്ഞാല്‍ "കൊല്ലണം" എന്ന് മാത്രം കേള്‍ക്കുന്ന, ചരിത്ത്രത്ത്തിലെ ഏച്ചുകെട്ടിയ മുഴകള്‍ കണ്ടു ഭയക്കുന്ന ബക്കറിനു ഭാരതീയന് കൊടുക്കാനിരിക്കുന്ന മറുപടി കാത്തിരിക്കുകയാണ് ഞാനും.
ReplyDeleteസത പറഞ്ഞത് പോലെ 'കൂടുതല്‍ പറയാന്‍ ബക്കര്‍ കൂടുതലായൊന്നും പറഞ്ഞിട്ടും ഇല്ല'
"ഈ ആധുനികതയില്‍ നിന്ന് പോലും പ്രാകൃത ദിശയിലേക്ക് ഭാരത്തെ കൂട്ടികൊണ്ട് പോകുന്ന സംഘ പരിവാരങ്ങള്‍ " എന്ന ബക്കറിന്റെ പ്രയോഗം ഹാസ്യം ജനിപ്പിക്കുന്നു.
അതിനും കൂടിയുള്ള മറുപടിയുമായി ഉടനെ വരാന്‍ ശ്രമിക്കാം. കുറച്ചു പഴയ കഥകളും പന്കുവക്കാം.
പ്രിയ ബക്കര്‍,
ReplyDeleteതാങ്കള്‍ സ്വന്തം താല്പര്യം മുന്നില്‍ നിര്‍ത്തി അതിനു ഉപോല്പ്പലകമാക്കാന് പറ്റുന്ന രീതിയില്‍ എല്ലാറ്റിനെയും വളച്ചൊടിക്കുന്നു.. അതിനൊന്നും മറുപടി തരാന്‍ സാധിക്കില്ലല്ലോ.. ഉറങ്ങുന്നവരെ മാത്രമേ ഉണര്‍ത്താന്‍ സാധിക്കൂ എന്നതിനാല്‍ അതിനായി ശ്രമിക്കുക പോലും ചെയ്യാന്‍ സാധിക്കില്ല.. താങ്കള്‍ക്കു മതത്തിന്റെ സങ്കുചിതമായ അടിത്തറയില്‍ നിന്ന് മാത്രമേ ചിന്തിക്കാനും അതിനു വേണ്ടി മാത്രമേ പ്രവര്‍ത്തിക്കാനും സാധിക്കൂ എന്നറിയാം. എന്നാല്‍ മറ്റുള്ളവരും അത്തരം അടിത്തറയില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത് എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ സഹതാപം മാത്രം തോന്നുന്നു.
ഇത്രയും എഴുതിയതും ബക്കറിനോ എനിക്കോ വേണ്ടി അല്ല, മറിച്ച്, താങ്കളുടെ ലേഖനം മാത്രം വായിക്കുന്ന ശുദ്ധാല്മാക്കള് വെറുതെ ഹിന്ദുത്വത്തെയും ദേശീയതെയും സംഘതിനെയും തെറ്റിദ്ധരിക്കാതിരിക്കാന്‍ മാത്രം..
പിന്നെ, ഹിന്ദുക്കള്‍ എന്നും സഹിഷ്ണുതയും മര്യാദകളും കാണിച്ചിരുന്നു. അവര്‍ ഒന്നിനെയും അക്ക്രമിച്ചു കീഴടക്കാനോ സ്ഥാപിക്കാനോ സംഘടിതമായി ശ്രമിച്ച ചരിത്രമില്ല. ഉള്ളത് ഇവിടുണ്ടായിരുന്ന ചില വ്യവസ്ഥിതികളിലെ അസമത്വങ്ങള്‍ മാത്രം. അത്തരം അസമത്വങ്ങള്‍ ഉയര്‍ത്തിക്കാട്ടി മുതലെടുക്കാന്‍ സ്ഥാപിത താല്പര്യക്കാര് ഇവിടെത്തിയതാണ് ഇന്ന് രാജ്യം അനുഭവിക്കുന്ന ദുരന്തങ്ങളില്‍ പലതും. ചില നല്ല ഗുണങ്ങള്‍ അവ നല്‍കിയിട്ടില്ല എന്ന് പറയുന്നില്ല. അത്തരക്കാര്‍ക്കു മതം, രാഷ്ട്രീയം തുടെങ്ങിയ അടിത്തറയില്‍ നിന്ന് മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. ഒരു പൊതു അടിത്തറ ഇല്ലാതിരുന്ന ഒരു കൂട്ടം ജനത, ഒന്നിക്കേണ്ടുന്നതിന്റെ ആവശ്യകത മനസ്സിലാക്കുകയും മുതലെടുപ്പുകാര്‍ സ്വന്തം രാജ്യത്തെയും സംസ്കാരത്തെയും അഭിമാതയും ആണ് അക്ക്രമിക്കുന്നത് എന്ന് തിരിച്ചറിയുകയും ചെയ്തു.. അത്തരം തിരിച്ചറിവാണ് ആര് എസ് എസ് എന്ന സംഘടനക്കു രൂപം നല്കപ്പെട്ടത്. അത് മറ്റുള്ളവരെ ഇല്ലാതാക്കാനോ, അക്ക്രമിക്കാണോ അല്ല. തങ്ങള്‍ക്കെതിരെ ഉള്ള സംഘടിതമായ അക്ക്രമങ്ങള് ഇല്ലാതാക്കാനായുള്ള ശ്രമത്തിന്റെ ഭാഗം മാത്രം. അത് ഫലം കണ്ടു എന്നത് എത്ര ശരിയാണ്.. അതുവരെ ഹിന്ദു എന്നാല്‍ എന്താണെന്ന് നിര്‍വചിക്കുക പോലും പറ്റാതിരുന്ന കാലഘട്ടത്തില്‍ നിന്നും ഹിന്ദു എന്നതില്‍ അഭിമാനിക്കുന്ന ജനത രൂപം കൊണ്ടു.
എന്നാല്‍ ഇപ്പോളും ഹിന്ദു എന്ന സങ്കല്പത്തെയും ഐക്ക്യത്തെയും തകര്‍ക്കാന്‍ രാഷ്ട്രീയമായും മതപരമായും ശ്രമങ്ങള്‍ തുടരുന്നു.. ഹിന്ദു എന്നതിനെ അക്ക്രമിക്കാന്‍ അതിനു രൂപം കൊടുക്കാന്‍ സഹായിച്ച എല്ലാറ്റിനെയും അക്ക്രമിക്കുക.. അങ്ങനെ ആണല്ലോ സംഘം ഏറ്റവും വലിയ വിമര്‍ശനങ്ങള്‍ക്ക് പാത്രമാകുന്നത്!! ധര്‍മ്മം കര്‍മ്മം എന്നതില്‍ വിശ്വസിക്കുന്ന ഹിന്ദുക്കള്‍, ആര് എസ് എസ് ഒരു തെറ്റ് ചെയ്താല്‍ പോലും പിന്തുണക്കില്ല എന്ന് അറിയാവുന്നവരാണ് സംഘത്തിനെ ഇതുവരെ നയിച്ചിട്ടുള്ളത്.. അതുകൊണ്ട് തന്നെയാണ് സംഘം കുപ്രചരണങ്ങളില്‍ പോലും തലയുയര്‍ത്തി നില്‍ക്കുന്നത്..
"ലോക സമസ്താ സുഖിനോ ഭവന്തു" എന്ന് ചിന്തിക്കുന്ന ഹിന്ദുക്കള്‍ "വസുദൈവ കുടുംബകം" എന്ന അടിത്തറയില്‍ ഉയര്‍ന്നു നില്ക്കുന്ന ആര് എസ് എസ്സിനെ അല്ലാതെ മറ്റെന്തിനെ ആണ് പിന്തുണക്കുക?
അത്ര ഒന്നും ഒരിക്കലും ചിന്തിക്കുക പോലും കഴിയാത്ത പ്രിയ ബക്കാര്‍ക്ക് വീണ്ടും ശ്രമം തുടരാം..
റാവുത്തരെ ഒരു തിരുത്ത്..
ReplyDelete'കൊല്ലണം' എന്ന് കേട്ടിട്ടുള്ള എന്നല്ല 'കണ്ടിട്ടുള്ള' എന്നാക്കണം..
അതാണു കൂടുതല്‍ സത്യം..
അപ്പോല്‍ ഏച്ഛുകെട്ടില്ലാത്ത, മുഴകള്‍ ഇല്ലാത്ത, പേടി തോന്നാത്ത പഴങ്കഥകള്ക്കായി കാത്തിരിക്കുന്നു.. !!!
പ്രിയ സത..
ReplyDeleteതാങ്കള്‍ ആറ്.എസ്സ്.എസ്സ് നോട് കാണിക്കുന്ന എല്ലാ കരുതലുകളെയും ബഹുമാനിക്കുന്നു. RSS-ഇല് ഉണ്ടാവാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണു വീണ്ടൂം വീണ്ടും താങ്കള്‍ പറയുന്നതു...
പക്ഷേ ഈ RSS-ണ്റ്റെ പ്രതിജ്ഞ പോലും നോക്കൂ...
"എണ്റ്റെ വിശുദ്ധമതത്തിണ്റ്റെയും ഹിന്ദു സമൂഹത്തിണ്റ്റെയും സംസ്കാരത്തിണ്റ്റെയും പരിപോഷണത്തിലൂടെ ഹിന്ദു വര്‍ഷയുടെ സര്വ്വോന്മുഖമായ മഹത്വം നേടിയെടുക്കുന്നതിനായി ..... "
ഈ പറയുന്ന വിശുദ്ധമതത്തിലും സമൂഹത്തിലും മറ്റു മതസ്തര്‍ ഇല്ലെന്നത് തെളിഞ്ഞതാണല്ലോ.. പിന്നെന്തു 'വസുദൈവ കുടുംബകം' എന്ത് 'ലോകാസമസ്താ സുഖിനോ ഭവന്തു'...
എന്നാലും താങ്കള്‍ക്കും ഇരിക്കട്ടെ 'ഒരു സുഖിനോ ഭവന്തു'....
പ്രിയ ബക്കര്‍,
ReplyDeleteതാങ്കള്‍ എല്ലായിപ്പോളും ഇല്ലാത്ത കാര്യങ്ങള്‍ എഴുതുന്നതിനാല്‍ തിരുത്തുക പ്രയാസമാണല്ലോ.. അര്‍ഥങ്ങളും വ്യാഖ്യാങ്ങളും ആടിനെ പട്ടിയാക്കുക എന്നാ ഉദ്ദേശത്തോടെ ആകുമ്പോള്‍ പ്രത്യേകിച്ചും!!
ശാഖകളില്‍ മുഴങ്ങുന്ന പ്രാര്‍ഥന ഞാന്‍ എന്റെ ബ്ലോഗ്ഗില്‍ നേരത്തെ പോസ്റ്റ് ചെയ്തിട്ടുണ്ട്.. യഥാര്‍ഥ ഭാഷയും അതിന്റെ ഇംഗ്ലീഷ് അര്‍ഥവും. മലയാളത്തില്‍ ഉള്ള അര്‍ഥം കൂടി വായിക്കുക. അതില്‍ എവിടെ ആണ് താങ്കള്‍ എഴുതിയ പോലെ ഒരു വാചകം ഉള്ളത് എന്ന് പറയുക..
ഏതെല്ലാം രീതിയില്‍ വ്യാഖ്യാനിച്ചാലും "വിശുദ്ധമതത്തിണ്റ്റെ" എന്നൊരു അര്‍ഥം താങ്കള്‍ക്കല്ല ഒരു പണ്ഡിതനും കിട്ടില്ല..
സ്വന്തം ശരീരം ജന്മഭൂമിക്കായി സമര്‍പ്പിക്കുന്നു എന്ന പ്രാര്‍ഥനയെ എങ്കിലും വെറുതെ വിടുക..
പ്രിയ സത..
ReplyDeleteആടിനെ പട്ടിയാക്കുന്നതു ഞാനല്ല.. താങ്കളാണെന്നും പറയുന്നില്ല.. കാരണം വെപ്രാളം കൊണ്ട് കണ്ണു കാണാത്തതാണു..
താങ്കളുടെ പോസ്റ്റില്‍ കാണുന്നതു പ്രാര്‍ഥനയാണു... ഞാന്‍ എഴുതിയതു RSS - കാരണ്റ്റെ പ്രതിജ്ഞയാണു...
പ്രിയ ബക്കര്‍,
ReplyDeleteഎനിക്കറിയാന്‍ പാടില്ലാത്ത ഒരു പ്രതിജ്ഞ ആര് എസ് എസ്സിനുണ്ടോ എന്നൊരു സംശയം!! സംഘത്തിന്റെ പ്രാര്‍ഥനയാണ് സംഘത്തിന്റെ പ്രതിജ്ഞ..
താങ്കള്‍ക്കു കിട്ടിയ പ്രതിജ്ഞ എവിടെ നിന്നാണെന്നു അറിഞ്ഞാല്‍ നന്നായിരുന്നു..
ഹിന്ദു സമൂഹത്തിണ്റ്റെയും സംസ്കാരത്തിണ്റ്റെയും ഉന്നമനം തന്നെ ആണ് സംഘത്തിന്റെ ലക്ഷ്യം.. അതില്‍ തെറ്റുണ്ട് എന്ന് പറയുന്നത് വിചിത്രമല്ലേ?? സ്വന്തം വീട് നല്ല രീതിയില്‍ കൊണ്ട് നടക്കണം എന്ന് പറയുന്നത് പോലെ ഉള്ള ഒന്ന്!! അതില്‍ ബക്കര്ക്കു വിഷമം തോന്നുന്നതെന്തിനു?? എന്താ ഹിന്ദു സമൂഹത്തിണ്റ്റെയും സംസ്കാരത്തിണ്റ്റെയും ഉന്നമനം ഹിന്ദുക്കള്‍ക്ക് ശ്രമിച്ചു കൂടാ എന്നുണ്ടോ??
താങ്കള്‍, മുസ്ലിങ്ങളില്‍ ഉള്ള അഭിപ്രായ വത്യാസങ്ങള്‍ ഇല്ലാതാക്കി ഒന്നാകാന്‍ ആഗ്രഹിക്കൂ.. മറ്റുള്ളവയെ ഇല്ലാതാക്കാതെ സ്വയം നന്നാകാന്‍ ഒരുങ്ങുന്നത് നല്ല കാര്യമല്ലേ? അത്തരം കാര്യങ്ങളെ പിന്തുണക്കാനെ എനിക്ക് കഴിയൂ.. താങ്കള്ക്കാവില്ലെങ്കിലും..
പ്രിയ ബക്കര്‍,
ReplyDeleteഒന്ന് കൂടി.. സ്വന്തം വീട് നന്നാക്കുന്നു എന്ന് പറഞ്ഞാല്‍ മറ്റുള്ളവരുടെ വീട് തകര്‍ക്കാന്‍ പോകുന്നു എന്ന് വായിക്കണോ??
താങ്കള്‍ അങ്ങനയെ വായിക്കൂ എന്നറിയാം എങ്കിലും..
താങ്കളുടെ പോസ്റ്റില്‍ കാണുന്നതു പ്രാര്‍ഥനയാണു... ഞാന്‍ എഴുതിയതു RSS - കാരണ്റ്റെ പ്രതിജ്ഞയാണു...
ReplyDelete"ദയവു ചെയ്തു ആ പ്രതിജ്ഞ വ്യക്തമാക്കുമല്ലോ ?" ഇതെവിടെയാണ്? ശാഖകളില്‍ ചൊല്ലുന്നതാണോ? അതോ ആരെങ്കിലും എഴുതിയതാണോ? ഈ പ്രതിജ്ഞ കലാപരിപാടി എപ്പോഴാണ് നടത്തുക? ബക്കര്‍ ഒരുത്തരം പ്രതീക്ഷിക്കുന്നു..
പ്രിയ സത..
ReplyDeleteഓരോ 10 വയസ്സിനു മുകളിലുള്ള RSS കാരനും അതില്‍ അംഗമാകുമ്പോല് എടുക്കേണ്ട പ്രതിജ്ഞയാണതു.. അത് താങ്കള്‍ക്കറിയില്ലെങ്കില്‍ ഞാന്‍ തെറ്റായ അരോടോ ആണു സംസാരിക്കുന്നതു...
"ഹിന്ദു സമൂഹത്തിണ്റ്റെയും സംസ്കാരത്തിണ്റ്റെയും ഉന്നമനം തന്നെ ആണ് സംഘത്തിന്റെ ലക്ഷ്യം.. അതില്‍ തെറ്റുണ്ട് എന്ന് പറയുന്നത് വിചിത്രമല്ലേ?? "
അതു ന്യായം...
പക്ഷേ ഇങ്ങനെ കാച്ചിക്കളഞ്ഞതെന്തിനു..
"... ഇത്തരം ഐക്ക്യം ഉണ്ടാകണമെങ്കില്‍ ജാതിയുടെയും മതത്തിന്റെയും ചിന്തകള്‍ക്ക് അപ്പുറത്തുള്ള ചിന്താധാര ജനങ്ങളില്‍ ഉണ്ടാവണം.. അത്തരത്തില്‍ ഒന്നാണ് നമ്മളെ ബന്ധിപ്പിക്കുന്ന ഹിന്ദുത്വം എന്ന ദേശീയത.. ആ ഹിന്ദുത്വം ആണ് മതത്തിനും ജാതിക്കും അപ്പുറത്ത് സാംസ്കാരികമായി നമ്മളെ ഒന്നിപ്പിക്കുന്ന ഘടകം..."
പ്രവീണ്‍..
ReplyDeleteആ പ്രതിജ്ഞ തെറ്റെന്നും അങ്ങനെയൊന്നു ആര്.എസ്സ്.എസ്സ്-ല്‍ ഇല്ല എന്നും വ്യക്തമായി പറയൂ..
എനിക്ക് ഒരു വ്യക്തതയുടെയും പ്രശ്നമില്ല...ഇങ്ങനെ ഒരു പ്രതിജ്ഞ ബക്കരുടെ അസഹിഷ്ണുതയില്‍ നിന്നുടലെടുത്ത മാനസിക വിഭ്രാന്തി മാത്രം .RSS ന്റെ പ്രതിജ്ഞ !! അംഗത്വം!!! രസമുണ്ട്..തുടരൂ
ReplyDeleteപ്രിയ ബക്കര്‍,
ReplyDeleteഞാന്‍ അഞ്ചു-ആറു വയസു മുതല്‍ പതിനഞ്ചാം വയസു വയസു വരെ നിത്യവും ശാഖയില്‍ പങ്കെടുത്തിരുന്നു.. ബാല ശാഖയില്‍ നിന്നും മുതിര്‍ന്നവര്‍ ഉള്ള ശാഖയിലും.. താമസം അവിടെ നിന്ന് മാറ്റിയതിനാല്‍ മുടെങ്ങിയെങ്കിലും പുതിയ സ്ഥലത്ത് ഒരു വര്‍ഷമേ പങ്കെടുക്കാന്‍ സാധിച്ചുള്ളൂ.. പഠനം കാരണം കേരളം വിടേണ്ടി വന്നു.. പിന്നീട് ജോലി.. അങ്ങനെ നാട്ടില്‍ വര്‍ഷത്തില്‍ ഒരു മാസം നിന്നാലായി!! പക്ഷെ സംഘവുമായുള്ള മാനസിക അടുപ്പം വിട്ടിരുന്നില്ല..
താങ്കള്‍ സംഘവുമായി വീണ്ടും അടുപ്പിക്കാന്‍ സഹായിച്ചു എന്നതാണ് സത്യം!!
ഇടവേള ഉണ്ടായിരുന്നതിനാല്‍ താങ്കള്‍ പറഞ്ഞ പ്രതിജ്ഞ പുതുതായി എങ്ങാനും സംഘത്തില്‍ കടന്നു കൂടിയോ എന്ന് ആദ്യം ശങ്കിച്ചു പോയി!! എന്നാല്‍ സംഘത്തിന്റെ സ്വഭാവം അറിയാവുന്നതിനാല്‍ അങ്ങനെ ഒരു കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടാകില്ല എന്ന് ഉറപ്പായിരുന്നു... സജീവ സംഘ പ്രവര്‍ത്തകനായ പ്രവീണ്‍ അതാവര്‍ത്തിച്ചപ്പോള്‍ ചോദ്യം വീണ്ടും ചോദിക്കുന്നു..
" എവിടെ നിന്ന് കിട്ടി താങ്കള്‍ക്കു ആ പ്രതിജ്ഞ?? "
വെളിപ്പെടുത്താത്തതെന്തേ? ഗുടായിപ്പുകള്‍ കുറെ എഴുതിക്കൂട്ടിയ പോലെ എഴുതിയതാണോ?? അതോ വെപ്രാളം കൊണ്ടോ??
മറുചോദ്യം ഇഷ്ടപ്പെട്ടു.. സാധാരണ സഖാക്കള്‍ കാണിക്കുന്ന കൌശലം!! ഉത്തരമില്ലാതപ്പോള്.. :)
അതിനും ഉത്തരം തരാം.. നേരത്തെ തന്നതുമാണ്..
"സ്വന്തം വീട് നന്നാക്കുക എന്ന് പറയുമ്പോള്‍ അത് നാടിനും സംസ്ഥാനത്തിനും രാജ്യത്തിനും എതിരാകുന്നതെങ്ങനെ??"
ആദ്യമേ ഹിന്ദു എന്നത് മനസ്സിലാക്കാന്‍ ശ്രമിക്കൂ.. അപ്പോള്‍ ഞാന്‍ പറഞ്ഞതില്‍ ഒന്നിലും വിരോധാഭാസം ഇല്ല എന്ന് കാണാം..
പക്ഷെ, കൌശലം കാണിക്കുമ്പോള്‍ അതിനൊക്കെ എന്ത് പ്രസക്തി അല്ലെ??
ഇനി ദീര്‍ഘകാല സംഘശിബിരങ്ങള്‍ തുടങ്ങുന്നതിനു മുന്നുള്ള പ്രതിജ്ഞയാണോ ഉദ്ദേശിച്ചെ? അതാണേല് അതിന്റെ പൂര്‍ണ്ണരൂപം തരാം..പക്ഷെ ഇത് 10 വയസ്സിനു മുകളില്‍ ഉള്ളവര്‍ എടുക്കേണ്ട സംഭവം അല്ലെ? അതും ശാഖയില്‍ അംഗമാവുമ്പോള്‍!!!!!
ReplyDeleteപ്രവീണ്‍..
ReplyDelete'ശാഖാ ദര്‍ശിക' എന്ന സംഘം പുസ്തകത്തില്‍ (1997) 66 -മത്തെ പേജ് ഒന്നു വായിച്ഛു നോക്കൂ... കുറച്ച് കൂടി വ്യക്തത വരും...
പ്രിയ ബക്കര്‍,
ReplyDeleteഹ ഹ..
ഇപ്പോളാണ് ശ്രദ്ധിച്ചത്.. അംഗത്വം!!
അതിന്റെ ഫോര്മാലിറ്റി കൂടി പറഞ്ഞു തന്നാല്‍ കൊള്ളാമായിരുന്നു!!
പത്തു വയസാണോ കുറഞ്ഞ പ്രായം?
എത്ര രൂപയാണ് അടക്കേണ്ടത്? രസീത് ആര് തരും?
സാരമില്ലാ.. സിഖ് കലാപം സംഘത്തിന്റെ സൃഷ്ട്ടി ആണെന്ന് വരെ പറഞ്ഞ ആളല്ലേ..
ബക്കറിനു പ്രണാമം..
സതയും ആ പുസ്തകം വായിക്കുക..
ReplyDeleteഎന്നിട്ട് നമുക്ക് ചിരിക്കാം...
പ്രിയ ബക്കര്‍,
ReplyDelete'ശാഖാ ദര്‍ശിക' എന്ന സംഘം പുസ്തകം വായിച്ചിട്ടില്ല.. സംഘത്തിന് ധാരാളം പുസ്തകം ഉണ്ട്.. അതില്‍ ധാരാളം പ്രാര്‍ഥനകളും കാണും.. അതൊക്കെ എല്ലാ സ്വയം സേവകര്‍ അറിയാര് പോലും ഇല്ല..
അത്തരത്തില്‍ ഉള്ള എന്തെങ്കിലും സംഘത്തിന്റെ പ്രാര്‍ഥന ആണെന്ന് താങ്കള്‍ക്കു വാദിക്കാം.. അതാണല്ലോ എല്ലായിപ്പോളും ചെയ്യുക..
ഏതായാലും അതില്‍ ഒരു കാര്യവും ഇല്ല എന്ന് കണ്ണടച്ച് പറയാന്‍ എനിക്ക് കഴിയും.. കൂടുതല്‍ വിശദാംശങ്ങള്‍ പ്രവീണിനെ പോലെ ഉള്ളവര്‍ തരട്ടെ..
ഓ ടോ- സംഘത്തിന്റെ ചില പുസ്തകങ്ങള്‍ നാട്ടില്‍ പോയപ്പോള്‍ വാങ്ങിച്ചു എന്ന് തോന്നുന്നല്ലോ.. മതത്തിന്റെ കണ്ണാടി മാറ്റി വായിക്കാന്‍ ശ്രമിക്കൂ എന്ന് മാത്രം പറയുന്നു.. :)
Dear Satha,
ReplyDeletePlease comment on Backers statement- have u read SHAKHA DARSHIKA....If such a statement is there as Becker said, how would you comment on that???AADINE PATTI AAAKI ennno.
Proove yourself that Backer is wrong?He provided proof n his statement, its your turn rather than requesting Mr.Praveen to do.
Regards
sj
Dear Ravoothar,
ReplyDeleteCan you explain what happened in Mysore last month.Are you aware of the reports and situations??Please share your views.
SJ
Becker,
ReplyDeleteWhat exactly is RAM SENA and their activity???Are they SANK PARIVAR.
Let Satha and Praveen explain their views.
SJ
ശാഖ ദര്‍ശിക എന്ന പുസ്തകം ഞാന്‍ കണ്ടിട്ടില്ല... അന്വേഷിക്കുകയാണ്.. ആ കാലഘട്ടത്തില്‍ ഞാന്‍ പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നു ..എന്തായാലും സംഘത്തിന്റെ publication വിഭാഗവുമായി ബന്ധപെട്ടിട്ടുണ്ട്.. അത് ആരാണ് പബ്ലിഷ് ചെയ്തത്? ബക്കര്‍ അതിന്റെ ഒരു സ്കാന്‍ കോപ്പി കിട്ടുമോ?
ReplyDeleteപ്രവീണ്‍..
ReplyDeleteഎണ്റ്റെ കയ്യില്‍ അതിണ്റ്റെ ഹിന്ദി വിവര്ത്തനത്തിണ്റ്റെ ചില ഉദ്ദരണികള്‍ മാത്രമേയുള്ളൂ..
സ്കാണ്ട് കോപി ആയിട്ട് ഇല്ല..
പ്രവീണ്‍..
ReplyDeleteഅതു കിട്ടിയില്ലെങ്കില്‍ എം.ജി ചിത്കാര എഴുതിയ 'രാഷ്ട്രീയ സ്വയംസേവക് സംഘ്' എന്ന പുസ്തകത്തിലും ഉണ്ട്..
സംജ,
ReplyDeleteഎന്തിനാണ് ബക്കര്‍ പറഞ്ഞത് / പറയുന്നത് തെറ്റാണെന്ന് പ്രൂവ് ചെയ്യുന്നത്? ബക്കര്‍ പറയുന്നതില്‍ ഒന്നിനും ഒരു അടിസ്ഥാനവുമില്ല.. പിന്നെ, ബക്കര്‍ എടുത്തു കാട്ടുന്ന വാചകത്തില്‍ അവിവേകമായ ഒന്നും ഇല്ലല്ലോ.. പക്ഷെ, അത്തരത്തില്‍ ഒരു പ്രതിജ്ഞയും സംഘത്തില്‍ ഇല്ല എന്ന് മാത്രമേ വാദിക്കുന്നുള്ളൂ..
ഇല്ലാത്ത ഒന്ന് ഇല്ല എന്ന് എങ്ങനെ/എന്തിനു തെളിയിക്കണം ??
ഭാവനക്ക് വിലങ്ങുകള്‍ ഇല്ലാത്തവര്‍ ആടിനെ പട്ടിയാക്കാന്‍ എന്തെല്ലാം എഴുതുന്നു.. അതുകൊണ്ടല്ലേ സംഘം ഇത്തരക്കാരോട് എതിര്‍ക്കാന്‍ പോലും തയ്യാറാകാത്തത്..!!
ഭാവന ഉപയോഗിച്ച് എഴുതിയിട്ടും ഒന്നും വലുതാക്കി കാണിക്കാന്‍ പോലും കഴിയുന്നില്ലല്ലോ.. ഇതൊക്കെ ഒരു തമാശായി മാത്രം വായിക്കുകയും പ്രതികരിക്കുകയും ആണ് എന്നെപ്പോലെ ഉള്ളവര്‍ ചെയ്യുന്നത്..
ഒരു കോണില്‍ നിന്ന് ചോദ്യങ്ങള്‍ ചോദിചോണ്ടിരിക്കുകയും അതിനു ഉത്തരം ഇല്ലെങ്കിലും മറുപടി എഴുതുകയും ചെയ്താല്‍... ഇതില്‍ ഇത്തിരി എങ്ങിലും കഴമ്പുണ്ട് എന്ന് ചിലര്‍ എങ്കിലും ധരിച്ചു പോകും!! ഇത്തരം ഭാവനാ വിലാസങ്ങളെ വായിച്ചു ചിരിക്കുന്നതല്ലേ അതിന്റെ ശരിയായ രീതി??
ബക്കര്‍,
ReplyDeleteഞാന്‍ വിചാരിച്ചു താങ്കള്‍ ചില സംഘ പുസ്തകങ്ങള്‍ വാങ്ങിക്കാണും എന്ന്!! വാചകങ്ങളെ വെട്ടി മുറിച്ചു-കൂട്ടിച്ചേര്‍ത്ത്, വല്ലോരും എഴുതുന്ന ഭാവനക്ക് കുറച്ചു വെള്ളം കൂടി ഒഴിച്ച് വീണ്ടും എഴുതുമ്പോള്‍ മറ്റൊരു കലാ സൃഷ്ടി ആകും.. പക്ഷെ, അതിനു സത്യവുമായി എന്തെങ്കിലും ബന്ധമുണ്ടാകും എന്ന് വെറുതെ എങ്കിലും ആഗ്രഹിക്കരുതെ...
ആ 'പ്രതിജ്ഞ' പോലെ സംഘ വിരുദ്ധര്‍ മാത്രം 'മനസ്സിലാക്കുന്നവ' വെളിയില്‍ കൊണ്ടുവരുമല്ലോ..
താങ്കള്‍ എടുത്തു കാട്ടിയ വാചകങ്ങള്‍ സംഘത്തിന്റെ പുസ്തകങ്ങളില്‍ ഉണ്ടാവാം.. അതില്‍ തെറ്റുള്ളതായി ഒട്ടു തോന്നുന്നും ഇല്ല..
പിന്നെ, അത് സംഘത്തിന്റെ 'പ്രതിജ്ഞ' ആണെന്ന് സ്വയം സേവകരെ പഠിപ്പിക്കാന്‍ വരാതിരുന്നാല്‍ മതി..
:)
>> [M A Bakkar]'bunch of thoughts'-ല്‍ 'ആഭ്യന്തര ഭീഷണികള്‍' എന്ന ഒരധ്യായമുണ്ട്.. 16-ആം അധ്യായം. അതില്‍ മുസ്ളിംകള്‍, ക്രിസ്ത്യാനികള്‍, കമ്മ്യൂണിസ്റ്റ്കാര് എന്നിവരെ യഥാക്രമം നേരിടേണ്ടതെങ്ങനെയെന്ന് ഹിറ്റ്ലറുടേയും മറ്റ് ഫാസിസവഴികളും നിരത്തി വിശദമായി പ്രതിപാധിക്കുന്നുണ്ട്.. ഇതെഴുതിയതു നകുലന് എന്ന സഹോദരന് മറക്കാതെ ആത്മാവില്‍ സൂക്ഷിക്കുന്ന ഒരു ചോദ്യത്തിനുത്തരമായാണു..
ReplyDelete[നകുലൻ] ബക്കർ, താങ്കളുടെ ഈ വാചകം സൃഷ്ടിക്കുന്ന ആശ്വാസം ചില്ലറയല്ല. ഒടുവിൽ, താങ്കളെനിക്ക് ഉത്തരം തന്നുവെന്നു തന്നെ കരുതിക്കൊള്ളട്ടെ? അതോ ഇനിയും വാക്കു മാറ്റുമോ? ഹെഡ്ഗേവാർ, ഗോൾവൾക്കർ, ബക്കർ ഈ മുന്നു പേരും കടന്ന് താങ്കൾ സവർക്കർ, അംബേദ്ക്കർ എന്നിങ്ങനെ പുതിയ ചില പേരുകൾ അവതരിപ്പിച്ചുകൊണ്ട് കടന്നു കളയാൻ ശ്രമിക്കുകയാണെന്നായിരുന്നു ആദ്യം തോന്നിയത്. അങ്ങനെയല്ലാത്തതിൽ സന്തോഷം. ഒടുവിൽ, മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളും ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണെന്നു പ്രഖ്യാപിക്കുകയും അതു നടപ്പിലാക്കാൻ ആഹ്വാനം നടത്തുകയും ചെയ്തിരിക്കുന്ന ഗോൾവൾക്കറുടെ രചന താങ്കൾ കണ്ടെത്തി പറഞ്ഞുതന്നിരിക്കുന്നു! ഒരായിരം നന്ദി!
പക്ഷേ, ഒരു പ്രശ്നമുള്ളതെന്തെന്നാൽ... ഈപ്പറഞ്ഞ ‘ബഞ്ച് ഓഫ് തോട്സ് ‘ തന്നെയല്ല “വിചാരധാര” എന്നുണ്ടോ? അപ്പോൾ അതു തന്നെയല്ലേ ആവോ ഞാൻ അദ്യം മുതൽക്കേ ചോദിച്ചു കൊണ്ടിരുന്നത്? വിചാരധാരയാണോ താങ്കൾ ഉദ്ദേശിക്കുന്നത് - അതു ഞാൻ വായിച്ചിട്ടുണ്ട് - അതിലടക്കം എവിടെയും താങ്കൾ അവകാശപ്പെട്ട ഉൻമൂലനാഹ്വാനം കാണാൻ സാധിച്ചില്ലല്ലോ എന്നല്ല ഞാൻ ചോദിച്ചുകൊണ്ടിരുന്നത് എന്നുണ്ടോ? മേൽപ്പറഞ്ഞ മൂന്നു കൂട്ടരേയും “നേരിടേണ്ടത്” എങ്ങനെയെന്ന് “ഹിറ്റ്ലറുടേയും മറ്റ് ഫാസിസവഴികളും നിരത്തി വിശദമായി” പറഞ്ഞിരിക്കുന്നുവത്രേ! അത്ഭുതം കൂറിപ്പോകുകയാണ്! എങ്ങനെ നേരിടണമെന്നാണു പറഞ്ഞിരിക്കുന്നത്? ദയവായി പറഞ്ഞുതരിക- ഉൻമൂലനമോ? എന്താണ് ഹിറ്റ്ലറുടെ വഴികൾ? എന്താണ് ഫാസിസവഴികൾ?! പറഞ്ഞുതരുമോ?
പ്രിയ ബക്കർ - ആത്മാർത്ഥമായി ഉത്തരം പറയണം - താങ്കൾ സത്യത്തിൽ വിചാരധാര വായിച്ചിട്ടുണ്ടോ? അതോ ഇവിടെത്തന്നെ മറ്റൊരിടത്തു പറഞ്ഞതായിക്കണ്ടതു പോലെ എവിടെനിന്നോ കണ്ട ചില വിവർത്തനങ്ങളും മുക്കും മൂലയും ഒന്നോ രണ്ടോ ചില വരികളുമൊക്കെയാണോ താങ്കൾ കണ്ടു ഭയന്നിരിക്കുന്നത്? ഞാൻ വിചാരധാര വായിച്ചിട്ടുണ്ട്. ദേശീയതയും മറ്റും സംബന്ധിച്ച അനവധി കാര്യങ്ങൾ അതിൽ പ്രതിപാദിച്ചിട്ടുള്ളതായി ശ്രദ്ധിച്ചിട്ടുണ്ട്. കൂടാതെ, ന്യൂനപക്ഷങ്ങളും സംഘവും, മുസ്ലീങ്ങളും സംഘവും, മതേതരത്വം ഹിന്ദുരാഷ്ട്രവും - ഇതെല്ലാം സംബന്ധിച്ച് എന്താണതിൽ പറഞ്ഞിരിക്കുന്നതെന്നു പരിശോധിച്ചിട്ടുമുണ്ട്. സംഘാനുഭാവം ഉണ്ടാകുന്നതിനും മുമ്പുതന്നെ. താങ്കൾ ഇമ്മട്ടിൽ അവതരിപ്പിച്ചിരിക്കുന്ന കാര്യങ്ങളിലൊന്നും കഴമ്പുള്ളതായിട്ടല്ല എനിക്കതു വായിക്കുമ്പോൾ തോന്നുന്നത്. താങ്കളുടേത് അതിവായനയോ അതല്ലെങ്കിൽ ലഘുവായനയോ ആയിരിക്കാനാണു വഴി.
താങ്കൾ സംഘസംബന്ധിയായ ആധികാരികഗ്രന്ഥങ്ങൾ ചിലതെങ്കിലും വാങ്ങി പൂർണ്ണമായി വായിച്ചിട്ടുണ്ടാകുമെന്ന പ്രതീക്ഷയും ഈ പോസ്റ്റോടെ നഷ്ടപ്പെട്ടുവെന്നു തുറന്നു പറയട്ടെ.
പിന്നെ, മറുപടി അർഹിക്കുന്ന മറ്റു പലതും കൂടി ഇവിടെപ്പറഞ്ഞിരിക്കുന്നതായിക്കണ്ടു. സമയം കിട്ടുമ്പോൾ മറുപടി എഴുതാം.
അതിനിടയ്ക്ക് മറ്റേതോ ഒരു രസികൻ “ശ്രീരാമസേന“ എന്ന പേരൊക്കെ പൊക്കിപ്പിടിച്ചുകൊണ്ടുവരുന്ന തമാശയും കണ്ടു. ഗൌരവമുള്ള ചർച്ചമാത്രമാകാതെ ഇടയ്ക്കൊക്കെ കോമഡി തിരുകുന്നവരെ നമ്മൾ പ്രോത്സാഹിപ്പിക്കുകതന്നെയാണു വേണ്ടതെന്നാണ് എന്റെ അഭിപ്രായം.
"ഇന്ത്യ തന്നെ അതിനൊരു തുറന്ന പുസ്തകമാണു.
ReplyDeleteബാബറി മസ്ജിദ് തകര്‍ത്തിടല്‍ , ഗുജറാത്ത് വംശഹത്യ, ബൈബില്‍ കത്തിക്കള്‍, ഒറീസ സംഭവങ്ങള്‍ തുടങ്ങി ഇനിയും എത്രയോ.. സഹിഷ്ണുതയുടെ മതെമെന്ന് പറഞ്ഞിരുന്ന ഹിന്ദു മതത്തിന്റെ പുറത്തുകയറി 'ഹിന്ദുത്വം' കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളാണിതൊക്കെ. "
വല്ലവന്റെയും അമ്പലം പൊളിച്ച് അതിന്റെ നെഞ്ചത്ത് തന്നെ വേണമായിരുന്നോ തന്റെയൊക്കെ ബാബറിനു പള്ളി പണിയാന്‍? ങേ?
തന്നെപോലുള്ള കുറേ എണ്ണം ചുമ്മാ സ്വാദു നോക്കാന്‍ ഒരു ട്രെയിനിലെ കംപാര്ട്ട്മെന്റിലുള്ളവരെയുള്ളവരെ മുഴുവന്‍ ചുട്ടു തിന്നാന്‍ നോക്കിയതിന്റെ പിന്നാലെയുള്ള കലാപങ്ങളെയല്ലേ താനീ ഗുജറാത്തിലെ വംശഹത്യ എന്നു പറയുന്നത്? പാവങ്ങളല്ലേ, വിശന്നിട്ടല്ലേ, തിന്നോട്ടെ എന്നു വയ്ക്കാന്‍ ചത്തവരുടെയും പകുതി വെന്തവരുടെയും ബന്ധുക്കള്‍ക്ക് തോന്നിയിട്ടുണ്ടാവില്ല ചേട്ടാ. അല്ല, ഇനി സഹിഷ്ണുതയുടെ മതമല്ലേ എന്നും പറഞ്ഞ് അവര്‍ മിണ്ടാതിരുന്നിരുന്നെങ്കില്‍ അടുത്ത ട്രെയിനിലും ഒരു 59 പേരുടെ സ്വാദു നോക്കണമെന്ന് തനിക്കൊക്കെ തോന്നിയാലോ ചേട്ടാ?
ബൈബിള്‍ കത്തിക്കല്‍ - ഇതെന്താ സംഭവം?
ഒറീസ സംഭവങ്ങള്‍ - ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുന്നതും വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി അവരുടെ ജോലി തട്ടിയെടുക്കുന്നതുമാണോ? അതോ മാവോവാദികളുടെ കൂടെച്ചേര്‍ന്ന് ഹിന്ദു സന്യാസിമാരെ വകവരുത്തുന്നതോ? കഴിഞ്ഞ ഇലക്ഷനു തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ഒറീസ്സയിലെ തന്റെ കൂട്ടരുടെ ആഹ്വാനം ഉണ്ടായിരുന്നു അല്ലേ. ഒരു ബിജെപി സ്ഥാനാര്‍ത്ഥിയെ അങ്ങ്ട് ഉപ്പേരിയാക്കുകയും ചെയ്തു. ല്ലേ.
പ്രിയ ബക്കര്‍,
ReplyDeleteജോലിത്തിരക്കു മൂലം കമന്റിടാന്‍ വൈകിയതില്‍ ക്ഷമിക്കുക.നേരിട്ടു ബക്കറിന്റെ ഉത്തരങ്ങളിലേക്കും എനിക്കു തോന്നുന്ന വിയോജിപ്പുകളിലേക്കും കടക്കട്ടെ.
1. ഹിന്ദുത്വം മതാധിപത്യമോ?
ആദ്യമെ തന്നെ ബക്കര്‍ പറയുന്നതു ഹിന്ദുത്വം ഇതര മതങ്ങളെ റ്റാര്ഗെറ്റ് ചെയ്യുന്നു എന്നാണു.എങ്ങനെയാണു എന്നു ബക്കര്‍ ഉദ്ധരിച്ച സവര്‍ക്കര്‍ വാചകങ്ങള്‍ ഒന്നും വിശദമാക്കുന്നതായി
എനിക്കു തോന്നുന്നില്ല.മതങ്ങളെ റ്റാര്ഗെറ്റ് ചെയ്യുന്നു എന്നു പറയുംബോള് മറ്റു മതവിശ്വാസങ്ങളെ എതിര്‍ക്കുന്നു എന്നോ,അവ തെറ്റാണു എന്നു പറയുന്നു എന്നോ,അവയുടെ ആചരണത്തെ തടയുന്നു എന്നൊക്കെയാണു അര്‍ത്ഥം.
അതൊക്കെയാണൊ സവര്‍ക്കര്‍ പറയുന്നതു? എ.മറാത്ത എന്ന ബുക്ക് "Essentials of Hinduthwa" എന്ന ബുക്ക് തന്നെയല്ലെ? എനിക്കു കിട്ടിയ കോപ്പിയില്‍ ആകെ 55 പേജ് മാത്രമെ
ഉള്ളു. അതു ദാ
ഇവിടെ കിട്ടും. താല്പര്യം ഉള്ളവര്‍ അതു വായിച്ചു നോക്കട്ടെ.ബക്കര്‍ അടര്‍ത്തിയെടുത്തു ഇവിടെ ഉപയോഗിച്ചിരിക്കുന്ന
ഓരോ വാചകവും ആ ബുക്ക് മുഴുവന്‍ വായിക്കുംബോളാണു അര്‍ത്ഥം പൂര്‍ണ്ണമാവുന്നതു. പേജ് നംബര് 29,33,37.
ഈ രാജ്യത്തിന്റെ വൈവിധ്യപൂര്‍ണ്ണമായ സംസ്കാരത്തോടു ഇഴുകിച്ചേര്‍ന്നു ജീവിക്കുന്ന ഏതു മതസ്ഥനും അവന്റെ മതം ആചരിക്കാന്‍ ഹിന്ദുത്വത്തില്‍ സ്കോപ്പുണ്ടു.പിന്നെ അതിനെ മതഭ്രാന്താധിപത്യം
എന്നു വിശേഷിപ്പിച്ചതിന്റെ യുക്തി മനസ്സിലായില്ല.പിന്നെ ബക്കറിനോടു , ഈ ഹിന്ദൂയിസം എന്നു വിളിക്കപ്പെടുന്ന ഈ സംസ്കാരത്തെ ഒരു മതത്തിന്റെ നിര്‍വചനത്തില്‍ ഒതുക്കാന്‍ തുടങ്ങിയാല്‍ വട്ടം ചുറ്റി പോവുകയെയുള്ളു.
പിന്നെ ആ ലിങ്കില്‍ തന്നെ സവര്‍ക്കര്‍ 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെക്കുറിച്ചു എഴുതിയ ബുക്കും ഉണ്ടു.ബക്കറിന്റെ അഭിപ്രായത്തില്‍ അന്യമതവിരോധിയായ അദ്ദേഹം ആ സമരത്തില്‍ ഇന്ത്യയിലെ മുസ്ലീം സമൂഹം
വഹിച്ച പങ്കിനെ ആദരപൂര്‍വം വിവരിച്ചിരിക്കുന്നതു വായിക്കണം.
.. ഹിന്ദുയിസത്തിന്റെ പാഠങ്ങള്‍ എഴുതപ്പെട്ട സംസ്കൃത ഭാഷയില്‍ ഹിന്ദു എന്നതുപോലുള്ള വാക്കുകളില്ല.. വേദങ്ങളോ ഉപനിഷത്തുകളോ ഗീതപോലുമോ ഹിന്ദുക്കളെക്കുറിച്ഛ് പറയുന്നില്ല.. നമ്മുടെ അറിവില്‍ സ്മൃതികളോ പുരാണങ്ങളോ ഹിന്ദു ധര്‍മ്മത്തെക്കുറിച്ചോ ഹിന്ദുക്കളെ കുറിച്ചോ സംസാരിക്കുന്നില്ല.'
- ദ പ്ളൂറല്‍ ട്രഡിഷന്‍, 1985 , പേജ് 23.
സത്യമാണു.ഈ സംസ്കൃതിയെ ഈ പേരിട്ടു വിളിച്ചതു പേര്‍ഷ്യക്കാര്‍ ആണു.അതിനു? അതില്‍ 3-ആം പേജ് വായിക്കുക.
എനിക്കു മനസ്സിലാകുന്നതു സവര്‍ക്കര്‍ക്കു ഹിന്ദുത്വത്തെപറ്റി നല്ല നിശ്ചയം ഉന്ടായിരുന്നു എന്നു തന്നെയാണു.അതില്ലാത്തതു ബക്കറിനാണു.കാരണം ഒന്നെയുള്ളു.ബക്കര്‍ ദേശീയതയില്‍ വിശ്വസിക്കുകയോ അതിഷ്ടപ്പെടുകയോ ചെയ്യുന്നില്ല.
2. ഹിന്ദുത്വത്തില്‍ ഭാരതപൌരനായ മുസ്ലീമിന്റെ സ്ഥാനം?
ReplyDeleteഗുജറാത്തില്‍ വിതരണം ചെയ്യപ്പെടുന്ന ഈ ലഘുലേഖകള്‍ ഒന്നും ഇവിടെ കിട്ടുന്നില്ലല്ലോ? ഇവിടെ സംഘം എന്താണാവോ ഇമ്മാതിരി ലഘുലേഖ ഒന്നും വിതരണം ചെയ്യാത്തതു?
ഈ ലഘുലേഖയുടെ ഏതെങ്കിലും ഒരു സ്ക്രീന്‍ ഷോട്ട് കിട്ടുമോ?
ബക്കര്‍ വീണ്ടും “We Or Our Nationhood defined" ഉയര്ത്തിപ്പിടിക്കുവാണല്ലോ.ബക്കറിന്റെ ആക്രോശം കേട്ട് മുന്‍പു ഞാന്‍ അതിന്റെ കോപ്പി തപ്പിയതാണു.അതിനെപ്പറ്റി
വിശദമായി നകുലേട്ടന് കമന്റ് ഇട്ടതാണല്ലോ.ബക്കര്‍ “ ചത്താലും അതൊന്നും വായിക്കൂല്ല “ എന്ന നിലപാടിലായതു കൊണ്ടു മറ്റുള്ളവര്‍ക്കു വേണ്ടി ആ ലിങ്കുകള്‍ ഒന്നൂടി ഇടുന്നു.
ഇവിടെ ക്ലിക്കുക
ഇവിടെ ക്ലിക്കുക
3. ഹിന്ദുത്വ വക്താക്കളുടെ(ഞാനടക്കമുള്ള) “പ്രകോപനപരമായ ഫാസിസ്റ്റ് നിലപാടുകള്‍” എന്തെല്ലാം?
ReplyDeleteബാബറി മസ്ജിദ് തകര്‍ത്തിടല്‍.(ഒവ്വ..!) മാന്യവായനക്കാര്‍ ഈ പോസ്റ്റ് ഒന്നു വായിക്കണേ
ഗുജറാത്ത് വംശഹത്യ .(എഴുതും എഴുതും എന്നു പറഞ്ഞു ഞങ്ങളെ കൊതിപ്പിച്ചിട്ടു പിന്നീടു വേണ്ടാന്നു വെച്ച ആ പോസ്റ്റ് ഒന്നെഴുതു....)
ബൈബില്‍ കത്തിക്കള്‍, ഒറീസ സംഭവങ്ങള്‍ ..( കന്ധമാല്‍ കലാപത്തിന്റെ അന്വേഷണ കമ്മീഷന് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.അറിഞ്ഞിരുന്നോ?)
ബക്കര്‍ പരാമര്‍ശിച്ചിരിക്കുന്ന കമ്മീഷന് റിപ്പോര്‍ട്ടുകളില്‍ ഈ വരികള്‍ മാത്രമെയുള്ളൊ? ആ സംഭവങ്ങളുടെ ഒരു രൂപരേഖയും റിപ്പൊര്ട്ടുകളുടെ കോപ്പിയും കിട്ടിയാല്‍ കൊള്ളാമായിരുന്നു.
തപ്പിയാല്‍ കിട്ടുമോന്നു നോക്കാം.
“ഇനിയും എന്തെല്ലാം പ്രകോപനങ്ങള്‍ - ഭരണഘടനക്കെതിരെ, മതേതരത്തത്തിനെതിരെ, ജനാധിപത്യത്തിനെതിരെ, ഫെഡറലിസത്തിനെതിരെ, ദേശീയ പതാകക്കെതിരെ“
ഭരണഘടനക്കേതിരെ...(എപ്പോ,എങ്ങനെ,എവിടെവെച്ചു..ഓഹ് 370-അം ആര്‍ട്ടികിള്‍ എടുത്തുകളയണം എന്നാവശ്യപ്പെടുന്നതായിരിക്കും ..)
മതേതരത്വത്തിനെതിരെ..(ബെസ്റ്റ്..അങ്ങനെയൊന്നുണ്ടോ ഈ രാജ്യത്തു.?...)
ജനാധിപത്യത്തിനെതിരെ...(ഇതൊക്കെ സംഘം കേള്‍ക്കണം.സ്വതന്ത്രഭാരതചരിത്രത്തില്‍ ഏറ്റവും വലിയ ജനാധിപത്യ ധ്വംസനം ആയ അടിയന്തരാവസ്ഥക്കാലത്തു അതിനെതിരെ പൊരുതി
"The one and only non-left revolutionary organization in the world" എന്നു വിശേഷിപ്പിക്കപ്പെട്ട സംഘം തന്നെ ഇതു കേള്‍ക്കണം.
ഫെഡറലിസത്തിനെതിരെ..(എന്താണാവോ ഉദ്ദേശിച്ചതു? മതം,ജാതി,ഭാഷ മുതലായ സകലമാന പ്രാദേശിക വികാരവും ഊതിക്കത്തിച്ചു കളിക്കാന്‍ നോക്കുന്നവരെ എന്നും എതിര്‍ത്തു പോന്നിട്ടുള്ളതു കൊണ്ടായിരിക്കും.)
ദേശീയപതാകക്കെതിരെ...(തന്നെ.തന്നെ..അങ്ങു കാശ്മീരില്‍ അമര്‍നാഥ് പ്രക്ഷോഭകാലത്തു “ദേശഭക്തി മൂത്ത ചില ടീംസ്” ദേശിയപതാക കത്തിച്ചും നിലത്തിട്ടു ചവിട്ടിയും ആദരവു പ്രകടിപ്പിച്ചപ്പോള്‍ പോക്രിത്തരമല്ലേ കാണിക്കുന്നതു
എന്നു ചോദിച്ചതോണ്ടാവും..അങ്ങനെയൊക്കെയാണു ദേശിയപതാകയെ ആദരിക്കേണ്ടതെന്നു സംഘത്തിനു അറിയില്ലെന്നെ..ക്ഷമിച്ചുകള..
4. ഏതു രീതിയില്‍ ആണു ഞങ്ങള്‍ മതവെറി പരത്തുന്നതു?
ReplyDeleteഎന്റെ പിഴ,എന്റെ പിഴ..
5. ദേശീയത തീവ്രം ആകുന്നതെപ്പോള്‍?അല്ലെങ്കില്‍ കുഴപ്പമില്ലാത്ത ദേശീയതയെയും ,കുഴപ്പമുള്ള ദേശീയതയെയും വേര്‍തിരിച്ചു അറിയുന്ന ടെക്നിക്?
ReplyDelete“ദേശീയത എന്നത് ജനങ്ങളുടെ വികാരപരവും വിചാരപരവുമായ ഐക്യബോധമാണു. ഭിന്ന സാംസ്കാരിക-മത സമൂഹങ്ങള്‍ പരസ്പരം ബന്ധപ്പെട്ട് ഐക്യത്തോടെ ജീവിക്കാനുതകുന്ന
തോന്നലുണ്ടാക്കുന്ന, സാമ്പത്തികവും സാമൂഹികവുമായ താല്പര്യങ്ങള് ഒന്നായി തീരുന്ന, രാഷ്ട്രീയ ബോധങ്ങള്‍ സമാനമായിരിക്കുകയും ചെയ്യുന്ന അവസ്താവിശേഷമാണു ദേശീയത..“.
ഒന്നു ചോദിച്ചൊട്ടെ ബക്കര്‍? ഈ വാചകത്തില്‍ പിടിച്ചു ഒരു ചോദ്യം അങ്ങോട്ടു ചോദിച്ചാല്‍ ഉരുണ്ടു കളിക്കാതെ മറുപടി തരാമോ?
നമ്മുടെ രാജ്യത്തു കാഷ്മിരി പണ്ഡിറ്റുകള്‍ എന്നൊരു കൂട്ടര് ഉള്ളതായി അറിയുമോ?അവര്‍ സ്വന്തം രാജ്യത്തു അഭയാര്‍ത്ഥികള്‍ ആയി കഴിയുകയാണു എന്നറിയുമോ?
പക്ഷേ ഗാസയില്‍ ബോംബ് പൊട്ടിയാലോ,സദ്ദാം തൂക്കിലേറ്റപ്പെടുംബോളൊ ഇവിടെ മുസ്ലീം മതനേതൃത്വം നടത്തുന്ന പ്രതിഷേധപ്രകടനം ഒന്നും മേല്‍പ്പറഞ്ഞവരുടെ ദുരവസ്ഥയില്‍ കാണാറില്ല.
അതെന്താ?
" .. മുസ്ളിംകളും ക്രിസ്ത്യാനികളും ഹിന്ദുക്കളെപ്പോലെ പൊതുവായ പിതൃഭൂമിയുടെ പിന്തുടര്‍ച്ചാവകാശികളായിരിക്കാമെങ്കിലും അവരെ ഹിന്ദുക്കളായി അംഗീകരിക്കാനാവില്ല..
അവരുടെ പേരുകളും കാഴ്ച്ചപ്പാടും വിദേശ ജന്മത്തിന്റെ അടയാളമായി തീര്‍ന്നിരിക്കുന്നു.. "
സെമിറ്റിക് മതങ്ങളിലെ സങ്കുചിതമായ ചില ചിന്താഗതികളെയാണു അദ്ദേഹം വിമര്‍ശിക്കുന്നതു എന്നു മനസ്സിലാക്കന്‍ ഇത്ര ബുദ്ധിമുട്ടുണ്ടോ?
“സര്‍വമതസത്യവാദം” എന്ന ഗാന്ധിയന്‍ ചിന്താഗതിയോടുള്ള ബക്കറിന്റെ നിലപാടു? അതു തെറ്റോ ശരിയോ?
6. സാംസ്കാരികചിഹ്നങ്ങള്‍ ബന്ധപ്പെടുത്താവുന്നതു മതവുമായി മാത്രം ആണൊ? സംഘം ഇതുവരെ തകര്‍ത്ത ,ഇപ്പോള്‍ തകര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഏതെലും ചിഹ്നം?
ReplyDeleteക്ഷേത്രവും,വിഗ്രഹാരാധനയുമാണു ബക്കര്‍ കണ്ടെത്തുന്ന “ഏറ്റവും വലിയ പ്രശ്നം” എന്നു മുന്‍പെ തോന്നിത്തുടങ്ങിയതാണു.ആര്‍ക്കും ഒരു ദോഷവും ഉണ്ടാക്കുന്നില്ലല്ലോ ബക്കര്‍.
അതങ്ങു നടന്നുപോട്ടെ.
“വൈദികമതത്തില്‍ ഒരിക്കലും ക്ഷേത്രമോ വിഗ്രഹാരാധനയോ ഉണ്ടായിരുന്നില്ല“..“പക്ഷേ പില്ക്കാലത്ത് ഉയര്‍ന്ന് വന്ന ക്ഷേത്രങ്ങളെല്ലാം സവര്‍ണ്ണ ക്ഷേത്രങ്ങളായിരുന്നു. താഴ്ന്ന ജാതിക്കാരുടേത് ക്ഷേത്രങ്ങള്‍ എന്ന് വിളിക്കപ്പെട്ടിരുന്നുമില്ല..
അപ്പോല്‍ വൈദികമതവും സവര്‍ണ്ണരുടെ ക്ഷേത്ര-സംസ്കാരവും ബഹു ഭൂരിഭാഗം ഹിന്ദുക്കളെയും ഉള്‍ക്കൊള്ളുന്നതല്ല.“
ആക്ച്വലി എന്താ പറയാന്‍ ഉദ്ദേശിക്കുന്നതു? ക്ഷേത്രസംസ്കാരം ഉള്ള സവര്‍ണ്ണര്‍ വൈദികമതക്കാര്‍ അല്ലെന്നോ?അപ്പോള്‍ അവസാന വാചകം?
എന്റെ ബക്കറെ,ഈ രാജ്യത്തെ ഏറ്റവും നശിച്ച ഈ ജാതിവ്യവസ്ഥ അല്ല ,വൈദിക കാലത്തെ ചാതുര്വര്ന്യം എന്നൊക്കെ വായിക്കണമെങ്കില്‍ സംഘാനുകൂലികള്‍ ആയ ആളുകളുടെ
പുസ്തകങ്ങള്‍ വായിക്കണം.ഹൈന്ദവസമൂഹത്തിലെ പലകാര്യങ്ങളിലും സംഘത്തിനെ ഉല്പതിഷ്ണുവായ നിലപാടുകളെ കുറിച്ചു അറിയണം.
പ്രിയപ്പെട്ട ബക്കർ,
ReplyDeleteതാങ്കളിവിടെ എഴുതിയിട്ട ഉദ്ധരണികൾ - താങ്കളുടെ തന്നെ വാചകങ്ങൾ - ഇവയ്ക്കോരോന്നിനും വളരെ വ്യക്തമായ മറുപടികളുണ്ട്. ഓരോന്നായി വിശദീകരിച്ചെഴുതുന്നതു ശ്രമകരമാണ്. നേരിട്ടു കണ്ടു സംസാരിക്കാനുള്ള സാഹചര്യമുണ്ടായിരുന്നെങ്കിൽ അരമണിക്കൂറിനുള്ളിൽ തീർത്തു തരാവുന്ന സംശയങ്ങളേ ഇതിലുള്ളൂ.
ഇവിടെ കൊടുത്തിരിക്കുന്ന ഉദ്ധരണികളിൽ, സംഘവുമായി നേരിട്ട് ബന്ധമുള്ള ഒരാളുടേതായിക്കാണുന്നത് - അതായത് - ശരിക്കും "സംഘശബ്ദം" എന്നു തന്നെ വിളിക്കാവുന്നത് ഗോൾവൾക്കറുടേതാണ്. അദ്ദേഹത്തിന്റേതായി ആകെ കൊടുത്തിരിക്കുന്ന രണ്ട് ഉദ്ധരണികളിൽത്തന്നെ ഒരെണ്ണമാണെങ്കിൽ അദ്ദേഹം സംഘനേതൃനിരയിലെത്തുന്നതിനൊക്കെ മുമ്പ് മറ്റൊരാളുടെ (സവർക്കർ സഹോദരന്മാരിലൊരാളുടെ) പുസ്തകം ആസ്പദമാക്കി ചമച്ച ചെറുപുസ്തകത്തിൽ നിന്നുള്ളതാണ്. അപ്പോൾപ്പിന്നെ ബാക്കിയവശേഷിക്കുന്ന ആ ഒരു ഉദ്ധരണിയാണെന്നു തോന്നുന്നു ഏറ്റവും പ്രധാനം. അതിനെ ശരിക്കും സംഘത്തിന്റെ അഭിപ്രായം എന്നു തന്നെ കാണേണ്ടി വരും. അതു വിചാരധാരയിൽ നിന്നെടുത്തതു പോലുണ്ട്. ആദ്യം തന്നെ അതിനു(അതു മാത്രമാക്കുന്നില്ല) വിശദീകരണം തരാം.
താങ്കളുടെ വാചകം ഇങ്ങനെ:-
ന്യൂനപക്ഷങ്ങള്‍ പ്രത്വേകിച്ഛ് മുസ്ളിംകളെ സംശയത്തിന്റെ മുനയില്‍ എപ്പോഴും നിര്‍ത്തുക, അപവാദങ്ങള്‍ ആരോപിക്കുക തുടങ്ങിയവ ഫാസിസത്തിന്റെ രീതികളാണു..
ഗോല്‍ വാല്‍ക്കര്‍ അതു പറഞ്ഞു കൊടുത്തിട്ടുണ്ട്..
" .. നമ്മെ സംബന്ധിച്ഛിടത്തോളം പാകിസ്ഥാന് രൂപീകരിച്ഛ് കഴിഞ്ഞ് ഒറ്റ രാത്രികൊണ്ട് അവര്‍ (മുസ്ളിംകള്‍) ദേശസ്നേഹികളായി തീര്‍ന്നുവെന്നു കരുതുന്നതു ആത്മഹത്യാപരമണു.. "
- ബഞ്ച് ഓഫ് തോട്ട്സ്. പേജ് . 177
തുറന്നു പറയട്ടെ - 'അന്ധൻ ആനയെക്കണ്ടതുപോലെ' എന്ന ഉദാഹരണം ഇവിടെ തികച്ചും യോജ്യമാണ്! വിശദീകരിക്കുന്നതിനു മുമ്പ് ഒന്നു കൂടി പറയട്ടെ - ഇതിനെ സംഘത്തിന്റെ ഔദ്യോഗികവിശദീകരണം എന്ന നിലയ്ക്കൊന്നും ദയവായി കണ്ടുകളയരുത്. ഒരു സംഘാനുഭാവി എന്ന നിലയിൽ, ഇതൊക്കെ വായിച്ചിട്ടും എനിക്കെന്തുകൊണ്ടാണു താങ്കളേപ്പോലെ ആശങ്കപ്പെടുകയും ഭയക്കുകയും ചെയ്യാതെ സാധാരണമട്ടിൽ ഇരിക്കാനാകുന്നത് എന്നതിനുള്ള എന്റെ വ്യക്തിപരമായ വിശദീകരണം മാത്രമാണിത്. അടുത്ത കമന്റായി നൽകാം.
ആരാണിവിടെ ഈ അവർ???
ReplyDeleteമേൽപ്പറഞ്ഞ വാചകം "മുസ്ലീങ്ങൾ"ക്കെതിരായ അപവാദപ്രചാരണമാണെന്നു കടന്നു ചിന്തിക്കുന്നതിനു മുമ്പ് ഒന്നു മനസ്സിലാക്കുക - ബക്കർ - താങ്കളവിടെ വായിക്കുന്നത് ഒരു കാര്യം വിശദീകരിക്കുന്ന അനവധി വാചകങ്ങൾക്കിടയിൽ നിന്ന് തന്ത്രപൂർവ്വം 'കട്ടെ'ടുത്ത(cut) ചെറിയൊരു ഭാഗം മാത്രമാണ്. സത്യത്തിൽ അവിടെപ്പറയുന്നത് നമ്മുടെ രാഷ്ട്രത്തിന്റെ അഖണ്ഡതയെ തകർക്കാൻ ആഗ്രഹിക്കുകയും വിദേശശക്തികളോട് കൂറുണ്ടായിരിക്കുകയും ചെയ്യുന്നവർ നമ്മുടെ ഇടയിൽത്തന്നെയുണ്ടെങ്കിൽ, നാം അതീവജാഗരൂകരായിരിക്കേണ്ടതുണ്ട് എന്നു മാത്രമാണ്. എന്താ താങ്കൾക്കതിനോടു യോജിപ്പില്ലേ? നമ്മുടെ രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കു വെല്ലുവിളിയുയർത്തുന്നവർ ആരുമായിക്കൊള്ളട്ടെ - അവരെ പ്രോത്സാഹിപ്പിക്കണമെന്നു താങ്കൾക്കഭിപ്രായമുണ്ടോ?
ഇല്ലെന്നാണെങ്കിൽ, വാചകത്തിന്റെ വിശദാംശങ്ങളിലേക്കു വരാം. നമ്മുടെ രാഷ്ട്രം നേരിടുന്ന ആഭ്യന്തരഭീഷണി(അകത്തുനിന്നു തന്നെയുള്ള തുരങ്കം വയ്ക്കലു)കളേക്കുറിച്ചു പറയുന്നതിനിടയിൽ ഗോൾവൾക്കർ വളരെ ശ്രദ്ധേയമായ ഒരു കാര്യം ചൂണ്ടിക്കാട്ടുന്നു. അതു ശരിയാണെന്ന് ഒറ്റവായനയിൽത്തന്നെ ആർക്കും ബോദ്ധ്യമാകും.
രാഷ്ട്രവിഭജനം നടന്നപ്പോൾ പാകിസ്ഥാനിലേക്കു ചേർക്കപ്പെട്ട പഞ്ചാബ്- സിന്ധ് - പ്രദേശങ്ങളിലെ ജനങ്ങൾ സത്യത്തിൽ അതിനു മുമ്പത്തെ തെരഞ്ഞെടുപ്പുകളിൽ വിഭജനവാദമുന്നയിച്ച മുസ്ലീം ലീഗിനെ തിരസ്കരിച്ചവരാണ്. അവസാനകാലത്തു മാത്രമാണ് ലീഗിനവിടെ ശബ്ദമുണ്ടായത്. എന്നാൽ, ആദ്യം മുതൽ തന്നെ ലീഗിന്റെ വിഭജനാവശ്യത്തിനു ശക്തമായ പിന്തുണ ലഭിച്ചിരുന്ന - തെരഞ്ഞെടുപ്പു വിജയങ്ങൾ നേടിക്കൊടുത്ത ചില പ്രദേശങ്ങൾ - ഉത്തർപ്രദേശ്- ബീഹാർ - ബംഗാൾ - മേഖലകളിലുള്ള ചില പ്രദേശങ്ങൾ - വിഭജനാനന്തരം ഇന്ത്യയിൽത്തന്നെ തുടരുകയാണ്! അപ്പോൾ, ആ പ്രദേശങ്ങളിലുള്ള ചില മുസ്ലീങ്ങൾ - പാകിസ്ഥാനു വേണ്ടി അതുവരെ ശക്തമായി വാദിച്ചിരുന്നവർ - ഒന്നടങ്കം പാകിസ്ഥാനിലേക്കു കുടിയേറിപ്പാർത്തിട്ടില്ലെന്നു തീർച്ചയുമുള്ള നിലയ്ക്ക് - അത്തരക്കാർക്ക് ഒന്നടങ്കം സ്വാന്തന്ത്ര്യാനന്തരം ഒരു സുപ്രഭാതത്തിൽ പൊടുന്നനെയുള്ള മനപരിവർത്തനം വന്നു എന്നു കരുതിക്കൂടാ എന്നും ചിലരെങ്കിലും ഇപ്പോളും ഇവിടെ നിന്നുകൊണ്ടുതന്നെ പാകിസ്ഥാൻ അനുകൂലമനോഭാവവുമായി കഴിയുന്നുണ്ടാവണമെന്നും നാം അതേപ്പറ്റി ബോധവാന്മാരും ജാഗരൂകരും ആയിരിക്കണം എന്നുമാണവിടെ സൂചിപ്പിക്കുന്നത്. അതു വിശദീകരിക്കുന്നതിനിടയിൽ നിന്നാണ് ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് തെറ്റിദ്ധാരണാജനകമായ മട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്!
മുഴുവൻ ഭാഗവും ചേർത്തുവച്ചു വായിച്ചാൽ, എത്ര പച്ചപ്പരമാർത്ഥമായ കാര്യമാണത്? കൊച്ചുകുട്ടികൾക്കുപോലും മനസ്സിലാകുന്ന യുക്തി മാത്രമല്ലേ അതിനു പിന്നിലുള്ളൂ. ഒരൊറ്റ സുപ്രഭാതത്തിൽ ദശലക്ഷക്കണക്കിനു പാക്കിസ്ഥാൻ വാദികളെല്ലാം കറതീർന്ന ദേശസ്നേഹികളും ഇന്ത്യാവാദികളുമായി പരിണമിച്ചു എന്നു പറഞ്ഞാൽ അതിനെ വിഡ്ഢിത്തത്തിന്റെ പരമകാഷ്ഠ എന്നല്ലാതെ എന്താണു വിളിക്കേണ്ടത്? അപ്പോൾ, പതിറ്റാണ്ടുകൾക്കു മുമ്പെഴുതിയ ഒരു പുസ്തകത്തിൽ, കടുത്ത പാകിസ്ഥാൻവാദികളായിരുന്ന അനേകം ആളുകൾ ഇപ്പോളും നമുക്കിടയിൽത്തന്നെയുണ്ടെന്നും അവർക്ക് ഇപ്പോളും കൂറ് അവിടേയ്ക്കായിരിക്കാൻ സാദ്ധ്യതയുണ്ടെന്നും അതേപ്പറ്റി സകലദേശസ്നേഹികളും ജാഗ്രതപാലിക്കണമെന്നും ആരെങ്കിലും പറഞ്ഞുവച്ചാൽ അതു 'ഫാസിസ'മാണോ അതോ കേവലം "ഫാക്റ്റ്സ്" ആണോ ബക്കർ? അതോ ഇനി അതാണോ താങ്കൾ പറയുന്ന ഈ സോ കോൾഡ് 'ഉൻമൂലന'സിദ്ധാന്തം? വാക്കുകൾക്ക് അർത്ഥം മാറിയെങ്കിൽ ക്ഷമിക്കുക - ഞാനറിഞ്ഞിരുന്നില്ല.
പാക്കിസ്ഥാൻ അനുവദിച്ചു തന്നില്ലെങ്കിൽ കൊന്നുകളയുക തന്നെ ചെയ്യുമെന്നു സൂചിപ്പിച്ചുകൊണ്ട് മുസ്ലീം ലീഗ് പ്രവർത്തകർ "ഡയറക്ട് ആക്ഷൻ" നടത്തിയപ്പോൾ, ഒരൊറ്റ ദിവസം തന്നെ ആയിരക്കണക്കിനു (പല ആയിരങ്ങൾ എന്നു തന്നെ) ഹിന്ദുക്കളാണ് കൽക്കത്ത എന്ന ഒരൊറ്റ നഗരത്തിൽ മാത്രം കൊല്ലപ്പെട്ടത്. പിന്നീട് ഒരു വർഷത്തിനു ശേഷം - വിഭജനാനന്തരം - കൽക്കത്ത എവിടെയായിരുന്നു? ഇന്ത്യയിലോ അതോ കിഴക്കൻ പാകിസ്ഥാനിലോ? ഇന്ത്യ എന്നാണുത്തരമെങ്കിൽ, കൽക്കത്തയിലെ അന്നത്തെ പാക് അനുകൂല കലാപകാരികൾ ഒന്നടങ്കം ആഗസ്ത് 15-ന് അതിർത്തി കടന്നിരുന്നോ അതോ അർദ്ധരാത്രിയിൽ മാനസാന്തരപ്പെട്ട് ഇവിടെത്തന്നെ മര്യാദക്കാരായി കൂടിയോ? ഏതാണു നാം വിശ്വസിക്കേണ്ടത്?
ReplyDeleteഅല്ല - എന്തിനാണു നാം വടക്കോട്ടു പോകുന്നത്? "പത്തണയ്ക്കു കത്തിവാങ്ങി കുത്തിനേടും പാകിസ്ഥാൻ" എന്ന പ്രയോഗം മലയാളത്തിൽത്തന്നെയുള്ളതായിരുന്നല്ലോ ബക്കർ. ഒരുകാലത്ത് കേരളത്തിലെ തെരുവുകളിൽ അത് അലറി വിളിച്ചു നടന്നവർ ഒന്നടങ്കം പാകിസ്ഥാനിലേക്കു കുടിയേറിപ്പാർത്തെന്നാണോ താങ്കൾ വാദിക്കുന്നത്? അതോ അവരെല്ലാം കൃത്യം 1947 ആഗ്സ്ത് പതിനഞ്ചിനു മനസ്താപപ്പെട്ട് ഇന്ത്യൻ യൂണിയനിൽ അത്ഭുതകരമായി ലയിച്ചോ? എന്റെ ബക്കർ - ഇവിടെ വിഷമം വിചാരിച്ചിട്ടു കാര്യമൊന്നുമില്ല. യാഥാർത്ഥ്യങ്ങളെ നാം യാഥാർത്ഥ്യങ്ങളായിത്തന്നെ അംഗീകരിക്കണം. ഒറ്റ സുപ്രഭാതത്തിലെ കൂട്ടമാനസാന്തരത്തിന്റെ കഥ വിശ്വസിച്ച് കണ്ണുമടച്ചിരുന്നുകൂടാ എന്നു, ദേശവിരുദ്ധപ്രവർത്തനങ്ങൾ ഉള്ളിൽ നിന്നു തന്നെ ഇനിയും മുളപൊട്ടിക്കൂടായ്കയില്ല എന്നും, ജാഗരൂകരായിരിക്കണമെന്നും ഒരാൾ പറയുന്നെങ്കിൽ താങ്കൾക്കതിനോട് എതിർപ്പുണ്ടാകുന്നതിന്റെ ന്യായമെന്താണു ബക്കർ? ഇത് താങ്കളേക്കൂടി ബാധിക്കുന്ന കാര്യമല്ലേ? താങ്കളും അതിനെ അംഗീകരിച്ച് ജാഗരൂകനായിരിക്കുകയല്ലേ വേണ്ടത്?
അന്നത്തെ സാഹചര്യമനുസരിച്ച് ഗോൾവൾക്കർ പറഞ്ഞുവച്ചതു പോകട്ടെ - കുറച്ചു തലമുറകൾ മാറിയശേഷം ഇന്നിന്റെ അവസ്ഥയെന്താണ്? ശക്തമായ പാക് അനുകൂല മനോഭാവമുള്ളവർ - ഒരു സഹോദരരാജ്യമെന്ന നിലയിൽ നല്ല രീതിയ്ക്കല്ല - മറിച്ച് ശതൃരാജ്യങ്ങളായിത്തന്നെ കണ്ടതിനു ശേഷം പാക് അനുകൂലവും ഇന്ത്യാവിരുദ്ധവുമായ നിലപാടുകൾ സംയോജിപ്പിച്ചു മനസ്സിൽ പേറുന്നവർ - ഇന്ത്യൻ പൗരന്മാർക്കിടയിൽത്തന്നെ ഇപ്പോളും ഉണ്ടെന്നത് എളുപ്പത്തിൽ നിഷേധിക്കാവുന്ന ഒന്നാണോ? പാകിസ്ഥാനെതിരെ മത്സരം ജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിനു വേണ്ടി കയ്യടിച്ച ആലപ്പുഴക്കാരനായ ഒരു മുസ്ലീം യുവാവിന്റെ തലമണ്ട, തീവ്രവാദസ്വഭാവമുള്ളൊരു സംഘടനയുടെ പ്രവർത്തകനായ അനുജൻ വിറകുകൊള്ളിക്ക് അടിച്ചുപൊളിച്ചതായും മറ്റുമുള്ള കുഞ്ഞുകുഞ്ഞു വാർത്തകൾ സ്പോർട്ട്സ് സ്നേഹത്തിന്റെ പേരുപറഞ്ഞ് ചിരിച്ചു തള്ളാം. പക്ഷേ, നിർബന്ധിക്കപ്പെട്ടപ്പോൾ പാകിസ്ഥാൻ കീ ജയ് എന്നു വിളിക്കാൻ തയ്യാറായതുകൊണ്ടാണ് തങ്ങൾ കൊല്ലാതെ വിട്ടയയ്ക്കപ്പെട്ടത് എന്നു മാറാട്ടുള്ള ചിലർ മൊഴിനൽകുമ്പോൾ എന്താണു മനസ്സിലാക്കേണ്ടത്? അവരുടേതു നുണയാണെങ്കിൽ, സ്വാതന്ത്ര്യദിനത്തിന് ദേശീയപതാകയ്ക്കു പകരം ചെരിപ്പുമാല ഉയർത്തിയ തമിഴ് യുവാക്കൾ എന്തിന്റെ പ്രതീകമാണ്? കശ്മീരിലേക്കു പോയി ഇന്ത്യൻ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച മലയാളി യുവാക്കൾ ഇന്ത്യാക്കാർ തന്നെയല്ലെന്നുണ്ടോ? എത്രയോ ഉദാഹരണങ്ങൾ! പരസ്യമായി പാകിസ്ഥാൻ കോളനി എന്നു തന്നെ അറിയപ്പെടുന്ന പ്രദേശങ്ങൾ ഇന്ത്യയിലുണ്ടെന്നു പറയുന്നു. സ്വമതത്തോടുള്ള സ്നേഹം സ്വരാജ്യത്തോടുള്ള ദ്വേഷമായി പരിണമിച്ചുപോകുന്നവരേക്കുറിച്ചു നാം കരുതിയിരിക്കുക ത്അന്നെയല്ലേ വേണ്ടത്? അതോ?
ഏയ് - അങ്ങനെയൊന്നുമില്ല - അതെല്ലാം കേവലം "അപവാദ"മാണ് എന്നു താങ്കൾക്കു തോന്നുന്നെങ്കിൽ, എന്തു യുക്തിയുടെ അടിസ്ഥാനത്തിലാണതു പറയുന്നതെന്നു ദയവായി വിശദമാക്കൂ. മുസ്ലീമായിപ്പിറന്ന ഏതൊരാളും ജന്മനാ 'മര്യാദബാബർ'മാരായിരിക്കുമെന്നും (രാമനെന്നുപയോഗിച്ച് ഭാഷയെ ഫാസിസ്റ്റുവൽക്കരിക്കുന്നില്ല - ഇരിക്കട്ടെ അൽപം മതേതരത്വം) അവർ ഒന്നടങ്കം പരമസാത്വികരും ഒന്നിന്റെ പേരിലും സംശയിക്കാൻ പാടില്ലാത്തവരുമായിരിക്കുമെന്നുമൊക്കെ കമ്മ്യൂണിസ്റ്റുകളുടെ മട്ടിലുള്ള വരട്ടുവാദമാണെങ്കിൽ മറുപടിയില്ല. അതല്ല - സാമാന്യ യുക്തിയ്ക്കു വിലകൽപിക്കുന്നുവെന്നാണെങ്കിൽ പറയുക. ഗോൾവൾക്കർ പറഞ്ഞിരിക്കുന്നതു ന്യായമല്ലേ? അത് കേവലം അപവാദമാണെന്നുണ്ടോ? അത് സകല മുസ്ലീങ്ങൾക്കുമെതിരായ കുറ്റാരോപണമായി വെറുതെ തെറ്റിദ്ധരി(പ്പി)ക്കേണ്ടതുണ്ടോ?
ReplyDeleteമുസ്ലീങ്ങളെ സംശയത്തിന്റെ മുനയിൽ നിർത്തുക - അപവാദങ്ങൾ പ്രചരിപ്പിക്കുക - ഇതൊക്കെ ഫാസിസത്തിന്റെ പരിപാടികളാണത്രേ! ഇത്രയ്ക്കു ലജ്ജയില്ലാതായിക്കൂടാ ബക്കർ! അനവസരത്തിലുള്ളതും ആശയച്ചോർച്ച വരുത്തി വികലമാക്കിയതുമായ ഉദ്ധരണികൾ കാണിച്ച് മുസ്ലീം സമൂഹത്തെ വിരട്ടി കാര്യം കാണാൻ ശ്രമിക്കുന്നവരുടെ കെണിയിൽ ദയവായി കുടുങ്ങാതിരിക്കുക.
മുഴുവൻ ഭാഗവും ചേർത്ത് - ആരേക്കുറിച്ചാണു പറഞ്ഞിരിക്കുന്നതെന്നു മനസ്സിലാക്കി - വ്യക്തമായി വായിക്കുകയാണെങ്കിൽ - മുസ്ലീങ്ങളിൽത്തന്നെ ആരേക്കുറിച്ചാണു പരാമർശമെന്ന തിരിച്ചറിവോടെ വായിക്കുകയാണെങ്കിൽ - ഇവിടെ ഗോൾവാൾക്കർ ചൂണ്ടിക്കാട്ടിയതു പരമസത്യമാണെന്നു മനസ്സിലാക്കാൻ ആവശ്യമായതു സംഘാനുഭാവമല്ല - സാമാന്യബോധം ഒന്നു മാത്രമാണ്. താങ്കൾക്കതുണ്ടെങ്കിൽ - ബക്കർ - താങ്കൾക്കും തീർച്ചയായും അംഗീകരിക്കേണ്ടി വരും - അതു പച്ചപ്പരമാർത്ഥമാണെന്ന്.
താങ്കളൊരു പാകിസ്ഥാൻ വാദിയോ അന്ധമായ മുസ്ലീം പക്ഷപാതിയോ അല്ലാത്തിടത്തോളം കാലം അതു വായിച്ചു വികാരം കൊള്ളേണ്ട യാതൊരാവശ്യവുമില്ല. 'അയ്യോ - മുസ്ലീങ്ങളെ ഒന്നടങ്കം ഭീഷണിയായിക്കാണുന്നു - ഞാനും മുസ്ലീമാണ്- അതുകൊണ്ട് എന്നെയും ഭീഷണിയായിക്കാണുന്നു'എന്നൊക്കെ ചിന്തിച്ചു വശാകുന്ന പമ്പരവിഡ്ഢിത്തം പ്രവർത്തിക്കാതിരിക്കുക ദയവായി. അങ്ങനെയൊന്നും അവിടെ ഉദ്ദേശിച്ചിട്ടില്ല.
ആരൊക്കെയോ പകർത്തിവച്ച ഉദ്ധരണികൾ മൂലമുള്ള താങ്കളുടെ ഇത്തരം തെറ്റിദ്ധാരണകൾ മാറാൻ പറ്റിയത് താഴെപ്പറയുന്ന ചില കാര്യങ്ങളാണ്.
ReplyDelete(1) കഴിവതും പുസ്തകങ്ങളുടെ (ദുർ)വ്യാഖ്യാനങ്ങൾക്കും അർത്ഥം ഊറ്റിക്കളഞ്ഞ ഉദ്ധരണികൾക്കും പകരം പുസ്തകത്തിന്റെ യഥാർത്ഥ പ്രതി കണ്ടെത്തി, അർത്ഥം മനസ്സിലാക്കി - മുഴുവൻ വായിക്കുക
(2) താൻ സ്വയം ഒരു മുസ്ലീമാണെന്ന ചിന്ത മാറ്റിവച്ചുകൊണ്ട്, സാധ്യമാവുന്നത്ര നിഷ്പക്ഷമനസ്സ് ഒരുക്കിവച്ചു വായിക്കുക.
(3) ഏതെങ്കിലും കാര്യത്തിന്റെ പേരിൽ ഏതെങ്കിലും മുസ്ലീങ്ങൾ വിമർശിക്കപ്പെടുകയാണെങ്കിൽ, അതിൽ അസ്വാഭാവികമായി ഒന്നും കാണേണ്ടതില്ലെന്നും, തെറ്റുചെയ്താൽ മറ്റു മനുഷ്യരേപ്പോലെ തന്നെ വിമർശിക്കപ്പെടാൻ മുസ്ലീങ്ങൾക്കും അവകാശമുണ്ടെന്നും സ്വയം മനസ്സിലുറപ്പിക്കുക.
(4) ഒരാൾ പറയുന്നതു സത്യമാണെന്നുണ്ടെങ്കിൽ, അയാൾക്കു സംഘബന്ധമുണ്ടായാലും ശരി - ഇല്ലെങ്കിലും ശരി - അയാൾ പറയുന്നതു ശരിയാണെന്നു സമ്മതിക്കുന്നതിൽ തെറ്റൊന്നുമില്ല എന്ന് പലയാവർത്തി മാസ്സിലുരുവിടുക.
ഇതിനെല്ലാം ശേഷമുള്ള ഒരു വായനയാണെങ്കിൽ, താങ്കളുടെ തെറ്റിദ്ധാരണകൾ അനവധി മാറിക്കിട്ടുമെന്നു തീർച്ചയാണ്. വിചാരധാര എന്നതു വിദ്വേഷം പ്രചരിപ്പിക്കുന്ന ഗ്രന്ഥമൊന്നുമല്ല. മുസ്ലീങ്ങളേക്കുറിച്ചു പരാമർശിക്കാനുദ്ദേശിച്ചു രചിച്ചതുമല്ല. അതിൽ എവിടെയെങ്കിലും മുസ്ലീങ്ങളെ സംബന്ധിച്ച് എന്തെങ്കിലും പരാമർശങ്ങളുണ്ടെങ്കിൽ അതിനൊക്കെ സ്പഷ്ടമായ കാരണങ്ങളുണ്ട്. പറഞ്ഞിരിക്കുന്നതിനു വ്യക്തമായ അർത്ഥങ്ങളുമുണ്ട്. 'ഹിന്ദുരാഷ്ട്രം' എന്ന പേരു കേട്ടാൽ മുസ്ലീങ്ങൾ എന്തുകൊണ്ടു തെറ്റിദ്ധരിക്കേണ്ടതില്ല - എന്തുകൊണ്ടു ഭയക്കേണ്ടതില്ല - അത് എന്തല്ല - എന്താണ്- ന്യൂനപക്ഷങ്ങളെ സംബന്ധിച്ച കാഴ്ചപ്പാടെന്ത് - മതേതരത്വം സംബന്ധിച്ച കാഴ്ചപ്പാടെന്ത് - എല്ലാം അവിടവിടെയായി വ്യക്തമായി പറയുന്നുണ്ട്. ഗോൾവൾക്കറേയും ഹിറ്റ്ലറേയുമൊക്കെ ചേർത്തു പറയുന്നതൊക്കെ എത്രമാത്രം ശുദ്ധ അസംബന്ധമാണെന്ന് അതു വായിച്ചാൽ മനസ്സിലാകും. വേണമെങ്കിൽ, താങ്കൾ വായിച്ചിട്ടുണ്ടാവില്ലാത്ത ചില വാചകങ്ങൾ - മുസ്ലീങ്ങളെ സംബന്ധിച്ച് - വിചാരധാരയിൽ നിന്നു തന്നെ - അയച്ചു തരാം. സമയം കിട്ടട്ടെ.
പിന്നെ, നമ്മുടെ ബ്ലോഗർ ചാണക്യനല്ല - സാക്ഷാൽ - ഒറിജിനൽ ചാണക്യന്റെ ഒരു പ്രസിദ്ധവാചകമുണ്ട് - 'Books are as useful to a stupid person as a mirror is useful to a blind person.' ഞാൻ താങ്കളെ 'സ്റ്റുപിഡ്' എന്നു വിളിച്ചു പരിഹസിച്ചതായി ദയവായി തെറ്റിദ്ധരിക്കരുത്. അന്ധമായ സമീപനത്തോടെ ഒരു പുസ്തകം മുഴുവൻ വായിച്ചാൽത്തന്നെ പ്രയോജനമില്ലാത്ത സ്ഥിതിക്ക്, അന്ധന്മാർ ആനയെക്കണ്ടതുപോലെ ഏതെങ്കിലും ഒരു അരികും മൂലയും മാത്രം തൊട്ടുനോക്കി അർത്ഥം മനസ്സിലാക്കരുത് എന്നു പറയാൻ വന്നപ്പോൾ മേൽപ്പറഞ്ഞ വാചകം ഓർത്തു പോയി എന്നേയുള്ളൂ.
ReplyDeleteഎന്തായാലും, ഇത്തരമൊരു വിശദീകരണത്തിനു വേദിയൊരുക്കിത്തന്ന താങ്കൾ സത്യത്തിൽ ഒരു ശുദ്ധാത്മാവാണെന്നു തീർച്ചയാണെന്നു കൂടി പറഞ്ഞുകൊള്ളട്ടെ. കമ്മ്യൂണിസ്റ്റ് എഴുത്തുകാരേയും മറ്റും പോലെയുള്ള 'പഠിച്ച കള്ളൻ'മാർക്ക് ഒരിക്കലും പറ്റാത്ത ഒരു അബദ്ധമാണു താങ്കൾക്കു പറ്റിയിരിക്കുന്നത്. അവരാണെങ്കിൽ ഒരിക്കലും വിചാരധാരയിലേയോ മറ്റേതെങ്കിലും പുസ്തകത്തിലേയോ യഥാർത്ഥ ഉള്ളടക്കം വെളിച്ചത്തു കൊണ്ടു വന്ന് അതിന്റെ യഥാർത്ഥ അർത്ഥതലത്തിൽ വിശകലനം ചെയ്യാനും ഒരു ചർച്ച നടക്കാനുമുള്ള ഒരു വേദിയൊരുക്കില്ല. അത്തരമൊരു അവസരം വന്നാൽ കാര്യങ്ങൾ പ്രതികൂലമാകുമെന്നറിയാവുന്നതുകൊണ്ട് അവർ അത്തരമൊരു സാഹചര്യമേ ഒഴിവാക്കും. മറിച്ച്, എന്തൊക്കെയോ ഭീകരമായ കാര്യങ്ങൾ ആ പുസ്തകത്തിലുണ്ടെന്നൊക്കെ കണ്ണുമടച്ചു വാദിച്ച് പുകമറ സൃഷ്ടിച്ചു കടന്നു കളയുക മാത്രമേയുള്ളൂ. എന്നാൽ താങ്കളാകട്ടെ സ്വന്തം കാശുമുടക്കി താക്കോൽ പണിയുകയും വാതിൽ തുറക്കുകയും ചെയ്ത് സംഘസംബന്ധിയായ തെറ്റിദ്ധാരണകളുടെ യഥാർത്ഥവശങ്ങൾ വെളിപ്പെടുത്തുകയാണ്! ഒരർത്ഥത്തിൽ അതൊരു നല്ലകാര്യമാണ്. തെറ്റിദ്ധാരണകൾ പ്രചരിപ്പിച്ചു തീവ്രവാദം വളർത്തുന്നവർക്ക് ഇതൊരു തിരിച്ചടിയാണ്. ആ നിലയ്ക്ക് താങ്കളുടെ ഈ സേവനം ഒരു ദേശസ്നേഹിയുടേ കർത്തവ്യ നിർവ്വഹണം കൂടിയാണ്. ആത്മാർത്ഥമായ അഭിവാദ്യങ്ങൾ!
സംഘപ്രവര്‍ത്തകര്‍ക്ക് ബക്കറിനെ ഒരു പൊന്നാട അണിയിച്ചു ആദരിക്കേണ്ടതിനെപ്പറ്റി ആലോചിക്കാവുന്നതാണു.ബക്കറിന്റെ ഓരോ പോസ്റ്റും ആളുകളുടെ മനസ്സില്‍ സംഘസംബന്ധിയായ അനവധി തെറ്റിദ്ധാരണകള്‍ തകര്‍ന്നു വീഴാന്‍ കാരണമാകുന്നുണ്ടു.
ReplyDeleteബക്കര്‍ സാഹിബ്..
ReplyDelete<<< "യധാര്‍ഥത്തില്‍ രണ്ടുതരം ദൈവങ്ങളുണ്ട്. ദൈവങ്ങള്‍ തീര്‍ച്ചയായും ദൈവങ്ങള്‍ തന്നെ.. പുണ്യ മന്ത്രങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ബ്രാഹ്മണരാകട്ടെ മനുഷ്യ രൂപത്തിലുള്ള ദൈവങ്ങളാണു.."
- ശതപഥ ബ്രാഹ്മണം.. >>>>
എന്താണ് സഹോദരാ.. കൊത്തി കൊത്തി മുറത്തില്‍ കയറി കൊത്തുകയാണല്ലോ...
ബേണ്ട... ബേണ്ടട്ടോ....
ഞാന്‍ ഒന്ന് ചോദിച്ചോട്ടെ..
താങ്കള്‍ എന്താണ് ധരിച്ചു വച്ചിരിക്കുന്നത്.... "ബ്രാഹ്മണങ്ങള്‍" എന്നാല്‍ ബ്രാഹ്മണരുടെ അപദാനങ്ങള്‍ പാടി പുകഴ്ത്തുന്ന പുസ്തകങ്ങള്‍ ആണെന്നോ...
നിങ്ങള്‍ എന്നെ ചിരിപ്പിച്ചു കൊല്ലും....
സഹോദരാ..
ബ്രാഹ്മണങ്ങളില് ഏറ്റവും ഉജ്ജ്വലം എന്ന് കരുതപ്പെടുന്ന, ഋഗ്വേദത്തിന്റെ ശാകലശാഖയുടെ ബ്രാഹ്മണ ഗ്രന്ഥമായ ഐതരേയ ബ്രാഹ്മണം.
ഇന്നും, ഹിന്ദുക്കള്‍ അറിഞ്ഞുകൊണ്ടാല്ലാതെ എങ്കിലും ഏറ്റ്വും കൂടുതല്‍ ആചാരങ്ങള്‍ അനുഷ്ടിക്കുന്ന, ക്രിസ്തുവിനും 800 വര്‍ഷങ്ങള്‍ക്കപ്പുറം രചിക്കപ്പെട്ട ഐതരേയ ബ്രാഹ്മണം.
അത് എഴുതിയ വ്യക്തിയുടെ പേര് "മഹീദാസ് ഐതരേയന്‍" എന്നാണ് ബക്കര്‍. അറിഞ്ഞു വയ്ക്കുക ഇത്.
ഒരു കാര്യം കൂടി അറിയുക.. അദ്ദേഹം ചന്ടാളനായിരുന്നു.
ഇനി താങ്കള്‍ പറഞ്ഞ വാചകം നമുക്ക് ഒരിക്കല്‍ കൂടി വായിച്ചു നോക്കാം.
"അപ്പോല്‍ വൈദിക കാലം അത്ര മഹത്തരമായിരുന്നോ.."
ആയിരുന്നു അല്ലെ ബക്കര്‍. ..
പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു പരിലസിക്കുന്ന ഈശ്വര ചൈതന്യത്തെ 397265 അക്ഷരങ്ങളില്‍, 193816 വാക്കുകളിലാക്കി, 10552 റിക്കുകളില്‍ ആലേഖനം ചെയ്ത ഋഗ്വേദത്തിന്റെ ശാകല ശാഖയുടെ ഉജ്ജ്വലമായ ഗദ്യ വിവര്‍ത്തനം ബ്രാഹ്മണര്‍ ഉള്‍പ്പടെ അനുഷ്ടിക്കേണ്ട ആചാരങ്ങളോട് കൂടി ഐതരേയ ബ്രാഹ്മണസംഹിതയാക്കിയത് ഒരു ചന്ടാളന്‍....
മഹത്തരമായ ദേശമായിരുന്നു "നമ്മുടെ" ഭാരതം അല്ലെ ബക്കര്‍.. "നമ്മുടെ" പൂര്‍വികരുടെ ചരിത്രം
മഹത്തുക്കളില്‍ മഹാതായതായിരുന്ന്നു അല്ലെ ബക്കര്‍... അഭിമാനിക്കുക...
ഇനി ശതപഥ ബ്രാഹ്മനതിലേക്ക്..
ആ വാക്കിനു അര്‍ഥം തന്നെ "നൂറു വഴികള്‍ എന്നാണ്..".
ശതപഥ ബ്രാഹ്മണം എന്റെ പരിമിതമായ അറിവില്‍ ഇരുന്നൂറില്‍ ഏറെ ബ്രാഹ്മണ ഗ്രന്ഥങ്ങളുടെ ഒരു സംഹിതയാണ്... ഇതില്‍ ഏതിലാണ് താങ്കള്‍ പറഞ്ഞ പ്രകാരം ഒരു പരാമര്‍ശമുള്ളത്..
അഥവാ അങ്ങനെ ഉണ്ട് എന്ന് തന്നെ വയ്ക്കാം നമുക്ക്... For the time being..
"പുണ്യ മന്ത്രങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ബ്രാഹ്മണരാകട്ടെ മനുഷ്യ രൂപത്തിലുള്ള ദൈവങ്ങളാണു".
നൂറില്‍ നൂറു ശതമാനം ഞാന്‍ താങ്കളോട് യോജിക്കുകയാണ് ബക്കര്‍.. അണുവില്‍ അണുവായി കുടികൊള്ളുന്ന ചൈതന്ന്യതെയും, സര്‍വ സാക്ഷിയായ സൂര്യനെയും, സസ്യ ലതാദികളെയും, വൃക്ഷങ്ങളെയും, ഘോരസര്പ്പത്തേയും, മാടപ്രാവിനെയും, വാനരന്മാരെയും, പശുവിനെയും, മത്സ്യതെയും ദൈവമായി ആരാധിച്ച ഒരു ദേശത്ത്, അത്യുജ്വലമായ വേദ മന്ത്രങ്ങള്‍ അറിയുന്ന, അത് പഠിപ്പിക്കുന്ന "ഗുരു" എന്ന സ്ഥാനത്ത് വര്‍ത്തിക്കുന്ന ബ്രാഹ്മണനെ ദൈവമായി കാണുക മാത്രമല്ല. പൂജിക്കുക കൂടി വേണം.. അങ്ങനെ ആയിരുന്നല്ലോ ബക്കര്‍ ഇവിടെ നില നിന്നിരുന്ന, ലോകം ഇത് വരെ പരീക്ഷിച്ച വിദ്യാഭ്യാസ സമ്പ്രദായങ്ങളില്‍ ഏറ്റവും ഫലപ്രദം എന്ന് വാഴ്ത്തപ്പെട്ട ഗുരുകുല സമ്പ്രദായത്തില്‍ അനുഷ്ടിക്കപ്പെട്ടിരുന്നതും...
ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു പറഞ്ഞിട്ടും താകള്‍ മനസ്സിലാകാന്‍ കൂട്ടാകാത്ത ഒരു fact ഉണ്ട് ബക്കര്‍ സാഹിബ്.
ആരാണ് ഒരു ബ്രാഹ്മണന് എന്നത്...
ഏത് qualification ലഭിക്കുമ്പോള്‍ ആണ് ഒരാള്‍ ബ്രാഹ്മനനാകുന്നത് എന്ന്...
ഇനിയും ഞാന്‍ അത് പറയുന്നില്ല....
ഉറങ്ങുന്നവനെ ഉണര്‍ത്താം.. ഉറക്കം നടിക്കുന്നവനെയോ....
നകുലെട്ടനും സതയ്ക്കും ഭാരതീയനും പ്രവീണിനും രാവുതറിനും അസ്തലവിസ്തക്കും സര്‍വോപരി ബക്കരിനും നന്ദി..
സംഘത്തെ കുറിച്ച് പകര്‍ന്നു തന്ന അറിവുകള്‍ക്ക്... അറിയാന്‍ അവസ്സരമുണ്ടാക്കിയത്തിനു....
------
നിരഞ്ജന്
അപ്പൊ ബക്കറും കണ്ടട്ടില്ല അങ്ങനൊരു പുസ്തകം ...പതിവ് കഥ.. നകുലേട്ടനും ഭാരതീയനും നിരന്ജനും നന്ദി ...(സര്‍വ്വോപരി ബക്കര്‍ക്കും )
ReplyDeleteനിരഞ്ജന് : ബക്കര്‍ ശതപത ബ്രാഹ്മണം വായിച്ചതിനു ശേഷം കമന്റ് ഇട്ടതാണ് എന്ന് കരുതിയോ മാഷേ ? ബക്കര്ക്കു ആരണ്യകം അരണയെ പറ്റിയുള്ള പുസ്തകം ആണു... അതാണ് ബക്കറുടെ ഒരു കമ്പോളമൊത്തവിലനിലവാരം...
അയ്യോ..
ReplyDeleteഞാന്‍ ഔട്ട് ആയല്ലോ..
എല്ലാവരും തകര്‍ത്തു വാരുന്നു..
ഇനി ഒരു ചെറിയ കാര്‍ട്ടൂണ്‍ കൂടി കാണുക.. എന്റെ വക..(ബക്കര്‍ജി, അഭിപ്രായം പറയണേ..)
നകുലേട്ടന് പറഞ്ഞപോലെ ബക്കര്‍ ശുദ്ധനാണ്.. ദുഷ്ടന്റെ ഫലം ചെയ്യാന്‍ അറിയാന്‍ വയ്യാത്ത ശുദ്ധന്‍..
പ്രിയ ഭാരതീയന്..
ReplyDeleteസമയക്കുറവുകൊണ്ടാണു വാക്കുകള്‍ ചുരുക്കുന്നതു...
താങ്കളുടെ മറുപടിക്ക് നന്ദി.
1. ഹിന്ദുത്വതിണ്റ്റെ മതാധിപത്യത്തെ കുറിച്ചുള്ള ഭാഗങ്ങള്‍ മുഴുവന്‍ വായിച്ചാലേ കാര്യങ്ങള്‍ മനസ്സിലാവൂ എന്നാണു താങ്കള്‍ പറയുന്നതു.. അത് തന്നെ ധാരാളം അതിണ്റ്റെ വൈരുധ്യങ്ങള്‍ക്ക് സാക്ഷ്യമായി..
.. എനിക്കു മനസ്സിലാകുന്നതു സവര്‍ക്കര്‍ക്കു ഹിന്ദുത്വത്തെപറ്റി നല്ല നിശ്ചയം ഉന്ടായിരുന്നു എന്നു തന്നെയാണു.അതില്ലാത്തതു ബക്കറിനാണു.കാരണം ഒന്നെയുള്ളു.ബക്കര്‍ ദേശീയതയില്‍ വിശ്വസിക്കുകയോ അതിഷ്ടപ്പെടുകയോ ചെയ്യുന്നില്ല ..
ശരിയാണു ഹിന്ദുത്വം പറയുന്ന ദേശീയത എനിക്ക് ദഹിക്കില്ല..
2. we or ournationhood defined ഒന്ന് കൂടി വായിച്ചാല്‍ എണ്റ്റെ തെറ്റിദ്ധാരണ മാറുമോ.. അതോ മാറ്റി എഴുതിയതാണോ ഇപ്പോല്‍ ഉള്ളതു..
3. അയ്യോ സോറി.. ഒരു പ്രകോപനവും ആര്.എസ്സ്.എസ്സ് നെ പോലുള്ളവര്‍ നടത്തിയിട്ടില്ല..
കുശ്വന്ത് സിങ്ങിനെപ്പോലുള്ളവര്‍ "R.S.S. is a communal organization and dangerous to the country's secular fabric" ഇങ്ങനെ പറയുന്നതു തലക്ക് വെളിവില്ലാതെയായിരിക്കും..
4. ഓണ്റ്റെ പിഴ.. ഓണ്റ്റെ പിഴ..
5. അതെയതെ.. സെമിറ്റിക് മതങ്ങളില്‍ മാത്രം സങ്കുചിതത്വം.. സവര്‍ക്കറിനുള്ളത് വിശാല രാജ്യ താല്പര്യം..
6. അതു വരവു വച്ഛിരിക്കുന്നു...
പിന്നെ പൊന്നാടയെ കുറിച്ച് ...
സംഘം നിരാകാര ശാസ്ത്രങ്ങല് പുളകിതമെന്ന് സ്വയമെഴുതി ആശ്വാസം കൊള്ളുമ്പോള്‍ മറ്റുള്ളവര്‍ക്ക് പരിവാരങ്ങളെക്കുറിച്ചുള്ള എല്ലാ തെറ്റിദ്ധാരണയും അഴിഞ്ഞു വീഴുന്നു എന്ന തോന്നലുണ്ടാകുമ്പോല് അവിടെ താങ്കളെപ്പോലുള്ളവര്‍ സഹതാപത്തിനു അര്‍ഹരായി തീരുന്നു...
അപ്പോല്‍ പരസ്പരം നിങ്ങള്‍ പൊന്നാട അണിയുന്നതിലായിരിക്കും ന്യായാമായും യുക്തിയുള്ളതു..
പ്രിയ ബക്കര്‍,
ReplyDeleteഗുരുജി ഗോള്‍വര്‍ക്കറുടെ ചിന്തകളും കൃതികളും ഒക്കെ കിട്ടാന്‍ ഏറ്റവും നല്ലതു ദാ ഇവിടെ പോവുകയാണു.ഓരോന്നും ഡൌണ്‍ലോഡ് ചെയ്തു വായിച്ചിട്ടു യോജിക്കാനാവാത്തവ ഡോകുമെന്റ് പേരും പേജ് നംബെര് സഹിതവും പറഞ്ഞു കൊണ്ടു വാദങ്ങള്‍ ഉന്നയിക്കാം.ഞാന്‍ മേല്പറഞ്ഞ സോഴ്സ് ആണു സംഘസംബന്ധി ആയ എന്തു ഇന്‍ഫൊര്‍മേഷന്‍ കിട്ടാനും ഉപയോഗിക്കാറു.
അഞ്ജനമെന്നതു ഞാനറിയും
ReplyDeleteമഞ്ഞള്‍ പോലെ വെളുത്തിരിക്കും അല്ലെ ? ബക്കര്‍ ?
നിരഞ്ജന് ചേട്ടാ..
ReplyDeleteമുറത്തില്‍ കയറി കൊത്തുന്നതായിട്ട് കരുതരുത്...
ബ്രാഹ്മണ്യത്തെ കുറിച്ച് വാചാലമായതിനാല് തോന്നിയ ചില സംശയ്ങ്ങളാണു ഉള്ളതു..
അറിവ് പഠിപ്പിക്കുന്നതു കൊണ്ടും അങ്ങയുണ്ടാവുന്ന qualification കൊണ്ടുമാണു ബ്രാഹ്മന്‍ ഉണ്ടാവുന്നതു എന്നാണു താങ്കള്‍ പറയുന്നതു...
അങ്ങനെയാവട്ടെ എന്ന് ആഗ്രഹിക്കുകയാണു..
എന്നാല്‍..
ശ്രീ ബുധന്‍ ഒരു ചോദ്യ ചോദിച്ഛിരുന്നു പണ്ട് .. അതു ഇങ്ങനെ യാണു..
"ബ്രാഹ്മണരുടെ ഭാര്യമാര്‍ക്ക് ആര്‍ത്തവമുണ്ട് അവര്‍ ഗര്‍ഭം ധരിക്കുന്നു.. പ്രസവിക്കുന്നു മുലയൂട്ടുന്നു..എന്നിട്ടും ഈ ബ്രാഹ്മണര്‍ അവകാശപ്പെടുന്നു അവര്‍ ബ്രഹ്മാവിണ്റ്റെ വായില്‍ നിന്നു ഉണ്ടായവരാണെന്നു.. "
ഇതു ഏതു ബ്രാഹ്മണരെ കുറിച്ഛാണു ബുദ്ധന് പറയുന്നതു..
അതു ശ്രീ ബുദ്ധനു അറിയത്തില്ലായിരുന്നോ അറിവിണ്റ്റെ കുത്തകക്കാരും പഠിപ്പീരുകാരുമാണു ബ്രാഹ്മണെരെന്നു..
ഇനി അറിവു പകര്‍ന്നുകൊടുത്തിരുന്ന ശ്രീ നാരായണ ഗുരുവിപ്പോലുള്ളവരുടെ പ്രൊഫൈലില്‍ ബ്രാഹ്മണന് എന്ന് എഴുതാമോ..
മുറത്തില്‍ കയറി കൊത്തിയതായി തെറ്റിദ്ധരിക്കരുതേ...
പ്രിയ ബക്കര്‍,
ReplyDeleteതാങ്കള്‍ പലപ്പോളും ആശയങ്ങളെ അതിന്റെ അര്‍ഥത്തില്‍ മനസ്സിലാക്കുകയാണ് വേണ്ടത്..
ഉദാഹരണത്തിന് ഹിന്ദുത്വം.. അതാണ് നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത, സമ്പത്ത്, ജീവിതരീതി, സംസ്കാരം. അത് മതത്തിനും അപ്പുറത്ത് നില്ക്കുന്ന ഒന്നാണ്. അതുകൊണ്ടാണ് ഹിന്ദുത്വത്തെ ഭാരത സംസ്കാരമായും അതിലുപരി 'ദേശീയത' ആയും വിശേഷിപ്പിക്കുന്നത്..അതിനു എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളാന്‍ നിഷ്പ്രയാസം സാധിക്കും. അതുകൊണ്ടാണ് ഒരു മുസ്ലിം വിശ്വാസിയുടെയോ കൃസ്തീയ വിശ്വാസിയുടെയോ വിശ്വാസങ്ങളെ 'തെറ്റ്' എന്നോ, 'മോശം' എന്നോ ചിന്തിക്കുക പോലും എന്നെപോലെ ഉള്ളവര്‍ക്ക് സാധിക്കാത്തത്. ഒരു 'യഥാര്‍ഥ' സെമിടിക് മതവിശ്വാസിക്ക് ഇതിനാവില്ല.. ഇനി, അങ്ങനെ ചിന്തിക്കുന്നവര്‍ മതത്തിനും അപ്പുറത്ത് ചിന്തകളെ എത്തിക്കുന്നവരാണ്.. അവര്‍ക്ക് ഒരു ആശയക്കുഴപ്പവും വരുന്നില്ല..
ഇനി, നമ്മുടെ രാജ്യത്തിന്റെ സവിശേഷതയും ദേശീയതയും ഹിന്ദുത്വം ആണെന്ന് പറയുന്നതില്‍ എന്ത് തെറ്റാനുള്ളത്? താങ്കള്‍ അടക്കമുള്ള മുസ്ലിം-കൃസ്ത്യന്‍ മത വിശ്വാസികളും ഈ മണ്ണിന്റെ/സംസ്കാരത്തിന്റെ സന്തതികള്‍ അല്ലെ? അതിനെ ഇത്ര വെറുക്കാന്‍ എന്തിരിക്കുന്നു?
താങ്കള്‍ ഉള്‍പ്പടെ ഉള്ള സെമിടിക് മത വിശ്വാസികള്‍ ആ മതത്തിന്റെതായ സംസ്കാരത്തെ സ്വീകരിക്കുകയും പിന്നീട് ഇവിടുണ്ടായിരുന്ന സംസ്കാരത്തിനെ ഉപേക്ഷിക്കുകയും ചെയ്തു എന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ലല്ലോ..
ഹിന്ദുത്വം ആണ് ഈ രാജ്യത്തിന്റെ സംസ്കാരം എന്നും അതാണ് ദേശീയത എന്നും പറയുന്നുവെങ്കിലും ആ സംസ്കാരം സ്വീകരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും താങ്കളില്‍ നിന്ന് ഇല്ലാതാക്കാന്‍ ആരും ശ്രമിക്കുന്നില്ലല്ലോ.. അതിനായി ശ്രമിക്കുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ താങ്കള്‍ ശ്രമിക്കുന്നു എന്ന് മനസ്സിലാക്കുന്നു.. പക്ഷെ, ദേശീയത എന്നത് ഈ രാജ്യത്തിലെ എല്ലാ ജനതയും മത-ജാതി-പ്രാദേശിക-വര്‍ണ്ണ-ഭാഷാ വത്യാസമില്ലാതെ ഉള്‍ക്കൊള്ളേണ്ട ഒന്നാണ്.. അതിനെ ഹിന്ദുത്വവുമായി സംഘമോ ഹിന്ദുക്കളോ ചേര്‍ത്ത് വായിക്കുന്നു എന്ന് കരുതി 'വിളറി' പിടിക്കേണ്ടതില്ല.. താങ്കള്‍ക്കു താങ്കളുടെ മാര്‍ഗം സ്വീകരിക്കാം.. പക്ഷെ, ഒന്നും രാജ്യത്തിനും ദേശീയതക്കും എതിരാകരുത് എന്ന് മാത്രം..
ഇത് പറയാന്‍ കാരണം, ഭാരതം=ഹിന്ദു എന്നോ, ഭാരതം=ഹിന്ദു=സംഘം എന്നോ കണ്ടു ഹിന്ദു വിരോധവും സംഘവിരോധവും കൊണ്ട് 'ഭാരതത്തിനെ' വെറുക്കുന്ന ചിലര്‍ ഉണ്ട്.. താങ്കള്‍ അങ്ങനെ അല്ല എന്ന് വിശ്വസിക്കുന്നു..
അപ്പോള്‍ എവിടെ ആണ് നമ്മള് തമ്മില്‍ വത്യാസപ്പെട്ടിരിക്കുന്നത്?
* ഹിന്ദുത്വം ആണ് നമ്മുടെ രാജ്യത്തിന്റെ അടിത്തറ,സംസ്കാരം,സമ്പത്ത് എന്ന് ഞാന്‍ കരുതുന്നു.. അത് സര്‍വോപരി 'ദേശീയത' ആണെന്ന് കരുതുന്നു.. താങ്കള്‍ക്കു ഹിന്ദുത്വം ഇല്ലാത്ത ദേശീയതയില്‍ വിശ്വസിക്കാം, ഞാന്‍ വിശ്വസിക്കുന്നത് ശരിയല്ല എന്ന് പറയുമ്പോള്‍ എതിര്‍ക്കും..
* ദേശീയതയില്‍ വിശ്വസിക്കാത്തവര്‍ 'ദേശ സ്നേഹികള്‍' അല്ല എന്ന് പറയുന്നു.. താങ്കളുടെ അഭിപ്രായം അറിയില്ല.
* ഹിന്ദു എന്നതില്‍ താങ്കളും ഉള്‍പ്പെടുന്നു.. അത് ഇഷ്ടപ്പെടാത്തവര്‍ ഹിന്ദുവല്ല..
ഈ ആശയങ്ങളില്‍ നിന്നും വഴി മാറി കാണേണ്ട ഒന്നാണ്, ഹിന്ദു എന്ന "മതം"!! ഞാന്‍ ഉദ്ദേശിച്ചത്, രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാടുകള്‍ ആണ്. ക്ഷേത്രങ്ങള്‍, ആചാരങ്ങള്‍, അനുഷ്ടാനങ്ങള്‍, വിശ്വാസ പ്രമാണങ്ങള്‍, സമ്പത്ത്, സാമൂഹിക സമത്വം, രാഷ്ട്രീയ അവകാശങ്ങള്‍ തുടെങ്ങിയവ വിഷയമാകുമ്പോള്‍ ഹിന്ദു=മതം!!!
ഈ വത്യാസം തിരിച്ചറിയുക.. താങ്കള്‍ എപ്പോളും എല്ലാറ്റിലും ഹിന്ദുവിന്റെ രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാടുകള്‍ മാത്രം വച്ചാണ് വിലയിരുത്തുന്നത്!! അതുകൊണ്ടാവും "മനപ്പൂര്‍വമല്ലെങ്കില്‍" താങ്കള്‍ ഹിന്ദുത്വം എന്ന് കേള്‍ക്കുമ്പോള്‍ 'വിളറി' പിടിക്കുന്നത്..
പ്രിയ ബക്കര്‍,
ReplyDeleteബ്രാഹ്മണന് എന്നതും ഹിന്ദു എന്നതിന് പല അര്‍ഥം ഉള്ളത് പോലെ അര്ദ്ധവത്യാസങ്ങള് ഉണ്ട്.. ഓരോന്നും അതിന്റേതായ അര്‍ഥത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ ധാരാളം 'മണ്ടന്‍' ചിന്തകള്‍ തലച്ചോറിനെ 'ചൂട്' പിടിപ്പിക്കും..
'ചൂട്' പിടിപ്പിക്കാന്‍ വായിക്കാതെ, 'മനസ്സിലാക്കാന്‍' വായിക്കുകയും ശ്രമിക്കുകയും ചെയ്യൂ..
സംഘമോ ഹിന്ദുക്കളോ, താങ്കളെയോ മറ്റു മതങ്ങളെയോ 'ഇല്ലാതാക്കാന്‍' ശ്രമിക്കുന്നില്ല, ശ്രമിക്കുകയും ഇല്ല.. എന്നാല്‍ ആരായാലും രാജ്യത്തിന്റെ സുരക്ഷക്കും സമാധാനത്തിനും സമത്വത്തിനും ധര്‍മ്മത്തിനും സംസ്ക്കാരത്തിനും അഖണ്ടതക്കും എതിരെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍.. എതിര്‍ക്കും.. എന്താ മോശമാണോ?? അങ്ങനെ അല്ലെ വേണ്ടത്?? അങ്ങനെ ഉള്ള സംഘത്തിനെ 'കരിവാരി' തേക്കാന്‍ ആര് ശ്രമിച്ചാലും....
ലാലേട്ടന് പറയുന്ന പോലെ ഡയലോഗ് കാച്ചും..
"" നീ.. പോ.. മോനെ.. ദിനേശാ..""
ചുമ്മാ.. ;)
“1. ഹിന്ദുത്വതിണ്റ്റെ മതാധിപത്യത്തെ കുറിച്ചുള്ള ഭാഗങ്ങള്‍ മുഴുവന്‍ വായിച്ചാലേ കാര്യങ്ങള്‍ മനസ്സിലാവൂ എന്നാണു താങ്കള്‍ പറയുന്നതു.. അത് തന്നെ ധാരാളം അതിണ്റ്റെ വൈരുധ്യങ്ങള്‍ക്ക് സാക്ഷ്യമായി..
ReplyDelete.. എനിക്കു മനസ്സിലാകുന്നതു സവര്‍ക്കര്‍ക്കു ഹിന്ദുത്വത്തെപറ്റി നല്ല നിശ്ചയം ഉന്ടായിരുന്നു എന്നു തന്നെയാണു.അതില്ലാത്തതു ബക്കറിനാണു.കാരണം ഒന്നെയുള്ളു.ബക്കര്‍ ദേശീയതയില്‍ വിശ്വസിക്കുകയോ അതിഷ്ടപ്പെടുകയോ ചെയ്യുന്നില്ല ..
ശരിയാണു ഹിന്ദുത്വം പറയുന്ന ദേശീയത എനിക്ക് ദഹിക്കില്ല.. “
ബക്കറെ,ഹിന്ദുത്വത്തില്‍ മതങ്ങളുടെ അസ്തിത്വം എങ്ങനെ ഇല്ലാതാകുന്നു എന്നു എനിക്കു ഇതുവരെ മനസ്സിലായിട്ടില്ല.വസ്തുതാപരമായി അതു വിശദീകരിക്കാനാണു ആദ്യപോസ്റ്റ് മുതലെ ഞാന്‍
താങ്കളോടു ആവശ്യപ്പെടുന്നതു.ഏതെങ്കിലും ഒരു മതത്തെ ഇല്ലാതാക്കന്‍ ഉള്ള ശ്രമം അതിലുണ്ടോ? ഏതെങ്കിലും മതവിശ്വാസിക്കു സാമൂഹിക സ്വാതന്ത്ര്യം,ആരാധന സ്വാതന്ത്ര്യം,സാംബത്തിക
സ്വാതത്ര്യം എന്നിവ നിഷേധിക്കണം എന്നൊക്കെ സംഘസാഹിത്യത്തില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ഒന്നു കാണിച്ചു തരണം.(ഞാന്‍ ആര്കൈവ്സിലോട്ടുള്ള ലിങ്ക് തന്നല്ലോ.ഒന്നു വായിചിട്ടു, ഏതു ദൊകുമെന്റ്,
ഏതു പേജ് എന്നൊക്കെ ഒന്നു പറഞ്ഞാല്‍ പോരെ?) .കുഴപ്പം എന്താണെന്നു വെച്ചാല്‍ ബക്കറിന്റെ ഉള്ളില്‍ അങ്ങേയറ്റം ഓര്‍തൊഡോക്സ് ആയ ഒരു ഇസ്ലാം മതവിശ്വാസി ഉണ്ടു.
“ഹിന്ദുത്വം = ഹിന്ദൂയിസം = വിഗ്രഹാരാധന അംഗീകരിച്ചുകൊടുക്കല് “ എന്നൊക്കെ അബദ്ധങ്ങള്‍ ചിന്തിച്ചു കൂട്ടുന്ന ഒരു പാവം മുസ്ലീം.
“2. we or ournationhood defined ഒന്ന് കൂടി വായിച്ചാല്‍ എണ്റ്റെ തെറ്റിദ്ധാരണ മാറുമോ.. അതോ മാറ്റി എഴുതിയതാണോ ഇപ്പോല്‍ ഉള്ളതു.. “
"We or our Nationhood" എന്ന ബുക്കില്‍ ബക്കര്ക്കു ആരോ കൈവിഷം തന്നെന്നു തോന്നുന്നു.അതേന്നു പിടി വിടുന്നില്ലല്ലൊ.ഇല്ലെങ്കില്‍ ഞാന്‍ തന്ന ലിങ്കുകള്‍ എങ്കിലും വായിച്ചു
നോക്കിയേനെ.
“3. അയ്യോ സോറി.. ഒരു പ്രകോപനവും ആര്.എസ്സ്.എസ്സ് നെ പോലുള്ളവര്‍ നടത്തിയിട്ടില്ല..
കുശ്വന്ത് സിങ്ങിനെപ്പോലുള്ളവര്‍ "R.S.S. is a communal organization and dangerous to the country's secular fabric" ഇങ്ങനെ പറയുന്നതു തലക്ക് വെളിവില്ലാതെയായിരിക്കും.. “
ഞാന്‍ ആര്.എസ്.എസിനെ നിരീക്ഷിക്കാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലായ ഒരു കാര്യം എന്താണെന്നു വെച്ചാല്‍ ഒരിടത്തും അവരായിട്ടു പ്രകോപനം ഉണ്ടാക്കാറില്ല.എന്നാല്‍ പ്രകോപനങ്ങളില്‍
സഹികെട്ടാല്‍ അവര്‍ പ്രതികരിക്കാറുണ്ടു.പിന്നെ ഖുഷ്വന്ത് സിംഗ് ആ വാചകം മാത്രം അല്ലല്ലോ സംഘത്തെപ്പറ്റി പറഞ്ഞിട്ടുള്ളതു.കഴിഞ്ഞപോസ്റ്റില്‍ ആ മനുഷ്യന് തന്നെ സംഘത്തെപ്പറ്റി
പറഞ്ഞ മറ്റൊരു വാചകം ഞാന്‍ ക്വോട്ട് ചെയ്തല്ലോ..ബക്കര്‍ ഒരു ഹിമാലയന്‍ വിഡ്ഡിത്തം പറഞപ്പോള്..
“4. ഓണ്റ്റെ പിഴ.. ഓണ്റ്റെ പിഴ..
5. അതെയതെ.. സെമിറ്റിക് മതങ്ങളില്‍ മാത്രം സങ്കുചിതത്വം.. സവര്‍ക്കറിനുള്ളത് വിശാല രാജ്യ താല്പര്യം.. “
ബക്കര്‍ ശുദ്ധന്‍ മാത്രമല്ല,കൊച്ചുപിള്ളേരുടെ കൂട്ട് സ്വഭാവം ഉള്ളയാളും ആണെന്നു തോന്നുന്നു.അല്ലേല്‍ ഇങ്ങനെ കൊഞ്ഞനം കുത്തുമോ?
ഉരുളാതെ ഉത്തരം പറയണം എന്നു പറഞ്ഞു രണ്ടു ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.പിന്നെ “മാത്രം” എന്ന വാക്കു ഞാന്‍ എഴുതിയ വാചകത്തില്‍ ഇല്ല കേട്ടൊ.
“6. അതു വരവു വച്ഛിരിക്കുന്നു... “
നന്ദി..
പിന്നെ പൊന്നാട..നമുക്കു ആരേലും അറിഞ്ഞൊ അറിയാതെയോ ഒരു ഉപകാരം ചെയ്യുംബൊള്‍ അവരെ ഒന്നു അംഗീകരിക്കുകയും ആദരിക്കുകയും ഒക്കെ വേണം.അതു കൊണ്ടാണു
പൊന്നാടയെക്കുറിച്ചു ചിന്തിച്ചതു. ബക്കറിനു പൊന്നാട വേണ്ടേല്‍ വേണ്ട.
പിന്നെ ഞാന്‍ ലാസ്റ്റ് തന്ന ലിങ്കില്‍ ക്ലിക്കിയാല്‍ ആദ്യം തന്നെ വിചാരധാര ദൌണ്‍ലോഡ് ചെയ്യാം.ഇനി “ഉന്മൂലനാഹ്വാനം” പോല്ഉള്ള കോമെഡി പറയുന്നതിനു മുന്‍പേ അതൊന്നു വായിക്കു.മുഴുവനായി.
ഹിന്ദുത്വത്തെക്കുറിച്ചും ദേശീയതയെക്കുറിച്ചും ഒക്കെ ബക്കര്‍ ആദ്യമായി വായിക്കുന്ന സംഘപുസ്തകം വിചാരധാര തന്നെയാകട്ടെ.
ബുദ്ധം ശരണം ഗച്ഛാമി...
ReplyDeleteബക്കര്‍,
<<< അറിവ് പഠിപ്പിക്കുന്നതു കൊണ്ടും അങ്ങയുണ്ടാവുന്ന qualification കൊണ്ടുമാണു ബ്രാഹ്മന്‍ ഉണ്ടാവുന്നതു എന്നാണു താങ്കള്‍ പറയുന്നതു. >>>
അങ്ങ നെ ഞാന്‍ എപ്പോളാണ് ബക്കര്‍ പറഞ്ഞത്...
അറിവ് പഠിപ്പിക്കുന്ന ആളാണ് ബ്രാഹ്മണന് എന്ന് ആരാണ് പറഞ്ഞത്...
അധ്യയനം എന്നത്, അധ്യാപനം എന്നത് ബ്രാഹ്മണ്യത്തിന്റെ നിരവധി നിലകളില്‍ ചിലത് മാത്രമാണ്.
ബക്കര്‍ , ബുധന്‍ എതിര്‍ത്തത് ബ്രാഹ്മണ്യത്തെ അല്ല എന്ന് മനസ്സിലാക്കുക. മറിച്ച് ബ്രാഹ്മണ മേധാവിത്വത്തെ ആണ്. ബ്രാഹ്മനരായ അച്ഛനും അമ്മയ്ക്കും ജനിച്ചു എന്ന് കരുതി തനിക്കും ജന്മനാ കിട്ടുന്ന cirtificate ആണ് ബ്രാഹ്മണ്യം എന്ന് കരുതി അഹങ്കരിച്ചു നടന്ന ബ്രാഹ്മണ വര്‍ഗത്തെ ആയിരുന്നു...
ബുദ്ധ മതത്തിന്റെ പരമ പ്രധാനമായ ചിന്താധാരയായ "ധര്‍മ്മപദം" എന്ന പുസ്തകത്തിലൂടെ ബുദ്ധ ഭഗവാന് സ്വയം അരുള്‍ ചെയ്യുന്നത് എന്താണെന്നോ--
"വര്‍ഗം കൊണ്ടോ ജന്മം കൊണ്ടോ ഒരു വ്യക്തിയും ബ്രാഹ്മണ്യം എന്ന പദവിക്ക് അര്‍ഹനല്ല..
ധര്‍മ മാര്‍ഗത്തില്‍ ചരിക്കുന്ന, സത്യം എന്ന ഈശ്വര പാത വ്യതിചലിക്കാത്ത ഏതൊരു വ്യക്തിക്കും ലഭിക്കുന്ന പദവിയാണ് ബ്രാഹ്മണ്യം."
എത്ര മനോഹരമായ സന്ദേശമാണ് ബുദ്ധ ഭഗവാന് നല്‍കിയത്..
ഇത് തന്നെയല്ലേ ഞാനും താങ്കളോട് പറഞ്ഞു കൊണ്ടിരിക്കുന്നത് ബക്കര്‍..
അങ്ങനെയുള്ള ഒരു വ്യക്തിയെ ബഹുമാനിക്കുന്നതും പൂജിക്കുന്നതും തെറ്റാണോ...
അതും, വിദ്യ പകരുന്ന ഒരു ബ്രാഹ്മനനാനെന്കില്...
ഇനി, താങ്കള്‍ ചോദിച്ച മറ്റൊരു ചോദ്യം...
"ഇനി അറിവു പകര്‍ന്നുകൊടുത്തിരുന്ന ശ്രീ നാരായണ ഗുരുവിപ്പോലുള്ളവരുടെ പ്രൊഫൈലില്‍ ബ്രാഹ്മണന് എന്ന് എഴുതാമോ"
ഞാന്‍ അതിനെ ശക്തിയായി എതിര്‍ക്കും ബക്കര്‍....
ശ്രീ നാരായണ ഗുരുവിന്റെ പ്രൊഫൈലില്‍ എഴുതേണ്ടത് "അവതാരം" എന്നാണ് ..
"ജനനീനവരത്നമഞ്ജരിയില്‍" ആദിപരാശക്തിയെ സ്തുതിച്ചു കൊണ്ട് ഗുരു എഴുതിയ ശ്ളോകങ്ങള്‍ മാത്രം മതി ആ അവതാരത്തിന്റെ അപാരത അളക്കാന്‍...
ഭാരതീയന്,
ReplyDeleteവളരെ വിലപ്പെട്ട ആര്‍ക്കൈവ്സ് ആണ് ആര് എസ് എസ്സിന്റെ ലിങ്കില്‍ ഉള്ളത്.. അത് കാണിച്ചു തന്നതിന് നന്ദി.. ബഞ്ച് ഓഫ് തോട്ട്സ് എങ്കിലും നന്നായി വായിക്കണം എന്ന് ആഗ്രഹമുണ്ട്.. ചെറുപ്പത്തില്‍ വിചാരധാര തറവാട്ടില്‍ കിടന്നപ്പോള്‍ വായിക്കാനുള്ള ആഗ്രഹം ഇല്ലായിരുന്നു..
ഇപ്പോളും പരന്ന വായന ഒരു ശീലമല്ല, ഇംഗ്ലീഷ് ആകുമ്പോള്‍ കുറച്ചു മടുപ്പിക്കും.. എങ്കിലും ഒരു കൈ നോക്കട്ടെ..
രണ്‍ജി പണിക്കരുടെ ഡയലോഗ് പോലെ നല്ല 'ഗുമ്മുണ്ട്' കേട്ടോ.. :)
പ്രിയമുള്ള ബക്കര്‍,
ReplyDeleteക്ഷീരമുള്ളിടത്ത്തും ചോര മാത്രം തേടിയുള്ള താങ്കളുടെ പര്യടനം അഭിനന്ദാര്‍ഹം തന്നെ. ആ ആത്മാര്ത്ത്താതയെ പുകഴ്ത്ത്താതെ വയ്യ. വിചാരധാര, ശാഖദര്ശിക എന്നല്ല ഇനി 'എന്റെ സത്യാന്വേഷണ പരീക്ഷകളോ' 'ഇന്ത്യയെ കണ്ടെത്ത്താലോ' ഏതു വായിച്ചാലും താങ്കള്‍ക്കു ഇഷ്ടമുള്ള ആ സംഗതി, (മുസ്ലീം വിരോധം) കണ്ടെത്താന്‍ യാതൊരു വിഷമവും ഇല്ല. എന്തിനു?
ദേശീയഗാനത്തില്‍ പോലും ശിര്‍ക്ക് കണ്ടെത്ത്തിയില്ലേ... പിന്നെയല്ലേ സവര്‍ക്കര്‍. എല്ലാവരെയും അങ്ങ് സുഖിപ്പിച്ചേക്കാം എന്ന് നിര്‍ബന്ധമില്ലാതെ എഴുതുന്ന ചരിത്ര യഥാര്ര്തങ്ങളില് അങ്ങനെ പലതും കാണും. അതൊക്കെ കണ്ടു കരഞ്ഞു വിളിച്ചു നടക്കാനാണ് താങ്കള്ക്കിഷ്ടമെന്കില് അങ്ങനെ ആയിക്കോട്ടെ. '1957 ലെ ഒന്നാം സ്വാതന്ത്ര്യ സമര' ത്തില്‍ മുസ്ലീങ്ങള്‍ക്ക് അഭിമാനിക്കാവുന്ന പല കാര്യങ്ങളും സവര്‍ക്കര്‍ എടുത്തു പറഞ്ഞിരിക്കുന്നത് കാണാതിരിക്കണമെങ്കില്‍ താങ്കളുടെ 'സ്കിപ്പിംഗ് പാടവം' ഭയങ്കരം തന്നെ.
തോട്ടിയെ പൂജാരിയാക്കി ഉയര്‍ത്തിയ സവര്‍ക്കരെയും
"ശൂദ്രോ ബ്രാഹ്മാണാമേതി
ബ്രാഹ്മണൈശ്ചവ ശൂദ്രതാം
ക്ഷത്രിയാ ജ്നാതമെവന്തു
വിദ്യാ ദ്വൈശ്വാത്തഥൈവച"
എന്ന് അര്‍ഥ ശന്കക്കിടയില്ലാത്ത വണ്ണം വര്‍ണം ജന്മസിദ്ധമല്ല കര്‍മസിദ്ധമാണ് എന്ന് പ്രഖ്യാപിക്കുന്ന മനുസ്മ്രിതിയെയും ഒന്നും കാണാതിരിക്കുന്നവര്‍ക്ക് ഇതൊക്കെയേ സാധിക്കൂ ബക്കറെ.
അലക്സാണ്ടാര്‍ മുതല്‍ ഹൂണന്ന്മാരും കുശാനന്മാരും ശാകന്മാരും എല്ലാം ഇന്ത്യ ആക്രമിച്ച്ചെന്കിലും പില്ക്കാലത്ത് അവര്‍ ഭാരതജനതയുമായി കൂടി കലരുകയാനുണ്ടായത്. എന്നാല്‍ അറബികളും തുര്‍ക്കികളും സൈനീക ആക്രമണത്തോടൊപ്പം മതപ്രചരണം കൂടി ലക്ഷ്യമാക്കിയപ്പോള്‍ ഇവിടത്തെ ജനത അനുഭവിച്ച ആയിരം വര്‍ഷം നീണ്ടു നിന്ന പീഡനങ്ങള്‍ മതബോധത്താല്‍ ദുര്‍ബ്ബലനായ താങ്കള്‍ കണ്ടില്ലെന്നു നടിക്കും.
മുഗള്‍ ക്രൂരതകളെ അതിജീവിക്കാനായി രൂപമെടുത്ത ഖാല്‍സയുടെ വിഷയം വന്നപ്പോള്‍ താങ്കള്‍ അതും സിഖ് ഭീകരതയും 'ഒന്നാക്കി' മാറ്റുകയും വീണ്ടും കാരണം മറിഞ്ഞു 1984 -ലെ സിഖ് കൂട്ടക്കൊല ആര് എസ് എസ്സിന്റെ തലയില്‍ വച്ച്കെട്ടാന്‍ ശ്രമിച്ച് നാണം കെട്ട ഷംസുല്‍ ഇസ്ലാമിനെയും തോളത്ത്തിരുത്ത്തി' മഞ്ഞുരുക്കത്ത്തില്' ബസ്സിറങ്ങി പിന്നീട് അതും മടക്കി അട്ടത്തു വച്ച് ( അതിനു തായ്യാറില്ലെങ്ങില് ഇനിയും കൂടെ കൊണ്ട് നടന്നോ. ആവശ്യം വരും) അടുത്ത വടിയൊടിക്കാന്‍ പോയപ്പോല്‍ ഒരു കാര്യം എനിക്കുറപ്പായിരുന്നു. കുട്ടികള്‍ക്ക് ഇടിച്ചു പഠിക്കാനുള്ള മണല്ച്ച്ചാക്കായി താങ്കള്‍ മടങ്ങി വരുമെന്ന്. അത് സംഭവിക്കുകയും ചെയ്തു.
പ്രിയ ബക്കര്‍... താങ്കള്‍ കയ്യില്‍ കിട്ടുന്ന പുസ്തകം മനസ്സമാധാനത്തോടെ മുഴുവന്‍ വായിക്കൂ.(കിട്ടിയെങ്കില്‍ ..... അതും സംശയം) പരീക്ഷക്ക് ബെല്ലടിക്കാന്‍ രണ്ടു മിനിട്ടുള്ളപ്പോള്‍ അവിടെയും ഇവിടെയും തോണ്ടി ഒരു മാര്‍ക്ക് ചോദ്യത്തിന്റെ ഉത്തരങ്ങള്‍ പരതാതെ ഒരു യഥാര്‍ത്ത വിദ്യാര്‍ത്ഥിയുടെ ഏകാഗ്രതയോടെ...എന്നിട്ട് ധൈര്യമായി വിഷയം അവതരിപ്പിക്കൂ..
ഹിന്ദുമതം പ്രാകൃതമെന്നു ഒന്നിലധികം പ്രാവശ്യം ആക്ഷേപിച്ച്ചിട്ടുള്ള താങ്കള്‍ ചിലപ്പോഴൊക്കെ ഹിന്ദുക്കളെ വല്ലാതെ അങ്ങ് 'സ്നേഹിക്കുന്നുണ്ട്'. അത് ഹിന്ദു നാഷണലിസത്തെയും സംഘപ്രസ്ഥാനങ്ങളെയും വെറുപ്പിക്കുന്നതിന് വേണ്ടി മാത്രം.
ഉത്സവപ്പറമ്പില്‍ മുച്ചീട്ടുകളിക്കാരന്റെ കൂടെയിരുന്ന് 'ദേ ഈ ചേട്ടന് പത്ത് വച്ചു' എന്ന് പറഞ്ഞ് വഴിയെ പോകുന്നവനെ പ്രലോഭിപ്പിക്കുന്ന അവന്റെ ശിങ്കിടിയെയാണ് ഓര്‍മ്മ വരുന്നത്.
കുഞ്ഞുന്നാളില്‍ കണ്ടു ഭയന്ന ഇരുട്ടിനെ ഇനിയും ഭയക്കാതെ ഇനിയെങ്കിലും ഇരുട്ടത്ത് ഇറങ്ങി നടക്കൂ ബക്കര്‍. ആത്മാവ് വേവാതിരിക്കും എല്ലാം ശരിയാകും.
(പഴയ കഥകള്‍ ഇത് കൊണ്ടൊന്നും തീരുന്നില്ല കേട്ടോ)
സ്നേഹപൂര്‍വ്വം
റാവുത്തര്‍.
നിരഞ്ജൻ,
ReplyDeleteവിജ്ഞാനപ്രദായകമായ കമന്റുകൾക്കു നന്ദി. സംശയ നിവാരണത്തിനു സഹായകമായ ഇത്തരം ഇടപെടലുകൾക്കു സമയം കണ്ടെത്തുന്നത് ഒരു സദ്കാര്യം തന്നെയെന്നതിനു സംശയം വേണ്ട. പിന്നെ, താങ്കളുടെ പ്രോഫൈലിൽ ഇമെയിൽ വിലാസം ലഭ്യമല്ലാത്തതു വളരെ സങ്കടകരമായിത്തോന്നി.
പ്രിയ റാവുത്തരെ സലാം...
ReplyDeleteക്ഷീരമുള്ള അകിട് തേടി താങ്കള്‍ എത്തിച്ചേര്‍ന്ന സ്തലം ഒരിക്കലും കുഴിച്ച് നോക്കരുതു.. 'സംഘ'ത്തിണ്റ്റെ എല്ലാ ചരിത്രത്തിലെ ചാരിത്യ്ര കവര്‍ച്ചകളെയും താങ്കള്‍ മൈഥുനം ചെയ്തുകൊണ്ടേയിരിക്കണം..
1957.. സോറി.. 1857-ലെ ഒന്നാം സ്വാതന്ത്യ്ര സമരമെന്നാണു ഉദ്ധേശിച്ചതെങ്കില്‍ , സവര്‍ക്കര്‍ അന്നെടുത്ത നിലപാടുകളെ ഈ സീരീസിണ്റ്റെ ആദ്യത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പിന്നീട് വന്ന പരിണാമമാണു സംശയാസ്പദവും വിഘടനപരവുമെന്ന് ഒരു 'സ്കിപ്പിങ്ങോ, ഭയങ്കരമോ' അല്ലാതെ എഴുതിയിട്ടുണ്ട്.
തോട്ടിയെ പൂജാരിയാകുന്ന സവര്ക്കറിണ്റ്റെ മനുസ്മൃതി എന്തിനായിരുന്നു 1927-ഇല് Dr. അംബേദ്കര്‍ കത്തിച്ച് കളഞ്ഞതു..
ഹിന്ദുക്കള്‍ക്ക് തന്നെ ഭീഷണിയാകുന്ന, ദളിതരുടെ മനുഷ്യാവകാശങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത ബ്രാഹ്മണ ഹിന്ദുത്വത്തിണ്റ്റെ യഥാര്‍ത്ത മുഖം, ഒരു കാലത്ത് VHP അംഗമായിരുന്ന ഹരിശങ്കര്‍ ബൈരവ പറയുന്നതു നോക്കൂ..
"ഹിന്ദു ഐക്യമെന്ന് ഗംഭീര മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സ്വാര്‍ഥ ബുദ്ധിയോടെ ദളിതരെ ഉപയോഗിച്ച ശേഷം ജാതീയ ശ്രേണി ദൃഡപ്പെടുത്തി VHP-യും BJP-യും തങ്ങളെ നിന്ദ്യമായി വഞ്ചിച്ചിരിക്കുന്നു.. "
- Dalit Under Siege, Hindustan Times, Oct4 2002
ഇന്ന് ഈ ബൈരവ മറ്റൊരു ദളിത് സംഘത്തിണ്റ്റെ നേതാവാണു..
അലക്സാണ്ടര്‍ മുതല്‍ ഔറംഗസീബ് വരെ വന്ന് നിര്‍ത്തിക്കളയുകയും, കൊളോണിയല്‍ കാലത്തും ബ്രിട്ടീഷ് രാജ് കാലത്തും അവര്‍ക്ക് ദാസ്യവൃത്തി ചെയ്തിരുന്ന ഹിന്ദുത്വ നേതാക്കളുടെ ദേശദ്രൊഹ പ്രവര്‍ത്തനങ്ങള്‍ തന്ത്രപൂര്‍വ്വം മറക്കുന്നതും എണ്റ്റെ മാത്രം സ്കിപ്പിംഗ് പാടവമാണു അല്ലെ റാവുത്തരെ..
അല്ലെങ്കില്‍ താനേഷ്വറും കനൌജും ഏകീകരിക്കാന്‍ നടത്തി ഹര്ഷന് ആയിരങ്ങളെ ഇവിടെ കൊന്നിട്ടില്ല..
അല്ലെങ്കില്‍ ബംഗാളില്‍ നിന്ന് തുടങ്ങി വെല്ലൂറ് വരെ പടയോട്ടം നടത്തി സമുദ്ര ഗുപതന്‍ രക്തപ്പുഴ ഒഴുക്കിയിട്ടില്ല..
അല്ലെങ്കില്‍ കലിംഗ യുദ്ധം പോലൊന്നു നടത്തി അഷോകന്‍ ലക്ഷങ്ങളെ കൊന്നൊടുക്കിയിട്ടില്ല..
അല്ലെങ്കില്‍ ഇന്ത്യ നിറഞ്ഞ് നിന്ന പാവപ്പെട്ട ബുദ്ധമതക്കാരെ ഇവിടത്തെ ബ്രാഹ്മണ്യ മതക്കാര്‍ കൊന്നുതള്ളി വകവരുത്തിയിട്ടില്ല...
ഇതൊന്നും സ്കിപ്പിംഗ് അല്ല..
മറിച്ച് ചരിത്രത്തില്‍, പ്രത്വേകിച്ച് മുഗല് കാലഘട്ടത്തിലേക്ക് മാത്രം കല്ലെറിഞ്ഞ് രക്തം ചീറ്റി കുടിച്ച് കൊഴുക്കുന്ന ഹിന്ദുത്വ സംഘക്കാരും റാവുത്തറും ചെയ്യുന്നതു ചരിത്രത്തിണ്റ്റെ ഏതു ക്ഷീരം തേടിയുള്ള പാലായണമാണു ...
ഇതു പ്രതിലോമകരമായ തീവ്ര ഹിന്ദു ദേശീയതയുടെ ക്ഷീരപാഷാണ പാനമാണു..
ഹിന്ദുത്വക്കാര്‍ ഇടിച്ച് പഠിക്കാന്‍ മണല്ചാക്കായി നിന്നുകൊടുത്ത ആദ്യത്തെ ആളല്ല ഞാന്‍ റാവുത്തരെ.. എനിക്ക് മുന്നേ ഗാന്ധിയെപ്പോലുള്ളവര്‍ റാവുത്തരെപ്പോലുള്ള 'കുട്ടികള്‍ക്ക്' മണല്ചാക്കായി നിന്നു കൊടുത്തിട്ടുണ്ട്.. അതില്‍ അഭിമാനം തന്നെ..
ഇരുട്ടത്ത് ഇറങ്ങി നടക്കുന്ന പരിവാര ശ്രേണിയിലേക്ക് എന്നെ ക്ഷണിക്കാതിരിക്കൂ... വെളിച്ചത്തില്‍ നമുക്ക് നടക്കാം.. അതല്ലെ ഹിന്ദു ധര്‍മ്മവും പറയുന്നതു...
'തമസ്യോമാ ജ്യോതിര്‍ ഗമയ:' അല്ലെങ്കില്‍ 'ഇല ളുലുമാത്തി ഇല നൂര്‍'
ഒരു തിരുത്ത്..
ReplyDelete'തമസ്യോമാ ജ്യോതിര്‍ ഗമയ:' അല്ലെങ്കില്‍ മിനള്ളുലുമാത്തി ഇലന്‍ നൂര്‍... '
‘തമസ്യോമാ‘ അല്ല തമസോമ.
ReplyDelete'സംഘ'ത്തിണ്റ്റെ എല്ലാ ചരിത്രത്തിലെ ചാരിത്യ്ര കവര്‍ച്ചകളെയും താങ്കള്‍ മൈഥുനം ചെയ്തുകൊണ്ടേയിരിക്കണം..
ReplyDeleteആക്ച്വലി “മഥനം” എന്നായിരിക്കും ഉദ്ദേശിച്ചതു.
അല്ലേ ബക്കര്‍?
This comment has been removed by the author.
ReplyDeleteഭാരതീയാ..
ReplyDeleteബക്കര്‍ എഴുതിയപ്പോള്‍ തെറ്റിപ്പോയതായി തെറ്റിദ്ധരിച്ചല്ലോ....!
ടോട്ടല്‍ രണ്ടു തെറ്റ്..!!
അല്ലെങ്കില്‍ താനേഷ്വറും കനൌജും ഏകീകരിക്കാന്‍ നടത്തി ഹര്ഷന് ആയിരങ്ങളെ ഇവിടെ കൊന്നിട്ടില്ല..
ReplyDeleteകല്ലിനെയും പുല്ലിനെയും മലയെയും പാമ്പിനേയും ഇടിമിന്നലിനേയും മഴയെയും എന്നു വേണ്ട സകലതിനെയും ദൈവമായി കണ്ടാരാധിച്ചിരുന്ന കാഫിറുകളുടെ കല്ലാരാധനാകേന്ദ്രങ്ങള് തകര്‍ത്ത് അള്ളാഹുവിന്റെ പരിപാവനമായ ആരാധനാലങ്ങളാക്കി മാറ്റിയ ബക്കറിന്റെ പുണ്യപുരുഷന്റെ മാത്രം കുടുംബം അടിമകളാക്കിപ്പിടിച്ചനുഭവിച്ച പാവങ്ങളുടെ മാത്രം എണ്ണം ആയിരങ്ങളല്ല, ലക്ഷങ്ങള്‍ വരും. കൊന്നവരുടെ എണ്ണം അതിലേറെയും. പണിയെടുത്ത് തിന്നാനറിയാത്ത കൊള്ളയും കൊള്ളിവെപ്പും മാത്രം തൊഴിലാക്കിയ മംഗോളിയന്‍ കൊള്ളക്കാരുടെ പിന്മുറക്കാരനല്ലേ തന്റെ പുണ്യപുരുഷന് ബാബര്‍. ഇവരെക്കുറിച്ച് ഒരു ചൈനക്കാരനില്‍ നിന്നും കേട്ടത് ഇന്നും ഓര്‍മ്മയുണ്ട്. ഒരു വശം മതിലാണെങ്കിലും കക്കാന്‍ വേണ്ടി(അതു മാത്രമാണല്ലോ അറിയാവുന്ന ഉപജീവനമാര്‍ഗ്ഗം) മരുഭൂമിയിലൂടെ വരും. മരുഭൂമിയില്‍ വെള്ളമില്ലാതെ എത്രകാലം കിടന്നാലും മരിക്കില്ല, ദാഹിച്ചാല് തന്നെ ചുമക്കുന്ന കുതിരയുടെ ഒരല്പം പച്ചച്ചോര ഊറ്റിക്കുടിക്കും. അതു പിന്നെ അങ്ങനെ തന്നെ വേണമല്ലോ, ചുമക്കുന്നവരുടെ ചോര തന്നെ കൗതുകം. വരിക, കൊള്ളയടിക്കുക, കൊള്ളിവെക്കുക, തിരിച്ചു പോകുക, കിട്ടിയത് തീര്‍ന്നാല്‍ വീണ്ടും വരിക. ഇതു തന്നെയായിരുന്നു ഇവന്മാരുടെ പണി. ബാബറിനു ഇവിടെ നല്ല സെറ്റപ്പാണെന്ന് തോന്നിയതുകൊണ്ട് ഇവിടെത്തന്നെ കൂടി എന്നു മാത്രം. പ്രിയപുത്രന് ഹുമയൂണ്‍ ആദ്യയുദ്ധത്തില്‍ ജയിച്ചതിന്റെ സന്തോഷത്തില്‍ യുദ്ധത്തടവുകാരായി പിടിച്ചവരെ ഒന്നൊഴിയാതെ തട്ടി എന്നു കേട്ടപ്പോള്‍ അതൊരു നല്ല ലക്ഷണമാണെന്നു പറഞ്ഞ സമാധാനപ്രിയന്‍. ഇവരൊക്കെ അന്നു ഞങ്ങള്‍ക്ക് വേണ്ടി കട്ടുണ്ടാക്കി വച്ചതാണ് ഇതൊക്കെ, ഇനി അത് ഞങ്ങളുടേതാണ് എന്നും പറഞ്ഞ് ഇന്നും കുറേ പിന്മുറക്കാര് ഇവര്‍ക്ക് അവശേഷിക്കുന്നു. നമ്മക്ക് ചൈനേലും പോയി ചോദിക്കണം കേട്ടോ ബക്കറേ. ബാബറിന്റെ മുതുമുത്തച്ഛന്മാര് പണ്ട് കക്കാന്‍ അവിടെയല്ലേ കേറാറ്. ഒടുക്കം സഹികെട്ടാണ് അവര്‍ മതില് പണിതത്. എന്നാലും പുള്ളി പണ്ട് കട്ടത് എന്തെങ്കിലും അവിടെ കാണാതിരിക്കില്ല.
അസ്തലവിസ്ത..
ReplyDeleteതന്റെ ചരിത്ര ബോധവും അവബോദവും അപാരം തന്നെ.. ബക്കര്‍ പറയുന്നത് പോലെ ചരിത്രത്തെ ബലാത്സംഘം ചെയ്യുന്ന ചരിത്രത്തിന്റെ ചൂട്ടു പിടിത്തകാരന്‍ തന്നെയാണു താനും.. നമിച്ഛിരിക്കുന്നു..
ചരിത്രത്തെയും അതിന്റെ കുതികാല് വെട്ടുകളെയും ബെടക്കാക്കി തനിക്കാക്കുക എന്നതില്‍ പ്രത്വേകം കഴിവുതന്നെയുണ്ട് ഫാസിസത്തിന്റെ ആള്‍ക്കാര്‍ക്ക്..
എന്നോ കബറടക്കം നടന്ന, ഒരു വിധത്തിലും ഇന്നത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ഒരു പങ്കുമില്ലാത്ത, ചരിത്രകല്ലറകളെ ഒരു വര്‍ഗ്ഗീയ വാദിയുടെ എല്ലാ വീറോടെയും താന്‍ മാന്തി വച്ഛിരിക്കുന്നു..
ചൈനക്കാര്‍ വന്‍ മതില് നിര്‍മ്മിക്കുന്ന കാലം കണക്കാക്കിയാല്‍ അതു നടക്കുന്നതു തന്റെയൊക്കെ ഗോല്‍ വാല്ക്കറന്മാരുടെ 'അഫ്ഫന്മാര്' ഇന്ത്യയില്‍ കടക്കുന്ന ആ സമയത്താണു.. അവിടെ കക്കാന്‍ പറ്റാത്തതിനാല്‍ നൊമാഡുകളായ ആ കാട്ടാളന്മാര് ഇന്ത്യയില്‍ തള്ളികയറി ഹാരപ്പയിലും മോഹന്‍ ജദാരോയിലെയും നഗരങ്ങളെ കൊള്ളയടിച്ച് തകര്‍ത്തു..
അതു ഇങ്ങു കേരളത്തില്‍ 50 വര്‍ഷം മുന്‍പുവരെയെങ്കിലും നീണ്ടുനിന്നു.. ഇവിടത്തെ താണജാതി പെണ്ണുങ്ങള്‍ക്ക് മുലയുണ്ടായിപ്പോയതില് അതു നക്കി നോക്കാനും കരംകൊടുക്കാനും, പണമില്ലെങ്കില്‍ മുലമുറിച്ച് അതു വീടുകയുമൊക്കെ നടന്നതു മുഗളന്മാരുടെയോ ടിപ്പുവിന്റെയോ കാലത്തോ ഭരണത്തിലോ അല്ല..
താണവര്‍ഗ്ഗക്കാരെ അടിമകളാക്കിയും അവന്റെ പെണ്ണിനെ അനുഭവിച്ചും പിന്നെ ഇവരെയൊക്കെ കൂട്ടക്കൊലചെയ്തതിന്റെയും കണക്ക് നോക്കിയാല്‍ മുഗളന്‍മാരൊക്കെ വെറും അശു...
ഇവിടെ ടിപ്പുവും മുഗളന്മാരും ഇല്ലാതിരുന്നെങ്കില്‍, താന്‍ ഒരു സവര്ണ്ണനല്ലെങ്കില്, തന്റെ തള്ള-പെങ്ങന്മാര് ആ ആര്യ അധിനിവേശക്കാരന്മാരുടെ പിന്മുറക്കാരുടെ പാടത്തും കട്ടിലിലും കിടന്ന് പിടയുമായിരുന്നു..
മുഗളന്മാരും ടിപ്പുവുമൊക്കെയാണു ഇവിടത്തെ ഭൂരിഭാഗം വരുന്ന മനുഷ്യര്‍ക്ക് സ്വത്വവും രക്തവും മാനവും ഉണ്ടെന്നു ബോധ്യപ്പെടുത്തിക്കൊടുത്തതു..
ആക്രമണ ഭയം മൂലം പെണ്മക്കളെ മറ്റ് രാജാക്കന്മാര്ക്ക് കൂട്ടിക്കൊടുക്കുന്ന, താന്‍ 'ഹിന്ദു' എന്ന് പറയുന്ന രാജാക്കന്മാരാണു ഇവിടെ ബാബറിനെപ്പൊലുള്ളവരെ വിളിച്ച് വരുത്തിയതു..
ഇതിനിടയില്‍ ഒരു വിദ്വാന്, നാരായണ ഗുരുവിനെ അവതാരമാക്കുന്നതും കണ്ടു.. ഇതും ചരിത്രത്തിന്റെ ഒരു നിയോഗമാണു..
എന്തു ഉദ്ധേശത്തിനായും ലക്ഷ്യത്തിനായും ഗുരു പ്രവര്‍ത്തിച്ചോ അതിനെയെല്ലാം അട്ടിമറിക്കാനും ചില കൊള്ളാവുന്നതൊക്കെ തങ്ങളുടെതാക്കി മാറ്റുക എന്ന പാരിസ്തിക തന്ത്രം മെനയുന്ന 'ഹിന്ദുത്വ ഫാസിസം' ഒരിക്കലും നാണം മറയ്ക്കുന്നേയില്ല..
നടക്കട്ടെ നടക്കട്ടെ...
വരട്ട് തത്വങ്ങളുടെ വര്‍ഗ്ഗീയ ചൂതാട്ടങ്ങള്‍ നടത്തി ഇന്ത്യയെ മാനഭംഗപ്പെടുത്തുന്ന നവ ഫാസിസ അജണ്ടകള്‍ നീണാല്‍ വാഴട്ടെ... !!!!
"എന്നോ കബറടക്കം നടന്ന, ഒരു വിധത്തിലും ഇന്നത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ഒരു പങ്കുമില്ലാത്ത, ചരിത്രകല്ലറകളെ ഒരു വര്‍ഗ്ഗീയ വാദിയുടെ എല്ലാ വീറോടെയും താന്‍ മാന്തി വച്ഛിരിക്കുന്നു.."
ReplyDeleteഹര്ഷന് നടത്തിയ യുദ്ധത്തില്‍ മരിച്ച ആയിരങ്ങളെക്കുറിച്ച് വിലപിക്കുന്ന, എന്നാല്‍ തന്റെ പുണ്യപുരുഷന് ബാബര്‍ കട്ടെടുത്ത വസ്തുവകകളില്‍ അവകാശവാദം ഉന്നയിക്കുന്ന പിന്മുറക്കാരനു ഇവരൊക്കെ ചെയ്ത ക്രൂരതകളില്‍ യാതൊരു പങ്കുമില്ല എന്നു പറയുന്നത് തമാശയായിത്തോന്നുന്നു.
"മുഗളന്മാരും ടിപ്പുവുമൊക്കെയാണു ഇവിടത്തെ ഭൂരിഭാഗം വരുന്ന മനുഷ്യര്‍ക്ക് സ്വത്വവും രക്തവും മാനവും ഉണ്ടെന്നു ബോധ്യപ്പെടുത്തിക്കൊടുത്തതു.."
സത്യം തന്നെ. പക്ഷെ മുസ്ളീം കൊള്ളക്കാരുടെ കൈയില്‍ പെട്ട് മാനം നഷ്ടപ്പെടാതിരിക്കാന്‍ കൂറ്റന്‍ അഗ്നികുണ്ഡമുണ്ടാക്കി അതില്‍ ചാടി ആത്മഹത്യ ചെയ്ത ചിത്തൂരിലെ 20,000 ഹിന്ദു സ്ത്രീകളെപ്പോലുള്ളവരാണെന്ന് മുഴുവന്‍ പറ അപ്പൊകലിപ്തോ. പകുതി പറഞ്ഞ് നിര്ത്തിക്കളഞ്ഞാലെങ്ങനെയാ
"താണവര്‍ഗ്ഗക്കാരെ അടിമകളാക്കിയും അവന്റെ പെണ്ണിനെ അനുഭവിച്ചും പിന്നെ ഇവരെയൊക്കെ കൂട്ടക്കൊലചെയ്തതിന്റെയും കണക്ക് നോക്കിയാല്‍ മുഗളന്‍മാരൊക്കെ വെറും അശു..."
തന്നെ തന്നെ. ബാബറിന്റെ അപ്പൂപ്പന് തിമൂറിന്റെ(ഒന്നാന്തരം മുസ്ലീം കൊലയാളിയും കൊള്ളക്കാരനും) കുറച്ച് വീരകഥകള്‍ ഇതാ.
1385 ഇല് കിഴക്കന്‍ പേര്‍ഷ്യ ആക്രമിച്ച് നൈഷാപുര് എന്ന പട്ടണത്തിലെയും മറ്റു ചില ഇറാന് പട്ടണങ്ങളിലെയും എല്ലാ അന്തേവാസികളെയും കൊന്നുകളഞ്ഞു. ആക്രമിക്കുന്ന സ്ഥലം കൊള്ളയടിക്കുന്നതോടൊപ്പം അവിടത്തെ അന്തേവാസികളെ മുഴുവന്‍ കൊന്നു കളയുക എന്നതായിരുന്നു തിമൂറിന്റെ രീതി. ഇസഫ്ഘാന് എന്ന സ്ഥലം ആക്രമിച്ചപ്പോള്‍ കൊലപ്പെടുത്തിയ 70,000 പേരുടെ തലയോട്ടികൊണ്ട് ഒരു പിരമിഡ് ഉണ്ടാക്കി. തൊട്ടടുത്ത് അലീപ്പോ എന്നയിടത്ത് 20000 തലയോട്ടികളുടെ പിരമിഡേ ഉണ്ടാക്കാന്‍ കഴിഞ്ഞുള്ളൂ. ടിക്രിറ്റ് എന്നയിടത്ത് 70000 പേരുടെ തലയാണ് വെട്ടിയത്. ബാഗ്ദാദില്‍ 90000 പേരുടേയും. അവിടം ആക്രമിച്ചപ്പോള്‍ ഓരോ പട്ടാളക്കാരനും രണ്ടു തലകളുമായി വരണം എന്നായിരുന്നു തിമൂറിന്റെ ഓര്‍ഡര്‍. നെസ്റ്റോറിയന്‍ ക്രിസ്ത്യാനികള്‍ എന്ന ഇറാക്കിലുണ്ടായിരുന്ന ജനതയെ സമൂലം ഇല്ലാതാക്കി. 1398 ഇല് ഡെല്‍ഹി ആക്രമിച്ചപ്പോള്‍ ഒരു ലക്ഷം ഹിന്ദു തടവുകാരെയാണ് കൊന്നുകളഞ്ഞത്. വെറും പതിനഞ്ചു ദിവസമേ ഡെല്‍ഹി കൊള്ളയടിക്കാന്‍ ചെലവാക്കിയുള്ളതിനാല് അവരുടെ തലകൊണ്ട് പിരമിഡുണ്ടാക്കാനൊന്നും തിമൂര്‍ നിന്നില്ല, കൊള്ളയടിച്ച് കിട്ടിയതും കൊണ്ട് ഉള്ളനേരത്തെ തിരിച്ചു. ടര്‍ക്കിയിലെ സിവാസ് എന്നയിടത്ത് കീഴടങ്ങിയാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കില്ലെന്നുള്ള വാഗ്ദാനം പാലിക്കാനായി 3000 പേരെ ജീവനോടെ കുഴിച്ചു മൂടുകയാണ് മുഗള്‍ കൊള്ളക്കാരന് ചെയ്തത്. ആകെ കൊലപ്പെടുത്തിയവരുടെ എണ്ണമെടുത്താല്‍ ഒരു കോടി 70 ലക്ഷം വരുമെന്നാണ് വായിച്ചത്.
ഇവരൊക്കെ കട്ടെടുത്ത മുതലിന്റെ അവകാശവാദം ഉന്നയിക്കുന്നവര്‍ ഇവരൊക്കെ ഉണ്ടാക്കിയ ഇവരൊക്കെ ഉണ്ടാക്കിയ തലയോട്ടി പിരമിഡുകളുടേയും അവകാശവാദം ഉന്നയിക്കാന്‍ മറക്കരുതേ.
എ.ഡി 1000 നും 1525 നും ഇടക്ക് 8 കോടി ഹിന്ദുക്കളെയാണ് മുസ്ലീം കൊള്ളക്കാര്‍ കൊന്നുകളഞ്ഞതെന്നും ഇത് മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യക്കുരുതിയാണെന്നുമാണ്- കോണ്‍റാഡ് എല്സ്റ്റ് എന്ന ചരിത്രകാരന് പറഞ്ഞത്. (Belgium historian Koenraad Elst estimates that between the year 1000 and 1525, eighty million Hindus died at the hands of Muslim invaders, probably the biggest holocaust in the whole history of our planet.) മനുഷ്യജനസംഖ്യ ഇന്നത്തേതിനേക്കാള്‍ പതിന്മടങ്ങ് കുറവായിരുന്ന അന്ന്, 8 കോടി ഹിന്ദുക്കളെ തേടിപ്പിടിച്ച് കൊലചെയ്തവന്മാരുടെ ക്രൂരതയെ സമ്മതിക്കണം.
അതിലുപരി 8 കോടി ഹിന്ദുക്കളെ തേടിപ്പിടിച്ച് കൊലചെയ്തവന്മാരുടെ ക്രൂരതയെ അശുവായിക്കാണാനുള്ള തന്തയില്ലാ ചരിത്രകാരന്മാരുടെ വിശാലമനസ്കതയെ വാഴ്ത്തിപ്പാടുകയും വേണം.
ഇനിയും വരാം.
അസ്തല....
ReplyDeleteഇസ്ളാം വിരോധം ജീവിതമാക്കിയ Koenraad Elst - ന്റെ സംഘ ചരിതം തൊണ്ട തൊടാതെ വിഴുങ്ങണമെങ്കില് മന്ദബുദ്ധികളായവര്ക്കെ കഴിയൂ..
ഹിന്ദുത്വക്കാരന്റെ ബാളും താങ്ങി അദ്വാനിയുടെ കിടപ്പറയില്‍ വിശ്രമിക്കുന്ന ഇയാല്‍ തന്നെയാണു ഇന്ത്യന്‍ ചരിത്രമെഴുതേണ്ടതും..
കല്‍ക്കട്ടാ ടെലെഗ്രാഫിന്റെ മാനിനി ചാറ്റര്‍ജി പറയുന്നതു, ഇയാളുടെ ചരിത്ര പുസ്തകങ്ങള്‍ വൃത്തികെട്ടവകള് എന്നാണു..
സര്‍വ്വേപ്പള്ളി ഗോപാല്‍ പറയുന്നതു , "ഇവന് ഇന്ത്യയില്‍ കുരിശു യുദ്ധം നടത്താനിറങ്ങിയവന് എന്നാണു.. "
അതുകൊണ്ട് ഈനാം പേച്ചികള്ക്ക് മരപ്പട്ടി തന്നെ കൂട്ടായിരിക്കും..
ഇയാള്‍ കട്ടെടുത്ത ചരിത്രങ്ങളാവട്ടെ, NDA യുടെ ഭരണകാലത്ത് ചരിത്രം തിരുത്തിയെഴുതാന്‍ സംഘപരിവാര്‍ നിയോഗിച്ച കെ.എസ് ലാലിന്റെ പുസ്തകങ്ങളില്‍ നിന്നും..
'ഹിന്ദുത്വ' കണക്ക് പ്രകാരം 80 മില്ല്യന്‍ ആള്‍ക്കാരെ ഒരു ചെറു ന്യൂനപക്ഷം കൊന്നൊടുക്കി എന്നൊക്കെപ്പറഞ്ഞാല് ചരിത്രത്തെ പച്ചയായി തെരുവില്‍ മാനഭംഗപ്പെടുത്തലാണു..
മുഗളന്മാരുടെ പടയാളികളില്‍ കൂടുതലും ഹിന്ദുക്കളായിരുന്നു. ഇവരെ വച്ഛാണു ഈ കൊലപാതകങ്ങള്‍ നടത്തിയതെന്നൊക്കെപ്പറഞ്ഞാല് അതും വിഴുങ്ങിക്കൊടുക്കണം.
താന്‍ പറയുന്ന ഈ കാലയളവില്‍ ഇന്ത്യന്‍ ജനസംഖ്യ (ബലൂചിസ്താന്‍-ബംഗ്ളാദേശ് വരെയും കാശ്മീര്‍-കാവേരി വരെയും) വെറും 110-130 മില്ല്യന്‍ മാത്രമാണു.. ഇതില്‍ നിന്നാണു കയ്യും കാലും ഒന്നുമില്ലാത്ത വാഴ തൈകളായ 80 മില്ല്യന്‍ 'ഹിന്ദു'ക്കളെ കൊന്നൊടുക്കിയെന്നൊക്കെപ്പറയുന്നതു..
ഈ കാലയളവില്‍ ജീവിച്ചിരുന്ന സുന്ദര്ദാസോ, സുര്ദാസോ, നനാക്കോ മറ്റ് ഹിന്ദു സന്യാസിമാരോ ഒന്നും അവരുടെ പുസ്തകങ്ങളില്‍ സൂചിപ്പിക്കാതിരുന്ന സമകാലിക ഈ കൊലപാതക ചരിതം Koenraad Elst-ഉം, കെ.എസ് ലാലും തന്നെ ഒരുമിച്ച് രമിച്ച് ഉണ്ടാക്കിയാലെ ഉണ്ടാവൂ.. അതിലുണ്ടാവുന്ന കുഞ്ഞുങ്ങള്‍ക്കേ മൊഞ്ചുണ്ടാവത്തുള്ളൂ.. ആ കുഞ്ഞുങ്ങളെയേ ഫാസിസത്തിന്റെ ആല്ക്കാര്ക്ക് ഓമനിക്കാന്‍ കഴിയൂ..
ഇറാനിലും ഇറാക്കിലും നടത്തിയതായിപ്പറയപ്പെടുന്ന തലയോട്ടി നിര്‍മ്മാണം, മറ്റൊരു കോണ്ടക്സ്റ്റില് കുരിശു യുദ്ധക്കാരന്മാരുടെ കഥകളും ചേര്‍ത്ത് നമുക്ക് പിന്നീട് പറയാം..
ഇനിയും നക്കി നക്കി, രുചിച്ച് നോക്കാതെ Koenraad Elst-ന്റെ ചരിത സ്രവങ്ങള്‍ എഴുതൂ ... ചിരിക്കാന്‍ ഒരു വകയാവട്ടെ..
അപ്പോള്‍ കളിപ്പിതോ,.....ക്ഷമിക്കണം... അപ്പൊ കലിപ്തോ, ....
ReplyDeleteഛായ്.. പിന്നെയും തെറ്റി. അബോ ബക്കര്ത്ത്തോ...........
ഒന്ന് രണ്ടുവട്ടം എത്തി നോക്കിയെങ്കിലും വേണ്ടാ വേണ്ടാന്നു വച്ച് പോയതാണ്. താങ്കളുടെ വാചാപ്രസംഗത്തില്‍ ഇന്ത്യാക്കാര്‍ക്ക് 'സംസ്കാരം ഉണ്ടാക്കിക്കൊടുത്ത'
മുഗളന്മാരെയും ടിപ്പുവിനെയും ഒക്കെ പറ്റി വായിച്ചത് അങ്ങ് വിട്ടു കളഞ്ഞതാണ്. പക്ഷെ എന്തോ ഉറക്കം വന്നില്ല. തിമൂറിനെ പോലും സംസ്കാര സമ്പന്നനാക്കിയ താങ്കളുടെ പ്രവാചക പുംഗവന്റെ ചില ചെയ്ത്തുകള് ഓര്‍മിച്ചു പോയി. താങ്കള്‍ക്കും അറിയാവുന്നതല്ല എന്ന് വിശ്വസിക്കുന്നില്ല.
#. അന്‍പത്തി രണ്ടു വയസ്സ് (52 ) പ്രായമുള്ളപ്പോള്‍ മൊഹമദ് ആറു വയസ്സുകാരിയായ (6) ആയിഷയെ 'വിവാഹം' കഴിച്ചു. തന്റെ പേരക്കുട്ടികളുടെ പ്രായം മാത്രമുണ്ടായിരുന്ന ഈ
കുട്ടിയുടെ അച്ചനും തന്റെ ബാല്യ കാല സുഹൃത്തുമായ അബൂബക്കറും ഭാര്യയും "കുട്ടി വളരെ ചെറുപ്പമല്ലേ?" എന്ന് ചോദിച്ചപ്പോള്‍ വളരെ തന്ത്രപൂര്‍വ്വമാണ് മൊഹമദ് ഇതിനു സമ്മതിപ്പിച്ചതു. ആയിഷ ഭര്‍തൃഭവനത്തിലേക്ക് യാത്രയായത് കളിപ്പാട്ടങ്ങളുമായായത്.
ഈ വിവാഹത്തെ വളരെ വിശിഷ്ട വിവാഹമായി കരുതുന്നത്രെ!
ഇത് ഏതുതരം സംസ്കാരമാണ്? ഇതാണോ നമ്മള് പിന്തുടരേണ്ടത്?
#. തന്നെക്കാള്‍ പതിമൂന്നു വയസ്സ് ഇളയ ആളായ ഉമര്‍ (പിന്നീട് ഖലീഫയായിത്തീര്‍ന്നു) അദ്ദേഹത്തിന്റെ പതിനഞ്ചുകാരിയായ മകളെ യുവാവായ ഉസ്മാന് അയാളുടെ ആഗ്രഹപ്രകാരം വിവാഹം ചെയ്തു കൊടുക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ അറുപതിനടുത്ത് പ്രായമായ മൊഹമദ് അസൂയാലുവാകുകയും രായ്ക്കുരാമാനം ഉമറില്‍ നിന്നും മകളെ നിക്കാഹ് ചെയ്തു വാങ്ങുകയും ചെയ്തു. ഹതാശനായ ഉസ്മാന് 'നഷ്ടപരിഹാരമായി' മൊഹമദ് തന്റെ ഒരു മകളെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. എന്തൊരു ദയാലുത്വം!
#. തന്റെ വളര്‍ത്തു മകനായ സയ്യിദിന്റെ കുടുംബജീവിതം സുഖകരമാകാതെ വന്നപ്പോള്‍ മകനോട് വിവാഹം ഒഴിയാന്‍ പറയുകയും ആ സ്ത്രീയെ (സൈനബ്. )മോഹമെദ് വേള്‍ക്കുകയും ചെയ്തു. ഇത് പൊതു ജനമധ്യേ വിമര്ശിക്കപ്പെട്ടപ്പോള് മൊഹമദ് പറഞ്ഞത് "വളര്‍ത്തു മകന് മകനാകില്ല. (അതുകൊണ്ട് അവന്റെ ഭാര്യ മരുമകളും ആകില്ല എന്നും) " എന്ന് ദൈവം അരുളിച്ചെയ്തു എന്നാണു.
# . മൊഹമദിനു ഒന്‍പതോ അല്ല പതിനൊന്നോ ഭാര്യമാര്‍ ഉണ്ടായിരുന്നു എന്നാണു ഊഹിക്കപ്പെടുന്നത്. എന്നാല്‍ മുപ്പതോളം സ്ത്രീകളെ തന്റെ 'ശയനശായിനികള്' ആക്കിയിരുന്നു എന്ന് 'സമ്പൂര്‍ണ്ണ ഇസ്ലാം ചരിത്ത്രം' എന്ന ഇസ്ലാമിക ഗ്രന്ഥത്തില്‍ തന്നെ വായിച്ചിട്ടുണ്ട്.
ഇതൊന്നും വലിയ കാര്യമല്ല കാലിപ്തോ.. പഴയ കാലത്ത് രാജാക്കന്മാര് അങ്ങനെയൊക്കെയായിരുന്നു. സോളമന് ഉണ്ടായിരുന്നില്ലേ 300 ഭാര്യമാരും 700 വെപ്പാട്ടികളും.
പക്ഷെ ഇതൊക്കെ 'ലോകാവസാനം വരെയുള്ള മാതൃക കാണിക്കല്‍' ആണെന്നൊക്കെ
പറയുന്നതാണ് ലജ്ജാകരം
#കീഴടക്കിയ ഗോത്രങ്ങളിലെ സ്ത്രീകളെ അവരുടെ ഭര്ത്താക്കന്മാരെ കൊന്നതിനു ശേഷം ലൈംഗീക അടിമകളായി യഥേഷ്ടം മോഹമെദ് തന്റെ സൈനികര്‍ക്ക് വിട്ടുകൊടുത്തിരുന്നു,
-'സ്ത്രീകളുടെ വിമോചകന്' എന്ന് ഇന്നും കൊട്ടിഘോഷിക്കണം. അല്ലെ?
# താനുമായി വിവാഹം (വിവാഹശിക്ഷ?) കല്പിച്ച 'ഗാസിയ' എന്ന ഒരു സ്ത്രീ അത് നിഷേധിക്കുകയും അതിന്റെ പേരില്‍ അവരെ മോഹമെദ് ശിക്ഷിക്കുകയും ചെയ്തു എന്ന് പറയുന്നുണ്ട്. എന്താണ് ആ ശിക്ഷ എന്ന് വ്യക്തമല്ല.
ബാക്കിയുള്ളത് സ്വന്തം തേടിപ്പിടിക്കുക. പേടിക്കണ്ട.. ഇനിയുമുണ്ട്.
തന്റെ അധികാരത്തെ ചോദ്യം ചെയ്ത ആളുകളെ 'ഫത്വ ' ഇറക്കി കൊന്നു കളഞ്ഞ കഥകള്‍ ധാരാളം. ഇതൊക്കെ താങ്കളെപ്പോലുള്ളവര്‍ മറച്ചു വയ്ക്കാറാണ് പതിവ് എന്നറിയാം.
കുറെയധികം നല്ല കാര്യങ്ങളെ മറക്കാനും പാടില്ല. എന്നാല്‍ മറ്റു സത്യങ്ങള്‍ പറഞ്ഞെ പറ്റൂ.
* *
ReplyDelete# ഷാഫീ ഇമാമിന്റെ ഒരു വിധി ക കേട്ടോളൂ..
"ഒരു മുസ്ലീം പുരുഷന് ഒരു സ്ത്രീയെ വ്യഭിചരിച്ച് ഒരു കുട്ടി ജനിച്ചാല്‍ ആ കുട്ടിയെ അയാളുടെ കുട്ടിയായി കണക്കാക്കാനാകില്ല. അത്രത്തോളം അള്ളാഹു വ്യഭിചാരത്തെ വെറുക്കുന്നു(അടിമസ്ത്രീകളുടെ മേല്‍ കുതിരകേറുന്നത് വ്യഭിചാരമല്ല.). ആ കുട്ടി ഒരു പെണ്‍കുട്ടിയാണെങ്കില്‍ അവള് വളര്‍ന്നു വന്നു ഇസ്ലാം മതം സ്വീകരിച്ചാല്‍ ആ മനുഷ്യന് (അവളുടെ അച്ഛനു) അവളെ വിവാഹം കഴിക്കല്‍ അനുവദനീയമാണ്. " !!!!
ഈ ഇമാമിന്റെ ഒരു ശിഷ്യന് പില്ക്കാലത്ത് ഇങ്ങനെ പരിതപിച്ചു.
"എനിക്ക് ആ പ്രദേശത്തുകൂടി (സ്ഥലം മറന്നുപോയി) നടന്നു പോകാന്‍ കഴിയില്ല. അവിടത്തെ ജനം 'മകളെ വേള്‍ക്കാം എന്നു പറഞ്ഞവനേ.......'മകളെ വേള്‍ക്കാം എന്നു പറഞ്ഞവനേ.........' എന്ന് വിളിച്ചു എന്നെ മൃഗത്തെ തല്ലുന്ന വടിയെടുത്തു അടിക്കും. "
# വര്‍ഷങ്ങള്‍ക്കു മുന്‍പ് 'പ്രബോധനം' വാരികയില്‍ വന്ന ഒരു ചോദ്യം.
"ഞാന്‍ എന്റെ പിതൃസഹോദരന്റെ മകന്റെ മകളുമായി പ്രണയത്ത്തിലായിപ്പോയി. എനിക്ക് ഈ രക്ത ബന്ധത്തില്‍ നിന്നും വിവാഹം കഴിക്കാമോ?
ഉത്തരം: കഴിക്കാം എന്ന് മാത്രമല്ല. എളാപ്പ, മൂത്താപ്പ മക്കള്‍ തമ്മിലും വിവാഹം ആകാം. അതും അനുവദനീയമാണ്. (?)
---- കലിപ്തോ.... സഹോദരീ സഹോദരന്മാരുടെ മക്കള്‍ വിവാഹം കഴിക്കാറുണ്ട് നമ്മുടെ നാട്ടില്‍ . പക്ഷെ ജ്വേഷ്ടാനുജന്മാരുടെ മക്കളെ സഹോദരങ്ങളായിട്ടാണ് നമ്മള് വളര്‍ത്തുന്നത്. ഇടുങ്ങിയ രക്തബന്ധത്ത്തില് നിന്നും വിവാഹങ്ങള്‍ അനുവദിക്കുകയും എന്നിട്ട് 'യഹൂദന്മാരും പാഴ്സികളും അങ്ങനെ ചെയ്യുന്നു' എന്ന് പറയുകയും ചെയ്യുന്നു മുസ്ലീം സഹോദരന്മാരെ കണ്ടിട്ടുണ്ട്. ആദ്യം സ്വന്തം സമുദായത്തെ നന്നാക്കണം. അതിലെ
അഴുക്ക് കളഞ്ഞിട്ടു വേണം മറ്റുള്ളവരെ നന്നാക്കാന്‍ 'തങ്ങള്‍ വിശ്വസിക്കുന്നത് മാത്രം ഏറ്റവും നല്ലത്' എന്ന് സ്വന്തമായെന്കിലും വിശ്വസിക്കാന്‍. അസഹിഷ്ണുത മൂത്ത് വൃത്തികേട് തുപ്പാതെ മാന്യമായ നല്ല ഭാഷയില്‍ സംവദിക്കൂ..
ഇനിയും ഏറെയുണ്ട് അപ്പൊ കലിപ്തോ പറയാന്‍..
തുടരാം.. സമയം പോലെ വരാം
ശ്രീ പത്രോസ്..
ReplyDelete.................................
അപ്പോള്‍ കളിപ്പിതോ,.....ക്ഷമിക്കണം... അപ്പൊ കലിപ്തോ, ....
ഛായ്.. പിന്നെയും തെറ്റി. അബോ ബക്കര്ത്ത്തോ.
....................................
ഇത് ഞാന്‍ മറുപടി നല്‍കണം എന്ന് ഉദ്ധേശിച്ച് എഴുതിയതാണോ.. അപ്പൊ കലിപ്പുകളുതന്നെ...
ശ്രീ പത്രോസ്, അല്ലെങ്കില്‍ റാവുത്തര്‍, അല്ലെങ്കില്‍ , ജബ്ബാര്‍, അല്ലെങ്കില്‍ അസ്തല.. താങ്കള്‍ ആരുമാകട്ടെ..
ചര്‍ച്ച വഴിതിരിച്ച് വിടാന്‍ , പൊട്ടത്തരങ്ങള്‍ വിളംബി ഈ പോസ്റ്റുമായി ബന്ധമില്ലാത്ത അസംബന്ധങ്ങള്‍ക്ക് ഞാന്‍ മറുപടി തരണോ..
എഴുതുമ്പോല് മറുപടി അര്‍ഹിക്കുന്നതെന്തെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ട് എഴുതിയാല്‍ പോരായിരുന്നോ... എന്നാലും ഇതു താങ്കളുടെ പോസ്റ്റാക്കിയിടൂ .. അവിടെ ഞാന്‍ മറുപടി നല്‍കാം...
പ്രിയ M. A.Bakkar ,
ReplyDeleteവിഷയവുമായി ബന്ധമില്ല എന്ന് പറയുന്നതിന് മുന്‍പ് ഒന്ന് കൂടി ആദ്യ പാരഗ്രാഫ് വായിക്കുക. വലിയ താത്പര്യമൊന്നും തോന്നാതിരുന്ന ഏതാണ്ടൊക്കെ പിച്ചും പേയും ചര്‍ച്ചയില്‍ പക്ഷെ ഇടയ്ക്കിടെ താങ്കളും അപ്പൊകലിപ്തോയും കൂടി ഇന്ത്യാക്കാരെ സംസ്കാരസമ്പന്നരാക്കാന് ശ്രമിക്കുന്നത് കണ്ടപ്പോള്‍ ചുമ്മാ ഒന്ന് മേഞ്ഞതാന്നേ... ...
ഞാന്‍ മുകളില്‍ എഴുതിയതൊക്കെ ഇവിടെ ആര്‍ക്കും അറിയാത്ത കാര്യങ്ങള്‍ ആണെന്ന് എന്തെങ്കിലും ധാരണയുണ്ടെങ്കില്‍ അത് മാറിക്കോട്ടെ എന്ന് കരുതി. അല്ലാതെ ഇത് ഒരു പോസ്റ്റാക്കി ആരെയും വെല്ലുവിളിക്കാന്‍ തീരെ താത്പര്യമില്ല. അതിന്റെ കാരണം നന്നാക്കാന്‍ കഴിയുന്ന ഒന്നിന്റെ മേലെ അതിനു ശ്രമിക്കെണ്ടതുള്ളൂ എന്നതുകൊണ്ടാണ്.
"ചര്‍ച്ച വഴിതിരിച്ച് വിടാന്‍ , പൊട്ടത്തരങ്ങള്‍ വിളംബി ഈ പോസ്റ്റുമായി ബന്ധമില്ലാത്ത അസംബന്ധങ്ങള്‍ക്ക് ഞാന്‍ മറുപടി തരണോ.." എന്നുതന്നെയല്ലേ താങ്കള്‍ പറഞ്ഞത്.
ഞാന്‍ മുകളില്‍ പറഞ്ഞ, താങ്കള്‍ 'പൊട്ടത്തരങ്ങള്‍' എന്ന് പറഞ്ഞ കാര്യങ്ങള്‍ ചരിത്ര്ത്രങ്ങള് തന്നെയാണെന്ന് താങ്കള്‍ക്കു തന്നെ അറിയാം. ഇപ്പോഴാനെന്കിലോ ഇത് കുറേപ്പേര് വായിച്ചും പോയി..
ഇത് ഒരു പ്രത്യേക പോസ്റ്റ് ആക്കിയാലേ മറുപടി എഴുതൂ എന്ന് നിര്ബന്ധമില്ലെങ്കില് , ആത്മ വിശ്വാസമുന്ടെന്കില് ശ്രമിക്കൂ... പക്ഷെ അത് ആധുനിക മനുഷ്യന്റെ യുക്തിക്ക് ചെര്നതായിരിക്കണം എന്ന് മാത്രം. ഏതെങ്കിലും പ്രാകൃത സമൂഹത്തിന്റെ കാട്ടുനീതിക്ക് നിരക്കുന്നതായിരിക്കരുത് ..
ശ്രമിക്കൂ M. A.Bakkar ..ശ്രമിക്കൂ...
ഓ...എന്നാ പിന്നെ പത്രോ അങ്ങോട്ട്........
അപ്പോപത്രോസ്സേ .. അങ്ങ് പോവല്ലെ..
ReplyDeleteതാനിവിടെ അപ്പിയിട്ട് വച്ചിരിക്കുന്നതു പഴയ അബദ്ധ ചരിത്ര പ്രസംഗങ്ങല്ക്ക് ചില മറുപടികൂടി കേട്ടിട്ട് പോ...
ബക്കര്‍ പറയുന്നതു പോലെ പൊട്ടത്തരങ്ങല് എന്ന് ഒരു മുസല്‍മാനു തോന്നാവുന്ന കാര്യങ്ങള്‍ക്ക് മറുപടി നല്കുന്നതു തന്നെ നിഷ്ഫലമാണു ... കാരണം താന്‍ വായിച്ച വിമര്‍ശക പുസ്തകങ്ങളില്‍ നിന്ന് ഇസ്ളാമിനെ പിടികിട്ടില്ല... എന്നാലും അതിനു ഒരുപാട് പേരുടെയെങ്കുലും വിമര്‍ഷന പുസ്തകങ്ങള്‍ വായിച്ചാല്‍ ചിലപ്പോല്‍ ചിലതു മനസ്സിലായേക്കും..
ഇവിടെയാണു യധാര്‍ഥ ചരിത്രവായന താന്‍ പറയുന്നതു പോലെ , താന്‍ പാലിക്കാത്ത, ആധുനിക യുക്തിക്ക് ചേര്‍ന്ന രൂപത്തില്‍ മനസ്സിലാക്കണമെന്നു പറയുന്നതു..
മറുപടി തരണമെന്ന് ഉദ്ദേശമില്ലായിരുന്നു. എന്നാലും ചിലര്‍ ഇതു വായിച്ച് പോയെന്നു താന്‍ പറയുന്നതു കൊണ്ട്, അവര്‍ക്ക് വേണ്ടിയാണു ഈ ശ്രമം..
....................>>
#. അന്‍പത്തി രണ്ടു വയസ്സ് (52 ) പ്രായമുള്ളപ്പോള്‍ മൊഹമദ് ആറു വയസ്സുകാരിയായ (6) ആയിഷയെ 'വിവാഹം' കഴിച്ചു. തന്റെ പേരക്കുട്ടികളുടെ പ്രായം മാത്രമുണ്ടായിരുന്ന ഈ
കുട്ടിയുടെ അച്ചനും തന്റെ ബാല്യ കാല സുഹൃത്തുമായ അബൂബക്കറും ഭാര്യയും "കുട്ടി വളരെ ചെറുപ്പമല്ലേ?" എന്ന് ചോദിച്ചപ്പോള്‍ വളരെ തന്ത്രപൂര്‍വ്വമാണ് മൊഹമദ് ഇതിനു സമ്മതിപ്പിച്ചതു. ആയിഷ ഭര്‍തൃഭവനത്തിലേക്ക് യാത്രയായത് കളിപ്പാട്ടങ്ങളുമായായത്.
ഈ വിവാഹത്തെ വളരെ വിശിഷ്ട വിവാഹമായി കരുതുന്നത്രെ!
<<.....................
ആയിശയുടെ മൂത്ത സഹോദരി അസ്മ ജനിക്കുന്നതു എ.ഡി 595-ല്‍ ആണു. ഇതു പറയാന്‍ കാരണം പ്രവാചകനു ദിവ്യബോധനം ലഭിക്കുന്ന സന്ദര്‍ഭത്തില്‍ (AD 610) മുസ്ളിമായ ആദ്യ വനിതകളില്‍ ഒരാളാണു അസ്മ. അതായതു ആ സന്ദര്‍ഭത്തില്‍ അവര്‍ക്ക് 15 വയസ്സ്. ഇത് ചരിത്രങ്ങളില്‍ രേഖപ്പെടുത്തപെട്ടിട്ടുള്ളതു..
അന്ന് ആയിശക്ക് അഞ്ചോ ആറോ വയസ്സ്. ഈ ആയിശയെ പ്രവാചകന് വിവാഹം കഴിക്കുന്നതു മദീനയില്‍ വച്ചാണു. അതായതു ദിവ്യ ബോധനം ലഭിച്ച് 10 വര്‍ഷം പ്രവാചകന് മക്കയിലുണ്ടായിരുന്നു. അതിനു ശേഷം മദീനയിലെത്തി 2 വര്‍ഷം കഴിഞ്ഞാണു ആയിശയെ നിക്കാഹ് ചെയ്യുന്നതു.. അന്ന് ആയിശക്ക് 17-ഓ 18-ഓ വയസ്സ് പ്രായം എന്ന് ചുരുക്കം...
ഈ വയസ്സ് അന്നത്തെ സാമൂഹ്യ ഭൂമിശാസ്ത്ര ചുറ്റുപാടനുസരിച്ച് മതിയായതിലും കൂടുതലാണു.. ഇനിയും വേണേല്‍ തെളിവ് നിരത്താം..
....................>>
എന്നാല്‍ അറുപതിനടുത്ത് പ്രായമായ മൊഹമദ് അസൂയാലുവാകുകയും രായ്ക്കുരാമാനം ഉമറില്‍ നിന്നും മകളെ നിക്കാഹ് ചെയ്തു വാങ്ങുകയും ചെയ്തു. ഹതാശനായ ഉസ്മാന് 'നഷ്ടപരിഹാരമായി' മൊഹമദ് തന്റെ ഒരു മകളെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. എന്തൊരു ദയാലുത്വം!
<<.....................
പ്രവാചകന് വിഹാഹം കഴിപ്പിച്ചയച്ച ഒരു മകളേയുള്ളൂ.. അതു ഫാതിമയാണു.. നികാഹ് കഴിച്ചതോ അലി യും.. താനിവിടെ കള്ളം പറഞ്ഞു എന്നു സമ്മതിക്കുകയാണെങ്കില്‍ യധാര്‍ഥ ചരിത്രം പറയാം..
....................>>
ReplyDelete#. തന്റെ വളര്‍ത്തു മകനായ സയ്യിദിന്റെ കുടുംബജീവിതം സുഖകരമാകാതെ വന്നപ്പോള്‍ മകനോട് വിവാഹം ഒഴിയാന്‍ പറയുകയും ആ സ്ത്രീയെ (സൈനബ്. )മോഹമെദ് വേള്‍ക്കുകയും ചെയ്തു.
<<.....................
ഇസ്ളാമിന്റെ നിയമമാണു വളര്ത്തുപുത്രന് സ്വന്തം രക്തത്തിലുണ്ടാകുന്ന മകനു സമമാകില്ലെന്നതു.. മുഹമ്മദ് നബിയും ആ നിയമം പാലിക്കാര്‍ നിര്ബന്ധിതനാണു. മുഹമ്മദ് നബി നിയമ നിര്‍മ്മാതാവല്ല. ദൈവത്തിന്റെ നിയമപ്രബോധകന് മാത്രമാണു.. ഇനി കഥയിലേക്ക് വരാം.
സൈനബ് പ്രവാചകന്റെ മുറപ്പെണ്ണും പ്രവാചകനെ വേളികഴിക്കാന്‍ ആഗ്രഹിച്ചിരുന്നവളുമാണു. സൈദ് ആകട്ടെ പഴയ ഒരു അടിമയും മോചിപ്പിച്ച് പ്രവാചകന് ദത്തെടുത്തയാളുമാണു.. സാമൂഹ്യ ഉച്ചനീചത്തങ്ങളവസാനിപ്പിക്കാന് ഉന്നത കുടുംബത്തില്‍ പിറന്ന സൈനബുമായി സൈദിനെ വിവാഹം കഴിപ്പിച്ചു. എന്നാല്‍ ഒരു വിവാഹ ജീവിതം നടത്തിക്കൊണ്ടുപോകാന്‍ ദരിദ്രനുമായ സൈദില്‍ സൈനബിനു അതൃപ്തിയും പ്രശനങ്ങളും ഉണ്ടാവുക ഇന്നത്തേക്കാള്‍ സുസാധ്യവുമാണു..
അങ്ങനെ വിവാഹം മോചിപ്പിച്ചു നല്കാന് സൈദ്തന്നെ പ്രവാചനെ സമീപിക്കുന്നു. അത് വേര്‍പെടുന്നു. സൈനബ് വീണ്ടും പ്രവാചകനെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നു. പ്രവാചകന് ധര്‍മ്മസങ്കടത്തിലാവുന്നു.
ഇവിടെ രണ്ട് കാര്യം വേരോടി നിന്നിരുന്നു. അതിനെ ഒരു കസ്റ്റംകൊണ്ട് ഇല്ലാതാക്കുക എന്നതായിരുന്നു ഇസ്ളാമിക നിയമത്തിലൂടെ ഇവിടെ ദൈവം ആഗ്രഹിക്കുന്നതു..
1. ദത്ത്പുത്രന് സ്വരക്തത്തില്‍ പിറന്ന പുത്രനെപ്പോലെയല്ല എന്ന നിയമം പാലിക്കല്‍. ഇന്ത്യന്‍ ഭരണഘടനയിലോ നിയമത്തിലോ ഇന്നും സമമാണോ.. അല്ല.
2. അക്കാലത്ത് വിധവകളെ വിവാഹം ചെയ്യല്‍ അന്നത്തെ സമൂഹത്തില്‍ പാടില്ലായിരുന്നു. അതിനെയും ഇല്ലായ്മചെയ്യല്‍...
ആധുനികമനുഷ്യനായ തന്റെ യുക്തിക്ക് ഇതു ചേര്‍ന്നോ.. ഹ്ഹാ...
.........................>>
ReplyDelete# . മൊഹമദിനു ഒന്‍പതോ അല്ല പതിനൊന്നോ ഭാര്യമാര്‍ ഉണ്ടായിരുന്നു എന്നാണു ഊഹിക്കപ്പെടുന്നത്. എന്നാല്‍ മുപ്പതോളം സ്ത്രീകളെ തന്റെ 'ശയനശായിനികള്' ആക്കിയിരുന്നു എന്ന് 'സമ്പൂര്‍ണ്ണ ഇസ്ലാം ചരിത്ത്രം' എന്ന ഇസ്ലാമിക ഗ്രന്ഥത്തില്‍ തന്നെ വായിച്ചിട്ടുണ്ട്.
<<...........................
പ്രാവാചകന്റെ ഭാര്യമാരുടെ എണ്ണത്തില്‍ ഊഹവും 'ശയനശായിനികളുടെ' കാര്യത്തില്‍ ഉറപ്പുമാണു തനിക്ക്...
30 പേരില്‍ നിന്ന് ഒരു ശയനശായിനിയുടെ പേരു തന്ന് തന്റെ സത്യസന്ധത തെളിയിക്കാമോ..
........................>>
#കീഴടക്കിയ ഗോത്രങ്ങളിലെ സ്ത്രീകളെ അവരുടെ ഭര്ത്താക്കന്മാരെ കൊന്നതിനു ശേഷം ലൈംഗീക അടിമകളായി യഥേഷ്ടം മോഹമെദ് തന്റെ സൈനികര്‍ക്ക് വിട്ടുകൊടുത്തിരുന്നു,
-'സ്ത്രീകളുടെ വിമോചകന്' എന്ന് ഇന്നും കൊട്ടിഘോഷിക്കണം. അല്ലെ?
<<........................
യുദ്ധത്തിലല്ലാതെ, കീഴടക്കിയ ഗോത്രങ്ങളിലെ സ്ത്രീകളുടെ ഭര്ത്താക്കന്മാരെ കൊന്നതിന്റെ ഒരു സംഭവം തന്നു തന്റെ സത്യ സന്ധത വീണ്ടും തെളിയിക്കണം..
സൈനികര്‍ക്ക് ഈ സ്ത്രീകളെ സംരക്ഷിക്കാന്‍ വിട്ട്കൊടുക്കുന്ന കഥ അപ്പോല്‍ പറയാം..
........................>>
# താനുമായി വിവാഹം (വിവാഹശിക്ഷ?) കല്പിച്ച 'ഗാസിയ' എന്ന ഒരു സ്ത്രീ അത് നിഷേധിക്കുകയും അതിന്റെ പേരില്‍ അവരെ മോഹമെദ് ശിക്ഷിക്കുകയും ചെയ്തു എന്ന് പറയുന്നുണ്ട്. എന്താണ് ആ ശിക്ഷ എന്ന് വ്യക്തമല്ല.
<<.........................
വ്യക്തമല്ലാത്ത കഥകളെഴുതി എന്തിനു താന്‍ ഇളിഭ്യനാവുന്നു..
........................>>
# ഷാഫീ ഇമാമിന്റെ ഒരു വിധി ക കേട്ടോളൂ..
"ഒരു മുസ്ലീം പുരുഷന് ഒരു സ്ത്രീയെ വ്യഭിചരിച്ച് ഒരു കുട്ടി ജനിച്ചാല്‍ ആ കുട്ടിയെ അയാളുടെ കുട്ടിയായി കണക്കാക്കാനാകില്ല. അത്രത്തോളം അള്ളാഹു വ്യഭിചാരത്തെ വെറുക്കുന്നു(അടിമസ്ത്രീകളുടെ മേല്‍ കുതിരകേറുന്നത് വ്യഭിചാരമല്ല.). ആ കുട്ടി ഒരു പെണ്‍കുട്ടിയാണെങ്കില്‍ അവള് വളര്‍ന്നു വന്നു ഇസ്ലാം മതം സ്വീകരിച്ചാല്‍ ആ മനുഷ്യന് (അവളുടെ അച്ഛനു) അവളെ വിവാഹം കഴിക്കല്‍ അനുവദനീയമാണ്. " !!!!
<<........................
ഇതു 'ഷാഫി' എന്ന ഇമാമിന്റെ അഭിപ്രായം മാത്രം. 'മാലിക്', 'ഹനഫി' ഇമാമുകള്‍ ഇതിനു വിപരീതമാണു പറയുന്നതു..
അതും തന്റെ മനക്കണക്കല്ല ഇവിടെ വിശദീകരിക്കുന്നതു. വ്യഭിചരിക്കുന്ന 'സ്ത്രീയുടെ മകളെ' വിവാഹം കഴിക്കാമോ എന്ന നിയമവശം പരിശോധിക്കുകയാണിവിടെ. സ്വന്തം രക്തതിലുണ്ടായ മകളാണെങ്കില്‍ അതു വ്യഭിചാരത്തിലായാലും അല്ലെങ്കിലും വിവാഹം ചെയ്യാന്‍ പാടില്ല എന്നതു ഇസ്ളാമിക നിയമമാണു..
ഇതുകൊണ്ടാണു, ഇതൊന്നും അറിയാത്തതുകൊണ്ടാണു താന്‍ പൊട്ടത്തരം പറയുന്നതെന്ന് ബക്കറും, അല്ലെന്നു താനും അവകാശപ്പെടുന്നതു...
..........................>>
# വര്‍ഷങ്ങള്‍ക്കു മുന്‍പ് 'പ്രബോധനം' വാരികയില്‍ വന്ന ഒരു ചോദ്യം.
"ഞാന്‍ എന്റെ പിതൃസഹോദരന്റെ മകന്റെ മകളുമായി പ്രണയത്ത്തിലായിപ്പോയി. എനിക്ക് ഈ രക്ത ബന്ധത്തില്‍ നിന്നും വിവാഹം കഴിക്കാമോ?
ഉത്തരം: കഴിക്കാം എന്ന് മാത്രമല്ല. എളാപ്പ, മൂത്താപ്പ മക്കള്‍ തമ്മിലും വിവാഹം ആകാം. അതും അനുവദനീയമാണ്. (?)
<<..........................
ഹിന്ദുമതത്തില്‍ ഇന്നും സഹോദരിയുടെ മകളെ വിവാഹം ചെയ്യാം.. അതില്‍ ഒരഴുക്കുമില്ല അല്ലേ..
തനിക്ക് പിതാവിന്റെ സഹോദരിയുടെ മകളെ വിവാഹം കഴിക്കാന്‍ ഒരു സങ്കോചവുമില്ലെങ്കില് പിതാവിന്റെ സഹോദരന്റെ മകളെ വേല്ക്കുന്നതില് എന്തു ജീന്‍ അസംബന്ധമാണു കാണുന്നതു.
പക്ഷേ പ്രായോഗികതലത്തില്‍ ഒരു മുസ്ളിമും പിതാവിന്റെ സഹോദരന്റെ മകളെ നികാഹ് ചെയ്യാറില്ല. അത്തരം ഒരു സാഹചര്യം സംജാതമാവുകയാണെങ്കില്‍ ഒരു നിയമമെന്നനിലക്ക് ഇസ്ളാം അതു അനുവദിക്കുന്നു എന്ന് മാത്രം...
.....................>>
ഓ...എന്നാ പിന്നെ പത്രോ അങ്ങോട്ട്........
<<.....................
ഓഹ്.. പൊയ്ക്കോ.. പൊയ്ക്കോ... നേരം കളയാതെ പോയി അടുത്ത മണ്ടത്തരങ്ങള്‍ നെയ്തെടുക്കൂ..
ബക്കർ,
ReplyDeleteഅപ്പോളും ഇപ്പോളും ആകെ മൊത്തം കലിപ്പായി കമന്റുകൾ കലങ്ങിമറിയുന്നതിനിടയിലും ഈ സഹോദരൻ ആ പഴയ ചോദ്യം ഇപ്പോളും മറക്കാതെ ആത്മാവിൽ സൂക്ഷിക്കുകയാണെന്ന് ഓർമ്മിപ്പിച്ചുകൊള്ളട്ടെ. ഗോൾവൾക്കറുടെ വാക്കുകൾ വികലാർത്ഥത്തിൽ ഉപയോഗിച്ചു കള്ളം പ്രചരിപ്പിക്കുന്നതു സംബന്ധിച്ച് പുതിയതായി ഒരു ചോദ്യം കൂടി ഉണ്ടായി വന്നതു മാത്രമാണെന്നു തോന്നുന്നു ഈ പോസ്റ്റുകൊണ്ടുണ്ടായ നേട്ടം.
(1) "പാകിസ്ഥാൻ രൂപീകരിക്കപ്പെട്ടു കഴിഞ്ഞ ഒറ്റ രാത്രികൊണ്ട് "അവർ" ദേശസ്നേഹികളായിത്തീർന്നുവെന്നു കരുതുന്നത് ആത്മഹത്യാപരമാണ്" എന്ന വാചകം, ഫാസിസത്തിന്റെ ലക്ഷണമാണെന്നാണ് താങ്കൾ ഇവിടെ പറഞ്ഞുവച്ചത്. മുസ്ലീങ്ങൾക്കെതിരായ അപവാദപ്രചരണമാണത് എന്നാണു താങ്കൾ വാദിച്ചത്. എന്നാൽ, ആ വാചകത്തിന്റെ സന്ദർഭവും സാംഗത്യവും ഞാനൊരു കമന്റിലൂടെ വിശദീകരിച്ചു തന്നിരുന്നു. പതിറ്റാണ്ടുകൾക്കുമുമ്പേതന്നെ പാകിസ്ഥാൻവാദത്തെ അനുകൂലിക്കുകയും എന്നാൽ പാർട്ടീഷനു ശേഷവും ഇവിടെത്തന്നെ തുടരുകയും ചെയ്തവരെ എടുത്തുപറഞ്ഞതിനു ശേഷമായിരുന്നു ആ പരാമർശമെന്നു ഞാൻ വ്യക്തമാക്കി. ഇനിയിപ്പോൾ താങ്കൾ ആ ആരോപണത്തിൽ നിന്നു പിന്നോക്കം പോകാൻ ഒരുക്കമുണ്ടോ? അത്തരക്കാർ ഒറ്റരാത്രികൊണ്ട് ദേശസ്നേഹികളായെന്നു കരുതുന്നത് ആത്മഹത്യാപരമാണെന്ന നിരീക്ഷണം ശരിയാണെന്നു താങ്കളും സമ്മതിക്കുന്നോ? അതല്ല എങ്കിൽ താങ്കളുടെ നിലപാടു സമർത്ഥിക്കുക.
(2) കമ്മ്യൂണിസ്റ്റുകൾ, മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ എന്നിവർ ഉൻമൂലനം ചെയ്യപ്പെടണമെന്ന പ്രഖ്യാപനം - അതു നടപ്പിലാക്കാനുള്ള ആഹ്വാനം - ഇതൊക്കെ വിചാരധാരയിൽ ഉണ്ടെന്നാണു താങ്കളുടെ വാദം. എന്നാൽ, അത് തലയ്ക്കടിച്ച നുണ മാത്രമാണെന്നും, ആ പുസ്തകത്തിൽ അങ്ങനെയൊന്നും ഞാൻ ശ്രദ്ധിച്ചിട്ടില്ല എന്നുമാണ് ഞാൻ ഇപ്പോളും വാദിക്കുന്നത്. താങ്കൾ എന്നോടു യോജിക്കുന്നുവോ? അതോ പഴയ വാദത്തിൽ ഉറച്ചു നിൽക്കുന്നുവോ? ഉവ്വെങ്കിൽ, എവിടെ ഏതു വാചകമാണെന്നു പറഞ്ഞാൽ ഒന്നു ശ്രദ്ധിക്കാമായിരുന്നു.
ബക്കര്‍,
ReplyDeleteചര്‍ച്ച ആകെ കലിപ്പായതു കൊണ്ടു മിണ്ടാതിരുന്നതാണു.ഹിന്ദുത്വം “മതഭ്രാന്താധിപത്യം” ആണെന്നു ബക്കര്‍ വിചാരധാര ക്വോട്ട് ചെയ്തു വിശദീകരിക്കും എന്നു കരുതുന്നു.ഹിന്ദുത്വത്തില്‍ മുസ്ലീങ്ങള്‍ എങ്ങനെ പൌരാവകാശങ്ങള്‍ പോലും ഇല്ലാതെ ജീവിക്കേണ്ടി വരും എന്നൊക്കെ വിശദീകരിക്കുന്ന ഭാഗങ്ങള്‍ വിചാരധാരയില്‍ നിന്നു ക്വോട്ട് ചെയ്തോളു.അതു ഡൌണ്‍ലോഡ് ചെയ്തു വായിച്ചിരുന്നുവോ?
ബക്കര്‍ ജി,
ReplyDeleteഇത് വന്നു വന്നു, കല്പിതോകള് കലിപ്പാക്കിയല്ലോ...
എന്തൊക്കെ ചരിത്രം പറഞ്ഞാലും, ഹിന്ദുക്കള്‍ എന്നും പഴയ തെറ്റുകള്‍ തിരുത്തുന്നതില്‍ മറ്റു ഏതൊരു മതങ്ങളെക്കാളും വളരെ വളരെ മുന്പില് തന്നെ ആണ്.. പഴയതിനെ ദൈവ വചനങ്ങള്‍ ആയി കെട്ടിപ്പിടിക്കുന്നും ഇല്ല..
അപ്പോള്‍, ചിലര്‍ സ്വന്തം മന്ത് മറക്കാന്‍ നോക്കുന്നതിനെക്കാളും ആവേശത്തില്‍ മറ്റുള്ളവരെ കുറ്റം പറയാന്‍ ശ്രമിക്കുമ്പോള്‍ 'പത്രോസുമാര്‍' ഉടലെടുക്കും.. അതൊരു നിയോഗമാണത്രേ...
ഒരു ശ്ലോകമാണ് ഓര്‍മ്മ വരുന്നത്..
"അവനവന് കുരുക്കുന്ന:
കുരുക്കഴി ച്ചെ ടുക്കുമ്പോള്‍
ഗുല്‍ മാല് ഗുല്‍ മാല്"
സംസ്കൃതമായത് കൊണ്ട് അര്‍ഥം അറിയില്ല.. :(
ബക്കര്‍,
ReplyDeleteNakulettan said<<<<<<<<<<<<<<<<<
ഉവ്വെങ്കിൽ, എവിടെ ഏതു വാചകമാണെന്നു പറഞ്ഞാൽ ഒന്നു ശ്രദ്ധിക്കാമായിരുന്നു.
>>>>>>>>>>>>>>>>>>>>>>>>>>>>>
ആ ഡോക്യുമെന്റില്‍ പേജ് നംബര് പറഞ്ഞാല്‍ അതാണു ഏറ്റവും എളുപ്പം..
അപ്പൊ കലിപ്തോ,
ReplyDeleteതാങ്കള്‍ ആയിഷയുടെ പ്രായം 18 എന്ന് പറഞ്ഞതും ശരിയാണ്. പക്ഷെ അത് അവര്‍ വിധവയാകുമ്പോള്‍ ആണെന്ന് മാത്രം. അതായത് മാഹോമെറ്റിന്റെ മരണസമയത്ത്. (then he was 63) അവര്‍ ഒരുമിച്ചു ജീവിച്ചത് 12 വര്‍ഷം. അപ്പോള്‍ ആയിഷയെ വിവാഹം കഴിക്കുമ്പോള്‍ മാഹോമെറ്റിന്റെ പ്രായം 51 എന്ന് വരുന്നു.
വിവാഹിതയാകുമ്പോള്‍ ആയിഷക്കു 6 വയസ്സ് തന്നെയായിരുന്നു എന്നതിന് തെളിവുകള്‍ ധാരാളമുണ്ട്.
ഈ പാട്ട് കേട്ടിട്ടുണ്ടോ
" താജിറ എന്‍ മകള്‍ ആയിശയിപ്പോള്
രാജറില് വാഴുവാന്‍ പോര വലിപ്പം.
ബാല വയസ്സണവാമെ ചെറുപ്പം...
ചെറുപ്പം ആ പൈതല്‍ തങ്ങള്‍ക്കിണയാകുമോ...?
ചിന്തയില്‍ ശരിയായ നിനവ് ഒക്കുമോ?
ഒക്കുമോ എന്നുള്ള സംശയമാലെ..........." അങ്ങനെ തുടരുന്നു.
തന്റെ മകള്‍ക്ക് പ്രായമായില്ല എന്ന് അബൂബക്കര്‍ നബിയോട് പറയുന്ന സന്ദര്‍ഭം മാപ്പിളപ്പാട്ടില്‍ ഇങ്ങനെയാണ്. എന്നാല്‍ ഈ വിവാഹം കുട്ടിയുടെ പിതാവിന്റെ ആഗ്രഹ പ്രകാരം ആയിരുന്നു എന്നും ചില വ്യാഖ്യാനങ്ങള്‍ ഉണ്ട്. താങ്കള്‍ സൈനബിന്റെ കാര്യം പറഞ്ഞത് പോലെ.
ഇതാ ചില റഫറന്‍സ്... ഇതും പോരെങ്കില്‍ ഇസ്ലാമിക പണ്ഡിതന്മാരോട് തന്നെ ചോദിച്ചോളൂ. അവര്‍ ഇതൊന്നും നിഷേധിക്കുന്നില്ല. വിശിഷ്ട വിവാഹത്തെ പുകഴ്ത്തി ന്യായീകരിക്കാറെ ഉള്ളൂ..
സഹീഹ് മുസ്ലിം ബുക്ക് 008 നമ്പര്‍ 3310 :
ആയിഷ പറയുന്നു: ദൈവപ്രവാചകന് എന്നെ 6 വയസ്സില്‍ വിവാഹം കഴിച്ചു. ഒന്‍പതു വയസ്സുമുതല്‍ ഞാന്‍ അദ്ദേഹത്ത്തോടൊപ്പം താമസിച്ചു.
സഹീഹ് ബുഖാരി വാല്യം 7 പുസ്തകം 62 നമ്പര്‍ 64
ആയിശാ(റ)യില്‍ നിന്നും : അല്ലാഹുവിന്റെ പ്രവാചകന് (സ.അ) എന്നെ ആറു വയസ്സില്‍ വിവാഹം കഴിച്ചു. ഒന്‍പത് വയസ്സുമുതല്‍ സഹശയിച്ചു. പിന്നീട് അദ്ദേഹത്തിന്റെ അന്ത്യ ദിനം വരെ (അടുത്ത ഒന്‍പതു വര്‍ഷം) .
നമ്പര്‍ 65 ലും ഹിഷാം (ഹദീസ് സന്പാതകരില് ഒരാളായിരിക്കണം) ഇത് എടുത്ത് ഉദ്ധരിക്കുന്നുണ്ട്
സഹീഹ് ബുഖാരി വാല്യം 7 പുസ്തകം 62 നമ്പര്‍ 88 : ഉര്സയില് നിന്നുള്ള റിപ്പോര്‍ട്ട്:
ആയിഷക്കു ആറു വയസ്സുള്ളപ്പോള്‍ പ്രവാചകന് അവരുമായുള്ള വിവാഹക്കരാരില് ഏര്‍പ്പെട്ടു (നിക്കാഹ്) . ഒന്‍പതു വയസ്സുമുതല്‍ ഒരുമിച്ചു താമസിച്ചു. ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം വഫാത്താകും വരെ ആ ബന്ധം നിലനിന്നു.
താങ്കള്‍ നിഷേധിച്ചതും അവര്‍ക്ക് 18 വയസ്സ് എന്നുണ്ടായിരുന്നു എന്ന് പറഞ്ഞതും എങ്ങനെയെങ്കിലും ഈ നാണക്കേട് ഒഴിവാക്കണം എന്ന ആത്മാര്‍ത്ഥത കൊണ്ടാണെന്നറിയാം. അടുത്ത കാലത്ത് ചില വ്യാഖ്യാതാക്കള്‍ കുട്ടിയുടെ പ്രായം ഒന്‍പതും പത്തും വരെ ആക്കാനും വിഫല ശ്രമം നടത്തിയിട്ടുണ്ട്. എന്നാല്‍ 18 എന്ന് ഞാന്‍ ആദ്യമായാണ് കേള്‍ക്കുന്നത്. ചില ഇസ്ലാമിക ബുദ്ധിജീവികള്‍ ഈ ബാലികാവിവാഹത്തെ ന്യായീകരിക്കുന്നത് എങ്ങനെയാണെന്ന് ഞാന്‍ തന്നെ പറയാം. "പ്രവാചകന്റെ മരണശേഷവും അദ്ധേഹത്തിന്റെ കൂടെ ജീവിച്ച ഒരു ഭാര്യ ഏറെക്കാലം ദാമ്പത്യസംബന്ധിയായ അറിവ് പകര്‍ന്നു കൊടുക്കാന്‍ സമൂഹത്തില്‍ വേണം എന്ന് തോന്നിയതിനാല്‍ വളരെ ചെറുപ്പമായ ഒരു കുട്ടിയെ ഭാര്യയായി എടുത്തു. " ഇവിടെ നുണ പറയുന്നത് താങ്കള്‍ ആണ്.
(cont...d)
"പ്രവാചകന് വിഹാഹം കഴിപ്പിച്ചയച്ച ഒരു മകളേയുള്ളൂ.. അതു ഫാതിമയാണു.. നികാഹ് കഴിച്ചതോ അലിയും.. താനിവിടെ കള്ളം പറഞ്ഞു എന്നു സമ്മതിക്കുകയാണെങ്കില്‍ യധാര്‍ഥ ചരിത്രം പറയാം.."
ReplyDeleteഎന്ന് താങ്കള്‍ പറയുന്നു
സുഹൃത്തെ,
സുന്നി വിശ്വാസ പ്രകാരം മഹോമെറ്റിനു മക്കള്‍ 7 ആണ്. അതില്‍ പെണ്മക്കള് നാല്. മൂത്ത ആള് സൈനബ് (മാതൃ സഹോദരീ പുത്രന് അബുല്‍ ആസ് അവരെ വിഹാഹം ചെയ്തു) . ഇളയവളായ ഫാത്തിമയെ മഹോമെറ്റിന്റെ ഫസ്റ്റ് കസിന് ആയ അലി വിവാഹം ചെയ്തു. പക്ഷെ അതിനിടക്കുള്ള രുക്കയ്യയും ഉമ്മുല്‍ കുല്സുമിനെയും താങ്കള്‍ അറിയില്ല അല്ലെ?. അവരില്‍ രുക്കയ്യയെ ആണ് ഹഫ്സക്ക് പകരം ഉസ്മാന് ഇബ്നു അഫ്ഫാനു വിവാഹം ചെയ്തു കൊടുത്തത്. അവര്‍ക്ക് ഒരു കുട്ടിയും ഉണ്ടായി അബ്ദുള്ള ഇബ്നു ഉസ്മാന് . രുക്കയ്യയുടെ മരണശേഷം മാത്രം ഉമ്മുല്‍ കുല്ദുമിനെയുമ് പില്ക്കാലത്ത് നാലാം ഖലീഫയായിത്തീര്‍ന്ന ഉസ്മാന് വേള്‍ക്കുകയുണ്ടായി. അപ്പോള്‍ ഉസ്മാന് മാഹോമെറ്റിനു അന്യനല്ല. ഇരുവട്ടം മരുമകന് തന്നെ. ഇതിനെയാണ് താങ്കള്‍ നിഷേധിക്കുന്നത്. (മതപരമായ സന്കുചിതത്വങ്ങള് ഒഴിവാക്കിയാല്‍ ഖലീഫമാരുടെ ഭരണകാലം ജനക്ഷേമത്തെ സംബന്ധിച്ചിടത്തോളം മികച്ചതായിരുന്നു എന്ന് ചരിത്രം അംഗീകരിക്കുന്നുണ്ട്. )
അതോ ഇനി താങ്കള്‍ ഷിയാ വിശ്വാസിയാനെന്കില് മഹോമെറ്റിനു ഒരു മകളെ ഉള്ളൂ....അലിയുടെ പിന്തുടര്ച്ച്ചാധികാരം ഉറപ്പിക്കാന്‍ വേണ്ടി ഷിയാ മുസ്ലീങ്ങള്‍ (അലി ഗ്രൂപ്പ് മുസ്ലീങ്ങള്‍) ഉണ്ടാക്കിയ കഥയാണ് ഫാത്തിമ എന്നൊരു മകള്‍ മാത്രമേ ഉള്ളൂ എന്നത്. പ്രവാചകകുലത്തെ മുഴുവന്‍ വധിച്ച അധികാരത്തര്‍ക്കങ്ങളും പകയും എല്ലാം നില നിന്ന കാലവും ഉണ്ടായിട്ടുണ്ടല്ലോ. ........ മറക്കില്ലല്ലോ യൂഫ്രാടിസ്-ടൈഗ്രിസ് കര്‍ബല ഒന്നും.
ഞാന്‍ കള്ളം പറഞ്ഞു എന്ന് സ്വയം ബോധ്യം വന്നാല്‍ ഞാന്‍ സമ്മതിക്കാം . ഇല്ലെങ്കിലും താങ്കള്‍ക്കു യധാര്ത്ത ചരിത്ത്രം പറയാന്‍ എന്താണ് ബുദ്ധിമുട്ടു?
സയ്യദിനെയുമ് സൈനബിനെയും സംബന്ധിച്ച് താങ്കള്‍ പറഞ്ഞ കാര്യം പ്രിയ അപ്പൊകല്പ്പിതോ ഞാന്‍ അംഗീകരിക്കുന്നു. മനസസ്സിനിണങ്ങാത്ത ഒരു വിവാഹ ബന്ധത്തില്‍ പെട്ട് പോയി എന്ന് വച്ച് ജീവിതാവസാനം വരെ അങ്ങനെ തന്നെ കഴിഞ്ഞു കൊള്ളണം എന്ന ക്രിസ്തീയ വിശ്വാസത്തെക്കാള്‍ (തുറന്നു പറയാന്‍ എനിക്ക് മടിയൊന്നും ഇല്ല) അല്പം ഭേദം തന്നെയാണ് ആ സ്വാതന്ത്ര്യം. ദുരുപയൊഗപ്പെടുത്തിയില്ലെന്കില് . ഇത് പാശ്ചാത്യ ലോകം അന്ഗീകരിക്കുന്നുണ്ട്.
പിന്നെ...'ശയനശായനികള്' എന്ന വാക്ക് ഞാന്‍ ' താരിഖുല്‍ ഇസ്ലാം അഥവാ സന്പൂര്ണ്ണ ഇസ്ലാം ചരിത്ത്രം' എന്ന പുസ്തകത്തില്‍ മാത്രമേ ഇന്നുവരെ വായിച്ചിട്ടുള്ളൂ. ആ സ്ത്രീകളുടെ എണ്ണം 27 എന്ന് മാത്രമല്ല കുറഞ്ഞത് എന്റെ ഓര്‍മയില്‍ പത്തിലധികം പേരുടെ പേരുകളും (പത്നിമാരുടെ പേരുകള്‍ അല്ല) അതില്‍ പറയുന്നുണ്ട്. "എന്നിവരടക്കം......." എന്നാണു അതില്‍ ഉള്ളത്. ആ പുസ്തകം അന്വേഷിക്കാന്‍ എന്നെക്കാള്‍ സൗകര്യം താങ്കള്‍ക്കായിരിക്കും. പുസ്തക രചയിതാവ് ഒരു ഇസ്ലാമിക പണ്ഡിതന് തന്നെയാണ്. എന്നിട്ട് അതിലെ പേജ് നമ്പ്ര അടക്കം പറയൂ അപ്പൊകലിപ്തോ താങ്കള്‍ സത്യസന്ധനാനെന്കില്. ഇത് എനിക്ക് ജയിക്കാന്‍ വേണ്ടിയല്ല,
(cont...d)
ശാഫീ ഇമാമിന്റെ വിധിയെക്കുറിച്ച്: ആ വിധി നല്ലതല്ല എന്ന് താങ്കള്‍ അംഗീകരിക്കുന്നു എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. അതിനെ സ്വാഗതം ചെയ്യുന്നു. അങ്ങനെയാണ് വേണ്ടത്.
ReplyDeleteഇത് ഒരു ഉദാഹരണം മാത്രമാണ്. യുക്തിബോധം കൊണ്ട് തള്ളിക്കളയേണ്ട ഏറെ കാര്യങ്ങള്‍ (ഇസ്ലാമില്‍ ഏറ്റവും അധികം) അത് പോലെ ഉണ്ട്. ഈ കൊള്ളലും തള്ളലിലും കൂടിയാണ് ആധുനിക മനുഷ്യന് ഉണ്ടാകുന്നത്. ഒരു ദൈവവും അതുകൊണ്ട് കോപിക്കാന്‍ പോകുന്നില്ല.
ക്രിസ്തീയ സഭകള്‍ മുന്‍കാല തെറ്റുകള്‍ ഏറ്റു പറഞ്ഞിട്ടുണ്ട്. ഇസ്ലാം അങ്ങനെ ചെയ്യാന്‍ പോകുന്നില്ല. എന്ത് പറഞ്ഞാല്‍ ആയിരത്തഞ്ഞൂറു വര്‍ഷം പിന്നോട്ട് പോയി അന്നത്തെ വിധിയില്‍ കെട്ടിത്തൂങ്ങാറെ പതിവുള്ളൂ. . ഇതിനു ഒരു മാറ്റം ഏതാനും തലമുറകളില്‍ കൂടിയെങ്കിലും ഉണ്ടാകനമെന്കില് ലോക രാഷ്ട്രീയം ഏറെ മാറിമറിയേണ്ടി വരും.
സ്വന്തം വിശ്വാസങ്ങളിലൂടെ സഞ്ചരിക്കാം. പക്ഷെ രാജ്യവും ലോകവുമെല്ലാം ഇസ്ലാമിക ഭരണത്തിനു കീഴില്‍ വരണം എന്ന് വാശി പിടിക്കുന്നതാണ് ആ സമുദായത്തിന്റെ പല കാര്യങ്ങളിലുമുള്ള പിന്നോട്ടടിക്ക് കാരണം.
തമിഴരിലെ ചില സമുദായങ്ങളില്‍ നില നില്ക്കുന്ന 'അക്കാപ്പൊണ്ണ്- മാമാ വിവാഹ സമ്പ്രദായം' അവരുടെ ഇടയില്‍ മാത്രം ഉള്ളതാണ്. അല്ലാതെ ഹിന്ദുക്കളുടെ ഒരു ഏര്‍പ്പാടാണ് അത് എന്ന് ഞാന്‍ മനസ്സിലാക്കിയിട്ടില്ല.
പിന്നെ സഹോദരീ -സഹോദരന്മാരുടെ മക്കളുടെയും സഹോദരന്മാരുടെ മക്കളുടെയും ജനിതക ഘടന മാറ്റമുണ്ടെന്ന് ശാസ്ത്രം തെളിയിക്കുന്നുണ്ട്. രണ്ടാമത്തേതില്‍ സഹോദരാംശം കൂടുതല്‍ തന്നെയാണ്
താങ്കള്‍ എന്നോട് ചോദിച്ചു: "തനിക്ക് പിതാവിന്റെ സഹോദരിയുടെ മകളെ വിവാഹം കഴിക്കാന്‍ ഒരു സങ്കോചവുമില്ലെങ്കില് പിതാവിന്റെ സഹോദരന്റെ മകളെ വേല്ക്കുന്നതില് എന്തു ജീന്‍ അസംബന്ധമാണു കാണുന്നതു. "
അയ്യോ... ഞങ്ങള്‍ ചാച്ച്ചന്റെയോ പേരപ്പന്റെയോ അമ്മായിയുടെയോ എന്നല്ല അപ്പന്റെ വല്ലിയപ്പാപ്പന്റെ മകളുടെ മകന്റെ മകളെയും പെങ്ങളായി കാണുന്നവരാന്നേ.. ...
അതങ്ങ് വിട്ടേരെ...മൂന്നു തലമുറ മറിയാതെ കെട്ടാന്‍ പാടില്ലെന്ന് പണ്ടേ കാനോനിക തിരുവേഴുത്തുണ്ടേ......... ദൈവമായ കര്‍ത്താവിന്റെ 'കാര്യസ്ഥപ്പട്ടം' മറ്റാര്‍ക്കോ പോയി എന്ന് മറ്റു പലരും അവകാശപ്പെട്ടിട്ടും തിരുസഭക്ക് സത്യമുള്ളതുകൊണ്ട് ദാമാസ്കസ്സിന്റെ കവാടത്തില്‍ വച്ച് ദൈവവിളി വന്ന, കര്ത്ത്താവീശോമിശിഹായടക്കമുള്ള യഹൂദരും അതിനുശേഷമുള്ള യഹൂദക്രിസ്ത്യാനികളും അല്ലാത്ത ക്രിസ്ത്യാനികളും എല്ലാം തുടര്‍ന്ന് പോന്നിരുന്ന, അശാസ്ത്രീയവും അനാവശ്യവുമാണെന്ന് ഇന്ന് തെളിയിക്കപ്പെട്ട 'ലിംഗബലി' (circumsition , exeptions are there) യില്‍ നിന്നടക്കം ഞങ്ങളെ രക്ഷിച്ച പൌലോശ്ലീഹാ അങ്ങനെ കൊറേ നല്ല കാര്യങ്ങള്‍ തന്നേച്ച്ചാന്നെ പോയത്...... ഇനിയിപ്പോ പത്രോയുടെ ചോര തിളക്കുമെന്നും കരുതി അങ്ങോട്ടും കേറി മേഞ്ഞേക്കാം എന്നാണേലും ഈയുള്ളവന് തയ്യാറാന്നേ.....
ഓ...എന്നാ പിന്നെ പത്രോ അങ്ങോട്ട്........
അപ്പൊകലിപ്തോയെപ്പോലെ ഉള്ളവര്‍ നാവടക്കി ഇരുന്നിരുന്നെങ്കില്‍ നാണക്കേട് ഒഴിവാക്കാമായിരുന്നു.വേറെ ഒരുത്തന് ഉണ്ടു.സക്കീര്‍ നായിക്ക് എന്ന പേരില്‍.യുട്യൂബില്‍ വീഡിയൊകള് കിട്ടും. സത്യത്തില്‍ ഇവരെയൊക്കെപ്പോലെ ഉള്ള വ്യാഖ്യാനപടുക്കള്‍ ആണു മറ്റു മതക്കാരുടെ മുന്നില്‍ മുസ്ലീങ്ങളെ നാണംകെടുത്തിക്കുന്നതു.
ReplyDelete"സ്വന്തം വിശ്വാസങ്ങളിലൂടെ സഞ്ചരിക്കാം. പക്ഷെ രാജ്യവും ലോകവുമെല്ലാം ഇസ്ലാമിക ഭരണത്തിനു കീഴില്‍ വരണം എന്ന് വാശി പിടിക്കുന്നതാണ് ആ സമുദായത്തിന്റെ പല കാര്യങ്ങളിലുമുള്ള പിന്നോട്ടടിക്ക് കാരണം"
ReplyDeleteഈ വാചകത്തിനു താഴെ എന്റെ വക ഒരൊപ്പ്.
പ്രിയ നകുലന്..
ReplyDeleteതാങ്കള്‍ ഇഷ്ടപ്പെടുന്നതു മാത്രം , അല്ലെങ്കില്‍ വിശ്വസിക്കാന്‍ ആഗ്രഹിക്കുനതു മാത്രമെടുത്ത് വാചാലനാവുകയും, അല്ലാത്ത താങ്കളുടെ തിരസ്കാരങ്ങള്‍ അസത്യമായിരിക്കട്ടെ എന്ന് മനപ്പൂര്‍വ്വം തോന്നലുളവാക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ക്ക് വെറുതെ മറുപടി എഴുതി വിരലുകള്‍ ആയാസപ്പെടുത്തെണ്ട എന്ന് കരുതിയതാണു
".. പ്രാചീന വംശാഭിമാനം ഉയിര്‍ത്തെഴുന്നേറ്റ രണ്ട് രാജ്യങ്ങളാണു ജര്‍മ്മനിയും ഇറ്റലിയും.. നമ്മളും അങ്ങനെ തന്നെ.. നമ്മുടെ വംശാഭിമാനം ഒരിക്കള്‍ കൂടി ഉയിര്‍ത്തെണീറ്റിരിക്കുന്നു.. അങ്ങനെ ഹിന്ദുക്കള്‍ക്ക് മുസ്ളീംകളെ പുറത്താക്കാനുള്ള അവകാശം കൈവന്നിരിക്കുന്നു.."
we or our nationhood defined എന്ന പുസ്തകത്തില്‍ നിന്നുമെടുത്ത ഈ ഉണ്മൂലന വാദം ഗോല്‍ വാല്ക്കറിണ്റ്റെതല്ല എന്നാണു താങ്കള്‍ പറഞ്ഞു തിരസ്കരിക്കുന്നതു.
പക്ഷേ ഇതു കണ്ടോളൂ..
ഈ പുസ്തകം ഗോല്‍ വാല്ക്കറിണ്റ്റെതു തന്നെ എന്ന് ആര്.എസ്.എസ് കാരനായ ബാവു സാഹേബ് ദിയോസറും രാജേന്ദര്‍ സിങ്ങും (സര് സംഘ് ചാലക്) നാഗ്പൂരിലെ ചാരിറ്റി കമ്മിഷണര്‍ക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇങ്ങനെ പറയുന്നു...
"അതി പ്രാചീന കാലം മുതല്‍ ചരിത്രപരമായി ഇന്ത്യ ഹിന്ദു രാജ്യമായിരുന്നു എന്ന ആശയം പ്രചരിപ്പിക്കുന്നതിനു ശാസ്ത്രീയ അടിത്തയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ശ്രീ എം.എസ് ഗോല്‍ വാല്‍ക്കര്‍ we or our nationhood defined എന്ന ഗ്രന്ധം രജിച്ച് പ്രസിദ്ധീകരിച്ചു.. " - A life of our Times, Rajeswaran dayal, 991, page 93-94
അല്ലെങ്കില്‍ ഇത് വിചാരധാരയില്‍ മാത്രമില്ല എന്ന് പറഞ്ഞു ഗോല്‍ വല്ക്കറിനെ വിശുദ്ധനാക്കാന്‍ ശ്രമിക്കുന്നതു നീതിയല്ല.
ഇവിടെ സുപ്രധാനമായത് സംഘ് തീവ്ര ആശയങ്ങള്‍ അടിത്തറയുണ്ടാക്കിയവര് അതു പറഞ്ഞിട്ടുണ്ടോ എന്ന് നോക്കലാണു..
രണ്ടാമതായി ഞാന്‍ കട്ടെടുത്ത (CUT) ഭാഗം. മുസ്ളിംകള്‍ മുഴുവനും ദേശസ്നേഹികളായില്ല എന്ന് ഗോല്‍ വാല്‍ക്കര്‍ വിഘടനവാദം ഉയര്‍ത്തിയവരെ കുറിച്ച് പറഞ്ഞതാണു എന്ന് താങ്കള്‍ പരത്തിപ്പറഞ്ഞതു തന്നെ ശരി എന്ന് വന്നാലും ഹിന്ദു വിഘടനവാദം ഉയര്‍ത്തിയ സംഘ് ദര്ഷനങ്ങളുടെ ആചാര്യന് അതു പറയുന്നതില്‍ എന്തു സാംഗത്യം..
അല്ലെങ്കില്‍ ഗോല്‍ വാള്ക്കറിനോട് അവരുടെ ദേശസ്നേഹം അറിയിക്കണം എന്ന് പറയുന്നതിലെന്തു യുക്തി.. ഒരു വിഘടനക്കാരനോട് മറ്റേവന് കൂറു തെളിയിക്കേണ്ടതുണ്ടോ..
ഇനിയുള്ളത് വിചാര ധാരയെകുറിച്ച്..
വിചാരധാര ഒന്നുകൂടി മറിച്ച് നോക്കി മെനക്കെടാനുള്ള സമയമില്ലാത്തത് കൊണ്ട് ഒരു മറു ചോദ്യം ഉയര്‍ത്തുകയാണു.
എന്തുകൊണ്ട് ആഭ്യന്തര ഭീഷണികള്‍ എന്ന വിദ്വേഷത്തിണ്റ്റെ ഒരദ്യായം ഗോല്‍ വാല്‍ക്കര്‍ എഴുതുകയും അതില്‍ മുസ്ളിംകള്‍, ക്രിസ്ത്യാനികള്‍, കമ്മ്യൂണിസ്റ്റുകള്‍ എന്നിവരെ റ്റാര്ഗെറ്റ് ചെയ്യുകയും അവര്‍ ഒരു ഭീഷണിയായി ഗോല്‍ വാല്‍ക്കര്‍ കരുതുകയും ചെയ്യുന്നു..
അല്ലെങ്കില്‍ ഭീഷണികള്‍ ഉണ്മൂലനം ചെയ്യപ്പെടേണ്ടതല്ലെ എന്ന് താങ്കള്‍ വിശ്വസിക്കുന്നില്ലേ..
പ്രിയ ഭാരതീയന്..
ReplyDeleteനകുലനു കൊടുത്ത മറുപടിയില്‍ താങ്കള്ക്കുമായി എന്തെങ്കിലുമുണെന്ന് കരുതുന്നു.. ഹിന്ദുത്വത്തില്‍ മുസ്ളിം പൌരാവകാശങ്ങള്‍ എങ്ങനെ തടയപ്പെടുന്നു എന്ന് ഇനിയും കൂടുതല്‍ തത്വങ്ങളൊന്നും ചികയേണ്ടതില്ല.
സമകാല ഇന്ത്യല്‍ എത്രയും ഉദാഹരണങ്ങളുണ്ട്.
മുസ്ളിം കുട്ടികളുടെ വിധ്യാഭ്യാസ സ്കോളര്‍ഷിപ്പ് തടഞ്ഞു വച്ചിരിക്കുന്ന, വോട്ട് ചെയ്യാണുള്ള മുസ്ളിംകളുടെ അവകാശം പലയിടത്തും തടഞ്ഞുവച്ചിരിക്കുന്ന ഗുജറാത്തില്‍ നോക്കിയാല്‍ മതി..
ഞാന്‍ തിരുവനന്തപുരത്തായിരുന്നപ്പോല് നേരിട്ടറിഞ്ഞ ഒരു സംഗതി.
RSS എതിര് കക്ഷിയോ, അല്ലെങ്കില്‍ അവരെ ബാധിക്കുന്നതോ അല്ലത്ത ഒരു വിഷയത്തില്‍, തിരുവനന്തപുരത്തെ പ്രമുഖ നാലു ക്രിമിനല്‍ വക്കീലന്മാരില് RSS നു വേണ്ടി സ്തിരം വാദിച്ചു കൊണ്ടിരുന്ന ഒരാള്‍ക്ക് കിട്ടിയ ഉപദേശം ചെറിയതുറ വെടിവയ്പ്പു കേസില്‍ മുസ്ളിംകള്‍ക്ക് വേണ്ടി വാദിക്കരുതു എന്നാണു. ആ അഡ്വക്കേറ്റിണ്റ്റെ പേരും വിലാസവും ആര്.എസ്.എസ് തിരുവന്ദപുരം ശാഖയില്‍ നിന്നു കിട്ടും..
ഇതൊരു നിസ്സാര സംഗതിയായിരുന്നിട്ട് പോലും ഹിന്ദുത്വക്കാരുടെ അജണ്ടകള്‍ ഇങ്ങനെയൊക്കെയാണു..
ജിന്നയും സവര്‍ക്കറും ഒരുപോലെ വിഘടന വാദികളായിരുന്നിട്ടും ജിന്ന മുസ്ളിമായിപ്പോയതില് ഹിന്ദുവം ഇളകി വശാകുന്നതു ജസ്വന്ത് സിങ്ങിലൂടെ നാം കാണുന്നുമുണ്ട്..
ഗുജറാത്ത് കലാപത്തില്‍ ഹിന്ദുത്വം മുസ്ളിംകള്‍ക്കെതിരെ എടുത്ത നിലപാടുകല്‍ അദ്ധേഹം വെളിവാക്കി കഴിഞ്ഞു.. ഇനിയും അദ്ധേഹത്തില്‍ പലതും കാതോര്‍ക്കാം.. എന്താ ഭാരതീയാ..
പ്രിയ സത ..
ReplyDeleteഎനിക്കും 'വീര പാണ്ഡ്യ' ഉപനിഷത്തില്‍ നിന്ന് 'ബൊമ്മന്' കാണ്ഠത്തിലെ മറ്റൊരു ശ്ളോകമാണു ഓര്മ്മവരുന്നതു..
അര്‍ഥം എനിക്കും അറിയില്ല.
വാനം പൊഴികിറതു ഭൂമി വിളകിറതു ഉനക്ക് ഏന് പെടിപ്പതു കിസ്തി.
എങ്കളോട് വയലുക്ക് വന്തായാ... ഏത്തമറയ്ത്തായാ.. നീര്വാച്ചി നെടുവയല്‍ നിറയെ കണ്ടായാ..
നാത്ത് നട്ടായാ.. കളൈ പറിത്തായാ..
കളനിവാല് ഉളവര്‍ക്ക് കഞ്ചിക്കലയം ചുമന്തായാ ...
അങ്കു കൊഞ്ചി വിളയാടും എങ്കല് പെങ്കളുക്ക് മഞ്ചളരയ്ത്ത് പണിപുരിന്തായാ..
അല്ലത് നീ മാമാനാ മച്ചാനാ മാനം കെട്ടവനെ .. എതക്ക് കേല്ക്കിറായ് തിറൈ.. യാറെ കേല്ക്കിറായ് വരി..
പോരടിത്ത് മേല്ക്കുവിക്കും മേടിനാട്ടു ഉളവര്കൂട്ടം പറങ്കിയറിന് ഉടലെയും പോരടിത്ത് തലൈ തലൈ നെര്ക്കതിര്കളായ് കുമിത്തുവിടും ജാക്രതൈ...
താങ്കള്‍ ഇതിണ്റ്റെ അര്‍ഥം അറിഞ്ഞെങ്കില്‍ അതിനൊരര്‍ത്ഥം ഉണ്ട് എന്ന് ഞാന്‍ കരുതാം..
പ്രിയ പോള്‍, അപ്പോകലിപ്തോ..
ReplyDeleteദയവായി മതങ്ങള്‍ക്കെതിരെയുള്ള നിങ്ങളുടെ വെല്ലുവിളി ഈ പോസ്റ്റില്‍ നിന്നും ഒഴിവാക്കാന്‍ അപേക്ഷിക്കുന്നു.. കാരണം ഒരു മതത്തെയും നിങ്ങള്‍ക്ക് തോല്‍പ്പിക്കാനാവില്ല.
സര്‍വ്വതിണ്റ്റെയും സൃഷ്ടാവായ ഏക ദൈവത്തില്‍ മോക്ഷം നേടണോ അതോ, ആള് ദൈവങ്ങളില്‍ മോക്ഷം നേടണോ അതോ പുല്ലിലോ പൂവിലോ പശുവിലോ വിഗ്രഹങ്ങളിലോ മോക്ഷം തേടണോ എന്നതു സ്വന്തം ആത്മാവിനോട് മാത്രം അവനവന് ചോദിക്കേണ്ടതാണു. അല്ലെങ്കില്‍ അതൊരു തെരെഞ്ഞെടുപ്പാണു.
ഈ ഒരു വശം ഒഴിച്ചാല്‍ മതങ്ങള്‍ മറ്റെല്ലാ മാനവിക കാര്യങ്ങളിലും സമാനതപുലര്ത്താന് ശ്രമിക്കുന്നു..
ബാക്കിയെല്ലാം വ്യാഖ്യാനങ്ങളില്‍ മേലുള്ള അര്ഥശക്തിയില്ലാത്ത വിമര്‍ശനങ്ങള്‍ മാത്രം..
തിരുത്ത്...
ReplyDeleteപോളല്ല.. പത്രോ...
>> [M A Bakkar said]"താങ്കള്‍ ഇഷ്ടപ്പെടുന്നതു മാത്രം , അല്ലെങ്കില്‍ വിശ്വസിക്കാന്‍ ആഗ്രഹിക്കുനതു മാത്രമെടുത്ത് വാചാലനാവുകയും, അല്ലാത്ത താങ്കളുടെ തിരസ്കാരങ്ങള്‍ അസത്യമായിരിക്കട്ടെ എന്ന് മനപ്പൂര്‍വ്വം തോന്നലുളവാക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ക്ക് വെറുതെ മറുപടി എഴുതി വിരലുകള്‍ ആയാസപ്പെടുത്തെണ്ട എന്ന് കരുതിയതാണു"
ReplyDelete[നകുലൻ] അതു താങ്കളുടെ ഇഷ്ടം. പക്ഷേ, ആ ചെയ്യുന്നത് ഒട്ടും നീതിയല്ലെന്നു ഞാൻ പറയും. സംഘത്തിനെതിരെ പലരും പടച്ചുവിട്ടിരിക്കുന്ന പച്ചനുണകൾ ഏറ്റുപിടിച്ച് ആവർത്തിക്കുന്ന കാര്യം വരുമ്പോൾ താങ്കളുടെ വിരലുകൾക്ക് യാതൊരു ആയാസവുമില്ല. എന്നാൽ, താങ്കൾ പറഞ്ഞിരിക്കുന്ന കാര്യങ്ങളിലെ പൊള്ളത്തരങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോളേക്കും പൊടുന്നനെ വിരലുകൾക്ക് ആയാസമുണ്ടാവുന്നു! ചോദ്യം ചെയ്യുന്നവർ "ചിലതു മാത്രം" പറഞ്ഞാലെങ്ങനെ എന്ന മട്ടിൽ പരാതിപ്പെടുന്നു. ഇതൊന്നും ഒട്ടും മാന്യമല്ലെന്നു തുറന്നു പറയട്ടെ.
താങ്കൾ പറഞ്ഞിരിക്കുന്ന ഓരോന്നിനേക്കുറിച്ചും "വാചാല"നാകാവുന്നതേയുള്ളൂ. പക്ഷേ, അപ്പോളും ഫലം തഥൈവ എന്ന മട്ടായിരിക്കില്ലേ? ആദ്യം, ഞാൻ സ്ഥിരമായി ചോദിച്ചുകൊണ്ടിരിക്കുന്ന ഒന്നിനെങ്കിലും തീരുമാനമുണ്ടാക്കൂ. എന്നിട്ട് നമുക്ക് ബാക്കിയുള്ളവ ഓരോന്നായി "ചോദിച്ചു ചോദിച്ചു" പോകാം. വാലും തുമ്പുമില്ലാത്ത പലതും എഴുതി മൊത്തത്തിൽ ഒരു പുകമറയുണ്ടാക്കി താങ്കൾ രക്ഷപെട്ടുകളയാതിരിക്കാനാണ് ഞാൻ ആദ്യം മുതലേ ഒരു ചോദ്യം തന്നെ ആവർത്തിച്ചാവർത്തിച്ചു ചോദിച്ചു കൊണ്ടിരുന്നത്. മുമ്പത്തെ പോസ്റ്റുകൾ കൂടി കണക്കിലെടുത്താൽ, എട്ടുപത്തു തവണയായി ഞാൻ ഒരേ ചോദ്യം തന്നെ ചോദിക്കുന്നു. "നകുലൻ എന്ന സഹോദരൻ ഹൃദയത്തിൽ സൂക്ഷിക്കുന്ന ചോദ്യം" എന്നു താങ്കൾ ഈ പോസ്റ്റിൽ പരിഹസിച്ച അതേ ചോദ്യം.
എന്റെ ചോദ്യം ഇതായിരുന്നു.
ReplyDeleteകമ്മ്യൂണിസ്റ്റുകൾ, മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ എന്നിങ്ങനെ മൂന്നു വിഭാഗക്കാർ - അവർ ഉൻമൂലനം ചെയ്യപ്പെടേണ്ടവരാണെന്ന പ്രഖ്യാപനം - അതു നടപ്പിലാക്കാനുള്ള ആഹ്വാനം - ഇത് എവിടെയുണ്ടെന്നാണ് പറയുന്നത്?
ഇതുവരെ ഒരിക്കൽപ്പോലും താങ്കൾ ആ പ്രയോഗം തെറ്റാണെന്നു സമ്മതിച്ചില്ല. അതേസമയം തന്നെ, എവിടെയാണങ്ങനെ പറയുന്നതെന്നു കാണിച്ചു തന്നുമില്ല. മറുപടി പറയാ(നാവാ)തെ താങ്കൾ നടത്തിയ തിരിഞ്ഞോട്ടത്തിൽ പിന്നാലെ ഓടിക്കൊണ്ട് ഞാൻ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്നത് താങ്കൾ ഒരാളെങ്കിലും കുപ്രചാരണങ്ങളുടെ പാരമ്യം സ്വയം തിരിച്ചറിഞ്ഞുകൊള്ളട്ടെ എന്നു കരുതിയിട്ടാണു സുഹൃത്തേ. ചോദ്യത്തിനു മറുപടിയായി ആദ്യം താങ്കൾ പറഞ്ഞത് "ഹെഡ്ഗേവാറിന്റെ" പുസ്തകങ്ങൾ വായിച്ചാൽ കിട്ടുമെന്ന ഒരു ഒഴുക്കൻ മറുപടിയാണ്. കണ്ടില്ലെന്നു പറഞ്ഞപ്പോൾ "ഗോൾവൾക്കർ" പുസ്തകങ്ങൾ വായിക്കണമെന്നായി. വിചാരധാരയടക്കം വായിച്ചിട്ടും കണ്ടില്ലല്ലോ എന്നു ചോദിച്ചപ്പോൾ, താങ്കളുടെ തന്നെ പോസ്റ്റിൽ മുമ്പു പറഞ്ഞിരുന്നല്ലോ എന്നു പറഞ്ഞു! അത്തരം ആരോപണങ്ങളല്ല - ഒറിജിനൽ ഉറവിടമാണു ചോദിച്ചത് എന്നു പറഞ്ഞപ്പോൾ, "ബഞ്ച് ഓഫ് തോട്സ്" (വിചാരധാര) എന്ന പുസ്തകത്തിലെ ആഭ്യന്തരഭീഷണികൾ എന്ന ഭാഗത്തിലാണ് എന്നു പറഞ്ഞ് ഉറപ്പിച്ചു.
ഉൻമൂലനപ്രഖ്യാപനവും ആഹ്വാനവുമെല്ലാം കേവലം കെട്ടുകഥയാണെന്നും ആ ഗ്രന്ഥത്തിൽ ഞാനങ്ങനെ വായിച്ചിട്ടില്ലെന്നും ഞാൻ പിന്നെയുമാവർത്തിച്ചു. ഏതു പേജിൽ എവിടെയാണെന്നു കാണിച്ചു തരാൻ മറ്റൊരു സുഹൃത്തും താങ്കളോടാവശ്യപ്പെട്ടു. അതിനിടെ, വിചാരധാരയിൽ നിന്നും വികലാർത്ഥത്തിൽ താങ്കൾ പകർത്തിയിട്ട ഒരു വാചകത്തിന്റെ സന്ദർഭവും സംഗത്യവും ഞാൻ വിശദീകരിച്ചു. ഉൻമൂലനാഹ്വാനം എവിടെയെന്നു വീണ്ടും ചോദിച്ചു.
അതിന്, ഇത്തവണ താങ്കളുടെ മറുപടിയിങ്ങനെ.
"ഇത് വിചാരധാരയില്‍ മാത്രമില്ല എന്ന് പറഞ്ഞു ഗോല്‍ വല്ക്കറിനെ വിശുദ്ധനാക്കാന്‍ ശ്രമിക്കുന്നതു നീതിയല്ല. ഇവിടെ സുപ്രധാനമായത് സംഘ് തീവ്ര ആശയങ്ങള്‍ അടിത്തറയുണ്ടാക്കിയവര് അതു പറഞ്ഞിട്ടുണ്ടോ എന്ന് നോക്കലാണു.. "
വിചാരധാരയിൽ മാത്രമില്ലെന്നു പറയുന്നതു നീതിയല്ലത്രെ! :-)
പരിഹാസ്യനായി സുല്ലിട്ടു നിൽക്കുന്ന താങ്കളുടെ ദയനീയാവസ്ഥയിൽ മനസ്സലിയാതെ തുടർന്നു ചോദിക്കുന്നതിനു ക്ഷമാപണം - താങ്കളപ്പോൾ, കുറഞ്ഞപക്ഷം ഭാഗികമായെങ്കിലും തെറ്റു സമ്മതിക്കുന്നോ? കമ്മ്യൂണിസ്റ്റുകൾ, ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ - ഇവരൊക്കെ ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണെന്ന പ്രഖ്യാപനവും അതു നടപ്പിലാക്കാനുള്ള ആഹ്വാനവും വിചാരധാരയിലുണ്ട് എന്നു താങ്കൾ പറഞ്ഞതു തെറ്റായിപ്പോയി എന്നു താങ്കൾ തുറന്നു സമ്മതിക്കുന്നോ? മടിക്കാതെ പറയുക. അതു താങ്കൾക്ക് അപമാനകരമല്ല - അഭിമാനകരം തന്നെയായിരിക്കും.
ഇനി, വിചാരധാരയിലല്ലെങ്കിൽപ്പിന്നെ ..nationhood defined-ൽ ഉണ്ടെന്ന് തുടർന്നും അവകാശപ്പെട്ടുകൊണ്ട് വീണ്ടുമൊരു തിരിച്ചുപോക്കിനാണോ താങ്കൾ ഉദ്ദേശിക്കുന്നത്? സവർക്കറുടെ സഹോദരൻ രചിച്ച മറാത്തി പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഗോൾവൾക്കർ ആ പുസ്തകം ചിട്ടപ്പെടുത്തിയത് എന്നതു താങ്കൾ നിഷേധിക്കാനുദ്ദേശമുണ്ടോ? അതിന്റെ മൂലാശയങ്ങൾ ആരുടേതുമാകട്ടെ - അതിന്റെ കാലഘട്ടമെന്തുമാകട്ടെ - രചനയുടെ പശ്ചാത്തലമെന്തുമാകട്ടെ - അത്തരം തർക്കങ്ങൾക്കിടെ വീണ്ടും വിഷയവ്യതിചലനം ഉണ്ടാകാതിരിക്കാൻ ഒരിക്കൽകൂടി ചോദ്യമാവർത്തിക്കുകയാണ്. കമ്മ്യൂണിസ്റ്റുകൾ-ക്രിസ്ത്യാനികൾ-മുസ്ലീങ്ങൾ എന്നിവർ ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണെന്ന പ്രഖ്യാപനവും അതു നടപ്പിലാക്കാനുള്ള ആഹ്വാനവും വിചാരധാരയിലില്ല - പക്ഷേ nationhood defined-ൽ ഉണ്ടെന്നാണോ താങ്കൾ പറയുന്നത്? ആണോ എന്നു വ്യക്തമാക്കുക. എന്നിട്ടു തുടരാം. അപ്പോൾ, മുകളിൽ താങ്കൾ കൊടുത്ത വാചകത്തേക്കുറിച്ചടക്കം അലോചിക്കാം. മുസ്ലീങ്ങളെ (ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളും ബോണസ്?) പുറത്താക്കാനുള്ള (ഉൻമൂലനം ചെയ്തു കളയാനുള്ള?) അവസരം കൈവന്നിരിക്കുന്നു (ആഹ്വാനം ചെയ്തു കൊള്ളുന്നു?) എന്ന ഒരു വാചകമാണ് ഒടുവിൽ കണ്ടെത്തിയത് എന്നും, അല്ലാതെയുള്ള അവകാശവാദങ്ങൾ നുണയായിരുന്നു എന്നുമുണ്ടെങ്കിൽ അതാദ്യം ഏറ്റു പറയുക. അതിനു ശേഷമാവാം തുടർ ചർച്ചകൾ. താങ്കളുടെ തന്നെ വിരലുകളുടെ ആയാസം പരിഗണിച്ചാണിത്.
എല്ലാം കഴിഞ്ഞിട്ടുവേണം - മുസ്ലീങ്ങളേക്കുറിച്ച് ഗോൾവൾക്കർ തന്നെ പറഞ്ഞിട്ടുള്ളതും താങ്കൾ കേട്ടിട്ടുണ്ടാവാനിടയില്ലാത്തതുമായ ചില വാചകങ്ങൾ താങ്കൾക്കൊന്നു പറഞ്ഞുമനസ്സിലാക്കിത്തരാൻ.
ബക്കർ,
ReplyDeleteതാങ്കളുടെ കമന്റിലെ ബാക്കി ഭാഗത്തിനുള്ള മറുപടി ഒന്നു രണ്ടു ദിവസങ്ങൾക്കകം തരാം.
സ്നേഹപൂർവ്വം,
qw_er_ty
പ്രിയ നകുലന് ...
ReplyDeleteപരിഹാസ്യനാവുന്നതു ഞാനല്ല.. എന്നെ ചൂണ്ടുന്ന ഒരു വിരലൊഴിച്ച് 4 വിരലുകളുടെ സ്ഥാനം നോക്കൂ... അതെവിടെയാണെന്നു..
".. പ്രാചീന വംശാഭിമാനം ഉയിര്‍ത്തെഴുന്നേറ്റ രണ്ട് രാജ്യങ്ങളാണു ജര്‍മ്മനിയും ഇറ്റലിയും.. നമ്മളും അങ്ങനെ തന്നെ.. നമ്മുടെ വംശാഭിമാനം ഒരിക്കള്‍ കൂടി ഉയിര്‍ത്തെണീറ്റിരിക്കുന്നു.. അങ്ങനെ ഹിന്ദുക്കള്‍ക്ക് മുസ്ളീംകളെ പുറത്താക്കാനുള്ള അവകാശം കൈവന്നിരിക്കുന്നു.."
ഇതാരുടെ വാചകമാണെന്നും ആരെഴുതിയതാണെന്നും, ആരൊക്കെ സാക്ഷ്യം നിന്നു എന്നും പറഞ്ഞുകഴിഞ്ഞു..
എന്നിട്ടും അടഞ്ഞ കൂമ്പുമായി നില്ക്കുന്ന താങ്കളോട് വീണ്ടും വീണ്ടും ഒരേ കാര്യം തന്നെ പറഞ്ഞിരിക്കാന്‍ എനിക്ക് സമയക്കുറവുണ്ടെന്നും വിനയപൂര്‍വ്വം പറയട്ടെ..
എന്തുകൊണ്ട് ആഭ്യന്തര ഭീഷണികള്‍ എന്ന വിദ്വേഷത്തിണ്റ്റെ ഒരദ്യായം ഗോല്‍ വാല്‍ക്കര്‍ എഴുതുകയും അതില്‍ മുസ്ളിംകള്‍, ക്രിസ്ത്യാനികള്‍, കമ്മ്യൂണിസ്റ്റുകള്‍ എന്നിവരെ റ്റാര്ഗെറ്റ് ചെയ്യുകയും അവര്‍ ഒരു ഭീഷണിയായി ഗോല്‍ വാല്‍ക്കര്‍ കരുതുകയും ചെയ്യുന്നു..
അല്ലെങ്കില്‍ ഭീഷണികള്‍ ഉണ്മൂലനം ചെയ്യപ്പെടേണ്ടതല്ലെ എന്ന് താങ്കള്‍ വിശ്വസിക്കുന്നില്ലേ..
ഇതിനു താങ്കള്‍ ഉത്തരം പറയുമെന്നാണു പറയുന്നതു.. അപ്പോല്‍ പിന്നെ കാണാം..
ബക്കര്‍,
ReplyDeleteതാങ്കള്‍ എന്നെക്കാളും രസികനാനെന്നു ഞാന്‍ മനസ്സിലാക്കിയതും ഞാന്‍ അതിനാല്‍ തന്നെ തോറ്റു തുന്നം പാടുകയും ചെയ്തയാളാണ്. എങ്കിലും ഇടയ്ക്കിടയ്ക്ക് താങ്കള്‍ നടത്തുന്ന രസികങ്ങളായ വാദങ്ങളും ചിന്തകളും വ്യാഖ്യാനങ്ങളും വായിക്കുകയും താങ്കളുടെ മനസ്സിനെ വിശകലനം ചെയ്യുകയും മാത്രമാണ് ഞാന്‍ സത്യത്തില്‍ കുറെ നാളുകള്‍ ആയി ചെയ്യുന്നത്. താങ്കള്‍ ഒരു സിദ്ധാന്തം അവതരിപ്പിച്ച ശേഷം ഇത് ആ ബുക്കില്‍ ഉണ്ട്.. ഇന്ന ആള് പറഞ്ഞതാണ്.. ആ സംഘടന നടപ്പില്‍ വരുതിക്കൊണ്ടിരിക്കുന്നതാണ്.. എന്നൊക്കെ എഴുതുമ്പോള്‍ അതൊക്കെ വായിച്ചു ചിരിക്കും. കാരണം, ഏതു ബുക്കില്‍ എന്ന് ചോദിച്ചാല്‍ ആ ബുക്ക്.. ഈ ബുക്ക് എന്നൊക്കെ പറഞ്ഞു കേട്ട്, പാവം നകുലേട്ടന് വായിച്ചു(നേരത്തെ വായിച്ചവ വാചകങ്ങല്ക്കായി തപ്പുന്നതാവാം) കൂട്ടിയ പോലെ എനിക്ക് വായിച്ചുകൂട്ടാന്‍ ബുക്കുകള്‍ ലഭ്യവുമല്ല, അതിനൊട്ടു സമയവും ലഭ്യമല്ല..
അതിനാല്‍ തന്നെ ഇത്തരം ചര്‍ച്ചകളും ചോദ്യങ്ങളും ഉത്തരമില്ലാതെയുള്ള ഒഴിഞ്ഞുമാറലും ഒക്കെ കണ്ടു രസിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്..
'വീര പാണ്ഡ്യ' ഉപനിഷത്തില്‍ നിന്ന് 'ബൊമ്മന്' കാണ്ഠത്തിലെ ആ ശ്ലോകം മനപ്പാഠം ആക്കാന്‍ സാധിച്ചിരുന്നില്ല.. എഴുതിയതിനു നന്ദി.. ഇനി മറക്കില്ല. :)
>> [M A Bakkar]"അടഞ്ഞ കൂമ്പുമായി നില്ക്കുന്ന താങ്കളോട് വീണ്ടും വീണ്ടും ഒരേ കാര്യം തന്നെ പറഞ്ഞിരിക്കാന്‍ എനിക്ക് സമയക്കുറവുണ്ടെന്നും വിനയപൂര്‍വ്വം പറയട്ടെ..
ReplyDelete"
[നകുലൻ] പക്ഷേ നിർഭാഗ്യവശാൽ, എന്റെ സമയക്കുറവ് അത്രയ്ക്കങ്ങു വരില്ല! തെറ്റുപറ്റിയെന്നു സമ്മതിക്കാനൊരുക്കമില്ലാതെ അടഞ്ഞ കൂമ്പുമായി നിൽക്കുന്ന താങ്കളോട് ഒരേകാര്യം തന്നെ സംസാരിച്ചിരിക്കാൻ എനിക്കത്രയ്ക്കു സമയക്കുറവില്ല!
ദുർവ്യാഖ്യാനങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കാൻ താങ്കൾക്കു സഹായകരമാകുന്ന മട്ടിൽ, തെറ്റിദ്ധാരണകൾ മാറുന്ന മട്ടിൽ, വിശദമായിത്തന്നെ തുടർന്നും പറഞ്ഞു തരാൻ ആഗ്രഹിക്കുന്നതു കൊണ്ടുമാത്രമാണ് ബാക്കിയുള്ള മറുപടി രണ്ടു ദിവസം കഴിഞ്ഞാവാമെന്നു പറഞ്ഞത്. സമയം കിട്ടുന്ന മുറയ്ക്ക് അത് ഇടാം.
അതിനു മുമ്പ്, താങ്കളുടെ ഇപ്പോളത്തെ നിലപാടുകൾ - എനിക്കു മനസ്സിലായ മട്ടിൽ - ദാ ഇങ്ങനെ സംഗ്രഹിക്കുകയാണ്. ഞാൻ മനസ്സിലാക്കിയതിൽ തെറ്റുണ്ടെങ്കിൽ പറയണം.
(1) കമ്മ്യൂണിസ്റ്റുകൾ, ക്രിസ്ത്യാനികൾ, മൂസ്ലീങ്ങൾ എന്നിവർ ഉൻമൂലനം ചെയ്യപ്പെടേണ്ടവരാണ് എന്ന പ്രഖ്യാപനം - അതു നടപ്പിലാക്കാനുള്ള ആഹ്വാനം - ഇത് "ഹേഡ്ഗേവാറുടെ" പുസ്തകങ്ങളിൽ നോക്കിയാൽ കാണും എന്ന പരാമർശം തെറ്റായിരുന്നുവെന്നു താങ്കൾ സമ്മതിക്കുന്നു.
(2) മേൽപ്പറഞ്ഞ പരാമർശങ്ങൾ ഗോൾവൾക്കറുടെ വിചാരധാരയിലുണ്ട് എന്ന വാദവും തെറ്റാണെന്നു താങ്കൾ സമ്മതിക്കുന്നു.
(3) അത്തരമൊരു പരാമർശത്തേക്കുറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നു തിരിച്ചറിഞ്ഞെങ്കിലും, പരോക്ഷമായിട്ടെങ്കിലും ഗോൾവൾക്കർ "ഉൻമൂലനവാദം" ഉയർത്തിപ്പിടിച്ചയാളാണ് എന്നു തന്നെ താങ്കൾ ഇപ്പോളും വിശ്വസിക്കുന്നു. അതിനു രണ്ടു കാരണങ്ങളാണു താങ്കൾ പറയുന്നത്.
(3-1) nationhood defined-ലെ ഒരു വാചകം. മുസ്ലീങ്ങളെ പുറത്താക്കാൻ അവകാശം വന്നു എന്ന വാചകം. ഇത് മേൽപ്പറഞ്ഞ മൂന്നു കൂട്ടരെയല്ലെങ്കിൽ കുറഞ്ഞ പക്ഷം മുസ്ലീങ്ങളെയെങ്കിലും "ഉൻമൂലനം" ചെയ്യാണുള്ള ആഹ്വാനമായാണ് താങ്കൾ വ്യാഖ്യാനിക്കുന്നത്.
(3-2) വിചാരധാരയിൽ മേൽപ്പറഞ്ഞ മൂന്നു കൂട്ടരേയും "ഭീഷണികൾ" എന്നു വിളിച്ചില്ലേ എന്നു താങ്കൾ ചോദിക്കുന്നു. അപ്പോൾ ഭീഷണികൾ ഉൻമൂലനം ചെയ്യപ്പെടേണ്ടതല്ലേ - എന്ന സംശയം ചോദിക്കുന്നു. അങ്ങനെ, പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതൊന്നുമല്ല - മറിച്ച് സ്വന്തം വ്യാഖ്യാനം മാത്രമാണ് ഈപ്പറയുന്ന "ഉൻമൂലനവാദ"ത്തിൽ എത്തിക്കുന്നത് എന്നു സമ്മതിച്ചിരിക്കുന്നു.
താങ്കൾ വിചാരധാര വായിക്കുകയോ വേണ്ട വണ്ണം മനസ്സിലാക്കുകയോ ചെയ്യാത്തതു കൊണ്ടുണ്ടാകുന്ന വാദങ്ങളാണിവ. അത് അടുത്ത കമന്റിൽ വിശദമാക്കാം.
(4) "ഉൻമൂലനവാദ"ത്തിന് ഉപോത്ബലകമായി താങ്കൾ മുമ്പ് ഉയർത്തിക്കാട്ടിയ ഒരു വാചകം - വിചാരധാരയിൽത്തന്നെയുള്ളത് - താങ്കൾ തെറ്റിദ്ധരിച്ചതാണെന്നും ആപ്പറഞ്ഞ വാചകം അതിന്റെ യഥാർത്ഥമായ അർത്ഥത്തിലെടുത്താൽ ശരിയാണെന്നും താങ്കൾ (അർദ്ധ?)സമ്മതം മൂളുകയെങ്കിലും ചെയ്തിരിക്കുന്നു.
( [നകുലൻ asked:-] ""പാകിസ്ഥാൻ രൂപീകരിക്കപ്പെട്ടു കഴിഞ്ഞ ഒറ്റ രാത്രികൊണ്ട് "അവർ" ദേശസ്നേഹികളായിത്തീർന്നുവെന്നു കരുതുന്നത് ആത്മഹത്യാപരമാണ്" എന്ന വാചകം, ഫാസിസത്തിന്റെ ലക്ഷണമാണെന്നാണ് താങ്കൾ ഇവിടെ പറഞ്ഞുവച്ചത്. മുസ്ലീങ്ങൾക്കെതിരായ അപവാദപ്രചരണമാണത് എന്നാണു താങ്കൾ വാദിച്ചത്. എന്നാൽ, ആ വാചകത്തിന്റെ സന്ദർഭവും സാംഗത്യവും ഞാനൊരു കമന്റിലൂടെ വിശദീകരിച്ചു തന്നിരുന്നു. പതിറ്റാണ്ടുകൾക്കുമുമ്പേതന്നെ പാകിസ്ഥാൻവാദത്തെ അനുകൂലിക്കുകയും എന്നാൽ പാർട്ടീഷനു ശേഷവും ഇവിടെത്തന്നെ തുടരുകയും ചെയ്തവരെ എടുത്തുപറഞ്ഞതിനു ശേഷമായിരുന്നു ആ പരാമർശമെന്നു ഞാൻ വ്യക്തമാക്കി. ഇനിയിപ്പോൾ താങ്കൾ ആ ആരോപണത്തിൽ നിന്നു പിന്നോക്കം പോകാൻ ഒരുക്കമുണ്ടോ? അത്തരക്കാർ ഒറ്റരാത്രികൊണ്ട് ദേശസ്നേഹികളായെന്നു കരുതുന്നത് ആത്മഹത്യാപരമാണെന്ന നിരീക്ഷണം ശരിയാണെന്നു താങ്കളും സമ്മതിക്കുന്നോ? അതല്ല എങ്കിൽ താങ്കളുടെ നിലപാടു സമർത്ഥിക്കുക."
[M A Bakkar replied:-]"മുസ്ളിംകള്‍ മുഴുവനും ദേശസ്നേഹികളായില്ല എന്ന് ഗോല്‍ വാല്‍ക്കര്‍ വിഘടനവാദം ഉയര്‍ത്തിയവരെ കുറിച്ച് പറഞ്ഞതാണു എന്ന് താങ്കള്‍ പരത്തിപ്പറഞ്ഞതു തന്നെ ശരി എന്ന് വന്നാലും .."
)
എത്ര ലജ്ജാഹീനമായാണു താങ്കൾ ഇവിടെയും വാചകങ്ങൾ വളച്ചൊടിക്കുന്നതെന്നു കാണുക! "മുസ്ലീങ്ങൾ മുഴുവൻ ദേശസ്നേഹികളായില്ല" എന്നാണോ ബക്കർ താങ്കൾ ആ വാചകത്തെ വായിക്കുന്നത്!!! എന്തായാലും ശരി - ഭാഗ്യവശാൽ, എന്റെ വിരലുകൾക്ക് ഇതുവരെ ആയാസമൊന്നുമില്ല. മുകളിൽക്കൊടുത്ത "വന്നാലു"മിന്റെ ശേഷമുള്ള സംശയങ്ങൾക്കടക്കം മറുപടി തരാം.
താങ്കളുടെ ഇപ്പോളത്തെ നിലപാടുകൾ ഈ നാലു പോയിന്റുകളിൽ സംഗ്രഹിക്കപ്പെട്ട തരത്തിലാണ് ഞാൻ മനസ്സിലാക്കി വച്ചിരിക്കുന്നത്.
Friends, Please Read this : ഗാന്ധി വധം.. വീണ്ടും വീണ്ടും
ReplyDelete'കമ്മ്യൂണിസ്റ്റുകൾ, ക്രിസ്ത്യാനികൾ, മൂസ്ലീങ്ങൾ എന്നിവർ ഉൻമൂലനം ചെയ്യപ്പെടേണ്ടവരാണ് എന്ന പ്രഖ്യാപനം - അതു നടപ്പിലാക്കാനുള്ള ആഹ്വാനം - ഇത് "ഹേഡ്ഗേവാറുടെ" പുസ്തകങ്ങളിൽ നോക്കിയാൽ കാണും എന്ന പരാമർശം തെറ്റായിരുന്നുവെന്നു താങ്കൾ സമ്മതിക്കുന്നു.'
ReplyDeleteപ്രിയ ബക്കര്‍
ഇത്തരം കാര്യങ്ങള്‍ അതത് ദര്‍ശനങ്ങളുടെ അനുയായികളുടെ ന്യായം മുഖവിലക്കെടുക്കണം എന്നാണ് എന്റെ കാഴ്ചപ്പാട്. ഇത്തരം ന്യൂനപക്ഷവിരുദ്ധമായ ഒട്ടേറെ കാര്യങ്ങള്‍ ഗോല്‍വാല്‍ക്കറും ഹേഡ്ഗേവാറും പറഞ്ഞിട്ടുണ്ടെന്നും അതിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ അനുയായികള്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നതെന്നും പൊതുവെ കരുതപ്പെടുന്നു. അവര്‍ക്കൊന്നും അത്തരം വാദമുണ്ടായിരുന്നില്ലെന്നും ഒരു പ്രത്യേക പശ്ചാതലത്തില്‍ ഒരു പ്രത്യേക വിഭാഗത്തെ ഉദ്ദേശിച്ച് പറഞ്ഞതാണത് എന്നും അവരുടെ അനുയായികള്‍ വിശദീകരിക്കുമ്പോള്‍ ഒന്നുകില്‍ താങ്കളത് അംഗീകരിക്കണം അല്ലെങ്കില്‍ ശക്തമായ തെളിവുകളിലൂടെ അത് തെറ്റെന്ന് തുറന്ന് കാട്ടണം. ആദ്യത്തേതാണ് ഗുണകരം എന്നാണ് എന്റെ വിസ്വാസം. ഇത്തരം ചര്‍ചകള്‍ തെറ്റുതിരുത്തുന്നതിലേക്കും സൗഹാര്‍ദ്ദത്തിലേക്കും നയിച്ചാല്‍ ബ്ലോഗ് മനുഷ്യനന്മയുടെ ചരിത്രത്തില്‍ ഒരു വഴിത്തിരിവാകും.
>> [M.A. Bakkar] വിചാരധാര ഒന്നുകൂടി മറിച്ച് നോക്കി മെനക്കെടാനുള്ള സമയമില്ലാത്തത് കൊണ്ട് ഒരു മറു ചോദ്യം ഉയർത്തുകയാണ്.
ReplyDeleteഒരു പുസ്തകം ഒന്നു(കൂടി?) മറിച്ചുനോക്കുന്നതു വലിയ മെനക്കേടൊന്നുമാണെന്നു തോന്നുന്നില്ല. പക്ഷേ, വിചാരധാരയുടെ ഉള്ളടക്കത്തേക്കുറിച്ചു പ്രചരിപ്പിക്കപ്പെടുന്ന പച്ചനുണകൾ സാധൂകരിക്കാനുള്ള ശ്രമമാണെങ്കിൽ - ആരെയെങ്കിലും ‘ഉന്മുലനം’ ചെയ്യാനുള്ള ആഹ്വാനങ്ങൾക്കാണവിടെ പരതുന്നതെങ്കിൽ - സംഗതി മെനക്കേടാവും. പ്രയത്നം നിഷ്ഫലമാവുമെന്നതിനാൽ.
എന്തായാലും, ചോദ്യങ്ങൾക്ക് ഉത്തരം താഴെ.
>> [M.A. Bakkar] എന്തുകൊണ്ട് ആഭ്യന്തര ഭീഷണികൾ എന്ന വിദ്വേഷത്തിന്റെ ഒരദ്ധ്യായം ഗോൾവാൾക്കർ എഴുതുകയും അതില്‍ മുസ്ളിംകൾ, ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകൾ എന്നിവരെ റ്റാർഗെറ്റ് ചെയ്യുകയും അവർ ഒരു ഭീഷണിയായി ഗോൾവാൾക്കർ കരുതുകയും ചെയ്യുന്നു..
ReplyDelete[നകുലൻ] അപ്പോൾ - താങ്കൾ ഒന്നെങ്കിൽ പുസ്തകം വായിച്ചിട്ടില്ല – അതല്ലെങ്കിൽ വേണ്ടവിധം മനസ്സിലാക്കിയിട്ടില്ല എന്ന് ഒരിക്കൽകൂടി വ്യക്തമാവുന്നു. വായിച്ചു മനസ്സിലാക്കിയിരുന്നെങ്കിൽ - എന്തു കൊണ്ടു “ടാർഗറ്റു ചെയ്യുന്നു” – എന്തുകൊണ്ടു ഭീഷണിയായി കരുതുന്നു എന്നൊന്നും ചോദിക്കുമായിരുന്നില്ല. എന്തായാലും, ഉന്മൂലനാഹ്വാനമുണ്ട് എന്നതിന്റെ തെളിവ് ആ അദ്ധ്യായത്തിന്റെ പേരു മാത്രമായി ചുരുങ്ങിയതു പോലുണ്ട് ഇപ്പോൾ.
ഒന്നാമതായി – ആരെയെങ്കിലും “ടാർജെറ്റു” ചെയ്തുകൊണ്ടോ മറ്റോ എഴുതിയതല്ല ആ പുസ്തകവും അതിലെ അദ്ധ്യായങ്ങളും. വലിയൊരു പുസ്തകത്തിന്റെ ഭാഗമായി – നമ്മുടെ രാഷ്ട്രവുമായി ബന്ധപ്പെട്ട അനവധി ചിന്തകളവതരിപ്പിച്ചിരിക്കുന്ന കൂട്ടത്തിൽ - വിരലിലെണ്ണാവുന്ന താളുകളിലായി കടന്നു വരുന്ന ചെറിയൊരു ഭാഗം മാത്രമാണ് ‘ആഭ്യന്തരഭീഷണികൾ‘ എന്ന അദ്ധ്യായം. കമ്മ്യൂണിസ്റ്റുകൾക്കും ഇസ്ലാമിസ്റ്റുകൾക്കും മറ്റു നുണപ്രചാരകർക്കുമെല്ലാം താല്പര്യമുള്ള ഭാഗം അതു മാത്രമായതു കൊണ്ട് – അതു മാത്രം പൊക്കിപ്പിടിക്കപ്പെടുകയാണ്. അതും – വെട്ടിമുറിച്ച് അർത്ഥവ്യതിയാനം വരുത്തിക്കൊണ്ട് - വികലവ്യാഖ്യാനങ്ങളുടെ അകമ്പടിയോടെ!
നമ്മുടെ രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും ആഭ്യന്തരസുരക്ഷയ്ക്കും ഭീഷണിയുയർത്തിക്കൊണ്ടു പ്രവർത്തിക്കുന്നവരേക്കുറിച്ചുള്ള പരാമർശങ്ങൾ ആ അദ്ധ്യായത്തിലുണ്ട്. അതുകൊണ്ട്? അന്യരാഷ്ട്രങ്ങളോടുള്ള കൂറു മനസ്സിലുണ്ടാകുക മാത്രമല്ല – അതു സ്വരാഷ്ട്രത്തെ അപായപ്പെടുത്തുന്ന വിധത്തിൽ ആപത്കരമാകുക കൂടി ചെയ്യാമെന്നതേപ്പറ്റി ഉദാഹരണസഹിതം വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട്? മുസ്ലീങ്ങളിൽ ചിലർ അക്കൂട്ടത്തിൽപ്പെടുമെന്ന സൂചനയുമുണ്ട്.അതുകൊണ്ട്? അതു നാം തന്നെ (ഇവിടെത്തന്നെ) മുമ്പു ചർച്ച ചെയ്തതാണല്ലോ.
രാജ്യത്തെ വെട്ടിമുറിക്കണമെന്നു വർഷങ്ങളോളം വാദിക്കുകയും അതിനായി ആയുധമെടുത്തു പോരാടുകയും അത്തരം ആശയങ്ങൾ പേറിയ രാഷ്ട്രീയകക്ഷിയെ ജയിപ്പിക്കുകയും ചെയ്തവരിൽ മിക്കവാറും പേർ വിഭജനത്തിനു ശേഷവും ഇവിടെത്തന്നെ തുടർന്നപ്പോൾ - ഒറ്റരാത്രികൊണ്ട് അവരുടെ വിഘടനവാദത്തിന് അറുതി വന്നിട്ടുണ്ടാകുമെന്ന് എങ്ങനെ കരുതാനാകും എന്ന ചിന്തയാണവിടെ കൊടുത്തിരിക്കുന്നത്. നാം അത്തരക്കാരേക്കുറിച്ചു ജാഗരൂകരായിരിക്കണമെന്നതാണവിടത്തെ യുക്തി. അതു വളരെ കൃത്യമായ നിരീക്ഷണമല്ലെന്നുണ്ടോ? എതിരഭിപ്രായമുണ്ടെങ്കിൽ പറയുക. ഒരാൾ അങ്ങനെ പറഞ്ഞാൽ ഉടൻ തന്നെ അത് ഇവിടെ വസിക്കുന്ന സകലമുസ്ലീങ്ങൾക്കുമെതിരായ യുദ്ധപ്രഖ്യാപനമാണെന്നു താങ്കൾ കരുതുന്നെങ്കിൽ - അതിനർത്ഥം ഇവിടുത്തെ മുസ്ലീങ്ങളെല്ലാം വിഘടനവാദികളാണെന്നു താങ്കൾ ചിത്രീകരിക്കുന്നുവെന്നാണ്. ഞാനതിനോടെന്തായാലും യോജിക്കുന്നില്ല. ഗോൾവൾക്കറും അത്തരമൊരു ചിന്തയല്ല പങ്കുവയ്ക്കുന്നത്. ഭാരതീയരായ മുസ്ലീങ്ങളേപ്പറ്റി നല്ലതുപറയുന്ന അനവധി വരികൾ വിചാരധാരയിൽത്തന്നെ വായിക്കുമ്പോളെങ്കിലും താങ്കൾക്ക് അക്കാര്യത്തിൽ സ്പഷ്ടത വരേണ്ടതായിരുന്നു. പക്ഷേ അതെങ്ങനെ – മറിച്ചുനോക്കുന്നത് മെനക്കേടാണെന്നതാണല്ലോ അവസ്ഥ! ഒറ്റരാത്രികൊണ്ടു ദേശസ്നേഹികളായോ എന്ന ചോദ്യത്തെ സംബന്ധിച്ചു് മുൻകമന്റിൽ ഇട്ട വിശദീകരണം താഴെ ഒരിക്കൽക്കൂടി പകർത്തിയിടുന്നു.
“രാഷ്ട്രവിഭജനം നടന്നപ്പോൾ പാകിസ്ഥാനിലേക്കു ചേർക്കപ്പെട്ട പഞ്ചാബ്- സിന്ധ് - പ്രദേശങ്ങളിലെ ജനങ്ങൾ സത്യത്തിൽ അതിനു മുമ്പത്തെ തെരഞ്ഞെടുപ്പുകളിൽ വിഭജനവാദമുന്നയിച്ച മുസ്ലീം ലീഗിനെ തിരസ്കരിച്ചവരാണ്. അവസാനകാലത്തു മാത്രമാണ് ലീഗിനവിടെ ശബ്ദമുണ്ടായത്. എന്നാൽ, ആദ്യം മുതൽ തന്നെ ലീഗിന്റെ വിഭജനാവശ്യത്തിനു ശക്തമായ പിന്തുണ ലഭിച്ചിരുന്ന - തെരഞ്ഞെടുപ്പു വിജയങ്ങൾ നേടിക്കൊടുത്ത ചില പ്രദേശങ്ങൾ - ഉത്തർപ്രദേശ്- ബീഹാർ - ബംഗാൾ - മേഖലകളിലുള്ള ചില പ്രദേശങ്ങൾ - വിഭജനാനന്തരം ഇന്ത്യയിൽത്തന്നെ തുടരുകയാണ്! അപ്പോൾ, ആ പ്രദേശങ്ങളിലുള്ള ചില മുസ്ലീങ്ങൾ - പാകിസ്ഥാനു വേണ്ടി അതുവരെ ശക്തമായി വാദിച്ചിരുന്നവർ - ഒന്നടങ്കം പാകിസ്ഥാനിലേക്കു കുടിയേറിപ്പാർത്തിട്ടില്ലെന്നു തീർച്ചയുമുള്ള നിലയ്ക്ക് - അത്തരക്കാർക്ക് ഒന്നടങ്കം സ്വാന്തന്ത്ര്യാനന്തരം ഒരു സുപ്രഭാതത്തിൽ പൊടുന്നനെയുള്ള മനപരിവർത്തനം വന്നു എന്നു കരുതിക്കൂടാ എന്നും - ചിലരെങ്കിലും ഇപ്പോളും ഇവിടെ നിന്നുകൊണ്ടുതന്നെ പാകിസ്ഥാൻ അനുകൂലമനോഭാവവുമായി കഴിയുന്നുണ്ടാവണമെന്നും – നാം അതേപ്പറ്റി ബോധവാന്മാരും ജാഗരൂകരും ആയിരിക്കണം എന്നുമാണവിടെ സൂചിപ്പിക്കുന്നത്. “
ReplyDeleteഇനി, കമ്മ്യൂണിസ്റ്റുകളേക്കുറിച്ചു പറഞ്ഞിരിക്കുന്ന ഭാഗം. അവിടെ പറഞ്ഞിരിക്കുന്നതും സത്യമല്ലെന്നുണ്ടോ? അവർക്കു ചൈനാപ്രേമമുണ്ടായിരിക്കാം. ആകട്ടെ. അതു പക്ഷേ – നമ്മുടെ രാഷ്ട്രതാല്പര്യങ്ങളെ ബലികഴിക്കുന്ന തരത്തിലാവുന്നത് തികച്ചും ആപത്ക്കരമല്ലേ? എത്രയോ ഉദാഹരണങ്ങൾ നമ്മൾ ഇപ്പോളും കണ്ടുകൊണ്ടിരിക്കുന്നു. ഏറ്റവും കടുത്ത നിലപാട് – നമ്മെ ആക്രമിച്ച ചൈനയെ പരസ്യമായി പിന്തുണണയ്ക്കുകയും ആക്രമണം ആഘോഷിക്കുകയും നമ്മുടെ ജവാന്മാർക്കു വൈദ്യസഹായമെത്തുന്നതു തടയുകയും വരെ ചെയ്ത പാരമ്പര്യമല്ലേ ചില കമ്മ്യൂണിസ്റ്റുകൾക്കുള്ളത്? യുദ്ധകാലത്തെ കഥകൾ മുഴുവൻ ആവർത്തിക്കുന്നില്ല. അത്തരത്തിൽ, നമ്മുടെ രാഷ്ട്രതാല്പര്യങ്ങളേയും സുരക്ഷയേയും അപായപ്പെടുത്തുന്നത്ര അളവിൽ അന്യരാജ്യങ്ങളോടു കൂറു പുലർത്തുന്നവർ നമുക്കിടയിൽത്തന്നെയുണ്ടെങ്കിൽ അവരേപ്പറ്റി നാം ജാഗരൂകരായിരിക്കേണ്ടതു തന്നെയല്ലേ? താങ്കൾക്കതിൽ എതിരഭിപ്രായമുണ്ടോ? ഗോൾവൾക്കർ അതു പറഞ്ഞുവെന്നു വച്ച് ഉടൻ തന്നെ അതു കമ്മ്യൂണിസ്റ്റുകളെ കൊന്നൊടുക്കാനുള്ള ആഹ്വാനമാണെന്നു ശഠിക്കുന്നത് എത്രമാത്രം യുക്തിരഹിതവും ലജ്ജാകരവുമാണ്!
ഇനി, ക്രിസ്ത്യാനികളേപ്പറ്റി എന്തു പറഞ്ഞുവെന്നാണു താങ്കൾ കരുതുന്നത്? ചില മിഷണറി പ്രവർത്തകർ അവരുടെ ആസൂത്രിതമായ മതപരിവർത്തനശ്രമങ്ങളുടെ ഭാഗമായി - ഇവിടുത്തെ ജനങ്ങളെ ഒരു രാഷ്ട്രജനതയായി ഒന്നിപ്പിച്ചു നിർത്തുന്ന സാംസ്കാരികഘടകങ്ങൾ അറുത്തുമാറ്റുന്ന പ്രവണതയുണ്ട് എന്നതു സത്യം തന്നെയല്ലേ? വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഇത്രയധികം വിഘടനവാസന വളർന്നത് മതപരിവർത്തനം വ്യാപിച്ചതിനു ശേഷമാണെന്ന നിരീക്ഷണം ശരിയല്ലെന്നുണ്ടോ? ഭാരതീയസംസ്കൃതിയുടെ ഭാഗം തന്നെയായ നാഗന്മാരുടെ പ്രദേശമായ നാഗാലാൻഡിലേക്കു നാമിപ്പോൾ ചെല്ലുമ്പോൾ സ്വാഗതമോതുന്നത് “ഇന്ത്യൻ പട്ടികൾക്കു പ്രവേശനമില്ല” എന്ന ബോർഡാണെങ്കിൽ - ആ മാറ്റമെങ്ങനെയുണ്ടായി എന്ന ചിന്ത വിദേശഫണ്ടുപയോഗിച്ചു നടത്തുന്ന വ്യാപകമായ മതപരിവർത്തനത്തിൽ ചെന്നെത്തില്ല എന്നുണ്ടോ? അതൊക്കെ സത്യത്തിൽ തുറന്നു ചർച്ച ചെയ്യപ്പേടേണ്ട വിഷയങ്ങളാണ്. ഉൻമൂലനാഹ്വാനമാണ് എന്നൊക്കെയുള്ള പൊള്ളയായ വാദങ്ങളും പച്ചക്കളങ്ങളും ഉന്നയിക്കുന്നവർ ശരിക്കും ചർച്ചകളിൽ നിന്നു കടന്നു കളയാനുള്ള വഴിതേടുകയാണു ചെയ്യുന്നത്.
>> [M.A. Bakkar] അല്ലെങ്കിൽ ഭീഷണികൾ ഉന്മൂലനം ചെയ്യപ്പെടേണ്ടതല്ലെ എന്ന് താങ്കൾ വിശ്വസിക്കുന്നില്ലേ..
ReplyDeleteഇതാണു താങ്കളുടെ പ്രശ്നം. ചില സമൂഹങ്ങളെ ഒന്നാകെയെടുത്ത് അവരെ ചുമ്മാ “ഭീഷണികൾ” എന്നു മുദ്രകുത്തുന്നു – അവരെ വധിച്ചു കളഞ്ഞാൽ ഭീഷണിമാറും - എന്നൊക്കെയുള്ള മട്ടിൽ - ഒരു തരം പ്രൈമറി സ്കൂൾ നിലവരത്തിലും താഴെയുള്ള ഒരു അർത്ഥതലത്തിലാണെന്നു തോന്നുന്നു – നിർഭാഗ്യവശാൽ താങ്കൾ ഇക്കാര്യങ്ങൾ ധരിച്ചുവച്ചിരിക്കുന്നത്. അങ്ങനെയൊക്കെയുള്ള ഒരു നിലവാരത്തിൽ നിന്ന് വളരെ മുകളിലാണ് യഥാർത്ഥവരികൾ. അവ നന്നായി വായിച്ചു മനസ്സിലാക്കുക.
ഒരു ഭാരതീയൻ - അയാളുടെ മതമോ രാഷ്ട്രീയമോ ഒക്കെ എന്തുമാവട്ടെ – ഇവിടെ കഴിഞ്ഞുകൊണ്ട് വൈദേശികകേന്ദ്രങ്ങളോടു കൂറുപുലർത്തുകയും നമ്മുടെ രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും ആഭ്യന്തരസുരക്ഷയ്ക്കും പരിക്കേൽപ്പിക്കുകയും ചെയ്യുന്നുവെങ്കിൽ ആ മനസ്ഥിതി രാഷ്ട്രത്തിനും, ജനതയ്ക്കും തീർച്ചയായും ഒരു ഭീഷണി തന്നെയാണ്. അത്തരക്കാർ തിരുത്തപ്പെടണം. അത്തരം ആളുകളല്ല - ആശയങ്ങൾ - ഉൻമൂലനം ചെയ്യപ്പെടണം. ഇതൊന്നും ഒരു ഗോൾവൾക്കർ പറഞ്ഞു തന്നിട്ടുവേണ്ട നമുക്കു മനസ്സിലാക്കാൻ.
പ്രിയ ബക്കർ,
ReplyDeleteചുരുക്കിപ്പറഞ്ഞാൽ - സംഘപ്രസ്ഥാനങ്ങൾക്കെതിരെ പ്രചരിപ്പിക്കപ്പെടുകയും, സംഘം സമ്പൂർണ്ണമായി അവഗണിക്കുന്നതിനാൽ കുറെയൊക്കെ വിശ്വസിക്കപ്പെടുകയും ചെയ്യുന്ന ഒട്ടനവധി ആരോപണങ്ങളിൽ ഒന്നു മാത്രമാണ് ഈപ്പറയുന്ന ഉൻമൂലനാഹ്വാനം. മുസ്ലീങ്ങൾ, കമ്മ്യൂണിസ്റ്റുകൾ, ക്രിസ്ത്യാനികൾ എന്നിവർ ഉൻമൂലനം ചെയ്യപ്പെടണം എന്ന സൂചനയോ - അതു ചെയ്യാനുള്ള ആഹ്വാനമോ ഒന്നും ഗോൾവൾക്കറുടെയോ ഹെഡ്ഗേവാറിന്റെയോ ഒന്നും പുസ്തകങ്ങളിൽ എവിടെയുമില്ല. അത്തരം പരാമർശങ്ങളൊന്നും സംഘത്തേപ്പറ്റി യഥാർത്ഥജ്ഞാനമുള്ളോരാൾ ഒരിക്കലും സംഘഗ്രന്ഥങ്ങളിൽ പ്രതീക്ഷിക്കുകയുമില്ല. അങ്ങനെയൊക്കെയുണ്ടെന്നു കരുതുന്നതും വാദിക്കുന്നതും അങ്ങേയറ്റം പരിഹാസ്യമാണ്. താങ്കൾ ഇനിയെങ്കിലും തെറ്റു തിരുത്തുക.
പ്രിയ ലത്തീഫ്,
മറുപടിയെഴുതണമെന്നു വിചാരിച്ചിരുന്നെങ്കിലും മറന്നു കിടന്നിരുന്ന ഒരു പോസ്റ്റാണിത്. ഇതേപ്പറ്റി വീണ്ടുമോർക്കാൻ ഇടയാക്കിയതിനും - സഹൃദയത്വത്തോടെ ഇട്ട കമന്റിനും നന്ദി.
സ്നേഹപൂർവ്വം,
പ്രിയ നകുലന്..
ReplyDeleteഎണ്റ്റെ ഈ .. (അല്ലെങ്കിൽ ഭീഷണികൾ ഉന്മൂലനം ചെയ്യപ്പെടേണ്ടതല്ലെ എന്ന് താങ്കൾ വിശ്വസിക്കുന്നില്ലേ.. ??) ചോദ്യത്തിനു താങ്കള്‍ ഇത്രയും എഴുതി ഒരു ക്ളാസ്സെടുക്കേണ്ട ആവശ്യമുണ്ടായിരുന്നു എന്ന് തോന്നിന്നില്ല...
അതിനുള്ള ഉത്തരവുമല്ല താങ്കള്‍ എഴുതിയതു.. അതൊക്കെ അവിടെ ഇരിക്കട്ടെ..
മറ്റുള്ളവരെ ആഭ്യന്തര ഭീഷണിയായി കണ്ട ഗോല്‍ വാല്‍ക്കര്‍ തന്നെ, എങ്ങനെ ആഭ്യന്തര ഭീഷണിയുണ്ടാക്കുന്ന വിധതില്‍, വര്‍ഗീയ കലാപങ്ങള്‍ക്ക് രൂപം കൊടുക്കുന്നതില്‍ വിശ്വാസയോഗ്യമായ തെളിവുകളിലൂടെ നമൂക്ക് അടുത്ത പോസ്റ്റിലൂടെ, ഗാന്ധിവധവുമായി (ആര്.എസ്സ്.എസ്സ്) ബന്ധപ്പെട്ട പോസ്റ്റില്‍, സൂചിപ്പിച്ച് പോകാമെന്നു കരുതുന്നു...
നന്ദി നകുലന്..
പ്രിയ ലത്തീഫ്..
ReplyDeleteആര്.എസ്സ്.എസ്സ് കാര്‍ ഒന്നാന്തരം ഒരു സാംസ്കാരിക ഉന്നമനത്തിയായാണു നിലകോള്ളുന്നതെന്ന അവരുടെ ഇന്നത്തെ വാദം വളരെ സന്തോഷമുണ്ടാക്കുന്നതു തന്നെയാണു..
ഭീഷണിയായി ആരെയും അവര്‍ കാണുന്നില്ല എന്ന് ഇളം തലമുറക്കാര്‍ പറയുന്നതു സത്യമാവട്ടെ എന്നു തന്നെയാണു ഞാനും ആഗ്രഹിക്കുന്നതു..
പക്ഷേ സ്ഥിതിഗതികള്‍ അങ്ങനെയല്ലെന്നാണു ലിബറഹാന്‍ കമ്മിഷണ്റ്റെ വെളിപ്പെടിത്തലില് ആര്.എസ്സ്.എസ്സ്-ണ്റ്റെ പ്രതികരണം പോലും വ്യക്തമാക്കുന്നതു...
നന്ദി ലത്തീഫ്..
[M A Bakkar] “എന്റെ ചോദ്യത്തിനു (അല്ലെങ്കിൽ ഭീഷണികൾ ഉന്മൂലനം ചെയ്യപ്പെടേണ്ടതല്ലെ എന്ന് താങ്കൾ വിശ്വസിക്കുന്നില്ലേ.. ??) താങ്കൾ ഇത്രയും എഴുതി ഒരു ക്ളാസ്സെടുക്കേണ്ട ആവശ്യമുണ്ടായിരുന്നു എന്ന് തോന്നുന്നില്ല... അതിനുള്ള ഉത്തരവുമല്ല താങ്കൾ എഴുതിയതു.. അതൊക്കെ അവിടെ ഇരിക്കട്ടെ. “
ReplyDelete[നകുലൻ] അപ്പോൾ, താങ്കളൊരു പ്രത്യേക ഉത്തരം പ്രതീക്ഷിച്ചുകൊണ്ടാണു ചോദ്യമെറിഞ്ഞത് എന്നു കരുതാമോ? കെ.ഇ.എൻ മാഷോ അതെല്ലെങ്കിൽ കെ.എൻ.പണിക്കരോ ഒക്കെ നേരിട്ടുവന്ന് ഉത്തരമെഴുതിയാൽ മാത്രമേ താങ്കൾക്കൊരുപക്ഷേ അനുകൂലിക്കാൻ സാധിച്ചേക്കൂ എന്നു തോന്നിപ്പോകുന്നു.
‘ഭീഷണി‘യുടെ സാരാംശം വളരെ ലളിതമാണ്. ഒരു ചൈനാക്കാരൻ ഇന്ത്യയെ ആക്രമിക്കാൻ തീരുമാനിക്കുന്നെങ്കിൽ അതു നമുക്കൊരു external threat ആണ്. എന്നാൽ, ആ വരുന്ന ആക്രമണകാരിയോട് ഒരു ഇന്ത്യാക്കാരൻ ഐക്യദാർഡ്യം പ്രഖ്യാപിച്ച് നമുക്കെതിരെ തന്നെ യുദ്ധം ചെയ്യാൻ തീരുമാനിച്ചാൽ അതൊരു internal threat ആണ്. അകത്തുനിന്നായതിനാൽ ആഭ്യന്തരം. അതുപോലെ തന്നെ, ഒരു പാകിസ്ഥാൻകാരൻ ഇന്ത്യയെ ആക്രമിക്കാൻ തീരുമാനിക്കുന്നെങ്കിൽ അതു നമുക്കൊരു external threat ആണ്. എന്നാൽ, ആ വരുന്ന ആക്രമണകാരിയോട് ഒരു ഇന്ത്യാക്കാരൻ ഐക്യദാർഡ്യം പ്രഖ്യാപിച്ച് നമുക്കെതിരെ തന്നെ യുദ്ധം ചെയ്യാൻ തീരുമാനിച്ചാൽ അതൊരു internal threat ആണ്. അത്രേയുള്ളൂ കാര്യം. നമ്മോടു സൌഹൃദത്തിലല്ലാത്ത ഏതെങ്കിലുമൊരു വിദേശകേന്ദ്രത്തോടു നമ്മളിലാർക്കെങ്കിലും കൂറുണ്ടായിരിക്കുകയും – ആ കൂറ് നമ്മുടെ രാഷ്ട്രത്തിനു തന്നെ ഹാനികരമായ വിധത്തിൽ ആപത്കരമാകുകയും ചെയ്താൽ - ആ പ്രവണത തീർച്ചയായും ഒരു ആഭ്യന്തരഭീഷണിയാണ്. അത്തരം പ്രവണതകൾക്കെതിരെ രാഷ്ട്രമൊന്നടങ്കം ജാഗരൂകമായിരിക്കുകയും അവ ചെറുത്തുതോൽപ്പിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. ഇനി, “ഉന്മൂലനം“ എന്ന പദം ഉപയോഗിച്ചേ മതിയാവൂ എന്നുണ്ടെങ്കിൽ - ശരിയാണ് - അത്തരം ആത്മഹത്യാപ്രവണതകൾ ഉന്മൂലനം ചെയ്യപ്പെടണം.
വിചാരധാരയിലെ ഒരു അദ്ധ്യായത്തിന്റെ പേര് വലിച്ചുനീട്ടി വ്യാഖ്യാനം ചെയ്ത് കഷ്ടപ്പെട്ട് ചമയ്ക്കാവുന്ന ഒരു ഭ്രാന്തൻകല്പനമാത്രമാണ് താങ്കൾ ഇനിയും ഉപേക്ഷിക്കാൻ തയ്യാറല്ലാത്ത ഈ “ഉൻമൂലനാഹ്വാനം“. മുസ്ലീങ്ങളേയും കമ്മ്യൂണിസ്റ്റുകളേയും “ഉന്മൂലനം” ചെയ്യണം എന്നൊന്നും ഗോൾവൾക്കർ പറഞ്ഞിട്ടില്ലെന്നു തീർച്ചയാണ്. ഇനിയൊരു പത്തുവർഷക്കാലത്തേയ്യ്ക്ക് ദേശാഭിമാനി, മാധ്യമം, തേജസ് മുതലായ പത്രങ്ങൾ എല്ലാ ദിവസവും തുടർച്ചയായി മുൻപേജിൽത്തന്നെ ഇങ്ങനെയൊരു ആരോപണം ആവർത്തിച്ചു പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നാലും ശരി – തലയ്ക്കടിച്ച ആ നുണ സത്യമായി മാറില്ല.
[M A Bakkar] “മറ്റുള്ളവരെ ആഭ്യന്തര ഭീഷണിയായി കണ്ട ഗോൾവാൾക്കർ തന്നെ, എങ്ങനെ ആഭ്യന്തര ഭീഷണിയുണ്ടാക്കുന്ന വിധത്തിൽ, വർഗ്ഗീയ കലാപങ്ങൾക്കു രൂപം കൊടുക്കുന്നതിൽ വിശ്വാസയോഗ്യമായ തെളിവുകളിലൂടെ നമൂക്ക് അടുത്ത പോസ്റ്റിലൂടെ, ഗാന്ധിവധവുമായി (ആര്.എസ്സ്.എസ്സ്) ബന്ധപ്പെട്ട പോസ്റ്റിൽ, സൂചിപ്പിച്ച് പോകാമെന്നു കരുതുന്നു...“
[നകുലൻ] “ആഭ്യന്തരഭീഷണി“യുണ്ടാക്കുന്ന വിധത്തിൽ ഗോൾവൾക്കർ വർഗ്ഗീയകലാപങ്ങൾക്കു “രൂപം കൊടുത്തു“ എന്നാണ് താങ്കൾ ആരോപിച്ചിരിക്കുന്നത്. തെളിവുകളേക്കുറിച്ചറിയാൻ ആകാംക്ഷയുണ്ട്. ഗാന്ധിവധപ്പോസ്റ്റുകൾ കഴിഞ്ഞിട്ടില്ല എന്നറിയുന്നതിൽ സന്തോഷം. ഗാന്ധിവധം സംഘത്തിന്റെ തലയിൽ കെട്ടിവയ്ക്കുന്നത്തിലും വലിയ പോഴത്തം മറ്റൊന്നില്ല എന്നു തിരിച്ചറിയാൻ പാകത്തിൽ അനേകം കാര്യങ്ങൾ മനസ്സിലാക്കി വച്ചിട്ടുള്ള ഒരാളെന്ന നിലയിൽ, മറിച്ചു ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന എന്തെങ്കിലും താങ്കളുടെ പോസ്റ്റിലുണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു. അത് വായന വളരെ കൌതുകകരമാക്കും.
[M A Bakkar] “പ്രിയ ലത്തീഫ്.. ആര്.എസ്സ്.എസ്സ് കാർ ഒന്നാന്തരം ഒരു സാംസ്കാരിക ഉന്നമനത്തിനായാണു നിലകൊള്ളുന്നതെന്ന അവരുടെ ഇന്നത്തെ വാദം വളരെ സന്തോഷമുണ്ടാക്കുന്നതു തന്നെയാണു.. “
ReplyDelete[നകുലൻ] ആർ.എസ്.എസ്. എന്തിനു നിലകൊള്ളുന്നുവെന്നതേപ്പറ്റി അവരുടെ വളരെ പഴയ വാദങ്ങൾ തന്നെയാണു ഞാൻ വായിച്ചു മനസ്സിലാക്കിയിട്ടുള്ളത്. ആ നിലപാടുകൾ ഒരിക്കലെങ്കിലും മാറിയതായി കേട്ടിട്ടുമില്ല. അപ്പോൾ. “ഇന്നത്തെ വാദം” എന്ന പ്രയോഗം ശരിയല്ല.
പിന്നെ, ജമാ-അത്തെ- ഇസ്ലാമിയുടെ നിലപാടുകൾ വ്യക്തമാക്കാറുള്ള ലത്തീഫിനോടാണ് താങ്കളിതു പറഞ്ഞിരിക്കുന്നത്. സാക്ഷാൽ സി.ജാവേദ് തന്നെ ഒരിക്കൽ എഴുതിയത് ഓർത്തുപോകുന്നു. “ആർ.എസ്.എസ്. ഉയർത്തിപ്പിടിക്കുന്നതു തികച്ചും മതേതരമായ സാംസ്കാരികദേശീയത തന്നെയാണ്” എന്നായിരുന്നു അത്.
[M A Bakkar] “ഭീഷണിയായി ആരെയും അവർ കാണുന്നില്ല എന്ന് ഇളം തലമുറക്കാർ പറയുന്നതു സത്യമാവട്ടെ എന്നു തന്നെയാണു ഞാനും ആഗ്രഹിക്കുന്നതു..“
[നകുലൻ] ആർ.എസ്.എസിന്റെ ഇളംതലമുറക്കാർ ആരെന്നു മനസ്സിലാവുന്നില്ല. എന്തായാലും അങ്ങനെയാരെങ്കിലും പറഞ്ഞതേപ്പറ്റിയല്ല നമ്മുടെ ചർച്ച. രണ്ടാം സർസംഘചാലകും താത്വികചാര്യനുമായിരുന്ന സാക്ഷാൽ ഗുരുജി ഗോൾവാൾക്കർ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളേക്കുറിച്ചാണു ചർച്ച.
[M A Bakkar] “പക്ഷേ സ്ഥിതിഗതികൾ അങ്ങനെയല്ലെന്നാണു ലിബറഹാൻ കമ്മിഷന്റെ വെളിപ്പെടിത്തലിൽ ആർ.എസ്സ്.എസ്സ്-ണ്റ്റെ പ്രതികരണം പോലും വ്യക്തമാക്കുന്നതു..“
[നകുലൻ] ഇതൊന്നു വ്യക്തമാക്കിയാൽ നന്നായിരുന്നു. എന്തായിരുന്നു താങ്കളുദ്ദേശിച്ച പ്രതികരണം? അതിൽ നിന്നു താങ്കൾക്കു “വ്യക്തമായത്“ എന്താണ്?
സ്നേഹപൂർവ്വം,
പ്രിയ നകുലന്...
ReplyDeleteതാങ്കള്‍ ഗോല്വാല്ക്കറെ മാന്യവല്ക്കരിക്കുന്നതില് എനിക്ക് എതിരഭിപ്രായമില്ല.. താങ്കള്‍ അതു ചെയ്യുകതന്നെ ചെയ്യണം. കളവുകള്‍ ആവര്‍ത്തിക്കുക എന്നതു ഒഴിവാക്കിയാല്‍ പിന്നെ ഒരു "സംഘ്" എന്ന് പറയുന്നതില്‍ അര്‍ഥ വിത്യാസം വരും ..
താങ്കള്‍ ന്യൂനപക്ഷത്തെ ഒരു ഭീഷണിയായി ഗോല്‍വാല്‍ക്കറും ആര്.എസ്സ്.എസ്സ് - പരിവാറുകാര്‍ കാണുന്നില്ല അല്ലെങ്കില്‍ കണ്ടിരുന്നില്ല എന്ന് ശക്തിയായി വാദിക്കുന്നു..
താങ്കളെപ്പോലെ എഴുതി വിരസതയനുഭവിപ്പിക്കാനും വരികള്‍ മുറിക്കാനും എനിക്ക് സമയമില്ലാത്തതിനാല്‍, എണ്റ്റെ തൊഴിലിണ്റ്റെ സ്വാഭാവിക തിരക്കുകള്‍ക്കിടയിലും പെട്ടെന്നു കണ്ടെടുക്കാന്‍ കഴിഞ്ഞ സംഘ് ആചാര്യന്മാരുടെ ചില ഉന്മൂലന സിദ്ദാന്തങ്ങള്‍ ഇവിടെ താഴെ കാണൂ...
.................................................
പ്രിയ ലത്തീഫ്,
ഞാന്‍ തെളിവുകള്‍ നല്‍കിയിട്ടില്ല എന്ന് ഒരു സംശയം കമണ്റ്റില്‍ സൂചിപ്പിച്ചിരുന്നു. എണ്റ്റെ പല പോസ്റ്റുകളിലായി ചിലതു സാന്ദര്‍ഭികമായി പറഞ്ഞു പോയത് താങ്കള്‍ വായിച്ചിരുന്നില്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നതു . അതില്‍ ചിലതും നിങ്ങള്‍ക്ക് ഇവിടെ കാണാം..
..
..
ReplyDelete"വംശത്തിണ്റ്റെയും അതിണ്റ്റെ സാംസ്കാരിക ശുദ്ദി കാത്തു സൂക്ഷിക്കുന്നതിണ്റ്റെയും മാതൃക യഹുദരെ ഉന്മൂലനം ചെയ്തു ജര്‍മ്മനി കാണിച്ചു തന്നു.. വംശാഭിമാനത്തിണ്റ്റെ ഉത്തമ മാതൃകയാണിതു.. വ്യത്യസ്ഥതയുള്ള വംശങ്ങള്‍ക്ക് ഒന്നായി തീരാന്‍ എത്രമാത്രം അസാധ്യമെന്നും ഇതു കാണിക്കുന്നു. ഹിന്ദുസ്ഥാനില്‍ നമുക്ക് പഠിക്കാനും നേട്ടമുണ്ടാക്കാനും പറ്റിയ നല്ലൊരു പാഠമാണിതു..."
- we or our nationhood defined, page 35/43
അറുപത് ലക്ഷം യഹുദരെ യമപുരിക്കയച്ച ഹിറ്റ്ലറുടെ ഈ 'ശുദ്ദി' കാത്ത് സൂക്ഷിക്കലിലെ , ഗോള്‍വാല്‍ക്കര്‍ പ്രായോഗികമാക്കാന്‍ ആഗ്രഹിച്ച പാഠം എന്താണു.. അച്ഛാരം നടത്തിപ്പാണോ.. ?
-------------------------------------------------
മൂഞ്ജെ യുടെ 1934 മാര്‍ച്ച് 31 ലെ ഡയറിക്കുറിപ്പനുസരിച്ച്, ഹെഡ്ഗേവാറുമായുള്ള കൂടിക്കാഴചയില്‍ നടന്ന വിഷയത്തെ കുറിച്ച് എഴുതിയിരിക്കുന്നതു ഇപ്രകാരമാണു :
" ..പഴയ ശിവജിയോ, വര്‍ത്തമാനകാലത്തിലെ മുസ്സോളിനിയോ, ഹിറ്റ്ലറെയോ പോലുള്ള ഒരു ഹിന്ദു ഏകാധിപതിയുണ്ടാവാത്തിടത്തോളം നമ്മുടെ ആശയം സഫലീകരിക്കാനാവില്ല.. എന്നാല്‍ അത്തരമൊരു ഏകാധിപതിയുണ്ടാവുന്നതു വരെ നാം കയ്യും കെട്ടി നോക്കിയിരിക്കും എന്ന് അതിനര്‍ഥമില്ല.. "
മോഡി മുതല്‍ തോഗാടിയവരെ ശ്രമിക്കുന്നതു ആ ഏകാധിപതിയാവാന് വേണ്ടിയല്ല എന്നു ആര്‍ക്ക് നിശേധിക്കാനാവും.. ഈ ഏകാധിപതികളുടെ ദൌത്യം എന്തായിരുന്നു.. ബ്രോക്കറ് പണിയായിരുന്നോ .. ??? അങ്ങനെയാണല്ലോ 'ഏക് ചാലക് അനുവര്തിത്വ' രൂപപ്പെടുന്നതു ...
മൂഞ്ജെ ആവിഷ്കരിച്ച ഹിന്ദു മിലിട്ടറി സൈനിക സ്കൂളിണ്റ്റെ സ്വഭാവം, അദ്ധേഹത്തിണ്റ്റെ (preface to the scheme of the central hindu military society and its military school) എന്ന രചനയുടെ ആമുഖത്തില്‍ പറയുന്നതു ഇപ്രകാരം.... :
ReplyDelete" .. ശത്രുവിനുമേല്‍ ഏറ്റവും കനത്തനാശം വിതയ്ക്കുമ്പോല് തന്നെ മരിച്ചവരും പരിക്കേറ്റവരുമായി പരമാവധി ക്ഷതമേല്‍പ്പിച്ചുകൊണ്ട് വിജയം നേടുക എന്ന വാഞ്ജയോടെ ആള്‍ക്കൂട്ടത്തെ കൊന്നൊടുക്കുന്ന കളിക്കുവേണ്ടി നമ്മുടെ കുട്ടികളെ കഴിവതും യോഗ്യതയുള്ളവരാക്കാന് പരിശീലിപ്പിക്കണം..."
ഈ 'ശുദ്ദി' സിദ്ധാന്തം ആര്.എസ്സ്.എസ്സ് എത്രപ്രാവശ്യം ഇന്ത്യയില്‍ പരീക്ഷിച്ചിരിക്കുന്നു..
-------------------------------------------------
ഇന്നും ആര്.എസ്സ്. എസ്സ് ശാഖാ പരിശീലന കളരികളില്‍ പ്രതിജ്ഞ പുതുക്കുന്നതു പ്രശസ്ത ചരിത്രകാരന് പ്രൊഫസര്‍ ബിപിന്‍ ചന്ദ്ര നേരിട്ട് കേട്ടതു സാക്ഷ്യപ്പെടുത്തുന്നതു ഇപ്രകാരമാണു :
"മുസ്ളിംകള്‍ യവന സര്‍പ്പങ്ങളാണു.. അതിനെ ശൈശവ ദിശയില്‍ കൊല്ലല്‍ വളരെ എളുപ്പമാണു, വളര്‍ന്ന് വലിപ്പമായി തീരുന്നതിനു മുന്‍പ്.. "
ഇതിണ്റ്റെ ബൌദ്ധിക അന്വേഷണങ്ങളൊന്നും പ്രത്വേകമായി നടത്തേണ്ടതില്ലെന്നു തോന്നുന്നു.. അത്രമാത്രം വ്യക്തമാണു ഇതിലെ ന്യൂനപക്ഷ വിരുദ്ധ സൈദ്ദാന്തികത..
-------------------------------------------------
1938 ഒക്റ്റോബര്‍ 14 ലെ ഹിറ്റ്ലറുടെ യഹുദ കൂട്ടക്കൊലയെ പിന്തുണച്ചുകൊണ്ട് സവര്‍ക്കര്‍ ന്യൂനപക്ഷ പ്രശ്നപരിഹാരത്തിനായി പറയുന്ന പോംവഴി ഇപ്രകാരമാണു :
"..ഒരിടത്ത് താമസിക്കുന്ന ഭൂരിപക്ഷമാണു അവിടത്തെ രാഷ്ട്രം രൂപീകരിക്കുന്നതു.. യഹുദര്‍ ജര്‍മ്മനിക്ക് വേണ്ടി ഒന്നും ചെയ്തില്ല.. അതിനാല്‍ അവര്‍ തുരത്തിയോടിക്കപ്പെട്ടു.. ഇതു ആരോഗ്യം വീണ്ടെടുക്കാനുള്ള ടോണിക്കാണു... "
- hindutwa foreign tie-up in the 1930's : archival evidence , the economic and political weekly jan 22, 2ooo, pages : 218-228
-------------------------------------------------
ഇതിനു ഗോള്‍വാല്‍ക്കര്‍ കയ്യൊപ്പ് ചാര്‍ത്തുന്നതു നോക്കൂ...
" ... പഴക്കമേറിയ രാജ്യങ്ങള്‍ അവയുടെ ന്യൂനപക്ഷ പ്രശ്നം പരിഹരിക്കുന്നതെങ്ങനെയെന്നു നാം എപ്പോഴും ഓര്മ്മിക്കേണ്ടതാവശ്യമാണു ....... നാമും പഴക്കമേറിയ രാഷ്ട്രമാണു.. പഴക്കമേറിയ രാഷ്ട്രങ്ങള്‍ ചെയ്യുന്നതുപോലെ ജീവിക്കാന്‍ വേണ്ടി നമ്മുടെ രാജ്യം തെരെഞ്ഞെടുത്ത വിദേശവംശങ്ങളോട് നാം പെരുമാറണം.."
- we or our nationhood defined, page 47-48
-------------------------------------------------
അതിണ്റ്റെ തുടര്‍ച്ച ഇവിടെയും നോക്കൂ...
മാര്‍ച്ച് 7, 2002 - ല്‍ ബാംഗ്ളൂരില്‍ നടന്ന ആര്.എസ്സ്.എസ്സ് സമ്മേളനത്തില്‍ നിന്ന് ..
"ഭൂരിപക്ഷത്തിണ്റ്റെ ദയാദാക്ഷണ്യത്തിലാണു തങ്ങളുടെ യധാര്‍ഥ സുരക്ഷിതത്വം കുടികൊള്ളുന്നതെന്നു മുസ്ളിംകള്‍ മനസ്സിലാക്കട്ടെ.."
-------------------------------------------------
[നകുലൻ] ആർ.എസ്.എസ്. എന്തിനു നിലകൊള്ളുന്നുവെന്നതേപ്പറ്റി അവരുടെ വളരെ പഴയ വാദങ്ങൾ തന്നെയാണു ഞാൻ വായിച്ചു മനസ്സിലാക്കിയിട്ടുള്ളത്. ആ നിലപാടുകൾ ഒരിക്കലെങ്കിലും മാറിയതായി കേട്ടിട്ടുമില്ല. അപ്പോൾ. “ഇന്നത്തെ വാദം” എന്ന പ്രയോഗം ശരിയല്ല.
എനിക്കും താങ്കളുടെ തന്നെ അഭിപ്രായമാണുള്ളതു.. ഒരിക്കലും അവര്‍ മാറിയിട്ടില്ല...
“ഇന്നും ആര്.എസ്സ്. എസ്സ് ശാഖാ പരിശീലന കളരികളില്‍ പ്രതിജ്ഞ പുതുക്കുന്നതു പ്രശസ്ത ചരിത്രകാരന് പ്രൊഫസര്‍ ബിപിന്‍ ചന്ദ്ര നേരിട്ട് കേട്ടതു സാക്ഷ്യപ്പെടുത്തുന്നതു ഇപ്രകാരമാണു :"മുസ്ളിംകള്‍ യവന സര്‍പ്പങ്ങളാണു.. അതിനെ ശൈശവ ദിശയില്‍ കൊല്ലല്‍ വളരെ എളുപ്പമാണു, വളര്‍ന്ന് വലിപ്പമായി തീരുന്നതിനു മുന്‍പ്.. "
ReplyDeleteബക്കര്‍ വളരെ നന്ദി .. ആയുസ്സ് കൂട്ടുന്നതിനു . ബിപിന്‍ ചന്ദ്രക്കു തലയ്ക്കു വെളിവില്ലെന്നു പറയേണ്ടിവരും .. ഇതു പൊതുവായി ഉള്ള പ്രതിജ്ഞ ആണല്ലൊ അല്ലേ .. ഈയിടെ ആയിട്ടു പ്രതിജ്ഞ ഒക്കെ ബക്കറെ പോലുള്ളവര്ക്കാണല്ലൊ അറിയുന്നത് ..
വല്ലവനും എഴുതി വിടുന്നത് കേട്ട് അത് പടച്ച് പരിഹാസ്യന്‍ ആവല്ലേ പ്രിയ ബക്കര്‍ .. ആര്.എസ്സ്.എസ്സ് ന്റെ ചരിത്രത്തില്‍ അങ്ങനെ ഒരു പ്രതിജ്ഞ ഇല്ല. എന്റെ തൊട്ടടുത്ത നാട്ടിലെ ഷാനവാസ് എന്ന സ്വയം സേവകന് ഇതൊക്കെ എങ്ങനെ കേട്ടു നിന്നോ ആവോ .... (ചിലപ്പോള്‍ അങ്ങനെ മുസ്ലിങ്ങള്‍ ഉള്ള ശാഖയില്‍ ആ പ്രതിജ്ഞ ഇല്ലായിരിക്കും അല്ലേ ബക്കര്‍ )
അല്ലാ “നാമും നമ്മുടെ ദേശീയതയും “ പിടിച്ചോ ഇപ്പോള്‍ .. നേര്ത്തെ വിചാരധാരയില്‍ എന്തൊക്കെയോ ഉണ്ടെന്നായിരുന്നു .. അതു വിട്ടോ ??
ഹെദ്ഗേവാര് “പറഞ്ഞത് “ചോദിച്ചപ്പോള്‍ ഹെദ്ഗേവാര് “കേട്ടതാണോ “ ബക്കറെ തെളിവായി കൊടുക്കുന്നത് ???
[M A Bakkar] താങ്കൾ അതു ചെയ്യുകതന്നെ ചെയ്യണം. കളവുകൾ ആവർത്തിക്കുക എന്നതു ഒഴിവാക്കിയാൽ…..
ReplyDelete[നകുലൻ] അതെ. താങ്കൾ പലയാവർത്തി പറഞ്ഞ കളവുകൾ (മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകൾ എന്നിവരെ ഉൻമൂലനം ചെയ്യണമെന്ന് ഗോൾവൾക്കർ ആഹ്വാനം ചെയ്തു – അതു നടപ്പിലാക്കാൻ ആർ.എസ്.എസ്. ശ്രമിക്കുന്നു) തെറ്റാണെന്നു സമർത്ഥിക്കുകയാണു ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത്. അതു താങ്കൾ തിരിച്ചറിഞ്ഞുവെങ്കിൽ സന്തോഷം. ഇനിയെങ്കിലും ആ കളവ് ആവർത്തിക്കാതിരിക്കുക.
ഇനി അഥവാ - ഞാൻ കളവുപറഞ്ഞു എന്നെങ്ങാനും താങ്കളിവിടെ ഉദ്ദേശിച്ചുവോ ആവോ? എങ്കിൽ - ആവർത്തിക്കുകയല്ല – ഒരു തവണയെങ്കിലും പറഞ്ഞ “കളവ്” എന്താണെന്നു പറഞ്ഞു മനസ്സിലാക്കിത്തന്നാൽ വലിയ ഉപകാരമായിരുന്നു. പ്ലീസ്.. കാലു പിടിക്കാം. ദയവു ചെയ്തു എന്നെയൊന്നു സഹായിക്കണം!
-----
പിന്നെ, മുസ്ലീങ്ങളെ ശൈശവദിശയിൽത്തന്നെ കൊല്ലേണ്ടതിന്റെ പ്രാധാന്യം സൂചിപ്പിച്ചുകൊണ്ടാണ് ഇന്നും ആർ.എസ്.എസ്. “പരിശീലനക്കളരി”കളിൽ പ്രതിജ്ഞപുതുക്കുന്നത് എന്നു കേട്ടു!!!!!!!!!!!!!!!!!!! :-) അപ്പോൾ, ശാഖയിൽ ചെല്ലുന്ന മുസ്ലീം സ്വയംസേവകർ അതിനകം തന്നെ മൂത്തുപോയിരിക്കും എന്നതിനാലാവണം വെറുതെ വിടുന്നത്! ഒന്നോർത്താൽ ശരിയാണ്. സാക്ഷാൽ ബരക് ഒബാമയുടെ മുത്തച്ഛൻ റ്റിന്റുമോൻ ഒബാമ തന്നെയാണ് വർഷങ്ങളായി അങ്കമാലിയിലെ പ്രധാനമന്ത്രി. മേൾപ്പറഞ്ഞസംഗതി സംഘപ്രസ്ഥാനങ്ങൾക്ക് എന്തെങ്കിലും തരത്തിൽ വിരുദ്ധമായ ഒരു പ്രസ്താവനയാണെങ്കിൽ അന്ധമായി അതിനു കയ്യൊപ്പു ചാർത്താനും കാണും കുറച്ചുപേർ. ഈശ്വരോ രക്ഷതു!
qw_er_ty
[M A Bakkar] താങ്കൾ ന്യൂനപക്ഷത്തെ ഒരു ഭീഷണിയായി ഗോൾവാൾക്കറും ആര്.എസ്സ്.എസ്സ് – പരിവാറുകാർ കാണുന്നില്ല അല്ലെങ്കിൽ കണ്ടിരുന്നില്ല എന്ന് ശക്തിയായി വാദിക്കുന്നു.. താങ്കളെപ്പോലെ എഴുതി വിരസതയനുഭവിപ്പിക്കാനും വരികൾ മുറിക്കാനും എനിക്ക് സമയമില്ലാത്തതിനാൽ..
ReplyDelete[നകുലൻ] യാതൊരു ലജ്ജയുമില്ലാതെ വാക്കുകൾ വളച്ചൊടിക്കുന്നതും പോരാഞ്ഞ് ആ കുറ്റം തിരിച്ച് എന്റെ തലയിൽ വയ്ക്കാൻ നോക്കുക കൂടി ചെയ്യുന്നത് എത്ര കഷ്ടമാണെന്റെ ബക്കർ! ഇങ്ങനെയാണെങ്കിൽപ്പിന്നെ എന്റെ വാക്കുകൾ വായിക്കുമ്പോൾ താങ്കൾക്കെങ്ങനെ വിരസത വരാതിരിക്കും!
ഇവിടെയാണു ബക്കറേ ഞാൻ താങ്കളെ വിടാതെ പിടികൂടാനും പിന്തുടരാനും തീരുമാനിച്ചത്. ജോലിയുണ്ടെന്നും പറഞ്ഞു താങ്കൾ ഒഴിവാകാൻ ശ്രമിക്കുന്നതെനിക്കു മനസ്സിലാകുന്നില്ല. ഒരുപക്ഷേ താങ്കളേക്കാൾ പതിന്മടങ്ങു തിരക്കുള്ള ജോലിയാണെന്നു വന്നേക്കും എന്റേത്. സമയം കിട്ടുമ്പോൾ മാത്രം എഴുതിയാൽ മതിയല്ലോ – ആരായാലും. താങ്കൾ പലയാവർത്തി വളച്ചൊടിച്ചും വഴിമാറ്റിയും രക്ഷപെടാൻ ശ്രമിച്ചിട്ടും ഞാൻ വഴങ്ങാതെ ഒരേ ചോദ്യം തന്നെ ആവർത്തിച്ചിരുന്നത് ഓർമ്മയുണ്ടോ? എന്തു ചെയ്യാം. വീണ്ടും അതേ സ്ഥലത്തു തന്നെ താങ്കളെന്നെ കൊണ്ടു ചെന്നെത്തിച്ചിരിക്കുകയാണ്.
മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകൾ എന്നിവർ ഉൻമൂലനം ചെയ്യപ്പേടേണ്ടവരാണെന്ന പ്രഖ്യാപനവും അതു നടപ്പിലാക്കാനുള്ള ആഹ്വാനവും ഗോൾവൾക്കറുടെ വിചാരധാരയിലുണ്ടെന്നു താങ്കൾ മുമ്പു വാദിച്ചു. ശരിയല്ലേ? എങ്കിൽ - ചുരുങ്ങിയപക്ഷം ആ വാദം തെറ്റായിരുന്നു എന്നെങ്കിലും താങ്കളിപ്പോൾ സമ്മതിക്കുമോ? വിചാരധാരയിൽ മേൽപ്പറഞ്ഞ മൂന്നു പേരുകൾ കാണുന്നിടത്ത് ഉൻമൂലനസിദ്ധാന്തമൊന്നുമല്ല കാണുന്നത് - എന്നെങ്കിലും താങ്കൾ സമ്മതിക്കുമോ? എങ്കിൽപ്പിന്നെ താങ്കളിപ്പോൾ പുതുതായി കഷ്ടപ്പെട്ട് ഉയർത്തിക്കൊണ്ടു വരാൻ ശ്രമിക്കുന്ന മറ്റു പുസ്തകങ്ങളിലേക്കും മറ്റു വ്യക്തികളിലേക്കും (മുൻജെ - സവർക്കർ - ) ഒക്കെ പോകാം. എന്തേ?
qw_er_ty
പ്രിയ വായുജിത് , നകുലന്..
ReplyDeleteസഹോദരന്മാരെ... കാര്യങ്ങളെ സമീപിക്കലാണോ അതോ അതിനെ ചെളിപുരട്ടുന്നതാണോ നിങ്ങളെ നയിക്കുന്നതു..
'ഹിന്ദു ഫിനോമിനന്‍' എന്ന പുസ്തകത്തില്‍ ഗിരിലാല്‍ ജൈന്‍ പറയുന്നതു : "ഹിന്ദുവിണ്റ്റെ വിരുതു കാര്യങ്ങളെ പരിഹരിക്കലല്ല, അതില്‍ ചെളിപുരട്ടുകായാണു അവണ്റ്റെ സാമര്‍ഥ്യം.." എന്നാണു
പക്ഷേ എനിക്ക് ആ വാദമല്ല ഉള്ളതു .. മറിച്ച് "ഹിന്ദുത്വ" വാദികള്‍ അങ്ങനെ ചെയ്യുന്നു എന്നു തെളിയിക്കപ്പെടുകയാണു..
കാര്യങ്ങളുടെ ഗൌരവത്തിലല്ല നിങ്ങളുടെ സമീപനം ...അതില്‍ എനിക്ക് പരാതിയുമില്ല.. അതു ഹിന്ദുത്വത്തിണ്റ്റെ ഒരു ശൈലിയാണു..
ഗോല്‍ വാല്‍ക്കറും ഹിന്ദുത്വ തീവ്രവാദികളും പറയുന്ന വെറികളുടെ ഭാഷണങ്ങളെക്കുറിച്ചൊക്കെ മൌനം പാലിക്കുകയും ബിപന്‍ ചന്ദ്രയെ ക്രൂശിക്കുകയും ചെയ്യന്ന കാപട്യം മനസ്സിലാവാതെ പോകുന്നു എന്ന് കരുതരുതു...
ബിപന്‍ ചന്ദ്ര അനഭിമതനെങ്കില് എത്രയോ മടങ്ങ് കപടനാണു ഗോല്‍ വാല്ക്കറെന്ന് പറയേണ്ടിവരും.. ഇന്ത്യന്‍ ചരിത്രയില്‍ അതിനുള്ള എത്രയും തെളിവുകളുണ്ട്..
മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകൾ എന്നിവർ ഉൻമൂലനം ചെയ്യപ്പേടേണ്ടവരാണെന്ന പ്രഖ്യാപനവും അതു നടപ്പിലാക്കാനുള്ള ആഹ്വാനവും ഗോൾവൾക്കറുടെ വിചാരധാരയിലുണ്ടെന്നു താങ്കൾ മുമ്പു വാദിച്ചു. ശരിയല്ലേ? എങ്കിൽ - ചുരുങ്ങിയപക്ഷം ആ വാദം തെറ്റായിരുന്നു എന്നെങ്കിലും താങ്കളിപ്പോൾ സമ്മതിക്കുമോ? വിചാരധാരയിൽ മേൽപ്പറഞ്ഞ മൂന്നു പേരുകൾ കാണുന്നിടത്ത് ഉൻമൂലനസിദ്ധാന്തമൊന്നുമല്ല കാണുന്നത് - എന്നെങ്കിലും താങ്കൾ സമ്മതിക്കുമോ? എങ്കിൽപ്പിന്നെ താങ്കളിപ്പോൾ പുതുതായി കഷ്ടപ്പെട്ട് ഉയർത്തിക്കൊണ്ടു വരാൻ ശ്രമിക്കുന്ന മറ്റു പുസ്തകങ്ങളിലേക്കും മറ്റു വ്യക്തികളിലേക്കും (മുൻജെ - സവർക്കർ - ) ഒക്കെ പോകാം. എന്തേ?
ReplyDeleteബക്കർജി, ഈ ഒരു ഭാഗം കണ്ടില്ലേ? മറുപടി പ്രതീക്ഷിക്കുന്നു..
പ്രവീണ്‍..
ReplyDeleteഞാന്‍ വാദത്തിനു സമ്മതിച്ചു തന്നാല്‍ മതിയോ..? പക്ഷേ തത്വത്തില്‍ ഇപ്പോഴും ഉണ്ടല്ലോ.. ഗോല്‍ വാല്ക്കറിണ്റ്റെ തന്നെ ഉന്മൂലന സിദ്ദാന്തങ്ങള്‍ പലേടത്തായി... അതാണല്ലോ കാര്യങ്ങളുടെ മര്‍മ്മം..
വിചാര ധാരയിലുള്ളതിണെക്കാള് വളരെ വാചാലമായി അതിനെക്കുറിച്ഛൊക്കെ തേന്‍ പുരട്ടി നകുലന് ഒരുപാടു എഴുതിക്കഴിഞ്ഞു...
ആര്.എസ്.എസ് എന്ന ഫാസിസത്തിണ്റ്റ് വക്താവ്, പ്രത്വേകിച്ഛും ജര്‍മ്മനിയെയും ഇറ്റലിയെയും മാതൃകാ രാജ്യങ്ങളായി കാണുന്ന, അതിലെ ന്യൂനപക്ഷ ഉന്മൂലന കാടത്തങ്ങളെ ധര്‍മ്മമായി ആചരിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍, മറ്റുള്ളവരെ ഭീഷണിയുടെ തുരുത്തുകളായി കാണുന്നതിനെ എങ്ങനെ നീതീകരിച്ചാലും അതു ഓട്ടയില് പെയ്ണ്റ്റടിക്കുന്ന വികാരമാണു ഉണ്ടാക്കുന്നതു..
എന്നാലും നിങ്ങളുടെ വാദങ്ങളെ ഞാന്‍ മാനിക്കാതിരിക്കുന്നില്ല.. അതിനുള്ള നിങ്ങളുടെ അവകാശങ്ങളെ അപമാനിക്കുന്നുമില്ല..
ബിപിൻ ചന്ദ്ര അനഭിമതനാകുന്നു – അദ്ദേഹത്തെ “ക്രൂശിക്കുന്നു”(!) എന്നൊക്കെയുള്ള പരാമർശം ശ്രദ്ധിച്ചു.
ReplyDeleteഎന്റെ സുഹൃത്തേ - “ഇന്നും ആർ.എസ്.എസ്. ശാഖകളിൽ ‘മുസ്ലീങ്ങളെ ചെറുപ്പത്തിൽത്തന്നെ കൊന്നുകളയണമെന്ന‘ പ്രതിജ്ഞയെടുക്കാറുണ്ടെ"ന്നു(!!!!) തന്നെയല്ലേ താങ്കൾ പറഞ്ഞുകളഞ്ഞത്? ആ വിശ്വാസത്തിന്റെ അടിസ്ഥാനമായി പറഞ്ഞത് - അത് ശ്രീ. ബിപിൻ ചന്ദ്ര നേരിട്ടു കേട്ടു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് എന്നതല്ലേ? അങ്ങനെയൊരു തെറ്റിദ്ധാരണ താങ്കളുടെ മനസ്സിൽ ആവേശിപ്പിച്ചതു സാക്ഷാൽ ദേവേന്ദ്രനായാലും ശരി – അക്ഷന്തവ്യമായ അപരാധം തന്നെയാണ്. ആർ.എസ്.എസിനേക്കുറിച്ച് ആയിരത്തിലൊരു അംശമെങ്കിലും അറിവുള്ളൊരാൾക്ക് ആദ്യനിമിഷം തന്നെ ആനമണ്ടത്തരമാണെന്നു മനസ്സിലാകുന്നൊരു കാര്യമാണ് ശാഖയിലെ മേൽപ്പറഞ്ഞ “പ്രതിജ്ഞ“. മുസ്ലീങ്ങളെ ചെറുപ്പത്തിൽത്തന്നെ കൊല്ലണമെന്നു ശാഖകളിൽ “പ്രതിജ്ഞ“യെടുക്കുമത്രേ! നല്ല കഥയായി! താങ്കളിതെവിടെയാണു ജീവിക്കുന്നതു സുഹൃത്തേ? അടുത്തെങ്ങും ഒരു സംഘശാഖയില്ലെന്നു വരുമെങ്കിൽ വളരെ കഷ്ടമായി. ഒരു സ്വയംസേവകനെ എത്രയും പെട്ടെന്നു കണ്ടെത്തി ഇതിന്റെ സത്യാവസ്ഥയൊന്നു ചോദിച്ചു മനസ്സിലാക്കി വയ്ക്കണമെന്നപേക്ഷ.
ഇവിടെ നടക്കുന്ന ചർച്ച(?)യിൽ ഇരുപക്ഷത്തുമായി നിന്നു സംസാരിക്കുന്നവർ തമ്മിലുള്ള ഏറ്റവും പ്രകടമായ വ്യത്യാസമെന്തെന്നു പറയട്ടേ? താങ്കൾ ചെയ്യുന്നത് സംഘവിരുദ്ധപക്ഷത്തു നിന്നുള്ള ഏതാനും പുസ്തകങ്ങളിൽ നിന്നു ലഭിക്കുന്ന ചില നുറുങ്ങുകൾ ഒക്കെ ഉപയോഗിച്ചുകൊണ്ട് സംസാരിക്കുക എന്നതാണ്. മറുപക്ഷത്തുള്ളവർ ചെയ്യുന്നതാകട്ടെ സംഘപക്ഷത്തു തന്നെയുള്ള പുസ്തകങ്ങൾ വായിച്ചശേഷം സംസാരിക്കുക എന്നതാണ്. നേരിട്ടു കണ്ടും കേട്ടുമുള്ള അറിവുകളും പലപ്പോഴും ജീവിതാനുഭവങ്ങൾ തന്നെയുമൊക്കെയാണ് അവർ പലപ്പോഴും അവതരിപ്പിച്ചുകാണുന്നത്. കുട്ടിക്കാലം മുതൽക്കു തന്നെ സംഘവുമായി അടുത്തുനിന്നിട്ടുള്ളവരെയൊക്കെ അത്ഭുതപ്പെടുത്തിക്കൊണ്ട് – ആരുംകേട്ടിട്ടുപോലുമില്ലാത്ത ചില അപൂർവ്വ‘പ്രതിജ്ഞ‘കൾ താങ്കൾ ഇതിനു മുമ്പും അവതരിപ്പിച്ചിട്ടുള്ളതായി ഇവിടെത്തന്നെയുള്ള മുൻകമന്റുകളിൽ നിന്നും മനസ്സിലാക്കാം.